പിണങ്ങോട്: വയനാട് സ്വദേശിയായ യുവാവ് കാസര്‍കോഡ് വെച്ച് ട്രെയിന്‍ തട്ടി മരിച്ചു. പിണങ്ങോട് പള്ളിക്കണ്ടി മുസ്തഫയുടേയും, സെക്കീനയുടേയും മകന്‍ മുഹമ്മദ് സാബിത്ത് (25) ആണ് മരിച്ചത്. കാസര്‍കോഡ് മൊബൈല്‍ ടെക്‌നീഷ്യനായി ജോലി ചെയ്ത് വരികയായിരുന്ന സാബിത്ത് ഇന്നലെ രാത്രിയിലാണ് അപകടത്തില്‍പെട്ടത്. സാബിത്തിന്റെ പിതാവ് ജോലിചെയ്യുന്ന കണ്ണൂരില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷം മൃതദേഹം പിണങ്ങോട് ജുമാ മസ്ജിദില്‍ ഖബറടക്കി. നുസ്രത്ത്, അഫ്‌സത്ത്, മുഹമ്മദ് ഫഹീം എന്നിവര്‍ സഹോദരങ്ങളാണ്.

റാഗിംഗിന് കടുത്ത ശിക്ഷ നൽകണം ; ഹൈക്കോടതി.
വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ റാഗിംഗ് ഇല്ലാതാക്കാൻ സംസ്ഥാന സർക്കാർ കടുത്ത ശിക്ഷ ഉറപ്പാക്കുന്ന നിയമ നിർമ്മാണം നടത്തണമെന്ന് ഹൈക്കോടതി. വിദ്യാർത്ഥികളുടെ റൗഡിസവും അച്ചടക്കരാഹിത്യവും തടയാൻ നിലവിലെ യുജിസി നിയന്ത്രണങ്ങള്‍ പര്യാപ്തമല്ല. ഇനിയൊരു വിദ്യാർത്ഥിക്കും ജീവൻ നഷ്ടമാകരുത്.