വിമാനയാത്രയില്‍ അബദ്ധത്തില്‍ പോലും ഇവയൊന്നും കയ്യില്‍ വയ്ക്കരുതേ…

വളരെ സന്തോഷത്തോടെ ഒരു യാത്രയ്ക്കായി വിമാനത്താവളത്തില്‍ എത്തിയ നിങ്ങള്‍ ബാഗ് സ്‌കാന്‍ ചെയ്ത് കിട്ടുന്നതിനായി കാത്തിരിക്കുകയാണ്. പക്ഷേ ഒപ്പമുണ്ടായവര്‍ക്കും പിറകെ വന്നവര്‍ക്കും എല്ലാം അവരുടെ ബാഗുകള്‍ സ്‌കാന്‍ ചെയ്ത് കിട്ടിയിട്ടും നിങ്ങള്‍ക്ക് മാത്രം ബാഗ് സ്‌കാന്‍ ചെയ്ത് കിട്ടുന്നില്ല. എന്താണ് സംഭവിച്ചതെന്ന് നിങ്ങള്‍ ചോദ്യം ഉയര്‍ത്തും. പക്ഷേ സംഭവിക്കാന്‍ പോകുന്നത് നാണക്കേടുള്ള കാര്യമാണ്. സുരക്ഷാ ജീവനക്കാര്‍ നിങ്ങളെ ഒരു വശത്തേക്ക് മാറ്റി നിര്‍ത്തുകയും നിങ്ങളുടെ ബാഗിലുള്ള സാധനങ്ങള്‍ പരിശോധിക്കുകയും ചെയ്യും.
അപ്പോഴായിരിക്കും കൊണ്ടുപോകാന്‍ പാടില്ലാത്ത എന്തെങ്കിലും നിങ്ങളുടെ ബാഗിലുണ്ടെന്ന് കണ്ടെത്തുന്നത്. വിമാന യാത്രയ്ക്ക് എത്തുമ്പോള്‍ നിങ്ങളുടെ ഹാന്‍ഡ് ബാഗില്‍ ഒരിക്കലും കൊണ്ടുപോകരുതാത്ത ചില സാധനങ്ങളുണ്ട്. അവ ഏതൊക്കെയാണെന്ന് നോക്കാം

വിമാന യാത്രയില്‍ ഒരിക്കലും ഹാന്‍ഡ് ബാഗില്‍ കൊണ്ടുപോകാന്‍ പാടില്ലാത്ത സാധനങ്ങള്‍

മൂര്‍ച്ചയുള്ള വസ്തുക്കള്‍
കത്തികള്‍, കത്രികകള്‍, റേസര്‍ ബ്ലേഡുകള്‍, നഖംവെട്ടി എന്നിവ പോലെയുള്ള മൂര്‍ച്ചയുള്ള വസ്തുക്കള്‍. മറ്റുളളവര്‍ക്ക് ദോഷം വരുത്തുന്ന എന്തും വിമാനത്താവള സുരക്ഷാ ഏജന്‍സികള്‍ ആയുധമെന്ന നിലയിലാണ് കണക്കാക്കുന്നത്. അതുകൊണ്ടുതന്നെ ബാഗിനുളളില്‍ മൂര്‍ച്ചയുള്ളത് എന്തെങ്കിലും ഉണ്ടെങ്കില്‍ അത് ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.
100 മില്ലിയില്‍ കൂടുതലുളള ദ്രാവകങ്ങള്‍

ഇന്ത്യന്‍ വിമാനത്താവളങ്ങളില്‍ ഹാന്‍ഡ് ബാഗില്‍ ദ്രാവകങ്ങള്‍ കൊണ്ടുപോകുന്ന കാര്യത്തില്‍ ചില നിയമങ്ങള്‍ പാലിക്കേണ്ടതുണ്ട്. 100 മില്ലിയില്‍ കൂടുതലുളള കുപ്പിയോ കണ്ടെയ്‌നറോ. അതില്‍ വെള്ളം, ഷാംപൂ, സോസ്, അച്ചാര്‍ അല്ലെങ്കില്‍ പെര്‍ഫ്യൂം എന്തായാലും സുരക്ഷാ ഉദ്യോഗസ്ഥര്‍ അത് നിരീക്ഷിക്കും. 100 മില്ലിയില്‍ കുറവുളള കുപ്പികള്‍ സുതാര്യമായ പൗച്ചില്‍ വയ്ക്കുക എന്നതാണ് ഏറ്റവും സുരക്ഷിതമായ രീതി.

ലൈറ്ററുകളും തീപ്പെട്ടികളും
നിങ്ങളുടെ ഹാന്‍ഡ് ബാഗില്‍ ലൈറ്ററോ തീപ്പെട്ടിയോ പോലും കണ്ടെത്തിയാല്‍ സുരക്ഷാ ഏജന്‍സികള്‍ തടഞ്ഞുവയ്ക്കും. ഈ വസ്തുക്കള്‍ തീപിടിക്കുന്ന അപകടകാരികളായ വസ്തുക്കളായി കണക്കാക്കുന്നു. പുകവലിക്കുന്നവര്‍ക്കാണ് മിക്കപ്പോഴും ഈ തെറ്റുകള്‍ സംഭവിക്കുന്നത്.

സൂര്യാതപമേറ്റ് ചികിത്സയിലിരിക്കെ വെൽഡിങ്ങ് തൊഴിലാളി മരിച്ചു.

സൂര്യാതപമേറ്റ് ചികിത്സയിൽ ആയിരുന്ന യുവാവ് മരിച്ചു. ഇടവ വെൺകുളം സ്വദേശി ഷൈൻ ആണ് മരിച്ചത്. വെൽഡിങ്ങ് തൊഴിലാളിയായ ഷൈൻ കഴിഞ്ഞ 18ന് കുഴഞ്ഞു വീഴുകയായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയാണ് മരിച്ചത്.

ഹർത്താലിന് കോളേജ് അവധി, ചൂട് സഹിക്കാനാവാതെ കനാലിൽ കുളിക്കാനിറങ്ങി; 2 വിദ്യാർത്ഥികൾ മുങ്ങിമരിച്ചു, ഒരാളെ ആശുപത്രിയിലേക്ക് മാറ്റി.

അപ്രതീക്ഷിതമായി ഹർത്താൽ ദിനത്തിൽ വീണുകിട്ടിയ അവധി, കൊടുംചൂടിൽ നിന്ന് രക്ഷനേടാൻ ഒന്ന് മുങ്ങിക്കുളിക്കാമെന്ന് കരുതിയിറങ്ങിയതാണ് ആറംഗ സംഘം. അതൊരു ദുരന്തത്തിലേക്കുള്ള പോക്കാണെന്ന് അവരാരും കരുതിയില്ല. എറണാകുളം ജില്ലയിലെ പെരുമ്പാവൂരിനടുത്ത് അശമന്നൂരിൽ പെരിയാർ വാലി കനാലിൽ

ക്ഷീണമുള്ളതും വീര്‍ത്തതുമായ കണ്ണുകള്‍ വൃക്ക തകരാറിന്റെ സൂചനയാണോ?; പരിശോധന നടത്തേണ്ടത് എപ്പോള്‍?

സാധാരണയായി കണ്ണുകള്‍ ക്ഷീണിച്ചും വീര്‍ത്തും കാണപ്പെടുന്നത് ഉറക്കക്കുറവ് കൊണ്ടും സ്‌ക്രീന്‍ സമയം കൂടുതലായതുകൊണ്ടുമൊക്കെയാണെന്നാണ് കരുതപ്പെടുന്നത്. എന്നാല്‍ എപ്പോഴും കാരണങ്ങള്‍ ഇതുതന്നെയാകണമെന്നില്ല. നീര്‍വീക്കം ദിവസംതോറും നീണ്ടുനില്‍ക്കുകയാണെങ്കില്‍ ചര്‍മ്മ സംരക്ഷണത്തിനും ഉറക്കക്കുറവിനും അപ്പുറത്തേക്ക് മറ്റെന്തെങ്കിലും കാരണംകൊണ്ടാണെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.

ഇന്ന് മുതൽ പവർ കട്ട്; ദിവസവും അരമണിക്കൂർ വൈദ്യുതി മുടങ്ങും

തിരുവനന്തപുരം: സംസ്ഥാനത്ത് വർധിച്ചുവരുന്ന വൈദ്യുതി പ്രതിസന്ധിയെത്തുടർന്ന് ഇന്ന് മുതൽ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുന്നു. ഇന്ന് ചേർന്ന കെഎസ്ഇബി കോർ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. വൈകുന്നേരം ആറ് മണി മുതൽ രാത്രി 12 മണി വരെയുള്ള

കന്നുകുട്ടികള്‍ക്ക് സബ്‌സിഡി നിരക്കില്‍ കാലിത്തീറ്റ; ഗോവര്‍ദ്ധിനി പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി

കന്നുകുട്ടികള്‍ക്ക് 50 ശതമാനം സബ്‌സിഡി നിരക്കില്‍ കാലിത്തീറ്റ നല്‍കുന്ന പദ്ധതിയായ ഗോവര്‍ദ്ധിനിക്ക് ജില്ലയില്‍ തുടക്കമായി. അമ്പലവയല്‍ ക്ഷീരസംഘം ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. സജി ജോസഫ് പദ്ധതി ഉദ്ഘാടനം ചെയ്തു.

ചുരത്തിൽ നാളെ ഗതാഗത നിയന്ത്രണം

താമരശ്ശേരി ചുരത്തിലെ ആറാം വളവിൽ നവീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിനിടെ കൊക്കയിലേക്ക് മറിഞ്ഞ് അപകടത്തിൽപ്പെട്ട ഹിറ്റാച്ചി ക്രെയിൻ ഉപയോഗിച്ച് ഉയർത്തുന്നതിനാൽ ബുധനാഴ്ച (ഏപ്രിൽ 29) നാളെ പകൽ സമയത്ത് ഭാരവാഹനങ്ങൾക്കും മൾട്ടി ആക്സിൽ വാഹനങ്ങൾക്കും ചുരത്തിൽ

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.