ബാക്കിവന്ന ഭക്ഷണം ഫ്രിഡ്ജില്‍ എത്ര ദിവസം വരെ സൂക്ഷിക്കാം

ബാക്കി വരുന്ന ഭക്ഷണം ഫ്രിഡ്ജില്‍ എടുത്ത് വയ്ക്കുന്നതാണ് നമ്മളില്‍ പലരുടെയും പതിവ്. എന്നാല്‍ ഇങ്ങനെ എത്ര ദിവസം വരെ ഭക്ഷണം ഫ്രിഡ്ജില്‍ വെക്കാറുണ്ട്? ഉപേക്ഷിക്കേണ്ടതോ ഉപയോഗശൂന്യമായതോ ആ ഭക്ഷണം ആണെങ്കില്‍ പോലും അതെടുത്ത് ഫ്രിഡ്ജില്‍ വച്ച ശേഷം മാത്രം എടുത്ത് കളയുന്ന സ്വഭാവമാണ് മലയാളികള്‍ക്ക്. ഫ്രിഡ്ജില്‍ വക്കുന്ന ഭക്ഷണങ്ങള്‍ അങ്ങനെ കുറെ നാള്‍ സൂക്ഷിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നതാണ് വാസ്തവം.

ആവശ്യത്തിന് മാത്രം പാകം ചെയ്ത കഴിക്കുന്നതാണ് എപ്പോഴും ആരോഗ്യത്തിന് നല്ലത്. ഒരിക്കലും ചൂടാക്കി കഴിക്കാം എന്ന് കരുതി അധികം ഉണ്ടാക്കി ഫ്രിഡ്ജില്‍ സ്റ്റോര്‍ ചെയ്യരുത്. പരമാവധി 2 ദിവസത്തേക്കുള്ള ഭക്ഷണം സൂക്ഷിക്കുന്നതില്‍ തെറ്റില്ല. എന്നല്‍ അത് ഒരാഴ്ചവരെ ഫ്രിഡ്ജില്‍വച്ച് ചൂടാക്കി കഴിക്കരുത്. ചോറ് പോലുള്ള ഭക്ഷണങ്ങള്‍ ഫ്രിഡ്ജില്‍ സൂക്ഷിച്ചാലും കേടായി പോകാറുണ്ട്. എന്നാല്‍ ചില ഭക്ഷണങ്ങള്‍ ഫ്രിഡ്ജിലെ ഫ്രീസറില്‍ സൂക്ഷിച്ചാലും കേടാകാറില്ല. പക്ഷെ കറന്റ് പോകില്ലെന്ന് ഉറപ്പ് ഉണ്ടെങ്കില്‍ മാത്രമേ ഇത്തരത്തില്‍ സൂക്ഷിക്കാന്‍ പാടൂള്ളൂ. എങ്കിലും പരമാവധി ഈ ശീലം ഒഴിവാക്കുന്നതാണ് നല്ലത്.

ഓരോ ഭക്ഷണങ്ങളും എത്ര ദിവസം ഫ്രിഡ്ജില്‍ സൂക്ഷിക്കാം എന്ന് നോക്കാം:

സാലഡ്: ഒരു ദിവസം. ഏറിയാല്‍ രണ്ടുദിവസം. ഫ്രിഡ്ജില്‍ നിന്ന് പുറത്തെടുത്താല്‍ ഉടന്‍ കഴിക്കണം. ഫ്രീസറില്‍ വക്കാന്‍ പാടില്ല.

മത്സ്യം: കഴുകി വെട്ടി റെഡി ടു കുക്ക് രൂപത്തിലാക്കിയ മത്സ്യം വേഗത്തില്‍ കേടാവും. ഒന്ന് മുതല്‍ മൂന്ന് ദിവസം വരെ മാത്രമെ ഫ്രിഡ്ജില്‍ വയ്ക്കാവൂ. ഫ്രോസണ്‍ ചെയ്ത മീന്‍ മൂന്ന് മാസം വരെ ഫ്രിഡ്ജില്‍ വയ്ക്കാവുന്നതാണ്.

പഴവര്‍ഗങ്ങള്‍: ഇവ ഫ്രിഡ്ജില്‍ വയ്ക്കാതെ കഴിക്കുന്നതാണ് നല്ലത്. വച്ചാല്‍ നല്ലതുപോലെ കഴുകി കഴിക്കാന്‍ ശ്രദ്ധിക്കണം.

പാക്ക്ഡ് ഫുഡ്: ഇവ പായ്ാക്കറ്റുകളിലെ എക്‌സ്പയറി ഡേറ്റ് നോക്കി മാത്രം ഉപയോഗിക്കുക.

ചിക്കന്‍, ബീഫ്: ഇവ പാകം ചെയ്തതും ചെയ്യാത്തതും രണ്ട് മുതല്‍ മൂന്ന് ദിവസം മാത്രം ഫ്രിഡ്ജില്‍ വയ്ക്കാം. കാരണം രണ്ട് ദിവസത്തില്‍ കൂടുതല്‍ പഴക്കമുള്ള ഈ ഭക്ഷണങ്ങള്‍ പുറത്ത് ദീര്‍ഘനേരം വച്ചാല്‍ ബാക്ടീരിയ വേഗത്തിലുണ്ടാകും

❗ ശ്രദ്ധിക്കേണ്ട കാര്യം: ഫ്രിഡ്ജിന്റെ താപനില എപ്പോഴും ശ്രദ്ധിക്കേണ്ടത് വളരെ പ്രധാനമാണ്. ഫ്രിഡ്ജിലെ താപനില 40 ഡിഗ്രി ഫാരന്‍ഹീറ്റും ഫ്രീസറില്‍ 0 ഡിഗ്രി ഫാരന്‍ഹീറ്റുമായിരിക്കാന്‍ എപ്പോഴും ശ്രദ്ധിക്കുക. ഒരു ഭക്ഷണവും ചൂടോടുകൂടി ഫ്രിഡ്ജില്‍ വെക്കാന്‍ പാടില്ല. ഒരിക്കല്‍ ചൂടാക്കിയ ഭക്ഷണം പിന്നീട് ഫ്രിഡ്ജില്‍ സൂക്ഷിക്കരുത്.

ലോക സൗഹൃദ ദിനം; ‘ചങ്ങാതിക്കൊരു തൈ’ കൈമാറി അതിരാറ്റുകുന്ന് ജിഎച്ച്എസ് വിദ്യാർത്ഥികൾ

ലോക സൗഹൃദ ദിനത്തിന്റെ ഭാഗമായി ‘ചങ്ങാതിക്കൊരു തൈ’ കൈമാറി അതിരാറ്റുകുന്ന് ജിഎച്ച്എച്ച്എസ് വിദ്യാർത്ഥികൾ. സൗഹൃദം മഹാവൃക്ഷമായി വളരട്ടെയെന്ന സന്ദേശവുമായി സുഹൃത്തുക്കൾക്ക് നട്ടുവളർത്താൻ വിദ്യാർത്ഥികൾ പരസ്പരം വൃക്ഷത്തൈകൾ കൈമാറുകയായിരുന്നു. ഹരിതകേരളം മിഷന്റെ ആഭിമുഖ്യത്തിൽ ഒരു കോടി

എച്ച്ഐവി, എയ്ഡ്സ് ബോധവത്കരണ സന്ദേശവുമായി റെഡ് റൺ മാരത്തോൺ മത്സരം

അന്താരാഷ്ട്ര യുവജന ദിനാചരണത്തോടനുബന്ധിച്ച് ജില്ലയിലെ കോളജ് വിദ്യാർത്ഥികൾക്കായി റെഡ് റൺ മാരത്തോൺ മത്സരം സംഘടിപ്പിച്ചു. എച്ച്ഐവി, എയ്ഡ്സിനെ കുറിച്ച് യുവജനങ്ങൾക്കിടയിൽ അവബോധം സൃഷ്ടിക്കാൻ ലക്ഷ്യമിട്ട് ആരോഗ്യ വകുപ്പിൻ്റെയും ആരോഗ്യ കേരളത്തിൻ്റെയും ജില്ലാ എയ്ഡ്സ് നിയന്ത്രണ

ബോധവൽക്കരണ ക്ലാസ് നടത്തി.

കുപ്പാടിത്തറ എസ്എ എൽ പി സ്കൂളിൽ രക്ഷിതാക്കൾക്കായി ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു പിടിഎ പ്രസിഡണ്ട് വിനീഷ് കുമാർ അധ്യക്ഷത വഹിച്ചു പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഗിരിജാ കൃഷ്ണ ഉദ്ഘാടനം ചെയ്തു. എഫ് എച്ച്

കഴിഞ്ഞ വർഷം ജില്ലയിൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നിയമനം ലഭിച്ചവർ 381; 217 ഉം സ്ത്രീകൾ

2024-25 വർഷം വയനാട് ജില്ലയിൽ നിന്ന് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നിയമനം ലഭിച്ചത് 381 പേർക്ക്. ഇതിൽ 217 പേരും സ്ത്രീകൾ. സ്ഥിരം, താൽക്കാലിക നിയമനങ്ങൾ ഉൾപ്പെടെയാണിത്. ജോലി ലഭിച്ചവരിൽ 42 ഭിന്നശേഷിക്കാരും 23

തണ്ടപ്പേർ സർട്ടിഫിക്കറ്റിന് 50000 രൂപ കൈക്കൂലി; വില്ലേജ് ഓഫീസർ വിജിലൻസിന്റെ പിടിയിൽ

മാനന്തവാടി: തണ്ടപ്പേർ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിന് പരാതിക്കാരനിൽ നിന്നും 50,000 രൂപ കൈക്കൂലി വാങ്ങവെ വയനാട് പയ്യമ്പള്ളി വില്ലേജ് ഓഫീ സർ കെ.ടി.ജോസിനെ വിജിലൻസ് ഇന്ന് കൈയ്യോടെ പിടികൂടി. പയ്യമ്പള്ളി സ്വദേശിയായ പരാതിക്കാരൻ്റെ പിതാവിന് പയ്യമ്പള്ളി

ലഹരിവിരുദ്ധ പോസ്റ്റർ പ്രകാശനം ചെയ്തു.

മേപ്പാടി ഗവ. പോളിടെക്നിക് കോളജിൽ ഇൻഡക്ഷൻ പ്രോഗ്രാമിന്റെ ഭാഗമായി ലഹരിവിരുദ്ധ പോസ്റ്റർ പ്രകാശനം ചെയ്തു. ഒന്നാംവർഷ വിദ്യാർത്ഥികൾക്ക് പുതിയ അന്തരീക്ഷവും സ്ഥാപനത്തിന്റെ ദർശനം, ദൗത്യം എന്നിവയും പരിചയപ്പെടുത്തുന്നതിനൊപ്പം ലഹരിവിരുദ്ധ ബോധവത്ക്കരണം കൂടി ലക്ഷ്യമിട്ടായിരുന്നു പരിപാടി.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.