മാനന്തവാടി: വർഷങ്ങൾ കഠിനാദ്ധ്വാനത്തോടെ പഠിച്ച് പി.എസ്.സി. റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുകയും ജോലിക്കായി കാത്തിരിക്കുകയും ചെയ്യുന്ന ആയിരകണക്കിന് ഉദ്യോഗാർത്ഥികളെ സർക്കാർ വഴിയാധാരമാക്കരുതെന്ന് കെ പി .സി.സി.ജനറൽ സെക്രട്ടറിയും മുൻ മന്ത്രിയുമായ പി.കെ. ജയലക്ഷ്മി പ്രസ്താവനയിൽ ആവശ്യപ്പെട്ടു. പിൻവാതിൽ നിയമനങ്ങൾ ഉടൻ നിർത്തി വെക്കണം. മതിയായ രീതിയിൽ നിയമനം നൽകാത്ത റാങ്ക് ലിസ്റ്റുകളുടെ കാലാവധി ദീർഘിപ്പിക്കണം. താൽകാലിക തസ്തികകളിൽ അനർഹരെ സ്ഥിരപ്പെടുത്താനുള്ള തീരുമാനം നിയമനം കാത്ത് നിൽക്കുന്ന ഉദ്യോഗാർത്ഥികളെയാണ് സാരമായി ബാധിക്കുന്നത്.
ഈ വിഷയങ്ങളിൽ സമരം നടത്തുന്ന യുവജനങ്ങൾക്കും ഉദ്യോഗാർത്ഥികൾക്കും
ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായും ജയലക്ഷ്മി പറഞ്ഞു.

റാഗിംഗിന് കടുത്ത ശിക്ഷ നൽകണം ; ഹൈക്കോടതി.
വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ റാഗിംഗ് ഇല്ലാതാക്കാൻ സംസ്ഥാന സർക്കാർ കടുത്ത ശിക്ഷ ഉറപ്പാക്കുന്ന നിയമ നിർമ്മാണം നടത്തണമെന്ന് ഹൈക്കോടതി. വിദ്യാർത്ഥികളുടെ റൗഡിസവും അച്ചടക്കരാഹിത്യവും തടയാൻ നിലവിലെ യുജിസി നിയന്ത്രണങ്ങള്‍ പര്യാപ്തമല്ല. ഇനിയൊരു വിദ്യാർത്ഥിക്കും ജീവൻ നഷ്ടമാകരുത്.