മാനന്തവാടി: വർഷങ്ങൾ കഠിനാദ്ധ്വാനത്തോടെ പഠിച്ച് പി.എസ്.സി. റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുകയും ജോലിക്കായി കാത്തിരിക്കുകയും ചെയ്യുന്ന ആയിരകണക്കിന് ഉദ്യോഗാർത്ഥികളെ സർക്കാർ വഴിയാധാരമാക്കരുതെന്ന് കെ പി .സി.സി.ജനറൽ സെക്രട്ടറിയും മുൻ മന്ത്രിയുമായ പി.കെ. ജയലക്ഷ്മി പ്രസ്താവനയിൽ ആവശ്യപ്പെട്ടു. പിൻവാതിൽ നിയമനങ്ങൾ ഉടൻ നിർത്തി വെക്കണം. മതിയായ രീതിയിൽ നിയമനം നൽകാത്ത റാങ്ക് ലിസ്റ്റുകളുടെ കാലാവധി ദീർഘിപ്പിക്കണം. താൽകാലിക തസ്തികകളിൽ അനർഹരെ സ്ഥിരപ്പെടുത്താനുള്ള തീരുമാനം നിയമനം കാത്ത് നിൽക്കുന്ന ഉദ്യോഗാർത്ഥികളെയാണ് സാരമായി ബാധിക്കുന്നത്.
ഈ വിഷയങ്ങളിൽ സമരം നടത്തുന്ന യുവജനങ്ങൾക്കും ഉദ്യോഗാർത്ഥികൾക്കും
ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായും ജയലക്ഷ്മി പറഞ്ഞു.

കാസർകോട് വീട്ടിൽ ഉറങ്ങിക്കിടന്ന 10 വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്; പ്രതിക്ക് മരണം വരെ തടവുശിക്ഷ
കാസര്‍കോട്: പടന്നക്കാട് പോക്‌സോ കേസില്‍ ഒന്നാം പ്രതി പി എ സലീമിന് മരണം വരെ തടവ് ശിക്ഷ. ഹൊസ്ദുര്‍ഗ് പോക്‌സോ അതിവേഗ കോടതിയുടേതാണ് ഉത്തരവ്. രണ്ടാം പ്രതി സുവൈബയ്ക്ക് കോടതി പിരിയും വരെ തടവ്