വിമാനയാത്രയില്‍ അബദ്ധത്തില്‍ പോലും ഇവയൊന്നും കയ്യില്‍ വയ്ക്കരുതേ…

വളരെ സന്തോഷത്തോടെ ഒരു യാത്രയ്ക്കായി വിമാനത്താവളത്തില്‍ എത്തിയ നിങ്ങള്‍ ബാഗ് സ്‌കാന്‍ ചെയ്ത് കിട്ടുന്നതിനായി കാത്തിരിക്കുകയാണ്. പക്ഷേ ഒപ്പമുണ്ടായവര്‍ക്കും പിറകെ വന്നവര്‍ക്കും എല്ലാം അവരുടെ ബാഗുകള്‍ സ്‌കാന്‍ ചെയ്ത് കിട്ടിയിട്ടും നിങ്ങള്‍ക്ക് മാത്രം ബാഗ് സ്‌കാന്‍ ചെയ്ത് കിട്ടുന്നില്ല. എന്താണ് സംഭവിച്ചതെന്ന് നിങ്ങള്‍ ചോദ്യം ഉയര്‍ത്തും. പക്ഷേ സംഭവിക്കാന്‍ പോകുന്നത് നാണക്കേടുള്ള കാര്യമാണ്. സുരക്ഷാ ജീവനക്കാര്‍ നിങ്ങളെ ഒരു വശത്തേക്ക് മാറ്റി നിര്‍ത്തുകയും നിങ്ങളുടെ ബാഗിലുള്ള സാധനങ്ങള്‍ പരിശോധിക്കുകയും ചെയ്യും.
അപ്പോഴായിരിക്കും കൊണ്ടുപോകാന്‍ പാടില്ലാത്ത എന്തെങ്കിലും നിങ്ങളുടെ ബാഗിലുണ്ടെന്ന് കണ്ടെത്തുന്നത്. വിമാന യാത്രയ്ക്ക് എത്തുമ്പോള്‍ നിങ്ങളുടെ ഹാന്‍ഡ് ബാഗില്‍ ഒരിക്കലും കൊണ്ടുപോകരുതാത്ത ചില സാധനങ്ങളുണ്ട്. അവ ഏതൊക്കെയാണെന്ന് നോക്കാം

വിമാന യാത്രയില്‍ ഒരിക്കലും ഹാന്‍ഡ് ബാഗില്‍ കൊണ്ടുപോകാന്‍ പാടില്ലാത്ത സാധനങ്ങള്‍

മൂര്‍ച്ചയുള്ള വസ്തുക്കള്‍
കത്തികള്‍, കത്രികകള്‍, റേസര്‍ ബ്ലേഡുകള്‍, നഖംവെട്ടി എന്നിവ പോലെയുള്ള മൂര്‍ച്ചയുള്ള വസ്തുക്കള്‍. മറ്റുളളവര്‍ക്ക് ദോഷം വരുത്തുന്ന എന്തും വിമാനത്താവള സുരക്ഷാ ഏജന്‍സികള്‍ ആയുധമെന്ന നിലയിലാണ് കണക്കാക്കുന്നത്. അതുകൊണ്ടുതന്നെ ബാഗിനുളളില്‍ മൂര്‍ച്ചയുള്ളത് എന്തെങ്കിലും ഉണ്ടെങ്കില്‍ അത് ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.
100 മില്ലിയില്‍ കൂടുതലുളള ദ്രാവകങ്ങള്‍

ഇന്ത്യന്‍ വിമാനത്താവളങ്ങളില്‍ ഹാന്‍ഡ് ബാഗില്‍ ദ്രാവകങ്ങള്‍ കൊണ്ടുപോകുന്ന കാര്യത്തില്‍ ചില നിയമങ്ങള്‍ പാലിക്കേണ്ടതുണ്ട്. 100 മില്ലിയില്‍ കൂടുതലുളള കുപ്പിയോ കണ്ടെയ്‌നറോ. അതില്‍ വെള്ളം, ഷാംപൂ, സോസ്, അച്ചാര്‍ അല്ലെങ്കില്‍ പെര്‍ഫ്യൂം എന്തായാലും സുരക്ഷാ ഉദ്യോഗസ്ഥര്‍ അത് നിരീക്ഷിക്കും. 100 മില്ലിയില്‍ കുറവുളള കുപ്പികള്‍ സുതാര്യമായ പൗച്ചില്‍ വയ്ക്കുക എന്നതാണ് ഏറ്റവും സുരക്ഷിതമായ രീതി.

ലൈറ്ററുകളും തീപ്പെട്ടികളും
നിങ്ങളുടെ ഹാന്‍ഡ് ബാഗില്‍ ലൈറ്ററോ തീപ്പെട്ടിയോ പോലും കണ്ടെത്തിയാല്‍ സുരക്ഷാ ഏജന്‍സികള്‍ തടഞ്ഞുവയ്ക്കും. ഈ വസ്തുക്കള്‍ തീപിടിക്കുന്ന അപകടകാരികളായ വസ്തുക്കളായി കണക്കാക്കുന്നു. പുകവലിക്കുന്നവര്‍ക്കാണ് മിക്കപ്പോഴും ഈ തെറ്റുകള്‍ സംഭവിക്കുന്നത്.

ഭരണഘടനാ അവകാശങ്ങൾ സംരക്ഷിക്കപ്പെടണം; കെസിവൈഎം മാനന്തവാടി രൂപത

കാക്കവയൽ: രാജ്യത്തിന്റെ എഴുപത്തിയേഴാം റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് കാക്കവയൽ സ്മൃതി മണ്ഡപത്തിൽ കെ സി വൈ എം മാനന്തവാടി രൂപതയുടെ നേതൃത്വത്തിൽ ധീരജവാൻ അനുസ്മരണവും റിപ്പബ്ലിക് ദിനാചരണവും സംഘടിപ്പിച്ചു. രാജ്യത്തിന്റെ അതിർത്തി കാക്കുന്നതിനിടയിൽ വീരമൃത്യു വരിച്ച

ശ്രേയസ് റിപ്പബ്ലിക് ദിനാഘോഷവും,ജനപ്രതിനിധികൾക്ക് സ്വീകരണവും നൽകി

നെല്ലിമാളം യൂണിറ്റിൽ സംഘടിപ്പിച്ച റിപ്പബ്ലിക്ദിനാഘോഷവും,ജനപ്രതിനിധികൾക്ക് നൽകിയ സ്വീകരണവും യൂണിറ്റ് ഡയറക്ടർ ഫാ.ചാക്കോ മാടവന ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ്‌ ബീന ദേവസ്യ അധ്യക്ഷത വഹിച്ചു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്.മുഖ്യസന്ദേശം നൽകി.കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത്

ഹെല്‍ത്തി കേരള ക്യാമ്പയിന് ജില്ലയില്‍ തുടക്കമായി ആരോഗ്യവണ്ടി ഫ്‌ളാഗ് ഓഫ് ചെയ്തു.

സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന ഹെല്‍ത്തി കേരള ഫീല്‍ഡ് ക്യാമ്പയിന് ജില്ലയില്‍ തുടക്കമായി. കല്‍പ്പറ്റ മുണ്ടേരി നഗര പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ നടന്ന ജില്ലാതല പരിപാടി കല്‍പ്പറ്റ നഗരസഭാ ചെയര്‍പേഴ്‌സണ്‍ പി.

വൈദ്യുതി മുടങ്ങും

ചെറുകാട്ടൂര്‍ സബ്സ്റ്റേഷനില്‍ അറ്റകുറ്റപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ മുട്ടങ്കര, പടമല, പാല്‍വെളിച്ചം, പുതിയൂര്‍, തോണിക്കടവ്, ഷണാമംഗലം, ബാവലി പ്രദേശങ്ങള്‍ ഇന്ന് (ജനുവരി 28) രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി വിതരണം പൂര്‍ണമായോ ഭാഗികമായോ

മരം ലേലം

പട്ടികവര്‍ഗ്ഗ വികസന വകുപ്പ് ഓഫീസിന് കീഴിലെ ചീരാല്‍ പ്രീ മെട്രിക് ഹോസ്റ്റല്‍ നിര്‍മ്മാണ സ്ഥലത്ത് നിന്നും മുറിച്ചു മാറ്റിയ 32 ടിമ്പര്‍/ മര ഉരുപ്പടികള്‍ ഫെബ്രുവരി രണ്ടിന് ഉച്ചയ്ക്ക് രണ്ടിന് ചീരാല്‍ പ്രീ മെട്രിക്

മുട്ടക്കോഴി വളര്‍ത്തലില്‍ പരിശീലനം

സുല്‍ത്താന്‍ ബത്തേരി മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ ഫെബ്രുവരി രണ്ട്, മൂന്ന് തിയതികളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് വരെ മുട്ടക്കോഴി വളര്‍ത്തലില്‍ പരിശീലനം നല്‍കുന്നു. താത്പര്യമുള്ളവര്‍ ജനുവരി 31 നകം 04936 –

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.