ഞാൻ ഇന്ത്യക്ക് വേണ്ടി കളിക്കാൻ തയ്യാർ, പക്ഷെ ഒരു കണ്ടീഷനുണ്ട്; വെളിപ്പെടുത്തി റിങ്കു സിംഗ്

സമീപഭാവിയിൽ ഏറ്റവും ഉയർന്ന തലത്തിൽ കളിക്കാൻ താൻ തയ്യാറാണെന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് (കെകെആർ) ബാറ്റ്‌സ്മാൻ റിങ്കു സിംഗ് പറഞ്ഞു. അടുത്തിടെ സമാപിച്ച 2023 ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐ‌പി‌എൽ) യശസ്വി ജയ്‌സ്വാൾ, തിലക് വർമ്മ എന്നിവരോടൊപ്പം യുവതാരങ്ങൾക്കിടയിലെ മുന്നിൽ തന്നെ ഉണ്ടായിരുന്ന ആളാണ് റിങ്കു സിംഗ്.

കൊൽക്കത്തക്കായി ഈ സീസണിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ റിങ്കു 474 റൺസുമായി ഓറഞ്ച് ക്യാപ് മത്സരത്തിൽ ഒമ്പതാം സ്ഥാനത്ത് എത്തി. 2024-ലെ ടി20 ലോകകപ്പിന്റെ ബിൽഡപ്പ് സമയത്ത് ഒരു യുവ ടീമുമായി ഇന്ത്യ മുന്നോട്ട് പോകാൻ തുടങ്ങുമ്പോൾ ടീമിലെ ഫിനീഷ്യർ റോളിൽ ഏറ്റവും മികച്ച ഓപ്ഷനുകളിൽ ഒന്ന് തന്നെയാണ് റിങ്കു സിങ്.

“ഞാൻ ഇന്ത്യയ്‌ക്കായി കളിക്കാൻ തയ്യാറാണ്, പൂർണ്ണമായും തയ്യാറാണ്. എന്നാൽ ഞാൻ അതിനെക്കുറിച്ച് അധികം ചിന്തിക്കുന്നില്ല, അത് എന്റെ വിധിയിലാണെങ്കിൽ, എനിക്ക് അത് ലഭിക്കും. ആ അഞ്ച് സിക്‌സറുകൾ ഞാൻ അടിക്കുമെന്ന് ഞാൻ മുമ്പ് കരുതിയിരുന്നില്ല. ഇന്ത്യൻ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നതിനെക്കുറിച്ച് ഞാൻ ഒരിക്കലും ചിന്തിച്ചിട്ടില്ല. എല്ലാ ദിവസവും ഞാൻ പിന്തുടരുന്ന ഒരു സാധാരണ ദിനചര്യ എനിക്കുണ്ട്. ജിമ്മിൽ പോകുക, കഠിനമായി പരിശീലിക്കുക. അത് എന്റെ വിധിയിലാണെങ്കിൽ ഞാൻ ഇന്ത്യക്ക് വേണ്ടി കളിക്കും.”

അദ്ദേഹം തുടർന്നു:

“ഞാൻ ഇന്ത്യക്ക് വേണ്ടി കളിക്കുന്ന ദിവസം, ഞാൻ രാജ്യത്തിന് വേണ്ടി കളിക്കുന്നത് കാണാൻ ഞാൻ തീർച്ചയായും എന്റെ മാതാപിതാക്കളെ ക്ഷണിക്കും. എന്റെ മമ്മീ, പപ്പാ ഞാൻ ഒരു സ്റ്റേഡിയത്തിൽ കളിക്കുന്നത് കണ്ടിട്ടില്ല, ഐപിഎല്ലിൽ പോലും. അതിനാൽ ഞാൻ ആഗ്രഹിക്കുന്നു, ഞാൻ ഇന്ത്യക്ക് വേണ്ടി കളിക്കുന്ന ദിവസം അത് കാണാൻ അവർ കൂടി വരുന്ന കാര്യം.” താരം പറഞ്ഞു.

ഗുജറാത്തിനെതിരായ ലീഗ് മത്സരത്തിലാണ് താരത്തിന്റെ ഭാഗത്ത് നിന്ന് അത്ഭുത പ്രകടനം പിറന്നത്.

ആത്മ സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍ നിയമനം

കാര്‍ഷിക വികസന-കര്‍ഷക ക്ഷേമ വകുപ്പ് ഡയറക്ടറേറ്റില്‍ കേന്ദ്ര ആവിഷ്‌കൃത പദ്ധതിയായ അഗ്രികള്‍ച്ചറല്‍ ടെക്‌നോളജി മാനേജ്മെന്റ് ഏജന്‍സി (ആത്മ) പ്രോഗ്രാമിന് കീഴില്‍ സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു. കൃഷി, കൃഷി വിപണനം, അഗ്രോണമി, ഹോര്‍ട്ടികള്‍ച്ചര്‍,

സിവില്‍ എക്സൈസ് ഓഫീസര്‍: എന്‍ഡ്യൂറന്‍സ് ടെസ്റ്റ് സെപ്റ്റംബര്‍ 17ന്

വയനാട് ജില്ലയില്‍ എക്സൈസ് ആന്‍ഡ് പ്രൊഹിബിഷന്‍ വകുപ്പില്‍ സിവില്‍ എക്സൈസ് ഓഫീസര്‍ (കാറ്റഗറി നമ്പര്‍ 743/24) തസ്തികയിലേക്കുള്ള എന്‍ഡ്യൂറന്‍സ് ടെസ്റ്റ് സെപ്റ്റംബര്‍ 17 ന് രാവിലെ അഞ്ച് മുതല്‍ കണ്ണൂര്‍ പയ്യാമ്പലം കോണ്‍ക്രീറ്റ് ബ്രിഡ്ജിന്

അംഗത്വം പുനഃസ്ഥാപിക്കാന്‍ അവസരം

കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധിയില്‍ 10 വര്‍ഷം വരെ അംശാദായ കുടിശ്ശിക വരുത്തി അംഗത്വം നഷ്ടപ്പെട്ടവര്‍ക്ക് പിഴ സഹിതം കുടിശ്ശിക അടച്ച് അംഗത്വം പുനഃസ്ഥാപിക്കാന്‍ അവസരം. കുടിശ്ശിക വരുത്തിയ ഓരോ വര്‍ഷത്തിനും 10 രൂപ

തെരുവ് നായകൾക്ക് പൊതുസ്ഥലത്ത് ഭക്ഷണം നൽകിയാൽ ഇനി 10,000 രൂപ പിഴ; തീരുമാനമെടുത്ത് ചണ്ഡീഗഡ് മുനിസിപ്പൽ കോർപ്പറേഷൻ

തെരുവ് നായകൾക്ക് പൊതുസ്ഥലത്ത് ഭക്ഷണം നൽകുന്നവർക്ക് 10,000 രൂപ പിഴ ചുമത്താൻ ചണ്ഡീഗഡ് മുനിസിപ്പൽ കോർപ്പറേഷൻ (എംസി) നിർദ്ദേശിച്ചു. ദില്ലി എൻസിആറിൽ തെരുവ് നായകൾക്കെതിരായ നിയമങ്ങൾ സുപ്രീം കോടതി കർശനമാക്കിയതിന് പിന്നാലെയാണ് ഈ പുതിയ

ജാമ്യമില്ലാ കുറ്റം ചുമത്തും, നാശനഷ്ടം ഈടാക്കും, ട്രെയിനുകളിലേക്ക് കല്ലെറിഞ്ഞാൽ ഇനി കടുത്ത നടപടി

ട്രെയിനുകളിലേക്ക് ഇനി കല്ലെറിഞ്ഞ് നാശനഷ്ടം വരുത്തുകയോ, യാത്രക്കാർക്ക് പരിക്കേൽക്കുകയോ ചെയ്താൽ പ്രതികള്‍ക്ക് കടുത്ത ശിക്ഷ ലഭിക്കും. റെയിവേ നിയമപ്രകാരമുള്ള ജാമ്യമില്ലാ കുറ്റം മാത്രമല്ല, നാശനഷ്ടവും പ്രതികളിൽ നിന്നും ഈടാക്കും. റെയിൽവേ ക്രോസുകള്‍ അടയ്ക്കാൻ പോകുമ്പോള്‍

എന്തിനീ വെള്ളാനയെ പോറ്റുന്നുവെന്ന ശാപവചനങ്ങളിൽ നിന്ന് മുക്തി നേടി; KSRTC പുരോഗതിയുടെ പാതയിൽ: മുഖ്യമന്ത്രി

തിരുവനന്തപുരം: കെഎസ്ആർടിസിയെ പ്രശംസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കെഎസ്ആർടിസി പ്രതിസന്ധികളിൽ നിന്ന് കരകയറുകയാണെന്നും കൂട്ടായ്മയുടെ വിജയമാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ‘നശിച്ച് നാനാവിധമാകും, ഇനി ഭാവിയില്ല, എന്തിനീ വെള്ളാനയെ പോറ്റുന്നു’ എന്നിങ്ങനെയുള്ള ശാപവചനങ്ങളിൽ നിന്ന്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.