വിസയുണ്ടെങ്കിലും കാര്യമില്ല; പാസ്പോര്‍ട്ട് കീറിയിട്ടുണ്ടെങ്കില്‍ യാത്ര തുടരാനാവില്ല

നിങ്ങള്‍ ഒരു ദൂരയാത്ര പോവുകയാണ്. ബാഗുകള്‍ പാക്ക് ചെയ്തു, ടിക്കറ്റ് ബുക്ക് ചെയ്തു, വിസ ശരിയായി…അങ്ങനെ എല്ലാ നടപടികളും കഴിഞ്ഞ് വിമാനത്താവളത്തില്‍ എത്തിയ നിങ്ങളെ പാസ്‌പോര്‍ട്ട് ചെക്ക് ചെയ്തതിന് ശേഷം എയര്‍ലൈന്‍ ജീവനക്കാര്‍ തടഞ്ഞുനിര്‍ത്തുകയും യാത്ര മുടങ്ങുകയും ചെയ്യുകയാണെങ്കിലോ? എല്ലാം പെര്‍ഫെക്ടാണല്ലോ പിന്നെന്താണ് എന്ന് കരുതി കാര്യം അന്വേഷിക്കുമ്പോഴാണ് അറിയുന്നത് പാസ്‌പോര്‍ട്ട് കീറിയിരിക്കുന്നു, നിങ്ങളത് ശ്രദ്ധിച്ചിരുന്നില്ല. കാലാഹരണപ്പെട്ട പാസ്പോര്‍ട്ട് മാത്രമല്ല, കീറിയ പാസ്പോര്‍ട്ടും നിങ്ങളുടെ യാത്രയെ മുടക്കും.

പാസ്‌പോര്‍ട്ടിലെ എന്തൊക്കെ കേടുപാടുകളാണ് യാത്രാവിലക്കിന് കാരണമാകുന്നത്
യാത്രാ വിദഗ്ധരുടെ അഭിപ്രായത്തില്‍ വെള്ളം വീണ പാടുകള്‍, കീറിയ പേജുകള്‍, പോറല്‍ വീണ ഡേറ്റ ചിപ്പ് ഇവയൊക്കെ പാസ്‌പോര്‍ട്ട് നിരസിക്കാന്‍ കാരണമാകും. എംബഡഡ് ചിപ്പുകള്‍, ഹോളോഗ്രാമുകള്‍, മെഷീന്‍ റീഡബിള്‍ സോണുകള്‍ തുടങ്ങിയ നൂതന സുരക്ഷാ സവിശേഷതകള്‍ ഇന്ന് പാസ്‌പോര്‍ട്ടുകളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇവ കേടായാല്‍ സ്‌കാനറുകള്‍ക്ക് രേഖകള്‍ വായിക്കാന്‍ കഴിയാതെ വന്നേക്കാം.

പാസ്‌പോര്‍ട്ട് കീറുകയോ പേജുകള്‍ വേര്‍പെട്ടിരിക്കുന്നതോ കണ്ടാല്‍ അതിനെ തട്ടിപ്പ് അല്ലെങ്കില്‍ വ്യാജരേഖ ചമച്ചതായാണ് ഉദ്യേഗസ്ഥര്‍ സംശയിക്കുക. ചില രാജ്യങ്ങളില്‍ നിയമങ്ങള്‍ കുറച്ചുകൂടി കര്‍ശനമാണ്. ഉദാഹരണത്തിന് യുഎസില്‍ ബയോമെട്രിക് സ്‌കാനിംഗിനെയാണ് കൂടുതലായും ആശ്രയിക്കുന്നത്. ചിപ്പ് വായിക്കാന്‍ കഴിയുന്നില്ലെങ്കിലോ ഡേറ്റാ പേജ് മങ്ങിയതാണെങ്കിലോ വിസയുടെ സ്റ്റാറ്റസ് എന്താണെന്ന് നോക്കാതെതന്നെ നിങ്ങള്‍ക്ക് പ്രവേശനം നിഷേധിക്കപ്പെട്ടേക്കാം.
കേടായ പാസ്‌പോര്‍ട്ടുകളെ രണ്ടായി തരം തിരിച്ചിട്ടുണ്ട്. ഭാഗികമായി കേടുപാടുകള്‍ സംഭവിച്ചതെന്നും (പാസ്‌പോര്‍ട്ട് നമ്പറും പേരും വായിക്കാന്‍ കഴിയും ഫോട്ടോ കേടുകൂടാതെയുണ്ട്. രണ്ടാമത്തെ വിഭാഗം തിരിച്ചറിയാന്‍ കഴിയാത്തവിധം കേടുപാടുകള്‍ സംഭവിച്ചതാണ്. (വിശദാംശങ്ങള്‍ വ്യക്തമാകാതിരിക്കുക, അല്ലെങ്കില്‍ പ്രധാനപ്പെട്ട വിവരങ്ങള്‍ നഷ്ടപ്പെട്ടു).

തദ്ദേശപ്പോരിൻ്റെ രണ്ടാം ഘട്ടം, വടക്കന്‍ കേരളത്തില്‍ വോട്ടെടുപ്പ് തുടങ്ങി; രാവിലെ തന്നെ ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ട നിര

സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട പോളിംഗ് ആരംഭിച്ചു. വടക്കൻ കേരളത്തിലെ തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ഏഴ് ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ്. 470 ഗ്രാമപ്പഞ്ചായത്ത്, 77 ബ്ലോക്ക് പഞ്ചായത്ത്,

ഒറ്റക്കാലിൽ ഇരുപത് സെക്കൻഡ് നിൽക്കാൻ കഴിയുമോ? തലച്ചോറ് എന്നും ചെറുപ്പമായിരിക്കും!

പ്രായമാകുന്ന ആളുകളിൽ എഴുപത് വയസാകുമ്പോഴേക്കും ഓർമശക്തി കുറഞ്ഞ് വരുന്നതായാണ് കാണപ്പെടുന്നത്. ഇത് ഏകദേശം അറുപത്തേഴ് ശതമാനത്തോളം വരുമെന്നാണ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഹെൽത്ത് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇപ്പോൾ ബ്രിട്ടീഷ് മെഡിക്കൽ ജേർണലിൽ വന്ന പഠനം

വൈറലാകാൻ മകനെ പ്ലാസ്റ്റിക് ബാഗിലാക്കി വായു വലിച്ചെടുത്ത് അമ്മ; ശ്വാസം മുട്ടി മകന്‍

സമൂഹ മാധ്യമങ്ങളിൽ വൈറലാകാനായി സ്വന്തം മകനെ വലിയൊരു പ്ലാസ്റ്റിക് ബാഗിലാക്കി ഉള്ളിലെ വായു മുഴുവന്‍ വലിച്ചെടുത്ത് അമ്മ. വിഡിയോ പങ്കുവച്ചതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ രോഷം. റഷ്യയിലെ സരടോവിൽ നിന്നുള്ള 36 -കാരിയായ പാരന്‍റിങ്

തെരഞ്ഞെടുപ്പ്, മുത്തങ്ങ, തോൽപ്പെട്ടി ഇക്കോ ടൂറിസം കേന്ദ്രങ്ങൾക്ക് നാളെ അവധി

തെരഞ്ഞെടുപ്പ്, മുത്തങ്ങ, തോൽപ്പെട്ടി ഇക്കോ ടൂറിസം കേന്ദ്രങ്ങൾക്ക് നാളെ അവധി നാളെ (11.12.2025) നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പ് പ്രമാണിച്ച് വയനാട് വന്യജീവി സങ്കേതത്തിലെ മുത്തങ്ങ, തോൽപ്പെട്ടി ഇക്കോ ടൂറിസം കേന്ദ്രങ്ങൾ അവധി ആയിരിക്കും. Facebook

ക്വട്ടേഷന്‍ ക്ഷണിച്ചു.

പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴിലെ മോഡല്‍ റസിഡന്‍ഷല്‍ സ്‌കൂള്‍/പ്രീമെട്രിക് ഹോസ്റ്റല്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കുന്ന സര്‍ഗോത്സവം-2025 കലാമേളയില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികളെയും എസ്‌കോര്‍ട്ടിങ് സ്റ്റാഫുകളെയും കല്‍പ്പറ്റയില്‍ നിന്ന് കണ്ണൂരിലേക്കും തിരിച്ചും എത്തിക്കുന്നതിന് 34 സീറ്റ് നോണ്‍-എസി ടൂറിസ്റ്റ്

ദുരന്തഭൂമിയിലേക്ക് അവര്‍ വീണ്ടുമെത്തും സമ്മതിദാനവകാശം ഉറപ്പാക്കാന്‍

ഉറ്റവര്‍ നഷ്ടമായ ദുരന്ത ഭൂമിയിലേക്ക് അവര്‍ വീണ്ടുമെത്തുകയാണ്, ജനാധ്യപത്യ അവകാശം പൂര്‍ത്തീകരിക്കുന്നതിന്. മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍ ദുരന്തബാധിതര്‍ ചൂരല്‍മല മദ്‌റസ ഹാളിലെ 001-ാം നമ്പര്‍ ബൂത്തിലാണ് സമ്മതിദാനവകാശം വിനിയോഗിക്കാന്‍ ദുരന്തഭൂമിയിലേക്ക് വീണ്ടുമെത്തുക. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.