സമൂഹമാധ്യമങ്ങൾ പരിധി വിടുന്നോ ? ഉപയോക്താക്കളുടെ പരാതി കേൾക്കാൻ കമ്മിറ്റി

ദില്ലി: സമൂഹമാധ്യമങ്ങ ഉപയോക്താക്കളുടെ പരാതി കേൾക്കാൻ കമ്മിറ്റി രൂപികരിക്കുന്നതിനെക്കുറിച്ച് കേന്ദ്രസര്‍ക്കാര്‍ ആലോചനയില്‍. സമൂഹമാധ്യമങ്ങളുടെ ഉള്ളടക്കത്തെയും മറ്റു പ്രശ്നങ്ങളെയും കുറിച്ചുള്ള പരാതികൾ കൈകാര്യം ചെയ്യുന്ന രീതിയ്ക്കെതിരെ ഉപയോക്താക്കൾക്ക് തന്നെ ഇതോടെ പരാതികൾ നൽകാനാകും. ഇതിനാവശ്യമായ അപ്പീൽ കമ്മിറ്റികൾ രൂപീകരിക്കാൻ സർക്കാർ പദ്ധതിയിടുന്നതായി അധികൃതർ പറഞ്ഞു. ഇൻഫർമേഷൻ ടെക്‌നോളജി (ഇന്റർമീഡിയറി മാർഗ്ഗനിർദ്ദേശങ്ങളും ഡിജിറ്റൽ മീഡിയ എത്തിക്‌സ് കോഡും) റൂൾസ്, 2021-ൽ മാറ്റങ്ങൾ വരുത്തിയാണ് പാനലുകൾ രൂപീകരിക്കുന്നത്.

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് ഉപയോക്തൃ പരാതികൾ 24 മണിക്കൂറിനുള്ളിൽ അംഗീകരിക്കാനും 15 ദിവസത്തിനുള്ളിൽ അവ പരിഹരിക്കാനും ഇവ സഹായിക്കും. പരാതികളിലെ ഉള്ളടക്കങ്ങളിൽ കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന വസ്തുക്കൾ മുതൽ നഗ്നത, വ്യാപാരമുദ്ര, പേറ്റന്റ് ലംഘനങ്ങൾ, തെറ്റായ വിവരങ്ങൾ, ആൾമാറാട്ടം, ഐക്യത്തിന് ഭീഷണിയുയർത്തുന്ന ഉള്ളടക്കം അഥവാ രാജ്യത്തിന്റെ അഖണ്ഡത എന്നിവയാണ് ഉൾപ്പെടുക.

സമൂഹമാധ്യമങ്ങളെക്കുറിച്ചുള്ള പരാതിയിയില്‍ സ്വീകരിച്ച നടപടിയില്‍ അതൃപ്തിയുള്ള ഏതൊരു വ്യക്തിക്കും 30 ദിവസത്തിനുള്ളിൽ അപ്പീൽ കമ്മിറ്റിക്ക് അപ്പീൽ നൽകാം. വ്യത്യസ്ത സമൂഹമാധ്യമങ്ങൾക്കൊപ്പം സമൂഹമാധ്യമ ആപ്പുകൾ, ഓൺലൈൻ ന്യൂസ് പോർട്ടലുകൾ, ന്യൂസ് അഗ്രഗേറ്ററുകൾ, ഒടിടി പ്ലാറ്റ്‌ഫോമുകൾ എന്നിവയ്‌ക്കായി 2021 ഫെബ്രുവരിയിൽ സർക്കാർ ഐടി നിയമങ്ങൾ (ഇന്റർമീഡിയറി മാർഗ്ഗനിർദ്ദേശങ്ങളും ഡിജിറ്റൽ മീഡിയ എത്തിക്‌സ് കോഡും) വിജ്ഞാപനം ചെയ്തിരുന്നു.
ഐടി നിയമങ്ങൾ 2021 വഴി പരിഹാര സംവിധാനം ലഭിച്ചിട്ടും, നിരവധി ഉപയോക്തൃ പരാതികളാണ് പരിഹരിക്കപ്പെടാതെ കിടക്കുന്നത്. ഇത് ഒരു അപ്പീൽ അധികാരപരിധി ചട്ടക്കൂട് നിർദ്ദേശിക്കാൻ സർക്കാരിനെ പ്രേരിപ്പിക്കുന്നുണ്ട്. ഓരോ പരാതി അപ്പീൽ കമ്മിറ്റിയിലും ഒരു ചെയർപേഴ്‌സണും കേന്ദ്ര സർക്കാർ നിയമിക്കുന്ന രണ്ട് മുഴുവൻ സമയ അംഗങ്ങളും ഉൾപ്പെടും. അതിൽ ഒരാൾ എക്‌സ്-ഓഫീഷ്യോ അംഗവും മറ്റ് രണ്ട് സ്വതന്ത്ര അംഗങ്ങളും ആയിരിക്കും ഉള്ളത്. പരാതി അപ്പീൽ പാനൽ അപ്പീൽ വേഗത്തിൽ കൈകാര്യം ചെയ്യുകയും അപ്പീൽ സ്വീകരിച്ച തീയതി മുതൽ 30 ദിവസത്തിനുള്ളിൽ അപ്പീലിന് പരിഹാരം കാണുന്ന തരത്തിലായിരിക്കും കമ്മിറ്റിയുടെ രൂപീകരണമെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ആത്മ സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍ നിയമനം

കാര്‍ഷിക വികസന-കര്‍ഷക ക്ഷേമ വകുപ്പ് ഡയറക്ടറേറ്റില്‍ കേന്ദ്ര ആവിഷ്‌കൃത പദ്ധതിയായ അഗ്രികള്‍ച്ചറല്‍ ടെക്‌നോളജി മാനേജ്മെന്റ് ഏജന്‍സി (ആത്മ) പ്രോഗ്രാമിന് കീഴില്‍ സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു. കൃഷി, കൃഷി വിപണനം, അഗ്രോണമി, ഹോര്‍ട്ടികള്‍ച്ചര്‍,

സിവില്‍ എക്സൈസ് ഓഫീസര്‍: എന്‍ഡ്യൂറന്‍സ് ടെസ്റ്റ് സെപ്റ്റംബര്‍ 17ന്

വയനാട് ജില്ലയില്‍ എക്സൈസ് ആന്‍ഡ് പ്രൊഹിബിഷന്‍ വകുപ്പില്‍ സിവില്‍ എക്സൈസ് ഓഫീസര്‍ (കാറ്റഗറി നമ്പര്‍ 743/24) തസ്തികയിലേക്കുള്ള എന്‍ഡ്യൂറന്‍സ് ടെസ്റ്റ് സെപ്റ്റംബര്‍ 17 ന് രാവിലെ അഞ്ച് മുതല്‍ കണ്ണൂര്‍ പയ്യാമ്പലം കോണ്‍ക്രീറ്റ് ബ്രിഡ്ജിന്

അംഗത്വം പുനഃസ്ഥാപിക്കാന്‍ അവസരം

കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധിയില്‍ 10 വര്‍ഷം വരെ അംശാദായ കുടിശ്ശിക വരുത്തി അംഗത്വം നഷ്ടപ്പെട്ടവര്‍ക്ക് പിഴ സഹിതം കുടിശ്ശിക അടച്ച് അംഗത്വം പുനഃസ്ഥാപിക്കാന്‍ അവസരം. കുടിശ്ശിക വരുത്തിയ ഓരോ വര്‍ഷത്തിനും 10 രൂപ

തെരുവ് നായകൾക്ക് പൊതുസ്ഥലത്ത് ഭക്ഷണം നൽകിയാൽ ഇനി 10,000 രൂപ പിഴ; തീരുമാനമെടുത്ത് ചണ്ഡീഗഡ് മുനിസിപ്പൽ കോർപ്പറേഷൻ

തെരുവ് നായകൾക്ക് പൊതുസ്ഥലത്ത് ഭക്ഷണം നൽകുന്നവർക്ക് 10,000 രൂപ പിഴ ചുമത്താൻ ചണ്ഡീഗഡ് മുനിസിപ്പൽ കോർപ്പറേഷൻ (എംസി) നിർദ്ദേശിച്ചു. ദില്ലി എൻസിആറിൽ തെരുവ് നായകൾക്കെതിരായ നിയമങ്ങൾ സുപ്രീം കോടതി കർശനമാക്കിയതിന് പിന്നാലെയാണ് ഈ പുതിയ

ജാമ്യമില്ലാ കുറ്റം ചുമത്തും, നാശനഷ്ടം ഈടാക്കും, ട്രെയിനുകളിലേക്ക് കല്ലെറിഞ്ഞാൽ ഇനി കടുത്ത നടപടി

ട്രെയിനുകളിലേക്ക് ഇനി കല്ലെറിഞ്ഞ് നാശനഷ്ടം വരുത്തുകയോ, യാത്രക്കാർക്ക് പരിക്കേൽക്കുകയോ ചെയ്താൽ പ്രതികള്‍ക്ക് കടുത്ത ശിക്ഷ ലഭിക്കും. റെയിവേ നിയമപ്രകാരമുള്ള ജാമ്യമില്ലാ കുറ്റം മാത്രമല്ല, നാശനഷ്ടവും പ്രതികളിൽ നിന്നും ഈടാക്കും. റെയിൽവേ ക്രോസുകള്‍ അടയ്ക്കാൻ പോകുമ്പോള്‍

എന്തിനീ വെള്ളാനയെ പോറ്റുന്നുവെന്ന ശാപവചനങ്ങളിൽ നിന്ന് മുക്തി നേടി; KSRTC പുരോഗതിയുടെ പാതയിൽ: മുഖ്യമന്ത്രി

തിരുവനന്തപുരം: കെഎസ്ആർടിസിയെ പ്രശംസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കെഎസ്ആർടിസി പ്രതിസന്ധികളിൽ നിന്ന് കരകയറുകയാണെന്നും കൂട്ടായ്മയുടെ വിജയമാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ‘നശിച്ച് നാനാവിധമാകും, ഇനി ഭാവിയില്ല, എന്തിനീ വെള്ളാനയെ പോറ്റുന്നു’ എന്നിങ്ങനെയുള്ള ശാപവചനങ്ങളിൽ നിന്ന്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.