യോജിച്ച പങ്കാളിയെ കണ്ടെത്തിത്തരുന്നവര്‍ക്ക് നാല് ലക്ഷം രൂപ നല്‍കും: വാഗ്ദാനവുമായി അഭിഭാഷക

ഇന്നത്തെ കാലത്ത് ആളുകള്‍ പങ്കാളികളെ കണ്ടെത്തുന്നതിനായി മാട്രിമോണി, ഡേറ്റിംഗ് ആപ്പ് തുടങ്ങിയ നിരവധി മാര്‍ഗങ്ങള്‍ സ്വീകരിക്കാറുണ്ട്. എന്നാല്‍ തന്റെ പങ്കാളിയെ കണ്ടെത്താനായി ഇവിടെ ഒരു അഭിഭാഷക സ്വീകരിച്ച മാര്‍ഗമാണ് ഏറെ ചര്‍ച്ചയാകുന്നത്. തന്റെ ടിക്ക് ഫോളോവേഴ്‌സിനോടാണ് തനിക്ക് അനുയോജ്യനായ വരനെ കണ്ടെത്തിത്തരാന്‍ പറഞ്ഞിരിക്കുന്നത്. എന്നാല്‍ ഇത് വെറുതെയല്ല കേട്ടോ, വരനെ തേടികൊടുക്കുന്നവര്‍ക്ക് നാല് ലക്ഷം രൂപ നല്‍കുമെന്നും അഭിഭാഷക ഉറപ്പ് കൊടുത്തു.

മുപ്പത്തിനാലുകാരിയായ കാലിഫോര്‍ണിയക്കാരി ഈവ് ടില്ലി-കോള്‍സണ്‍ ഒരു അഭിഭാഷകയാണ്. അവള്‍ നേരത്തെ തന്റെ സുഹൃത്തുക്കളോട് തനിക്ക് യോജിച്ച ഒരു പങ്കാളിയെ കണ്ടെത്തി തന്നാല്‍ പകരമായി 4.16 ലക്ഷം രൂപ നല്‍കാം എന്ന് വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍, അവളുടെ സുഹൃത്തുക്കള്‍ക്ക് അതിന് കഴിഞ്ഞില്ല. പിന്നാലെ, ആ ഓഫര്‍ ടിക്ടോക്കിലെ തന്റെ ഫോളോവേഴ്‌സിനായി കൂടി നല്‍കിയിരിക്കുകയാണ് അവള്‍. വൈറലായ തന്റെ ടിക്ടോക് വീഡിയോയില്‍ ഈവ് പറയുന്നത് തന്റെ ട്രൂ ലവ് കണ്ടെത്താന്‍ തന്നെ സഹായിക്കണം എന്നാണ്. അതുപോലെ വളരെ കാലം നീണ്ട ഒരു വിവാഹജീവിതം ആയിരിക്കും ഇതെന്ന് താന്‍ പ്രതീക്ഷിക്കുന്നില്ല എന്നും 20 വര്‍ഷത്തിനുള്ളില്‍ അത് അവസാനിക്കാനുള്ള സാധ്യത പോലും താന്‍ തള്ളിക്കളയുന്നില്ല എന്നും ഈവ് പറയുന്നുണ്ട്. എന്നാല്‍, ഇതൊക്കെയാണെങ്കിലും തനിക്ക് അനുയോജ്യനായ ആളെ കണ്ടെത്തി തന്നാല്‍ പറഞ്ഞ തുക താന്‍ തരുമെന്നാണ് ഈവ് പറയുന്നത്.

കണ്ടെത്തുന്നവര്‍ കുറച്ചു കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കേണ്ടതുണ്ട്. പ്രായം 27 -നും 40 -നും ഇടയില്‍ ആയിരിക്കണം. സ്‌പോര്‍ട്‌സില്‍ താല്പര്യം ഉണ്ടാവണം, നന്നായി ഇടപെടാന്‍ അറിയുന്നവര്‍ക്കും മുന്‍ഗണനയുണ്ട്. അതുപോലെ ആറടി ഉയരം വേണം, നല്ല ബുദ്ധിയും സെന്‍സ് ഓഫ് ഹ്യൂമറും വേണം. ഏതായാലും വരനെ കണ്ടെത്തി നല്‍കിയാല്‍ നാല് ലക്ഷം നല്‍കും എന്ന് പറഞ്ഞുള്ള ഈവിന്റെ പോസ്റ്റ് വൈറലായിരിക്കുകയാണ്. ഏതായാലും ഈവിന്റെ ഫോളോവേഴ്‌സെല്ലാം വരനെ കണ്ടെത്താനുള്ള തിരക്കിലാണ്.

അംബേദ്‌കർ ഗ്രാമവികസന പദ്ധതി പൂർത്തീകരണ ഉദ്ഘാടനം മന്ത്രി ഒ.ആർ കേളു നിർവ്വഹിക്കും

നൂൽപ്പുഴ ഗ്രാമ പഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ ഉൾപ്പെട്ട തീണ്ണൂർ എസ് സി നഗറിൽ പൂർത്തീകരിച്ച അംബേദ്‌കർ ഗ്രാമവികസന പദ്ധതിയുടെ ഉദ്ഘാടനംനാളെ ( ജൂൺ 30) രാവിലെ 10 ന് പട്ടികജാതി- പട്ടികവർഗ്ഗ- പിന്നാക്കക്ഷേമ വകുപ്പ്

വൈദ്യുതി മുടങ്ങും.

കെഎസ്ഇബി പനമരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പെടുന്ന ആനക്കുഴി, അമലനഗർ, മൂലക്കര എന്നീ ട്രാൻസ്ഫോമർ പരിധികളിൽ നാളെ (ജൂൺ 30) രാവിലെ 9 മണി മുതൽ വൈകുന്നേരം 5 30 വരെ പൂർണമായോ ഭാഗികമായോ

പി.സി. കേശവൻ മാസ്റ്റർ സ്മാരക അനുസ്മരണവും താലൂക്ക്തല സ്പോട്സ് ക്വിസും സംഘടിപ്പിച്ചു.

വെള്ളമുണ്ട:പബ്ലിക് ലൈബറി വെള്ളമുണ്ടയുടെ നേതൃത്വത്തിൽ പി.സി. കേശവൻ മാസ്റ്റർ അനുസ്മരണവും സ്പോട്സ് ക്വിസും സംഘടിപ്പിച്ചു. കെ.ഡി രവീന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. ലൈബ്രറി പ്രസിഡണ്ട് എം.സുധാകരൻ അധ്യക്ഷനായിരുന്നു.എവർറോളിംഗ് ട്രോഫി വിതരണോദ്ഘാടനം വയനാട് ജില്ലാ ക്ഷേമകാര്യ

മെഗാ രക്തദാന ക്യാമ്പ് നടത്തി

കണിയാമ്പറ്റ : കെ ഇ ടി വയനാട് ജില്ലാ കമ്മിറ്റി യുടെ നേതൃത്വത്തിൽ മെഗാ രക്‌തദാന ക്യാമ്പും വളണ്ടിയർ മാർക്ക് യൂണിഫോം വിതരണവും നടത്തി. കാവുങ്ങൽകണ്ടി അസൈനാറിന്റെ അധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ

ആംബുലൻസായി കെഎസ്ആർടിസി

ബത്തേരി: കോഴിക്കോട് നിന്നും മൈസൂരിലേക്ക് പോയ എടികെ 304 കെഎസ് ആർടിസി സൂപ്പർ ഫാസ്റ്റ് ബസിലെ ജീവനക്കാരായ കണ്ടക്ടർ രഘുനാഥ് സി.കെ, ഡ്രൈവർ സജീഷ് ടി.പി എന്നിവരുടെ സമയോചിത ഇടപെടൽ യാത്രികൻറെ ജീവൻ രക്ഷിച്ചു.

ചെന്നലോട്-ഊട്ടുപാറ റോഡിനായി ചുരമിറങ്ങി ജനപ്രതിനിധികള്‍

കല്‍പ്പറ്റ: വയനാട് ജില്ലയിലെ കോട്ടത്തറ, തരിയോട് ഗ്രാമപഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന ചെന്നലോട്-ഊട്ടുപാറ റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തിയിലുള്ള അനാസ്ഥക്കെതിരെ ചുരമിറങ്ങി പ്രതിഷേധിച്ച് ജനപ്രതിനിധികള്‍. സിആര്‍ഐഎഫ് ഫണ്ടില്‍ ഉള്‍പ്പെടുത്തി 15 കോടി രൂപ അനുവദിച്ച 12.3 കിലോമീറ്റര്‍ റോഡാണ്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.