മാനന്തവാടി എക്സൈസ് സർക്കിൾ ഓഫീസ് ടീം തവി ഞ്ഞാൽ ഭാഗത്ത് നടത്തിയ പരിശോധനയിൽ 19 ലിറ്റർ ചാരായവും, 200 ലിറ്റർ വാഷുമായി യുവാവിനെ കസ്റ്റ ഡിയിൽ എടുത്തു. തവിഞ്ഞാൽ പഞ്ചായത്തിലെ കാബെ ട്ടി സ്വദേശി പുളിമൂല വീട്ടിൽ അജീഷിനെ (ബിജു പി.ആർ 30) എക്സൈസ് കസ്റ്റഡിയിലെടുത്തത്. വെൺമണി കേ ന്ദ്രീകരിച്ച് വൻതോതിൽ ചാരായം വാറ്റി വിൽക്കുന്നു എന്ന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ എക്സൈസ് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടി യിലായത്. സ്വന്തമായി വാറ്റിയെടുക്കുന്ന ചാരായം വാ ളാട്, ഒരപ്പ്, തവിഞ്ഞാൽ ഭാഗങ്ങളിൽ ചില്ലറ വിൽപ്പനയ് ക്കായി ഇയാൾ എത്തിച്ച് നൽകിയിരുന്നു. ലിറ്ററിന് 600 രൂപ നിരക്കിലാണ് ചാരായം വില്പന നടത്തിയിരുന്നത്. ഓണത്തോടനുബന്ധിച്ച് പരിശോധനകൾ എക്സൈസ് കർശനമാക്കി.

ഇൻ്റിഗോയ്ക്കും എയർ ഇന്ത്യക്കും മുന്നിൽ സുപ്രധാന ആവശ്യവുമായി കേന്ദ്രസർക്കാർ; സെപ്തംബർ മുതൽ ചൈനയിലേക്ക് സർവീസ് നടത്തണം
ദില്ലി: ഇരു രാജ്യങ്ങളിലേക്കുമുള്ള വിമാന സർവീസുകൾ മുൻപത്തേത് പോലെ പുനരാരംഭിക്കാൻ ഇന്ത്യയും ചൈനയും ഒരുങ്ങുന്നതായി റിപ്പോർട്ട്. ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായാണ് ഈ നീക്കമെന്നാണ് വിവരം. ഇതിൻ്റെ ഭാഗമായി ഇന്ത്യയിലെ പ്രധാന വിമാന കമ്പനികളായ