കാമുകനൊപ്പം ജീവിക്കാൻ മൂന്നുവയസ്സുള്ള മകളെ കൊലപ്പെടുത്തി; മൃതദേഹം കഷണങ്ങളാക്കി സ്യൂട്ട് കേസിൽ ഒളിപ്പിച്ച് കുറ്റിക്കാട്ടിൽ തള്ളി: യുവതി അറസ്റ്റിൽ

ആണ്‍സുഹൃത്തിനൊപ്പം ജീവിക്കാൻ മകളെ കഴുത്തറത്ത് കൊന്ന് സ്യൂട്ട്കേസിലാക്കി കുറ്റിക്കാട്ടിലെറിഞ്ഞ യുവതി പിടിയില്‍. ബിഹാറിലെ മുസഫർപുരിലാണ് സംഭവം. മൂന്നുവയസ്സുകാരിയുടെ കൊലപാതകത്തില്‍ മാതാവ് കാജല്‍ ആണ് അറസ്റ്റിലായത്. ഭർത്താവിനെ പിരിഞ്ഞ് താമസിക്കാൻ മകളെ കൊലപ്പെടുത്തിയെന്നാണ് യുവതിയുടെ മൊഴി.

ആണ്‍സുഹൃത്ത് മകളെ സ്വീകരിക്കില്ലെന്ന് പറഞ്ഞതിനാലാണ് കൊലപാതകമെന്നും കാജല്‍ പറഞ്ഞു. പ്രസിദ്ധമായ ടി.വി. ഷോ ‘ക്രൈം പട്രോള്‍’ ആണ് കൊലപാകത്തിന് പ്രേരണയെന്ന് യുവതിയുടെ മൊഴിയിലുണ്ട്. മുസാഫർപുരിലെ മിനാപുരില്‍ പാർപ്പിടസമുച്ചയത്തിന് സമീപത്തുനിന്നാണ് ശനിയാഴ്ച മൂന്നുവയസ്സുകാരിയുടെ മൃതദേഹം സ്യൂട്ട്കേസിലാക്കിയ നിലയില്‍ കണ്ടെത്തിയത്. അന്വേഷണത്തിനായി പോലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു.

അന്വേഷണത്തിനിടെ യുവതിയുടെ വീടിന്റെ തറയിലും സിങ്കിലും ടെറസ്സില്‍നിന്നും രക്തക്കറ കണ്ടെത്തി. തുടർന്ന് നടത്തിയ തിരച്ചിലില്‍ യുവതിയെ കണ്ടെത്താൻ കഴിഞ്ഞില്ല. കൊലപാതകം നടന്ന ദിവസം അമ്മായിയുടെ വീട്ടിലേക്ക് പോയതായി യുവതി ഭർത്താവ് മനോജിനെ വിളിച്ച്‌ അറിയിച്ചിരുന്നു. പിന്നാലെ മനോജ് നല്‍കിയ പരാതിയില്‍ പോലീസ് കാജലിനെതിരേ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തു. മൊബൈല്‍ ഫോണ്‍ ലൊക്കേഷൻ കേന്ദ്രീകരിച്ച്‌ നടത്തിയെ പരിശോധനയ്ക്കൊടുവില്‍ ആണ്‍സുഹൃത്തിന്റെ വീട്ടില്‍നിന്ന് യുവതിയെ കണ്ടെത്തുകയായിരുന്നു.

ചോദ്യംചെയ്യലിനിടെ താൻ രണ്ടുവർഷത്തോളമായി വിവാഹേതരബന്ധത്തിലായിരുന്നുവെന്ന് യുവതി മൊഴിനല്‍കി. ആണ്‍സുഹൃത്തിനൊപ്പം മാറിത്താമസിക്കുമ്ബോള്‍ കുട്ടിയേയും കൂടെ കൊണ്ടുപോകാനായിരുന്നു യുവതിയുടെ താത്പര്യം. എന്നാല്‍, ആണ്‍സുഹൃത്ത് ഇത് എതിർത്തു. പിന്നാലെ കുട്ടിയെ കഴുത്തറത്ത് കൊന്ന് ഉപേക്ഷിക്കുകയായിരുന്നുവെന്ന് സിറ്റി പോലീസ് മേധാവി അവധേഷ് ദീക്ഷിത് അറിയിച്ചു. വീട്ടിലെ രക്തക്കറ കഴുകിക്കളയാൻ യുവതി ശ്രമിച്ചിരുന്നു. എന്നാല്‍, ഫൊറൻസിക് സംഘത്തിന് ഇതിന്റെ അംശങ്ങള്‍ ലഭിച്ചു.

കൊലപാതകത്തിന് ഉപയോഗിച്ച ആയുധവും പോലീസ് കണ്ടെത്തി. യുവതി തനിച്ചാണ് കൊലപാതകം നടത്തിയതെന്ന് പോലീസ് പറഞ്ഞു. ആണ്‍സുഹൃത്തിന് കൊലപാതകത്തില്‍ പങ്കുള്ളതായി നിലവില്‍ വ്യക്തമായിട്ടില്ലെന്നും അതിനാല്‍ കസ്റ്റഡിയില്‍ എടുത്തിട്ടില്ലെന്നും പോലീസ് അറിയിച്ചു.

വൈദ്യുതി മുടങ്ങും.

കെഎസ്ഇബി പനമരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പെടുന്ന ആനക്കുഴി, അമലനഗർ, മൂലക്കര എന്നീ ട്രാൻസ്ഫോമർ പരിധികളിൽ നാളെ (ജൂൺ 30) രാവിലെ 9 മണി മുതൽ വൈകുന്നേരം 5 30 വരെ പൂർണമായോ ഭാഗികമായോ

പി.സി. കേശവൻ മാസ്റ്റർ സ്മാരക അനുസ്മരണവും താലൂക്ക്തല സ്പോട്സ് ക്വിസും സംഘടിപ്പിച്ചു.

വെള്ളമുണ്ട:പബ്ലിക് ലൈബറി വെള്ളമുണ്ടയുടെ നേതൃത്വത്തിൽ പി.സി. കേശവൻ മാസ്റ്റർ അനുസ്മരണവും സ്പോട്സ് ക്വിസും സംഘടിപ്പിച്ചു. കെ.ഡി രവീന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. ലൈബ്രറി പ്രസിഡണ്ട് എം.സുധാകരൻ അധ്യക്ഷനായിരുന്നു.എവർറോളിംഗ് ട്രോഫി വിതരണോദ്ഘാടനം വയനാട് ജില്ലാ ക്ഷേമകാര്യ

മെഗാ രക്തദാന ക്യാമ്പ് നടത്തി

കണിയാമ്പറ്റ : കെ ഇ ടി വയനാട് ജില്ലാ കമ്മിറ്റി യുടെ നേതൃത്വത്തിൽ മെഗാ രക്‌തദാന ക്യാമ്പും വളണ്ടിയർ മാർക്ക് യൂണിഫോം വിതരണവും നടത്തി. കാവുങ്ങൽകണ്ടി അസൈനാറിന്റെ അധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ

ആംബുലൻസായി കെഎസ്ആർടിസി

ബത്തേരി: കോഴിക്കോട് നിന്നും മൈസൂരിലേക്ക് പോയ എടികെ 304 കെഎസ് ആർടിസി സൂപ്പർ ഫാസ്റ്റ് ബസിലെ ജീവനക്കാരായ കണ്ടക്ടർ രഘുനാഥ് സി.കെ, ഡ്രൈവർ സജീഷ് ടി.പി എന്നിവരുടെ സമയോചിത ഇടപെടൽ യാത്രികൻറെ ജീവൻ രക്ഷിച്ചു.

ചെന്നലോട്-ഊട്ടുപാറ റോഡിനായി ചുരമിറങ്ങി ജനപ്രതിനിധികള്‍

കല്‍പ്പറ്റ: വയനാട് ജില്ലയിലെ കോട്ടത്തറ, തരിയോട് ഗ്രാമപഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന ചെന്നലോട്-ഊട്ടുപാറ റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തിയിലുള്ള അനാസ്ഥക്കെതിരെ ചുരമിറങ്ങി പ്രതിഷേധിച്ച് ജനപ്രതിനിധികള്‍. സിആര്‍ഐഎഫ് ഫണ്ടില്‍ ഉള്‍പ്പെടുത്തി 15 കോടി രൂപ അനുവദിച്ച 12.3 കിലോമീറ്റര്‍ റോഡാണ്

ചൂരല്‍മല ടൗണില്‍ സ്മാര്‍ട്ട് ബസ് സ്റ്റോപ്പ് നിര്‍മ്മാണത്തിന് ഭരണാനുമതി.

ടി സിദ്ദിഖ് എംഎല്‍എയുടെ ആസ്തി വികസന നിധിയില്‍ ഉള്‍പ്പെടുത്തി മേപ്പാടി ഗ്രാമപഞ്ചായത്തിലെ ചൂരല്‍മല ടൗണില്‍ സ്മാര്‍ട്ട് ബസ് സ്റ്റോപ്പ് നിര്‍മ്മാണത്തിന് 10 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.