കുടുംബ വിളക്കിലെ മരുമകൾ ഡോ. അനന്യ ഇനിമുതൽ ജീവിതത്തിലും മരുമകൾ, ആതിര മാധവ് വിവാഹിതയായി.

മലയാളത്തിലെ ഏറ്റവും ജനപ്രിയമായ സീരിയലുകളിൽ ഒന്നാണ് കുടുംബവിളക്ക്. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന കുടുംബങ്ങൾക്ക് മലയാളികൾ ഏറ്റവും കൂടുതൽ കാണുന്ന സീരിയൽ കൂടിയാണ്. മാസങ്ങളായി റേറ്റിങ് ചാർട്ടിൽ ഒന്നാം സ്ഥാനം അലങ്കരിക്കുന്നത് ഈ സീരിയൽ തന്നെയാണ്. കുടുംബ വിളക്കിലെ ജനപ്രിയമായ ഒരു കഥാപാത്രമാണ് ഡോ. അനന്യ. ആതിര മാധവ എന്ന നടിയാണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ആദ്യം വില്ലത്തി ആയിട്ടാണ് പ്രത്യക്ഷപ്പെട്ടത് എങ്കിലും പിന്നീട് അനുകമ്പയുള്ള ഒരു മരുമകളായി മാറുകയായിരുന്നു ഡോക്ടർ അനന്യ. ഇപ്പോൾ ജീവിതത്തിലും ഒരു മരുമകൾ ആവാൻ ഒരുങ്ങുകയാണ് ഈ നടി. ഇന്നലെ രാവിലെ 11 മണിയോടെ ആയിരുന്നു ആതിര വിവാഹിതയായത്. തിരുവനന്തപുരത്ത് വെച്ചായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്.

രാജീവ് തമ്പി എന്ന വ്യക്തി ആണ് ആതിരയുടെ വരൻ. കഴിഞ്ഞ ആഴ്ചയായിരുന്നു കുടുംബ വിളക്കിലെ തന്നെ മറ്റൊരു ജനപ്രിയ കഥാപാത്രമായ വേദിക ഇവിടെ വിവാഹം കഴിഞ്ഞത്. ശരണ്യ ആനന്ദ് എന്നായിരുന്നു ഈ നടിയുടെ യഥാർത്ഥ പേര്. വിവാഹ ചിത്രങ്ങൾ എല്ലാം തന്നെ സമൂഹ മാധ്യമങ്ങളിൽ വലിയ തരംഗമായിരുന്നു സൃഷ്ടിച്ചത്. ഇതിന് പിന്നാലെയാണ് ഇതേ സീരിയലിലെ തന്നെ മറ്റൊരു ജനപ്രിയ കഥാപാത്രം കൂടി യഥാർത്ഥ ജീവിതത്തിൽ വിവാഹിതയാകുന്നത്.

എഞ്ചിനീയറിംഗ് മേഖലയിലെ ഒരു ഉയർന്ന ജോലി രാജിവച്ചാണ് ആതിര സീരിയൽ രംഗത്തേക്ക് പ്രവേശിക്കുന്നത്. ആങ്കറിംഗ് രംഗത്തിലൂടെ ആണ് ആതിര ടെലിവിഷൻ മേഖലയിലേക്ക് കടന്നു വരുന്നത്. പിന്നീട് ഒരു വെബ് സീരിയലിൻ്റെ ഭാഗമായിട്ടും ആതിര പ്രേക്ഷകർക്കു മുന്നിൽ പ്രത്യക്ഷപ്പെട്ടു. എന്നാൽ കുടുംബ വിളക്കിലെ ഡോക്ടർ അനന്യ എന്ന കഥാപാത്രമായിരുന്നു ആതിരയെ മലയാളികളുടെ പ്രിയപ്പെട്ട മരുമകൾ ആക്കി മാറ്റിയത്. നിരവധി ആളുകളാണ് ഇപ്പോൾ ആതിരക്ക് വിവാഹ ആശംസകൾ നേർന്നു കൊണ്ട് സമൂഹമാധ്യമങ്ങളിൽ എത്തുന്നത്.

രക്തദാന ക്യാമ്പ് നടത്തി

മാനന്തവാടി : ടീം ജ്യോതിർഗമയയും ശതാവരി മകര ആയുർവേദ ആശുപത്രിയും ചേർന്ന് രക്തദാന ക്യാമ്പ് നടത്തി. മെഡിയ്ക്കൽ കോളജ് ബ്ലഡ് ബാങ്കിൽ നടന്ന ക്യാപ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി ഉദ്ഘാടനം ചെയ്തു.

നെഹ്‌ല ഫാത്തിമക്ക് അഖില കേരള ഇംഗ്ലീഷ് പ്രസംഗത്തിൽ ഒന്നാം സ്ഥാനം

പാല:ജിമ്മി ജോസ് ചീനക്കാലേൽ അഖില കേരള ഇംഗ്ലീഷ് പ്രസംഗ മത്സരത്തിൽ നെഹ്‌ല ഫാത്തിമ ഒന്നാം സ്ഥാനം നേടി. ഹൈസ്കൂൾ വിഭാഗത്തിൽ ഇംഗ്ലീഷ് ലണ് പാലാ കാടനാട് സെന്റ് സെബാസ്റ്റ്യൻ എച്ച്.എസ്.എസ് കാനാടിലാണ് മത്സരം നടന്നത്.

സംപ്രേഷണാവകാശ കരാർ തർക്കത്തില്‍ തീരുമാനമായില്ല, ഐഎസ്‌എൽ അനിശ്ചിതകാലത്തേക്ക് മാറ്റി.

ദില്ലി: ഇന്ത്യൻ സൂപ്പര്‍ ലീഗ്(ഐഎസ്എല്‍) അനിശ്ചിതകാലത്തേക്ക് മാറ്റി. സെപ്റ്റംബറില്‍ ആരംഭിക്കേണ്ട സീസണ്‍ സംപ്രേഷണാവകാശ കരാർ തർക്കത്തെ തുടർന്നാണ് അനിശ്ചിതകാലത്തേക്ക് മാറ്റിയത്. ഫെഡറേഷനുമായുള്ള മാസ്റ്റര്‍ റൈറ്റ് എഗ്രിമെന്‍റ് പുതുക്കുന്ന കാര്യത്തില്‍ തീരുമാനമാകാത്ത സാഹചര്യത്തില്‍ ഐഎസ്എല്‍ മാറ്റിവെക്കാനുള്ള

കുടിക്കാഴ്ച്ച മാറ്റി.

മേപ്പാടി ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയറുടെ ഓഫീസിൽ ഓവർസീയർ തസ്തികയിലേക്ക് ജൂലൈ 14 ന് രാവിലെ 11 ന് നടത്താനിരുന്ന കുടിക്കാഴ്ച്ച മാറ്റിയതായി ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കും.

കുടിക്കാഴ്ച്ച മാറ്റി

മേപ്പാടി ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയറുടെ ഓഫീസിൽ ഓവർസീയർ തസ്തികയിലേക്ക് ജൂലൈ 14 ന് രാവിലെ 11 ന് നടത്താനിരുന്ന കുടിക്കാഴ്ച്ച മാറ്റിയതായി ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കും.

പോക്സോ പ്രതിക്ക് 60 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും

വൈത്തിരി: പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗീകാതിക്രമം നടത്തിയ കേസിൽ പ്രതിക്ക് വിവിധ വകുപ്പുകളിലായി 60വർഷം തടവും ഒരു ലക്ഷം രൂപ പിഴയും. പൊഴുതന സുഗന്ധഗിരി ഒന്നാം യൂണിറ്റിലെ ശിവ(21) നെയാണ് കൽപ്പറ്റ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.