കൽപ്പറ്റ: മാവോയിസ്റ്റുകളുടെ വനത്തിനുള്ളിലെ സാന്നിധ്യം ആദിവാസി സമൂഹത്തിന് ദോഷമല്ലാതെ ഗുണം ചെയ്യുന്നില്ലന്ന് ഗോത്രമഹാ സഭ സംസ്ഥാന കോഡിനേറ്റർ എം. ഗീതാനന്ദന്ദൻ. മാവോയിസ്റ്റ് വേൽമുരുകന്റെ മരണത്തെക്കുറിച്ചുള്ള മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. മാവോയിസ്റ്റും പോലീസും കാടിറങ്ങിയാൽ മാത്രമെ ആദിവാസി സമൂഹത്തിന് രക്ഷയുണ്ടാകൂ. എന്നാൽ ഇപ്പോൾ നടന്ന കൊലപാതകം ഭരണകൂട ഭീകരത തന്നെയാണ്. മാവോയിസ്റ്റുകളുടെ ഇപ്പോഴത്തെ പ്രവർത്തന രീതികൾക്ക് പ്രസക്തിയില്ല. ആദിവാസി ക്ഷേമത്തിന് വേണ്ടി ഒരു മാവോയിസ്റ്റ് പ്രസ്ഥാനവും പ്രവർത്തിക്കുന്നില്ലന്നും ഗീതാനന്ദൻ പറഞ്ഞു.

കേരളത്തിൽ പണിമുടക്ക് ഹർത്താൽ ആയി. ജനജീവിതം സ്തംഭിച്ചു.
രാജ്യത്ത് സംയുക്ത തൊഴിലാളി യൂണിയനുകൾ പ്രഖ്യാപിച്ച പണിമുടക്ക് പുരോഗമിക്കുന്നു. കേരളത്തിൽ പണിമുടക്ക് ഹർത്താൽ ആയിമാറി. പൊതു വാഹനങ്ങൾ സർവീസ് നടത്തുന്നില്ല, ചുരുക്കം ചില കെഎസ്ആർടിസി ബസ്സുകളും സ്വകാര്യ വാഹനങ്ങളും നിരത്തിൽ ഇറങ്ങിയിട്ടുണ്ട്. രാവിലെ പത്തുമണി