10 വർഷത്തോളം പോലീസിന്റെ പ്രധാന തലവേദന, കേരളത്തിലും കർണാടകയിലുമായി 30 കേസുകൾ, 9 അറസ്റ്റ് വാറണ്ട്, ഒടുവിൽ ​ഗുരുജി അമ്മി പിടിയിൽ

മഞ്ചേശ്വരം: കേരളത്തിലും കർണാടകയിലും അടക്കം മുപ്പതോളം കേസുകളിൽ പ്രതിയായ കുപ്രസിദ്ധ ക്രിമിനൽ ഗുജിരി അമ്മി എന്ന ഹമീദ് (37) പിടിയിലായി. ചൊവ്വാഴ്ച വൈകിട്ട് ഉപ്പള ബേരി പദവിൽ വച്ചാണ് യുവാവിനെ മഞ്ചേശ്വരം ഇൻസ്പെക്ടർ സന്തോഷിനെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. പിടികൂടുന്നതിനിടെ പോലീസ് വാഹനത്തിന് കേടുവരുത്താൻ ശ്രമിക്കുകയും അപകടകരമാംവിധം വാഹനം ഓടിക്കുകയും ചെയ്തിരുന്നു.

വാഹനത്തെ പിന്തുടർന്ന പോലീസ് നാടകീയമായാണ് പ്രതിയെ പിടികൂടി അറസ്റ്റ് ചെയ്തത്. പത്തുവർഷത്തോളമായി പോലീസിന്റെ പ്രധാന തലവേദന ആയിരുന്നു ഈ ഗുണ്ട. പോലീസുകാർക്കു നേരെ തോക്കു ചൂണ്ടിയ കേസിലും പ്രതിയായ അമ്മി രണ്ടു വർഷമായി ഒളിവിൽ ആയിരുന്നു. അതിർത്തിപ്രദേശങ്ങൾ കേന്ദ്രീകരിച്ച് അധോലോക ബന്ധമുള്ള ഗുണ്ടാസംഘങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചിരുന്നു.

തുടർന്ന് ഏതാനും ദിവസമായി പോലീസ് നിരീക്ഷിക്കുകയായിരുന്നു. രണ്ടുവർഷംമുമ്പും ഇതേ സ്ഥലത്ത് വെച്ച് ഗുജിരി അമ്മിയെ പിടികൂടിയിരുന്നു. പോലീസെത്തുമ്പോൾ മൂന്നുപേർ അകത്തും മൂന്നുപേർ പുറത്തുമായിരുന്നു. പോലീസിന്റെ അപ്രതീക്ഷിത നീക്കത്തിൽ പതറിയ സംഘം തോക്കും ഇരുമ്പുദണ്ഡും ഉപയോഗിച്ച് പോലീസിനെ നേരിട്ടു. വെടിയുതിർക്കുംമുമ്പ് പോലീസ് തോക്ക് തട്ടിത്തെറിപ്പിച്ചു. മൽപ്പിടിത്തത്തിനൊടുവിൽ അഞ്ചുപേരെ കീഴ്പ്പെടുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. മുൻ ഡിവൈഎസ്പി സദാനന്ദന്റെ നേതൃത്വത്തിൽ ആന്റി ഗുണ്ട സ്ക്വാഡ് രൂപീകരിച്ചപ്പോൾ ആദ്യം വലയിലായത് ഗുജിരി അമ്മി ആയിരുന്നു.
മഞ്ചേശ്വരത്ത് 11, കുമ്പള, കാസർകോട് പൊലീസ് സ്‌റ്റേഷനുകളിലായി കേസുകളുണ്ടെന്നു ഡിവൈഎസ്പി പി.കെ.സുധാകരൻ പറഞ്ഞു. ഇതിൽ എട്ടെണ്ണം ജാമ്യമില്ലാത്ത വകുപ്പുകൾ പ്രകാരമെടുത്ത കേസുകളാണ്. കഞ്ചാവ് കടത്ത്, കള്ളനോട്ട് വിപണനം, ക്വട്ടേഷൻ തുടങ്ങിയ കേസുകളാണ് ഇദ്ദേഹത്തിന്റെ പേരിലുള്ളത്. പൊലീസിനു നേരെ തോക്കു ചൂണ്ടിയ കേസിലും പ്രതിയാണ്. ഏഴ് വർഷമായി കർണാടകയിലും മറ്റു സംസ്ഥാനങ്ങളിലുമായി ഒളിവിൽ കഴിയുകയായിരുന്ന. സാഹസികമായുള്ള മൽപ്പിടത്തത്തിലൂടെയാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

800 രൂപയിൽ നിന്ന് 10000 രൂപയിലേക്ക്: പഴയ വാഹനങ്ങളുടെ റീ രജിസ്ട്രേഷൻ ഫീ കുത്തനെ കൂട്ടി സംസ്ഥാന സർക്കാർ; സാധാരണക്കാർക്ക് ഇരുട്ടടി

വാഹന ഉടമകള്‍ക്ക് ഇരുട്ടടിയായി പഴയവാഹനങ്ങളുടെ രജിസ്ട്രേഷൻ ഫീസ് കുത്തനെ കൂട്ടി. 20 വർഷത്തിനുമേല്‍ പഴക്കമുള്ള ഇരുചക്രവാഹനങ്ങളുടെ റീ-രജിസ്ട്രേഷൻ ഫീസ് 500 രൂപയില്‍നിന്ന് 2000 രൂപയായും നാലുചക്രവാഹനങ്ങളുടേത് 800 രൂപയില്‍നിന്ന് പതിനായിരവുമായാണ് ഉയർത്തിയത്.ഓട്ടോറിക്ഷയുടേത് 800-ല്‍നിന്ന് 5000

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും സന്തോഷം, ഒരു ഗഡു ഡിഎ, ഡിആർ അനുവദിച്ചു

സംസ്ഥാന സർവീസ്‌ ജീവനക്കാർക്കും അധ്യാപകർക്കും ഒരു ഗഡു ക്ഷാമബത്ത അനുവദിച്ചു. സർവീസ്‌ പെൻഷൻകാർക്കുള്ള ക്ഷാമാശ്വാസവും ഒരു ഗഡു അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. യുജിസി, എഐസിടിഇ, മെഡിക്കൽ സർവീസസ്‌ ഉൾപ്പെടെയുള്ളവർക്കും ഡിഎ,

ഇത് മെസി വരില്ലെന്ന് ആഘോഷിച്ചവർക്കും കൂറ്റനാട് ഒബാമ വരുമെന്ന് പരിഹസിച്ചവർക്കും സമർപ്പിക്കുന്നു: എംബി രാജേഷ്

ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസിയും സംഘവും കേരളത്തിലേക്ക് എത്തുമെന്ന വാര്‍ത്തയില്‍ പ്രതികരണവുമായി മന്ത്രി എംബി രാജേഷ്. മെസി വരില്ലെന്ന് ആഘോഷിച്ചവര്‍ക്കും കൂറ്റനാട് ഒബാമ വരുമെന്ന് പരിഹസിച്ചവര്‍ക്കും സമർപ്പിക്കുന്നുവെന്ന് പറഞ്ഞ് അർജന്റീന ഫുട്ബോൾ അസോസിയേഷൻ പങ്കുവെച്ച

ടൈറ്റിലിനായി റൊണാൾഡോ കാത്തിരിപ്പ് തുടരും; സൂപ്പർ കപ്പ് ഫൈനൽ പരാജയപ്പെട്ട് അൽ നസർ

സൂപ്പർ കപ്പ് ഫൈനൽ പരാജയപ്പെട്ട് അൽ നസർസൗദി സൂപ്പർ കപ്പ് ഫൈനലിൽ അൽ നസറിന് തോൽവി. അൽ അഹ്ലിക്കെതിരെയാണ് അൽ നസർ തോറ്റത്. നിശ്ചിത സമയത്ത് 2-2 എന്ന നിലയിലാണ് അവസാനിച്ചത്. ഷൂട്ടൗട്ടിൽ 3-5ന്

തലയണ ആരോഗ്യത്തിന് ഹാനികരമാകുന്നത് എപ്പോൾ

രാവിലെ ഉറങ്ങി എഴുന്നേല്‍ക്കുമ്പോള്‍… അല്ലെങ്കില്‍ ദിവസങ്ങളായി കഴുത്തിനും പുറത്തിനും ഒക്കെ വേദനയുള്ളവരാണോ? ചിലപ്പോള്‍ ഈ വേദനയ്ക്ക് കാരണം നിങ്ങളുടെ തലയണ ആയിരിക്കാം. തലയണയെ ഉറങ്ങുമ്പോള്‍ തലയ്ക്കടിയില്‍ വയ്ക്കുന്ന വെറുമൊരു ഉപകരണമായി കാണുന്നവരാണ് പലരും. എന്നാല്‍

ഇടയ്ക്കിടയ്ക്ക് കുട്ടി അകാരണമായി കരയാറുണ്ടോ ? പിന്നിൽ ചെവിയുമായി ബന്ധപ്പെട്ട ഈ പ്രശ്നമാവാം

കുഞ്ഞുങ്ങളുടെ ആരോഗ്യ കാര്യങ്ങളിൽ വളരെ അധികം ശ്രദ്ധ ആവശ്യമാണ്. മുതി‍‍ർന്നവരെ അപേക്ഷിച്ച് പ്രതിരോധശേഷി കുറവായതിനാൽ തന്നെ കുട്ടികളിൽ വേഗം അസുഖം വരാറുണ്ട്. ഇതിൽ പലതും മാതാപിതാക്കളെ ആശങ്കയിലാക്കാറുമുണ്ട്. പലപ്പോഴും നി‍‍‍ർത്താതെ കുട്ടികൾ കരയുന്നതിന് കാരണവും

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.