സ്വകാര്യ വാഹനങ്ങള്‍ മറ്റുള്ളവർക്ക് ഓടിക്കാൻ കൊടുത്താല്‍ കേസെടുക്കുമോ എന്ന ചോദ്യത്തിന് വ്യക്തമായ മറുപടിയുമായി ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാർ. ട്രാൻസ്പോർട്ട് കമ്മീഷണർ പറഞ്ഞത്… ഭാര്യയുടെ വണ്ടി ഭർത്താവ് ഓടിച്ചാല്‍ അറസ്റ്റ് ചെയ്യുമെന്നല്ല എന്ന് മന്ത്രി പറഞ്ഞു. പണം പറ്റി ഒരു ബന്ധവുമില്ലാത്ത ആളുകള്‍ക്ക് വണ്ടി കൊടുക്കുന്നതാണ് കുറ്റകരമെന്നും മന്ത്രി വ്യക്തമാക്കി. ഭാര്യയ്ക്കും അനിയനും ചേട്ടനും സുഹൃത്തിനുമൊക്കെ വണ്ടിയോടിക്കാൻ കൊടുത്താല്‍ കേസെടുക്കില്ല. പണം പറ്റി ഒരു ബന്ധവുമില്ലാത്ത ആളുകള്‍ക്ക് വണ്ടി കൊടുക്കുന്നതിനെ കുറിച്ചാണ് പറഞ്ഞത്. പൈസ തരാനുള്ള ആളുടെ വണ്ടി പിടിച്ചുവെച്ച ശേഷം ഓടിക്കാൻ കൊടുക്കുന്നതും അനുവദിക്കില്ലെന്ന് മന്ത്രി വ്യക്തമാക്കി. വായ്പ കൊടുത്തിട്ട് അടവ് മുടങ്ങിയാല്‍ വണ്ടി പിടിച്ചുവെയ്ക്കുന്ന പതിവുണ്ട് നാട്ടില്‍. എന്നിട്ട് ആ വണ്ടി നാട്ടുകാർക്ക് മുഴുവൻ കൊടുക്കും. അതില്‍ ചാരായവും കഞ്ചാവുമൊക്കെ കടത്തും. അത്തരം കാര്യങ്ങള്‍ അനുവദിക്കില്ലെന്ന് മന്ത്രി ഗണേഷ് കുമാർ വിശദീകരിച്ചു. റെന്‍റ് എ ക്യാബ് നടത്താനുള്ള സൗകര്യം നാട്ടിലുണ്ട്. രജിസ്റ്റർ ചെയ്ത് ബോർഡ് വെച്ചിട്ട് ആർക്ക് വേണമെങ്കിലും നടത്താം. നികുതി അടച്ചാണ് ഡ്രൈവർമാർ ടാക്സി ഓടിക്കുന്നത്. അവരുടെ വയറ്റത്തടിച്ച് നിയമവിരുദ്ധമായ രീതിയില്‍ വണ്ടികള്‍ വാടകയ്ക്ക് കൊടുക്കുന്നത് തെറ്റാണ്. ആലപ്പുഴയില്‍ എംബിബിഎസ് വിദ്യാർത്ഥികളുടെ മരണത്തിനിടയാക്കിയ സംഭവത്തില്‍, വണ്ടി വാടകയ്ക്ക് കൊടുത്തത് തെറ്റ് തന്നെയാണെന്നും മന്ത്രി വിശദീകരിച്ചു. സ്വകാര്യ വാഹനങ്ങള്‍ മറ്റുള്ള വ്യക്തികളുടെ ഉപയോഗത്തിലേക്കായി പണമോ പ്രതിഫലമോ വാങ്ങി വാടകയ്ക്ക് നല്‍കുന്നത് മോട്ടോർ വാഹന നിയമപ്രകാരം ശിക്ഷാർഹമാണെന്ന് മോട്ടോര്‍ വാഹന വകുപ്പ് നേരത്തെ വിശദീകരിച്ചിരുന്നു. അനധികൃതമായി വാടകയ്ക്ക് നല്‍കുന്ന സ്വകാര്യ വാഹനങ്ങളുടെ രജിസ്ട്രേഷൻ റദ്ദ് ചെയ്യുന്നതുള്‍പ്പെടെയുള്ള നിയമ നടപടികള്‍ മോട്ടോർ വാഹന വകുപ്പ് സ്വീകരിക്കുമെന്ന് ട്രാൻസ്പോർട്ട് കമ്മീഷണർ അറിയിച്ചു. വാഹന ഉടമയുടെ കുടുംബാംഗങ്ങള്‍ വാഹനം സ്ഥിരമായി ഉപയോഗിക്കുന്നത് നിയമവിരുദ്ധമല്ല. അതുപോലെതന്നെ ബന്ധുക്കള്‍ക്കോ സുഹൃത്തുക്കള്‍ക്കോ അത്യാവശ്യ ഘട്ടങ്ങളില്‍ പ്രതിഫലം കൂടാതെ വാഹനം ഉപയോഗിക്കാൻ നല്‍കുന്നതിലും തെറ്റില്ല. എന്നാല്‍ സ്വകാര്യ വാഹനങ്ങള്‍ സ്ഥിരമായി മറ്റു വ്യക്തികളുടെ ഉപയോഗത്തിനായി വിട്ടു നല്‍കുന്നത് ശിക്ഷാർഹമാണെന്ന് എംവിഡി വിശദീകരിച്ചു. സ്വകാര്യ വാഹനങ്ങള്‍ വാടകയ്ക്ക് നല്‍കാൻ നിയമം അനുവദിക്കുന്നില്ല. എന്നാല്‍ മോട്ടോർ വാഹന നിയമപ്രകാരം റെന്റ് എ ക്യാബ് എന്ന നിയമാനുസൃത സംവിധാനം വഴി വാഹനങ്ങള്‍ വാടകയ്ക്ക് നല്‍കാൻ അനുമതിയുണ്ട്. ഇത്തരത്തില്‍ വാഹനങ്ങള്‍ വാടകയ്ക്ക് നല്‍കുന്നതിനായി ലൈസൻസിന് അപേക്ഷിക്കാം. അതുപോലെ മോട്ടോർ സൈക്കിളുകള്‍ വാടകയ്ക്ക് നല്‍കുന്നതിനായി റെന്‍റ് എ മോട്ടോർസൈക്കിള്‍ എന്ന സ്കീം പ്രകാരമുള്ള ലൈസൻസും നിയമപ്രകാരം അനുവദനീയമാണ് . റെന്റ് എ മോട്ടോർസൈക്കിള്‍ സ്കീമില്‍ ലൈസൻസിന് അപേക്ഷിക്കുന്നതിനായി ചുരുങ്ങിയത് അഞ്ച് മോട്ടോർ സൈക്കിളുകള്‍ ട്രാൻസ്പോർട്ട് വാഹനമായി രജിസ്റ്റർ ചെയ്തിരിക്കണം എന്നാണ് വ്യവസ്ഥ ചെയ്തിട്ടുള്ളത്. ഇത്തരം വാഹനങ്ങളില്‍ കറുത്ത പ്രതലത്തില്‍ മഞ്ഞനിറത്തിലുള്ള അക്ഷരങ്ങളിലാണ് രജിസ്ട്രേഷൻ നമ്പർ പ്രദർശിപ്പിക്കുന്നത്. റെന്റ് എ ക്യാബ് സ്കീമില്‍ ഉള്‍പ്പെട്ട ഇലക്‌ട്രിക് വാഹനങ്ങളുടെ രജിസ്ട്രേഷൻ നമ്പർ പച്ച പ്രതലത്തില്‍ കറുത്ത അക്ഷരത്തിലാണ് പ്രദർശിപ്പിക്കുന്നതെന്നും എംവിഡി അറിയിച്ചു.

വ്ളോഗർമാരുടെയും ഇൻഫ്ലുവൻസര്‍മാരുടെയും പാനലിൽ അംഗമാകാം
കേരളത്തിന്റെ പുരോഗതി അടയാളപ്പെടുത്താൻ താല്പര്യമുള്ള വ്‌ളോഗർമാർക്കും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർക്കും ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ പാനലിൽ അംഗമാകാം. മൂന്നു ലക്ഷമെങ്കിലും ഫോളോവർമാരുള്ള വ്‌ളോഗർമാർക്കും യൂട്യൂബ്, ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് എന്നിവയിൽ നൽകിയിട്ടുള്ള വീഡിയോ കണ്ടന്റുകൾക്ക്