35 വയസ്സ് കഴിഞ്ഞവർ ആണോ നിങ്ങൾ? ചെറുപ്പം നിലനിർത്തണമെങ്കിൽ ഇവ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുക

പ്രായം 50 ആയാലും 30 കാരനോ, കാരിയെയോ പോലെ നടക്കാന്‍ ഇഷ്ടപ്പെടുന്നവരായിരിക്കും നമ്മള്‍ എല്ലാവരും. എന്നാല്‍ ഇന്ന് ഒരു 35 വയസ് കഴിഞ്ഞതും പല തരം ആരോഗ്യപ്രശ്‌നങ്ങളും ഒപ്പം പ്രായാധിക്യം തോന്നിക്കുന്നതും നമ്മുടെ ആത്മവിശ്വാസത്തെ ബാധിക്കുന്നുണ്ട്. കഴിയുന്നത്ര പ്രായം കുറച്ച്‌ ചെറുപ്പം നിലനിര്‍ത്താനാണ് നാം എപ്പോഴും ശ്രമിക്കുന്നത്.

35 വയസ്സ് കഴിഞ്ഞ് പ്രായാധിക്യം അലട്ടുന്നവരാണ് നിങ്ങളെങ്കില്‍ ഈ ഭക്ഷണങ്ങള്‍ നിങ്ങളുടെ ആഹാരത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കാം.ഗ്ലൈസീമിക് ഇന്‍ഡക്‌സ് കുറഞ്ഞ മധുരകിഴങ്ങാണ് ഇതിന് ഗുണം ചെയ്യുന്ന ഭക്ഷണം. വൈറ്റമിനുകളുടെയും ആന്റി ഓക്‌സിഡന്റുകളുടെയും ഒരു കലവറ കൂടിയാണ് മധുരകിഴങ്ങ്.മുടികൊഴിച്ചില്‍ തടയുന്നതിന് മുഖത്തിന്റെ ഇലാസ്റ്റിസിറ്റി നിലനിര്‍ത്തുന്നതിന് മധുരകിഴങ്ങ് സഹായിക്കും.

നമ്മുടെ നാട്ടിലെ മാര്‍ജിന്‍ ഫ്രീ ഷോപ്പുകളില്‍ ലഭിക്കുന്ന കറുത്ത പയറാണ് പ്രായാധിക്യം കുറയ്ക്കാന്‍ സഹായിക്കുന്ന മറ്റൊരു ഭക്ഷണം. പതിവായി ഇവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ പുരുഷന്മാരിലെ പ്രോസ്‌റ്റേറ്റ് കാന്‍സറിനെയും സ്ത്രീകളിലെ സ്തനാര്‍ബുധത്തെയും ചെറുക്കുന്നു. ചര്‍മം തൂങ്ങിപോകുന്നതിനെ തടയുന്നു.

ബ്രോക്കോളിയില്‍ വൈറ്റമിനുകളും ആന്റി ഓക്‌സിഡന്റുകളും ധാരാളമായി അടങ്ങിയിരിക്കുന്നു. ചെറുപ്പം നിലനിര്‍ത്താന്‍ ഇത് സഹായിക്കും. നമ്മുടെ നാട്ടില്‍ സുലഭമായി ലഭിക്കുന്ന വഴുതനയാണ് ചെറുപ്പം നിലനിര്‍ത്താന്‍ സഹായിക്കുന്ന മറ്റൊരു ഭക്ഷണം. കോശങ്ങളിലെ ആരോഗ്യം നിലനിര്‍ത്താനും ചര്‍മത്തിന്റെ ആരോഗ്യത്തിനും വഴുതന നല്ലതാണ്. ബീറ്റ്‌റൂട്ട് രക്തം വര്‍ധിപ്പിക്കുന്നതിനൊപ്പം പ്രൊബയോട്ടിക് ആയി പ്രവര്‍ത്തിക്കുകയും രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുകയും ചര്‍മത്തിന്റെ ആരോഗ്യം സംരക്ഷിക്കുകയും ചെയ്യുന്നു. മത്തി,അയല, ചൂര തുടങ്ങിയ മത്സ്യങ്ങളിലടങ്ങിയ ഒമേഗ 3 ഫാറ്റി ആസിഡ് തലച്ചോറിലെ ഏയ്ജിംഗ് പക്രിയയെ ചെറുക്കുന്നു.

അവക്കാഡോയാണ് ഗുണം ചെയ്യുന്ന മറ്റൊരു ഭക്ഷണം. ഇത് ഗുണകരമായ കൊഴുപ്പ് ശരീരത്തിന് നല്‍കും. കടലയാണ് ചെറുപ്പം നിലനിര്‍ത്താന്‍ സഹായിക്കുന്ന മറ്റൊരു ഭക്ഷണം.മസിലുകളുടെ ആരോഗ്യം നിലനിര്‍ത്താന്‍ ഇത് സഹായിക്കുന്നു. പ്രായം ചെല്ലുമ്ബോള്‍ കോശങ്ങളിലെ ഘടനയില്‍ വരുന്ന മാറ്റമാണ് പ്രായം തോന്നിപ്പിക്കുന്നതില്‍ മറ്റൊരു കാരണം. ഈയൊരു മാറ്റം കോശങ്ങളില്‍ നടക്കുന്നത് ചെറുക്കുവാന്‍ ഇഞ്ചി വളരെ നല്ലതാണ്. ഇഞ്ചി ചതച്ച ചായക്കൊപ്പം കഴിക്കുന്നത് ശരീരത്തിലെ ഫ്‌ളാവിനോയ്ഡ്‌സിന്റെ അളവ് ഉയര്‍ത്തുന്നു. കോളി ഫ്‌ളവറാണ് നിര്‍ബന്ധമായും കഴിച്ചിരിക്കേണ്ട മറ്റൊരു ഭക്ഷണം.

ഇനി കീശ കീറില്ല! ഫാസ്ടാഗ് വാര്‍ഷിക പാസ് സ്കീം ആരംഭിച്ചു; അറിയേണ്ടതെല്ലാം

ദില്ലി: ദേശീയപാതകളില്‍ വാര്‍ഷിക ഫാസ്ടാഗ് പാസ് പ്രാബല്യത്തിൽ. സ്വകാര്യ വാഹന ഉടമകൾക്ക് സുഗമവും ചെലവ് കുറഞ്ഞതുമായ യാത്ര ആസ്വദിക്കാം എന്നതാണ് ഈ പാസിന്റെ സവിശേഷത. പതിവ് ടോൾ പേയ്‌മെന്റുകളുടെ ബുദ്ധിമുട്ട് ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെയാണ് റോഡ്

സ്കൂൾ പാർലമെൻറ് ഇലക്ഷൻ നടത്തി.

മാനന്തവാടി: ജിവിഎച്ച്എസ്എസ് മാനന്തവാടിയിൽ സ്കൂൾ പാർലമെൻറ് ഇലക്ഷൻ നടത്തി. തികച്ചും തെരഞ്ഞെടുപ്പ് മാതൃകയിൽ എട്ട് ബൂത്തുകളിലായി ഇരുപത്തഞ്ചു ഡിവിഷനുകളിലെ കുട്ടികൾ വോട്ട് ചെയ്തു.നാലു ഡിവിഷനുകളിൽ എതിരില്ലാതെ ക്ലാസ് ലീഡർ തെരഞ്ഞെടുക്കപ്പെട്ടു. സ്ഥാനാർത്ഥികൾക്ക്തിരഞ്ഞെടുപ്പ് ചിഹ്നം നൽകിയും

സപ്ലൈകോയിൽ പ്രത്യേക വിലക്കുറവ് ഓഗസ്റ്റ് 24 വരെ

കൽപ്പറ്റ: ഓണത്തിന് മുന്നോടിയായി സപ്ലൈകോ വില്പനശാലകളിൽ ഉൽപ്പന്നങ്ങൾക്ക് വിലക്കുറവ്. ഹാപ്പി അവേഴ്സ് എന്ന പേരിൽ ഓഗസ്റ്റ് 24 വരെ ഉച്ച രണ്ടു മുതൽ നാലു വരെയാണ് തെരഞ്ഞെടുത്ത സബ്സിഡി ഇതര ഭക്ഷ്യവസ്തുക്കൾക്ക് വിലക്കുറവ് നൽകുന്നത്.

വോട്ടർപട്ടിക പുതുക്കൽ; തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഓഗസ്റ്റ് 30 വരെ അവധി ദിവസങ്ങളിലും പ്രവർത്തിക്കും

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർപട്ടിക പുതുക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നതിനാൽ സംസ്ഥാനത്തെ എല്ലാ ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ ഓഫീസുകളും ഓഗസ്റ്റ് 30 വരെയുള്ള അവധി ദിവസങ്ങളിലും തുറന്ന് പ്രവർത്തിക്കും. ഇത് സംബന്ധിച്ച് ശനിയാഴ്ച

ബാണസുര ഡാം ഷട്ടർ തുറക്കും

ബാണാസുരസാഗര്‍ അണക്കെട്ടിൻ്റെ വ്യഷ്ടി പ്രദേശങ്ങളിൽ മഴ തുടരുന്നതിനാൽ നാളെ (ഓഗസ്റ്റ് 17) രാവിലെ എട്ടിന് സ്‌പിൽവെ ഷട്ടർ 10 സെന്റീമീറ്റർ ഉയർത്തി 8.5 ക്യുമെക്സ് മുതൽ 50 ക്യുമെക്സ് വരെ വെള്ളം ഘട്ടം ഘട്ടമായി

വിമാന യാത്രക്കാരുടെ ശ്രദ്ധക്ക്, ‘തീപിടിക്കാനുള്ള സാധ്യത കണക്കിലെടുത്ത്’ ലഗേജുകളിൽ ഖത്തർ എയർവേസ് അങ്കർ പവർബാങ്കുകൾ നിരോധിച്ചു.

ദോഹ: ഖത്തർ എയർവേസ് വിമാനത്തിൽ ലഗേജിലോ ഹാൻഡ് ബാഗേജിലോ അങ്കർ കമ്പനിയുടെ ചില പവർ ബാങ്കുകൾ കൊണ്ടുപോകുന്നത് നിരോധിച്ചു. ലിഥിയം – അയൺ ബാറ്ററികൾ തീപിടിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് തീരുമാനം. നിരോധിച്ച പവർ ബാങ്ക്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.