“സെഞ്ച്വറി നഷ്ടം, ടീമിന് തോൽവി”: ഡൽഹിക്ക് എതിരായ മത്സരത്തിൽ രാജസ്ഥാൻ നായകൻ സഞ്ജു സാംസൺ പുറത്തായത് അമ്പയറിങ് പിഴവിൽ; വിവാദം ആളിക്കത്തുന്നു

രാജസ്ഥാൻ നായകൻ സഞ്ജു സാംസണിന്റെ പുറത്താകലില്‍ വൻ വിവാദം. 15-ാം ഓവറിന്റെ മൂന്നാം പന്തിലായിരുന്നു താരം ലോംഗ് ഓണില്‍ ഉയർത്തിയടിച്ച പന്ത് ഷായ് ഹോപ് കൈപിടിയിലൊതുക്കുന്നത്. ബൗണ്ടറിക്ക് തൊട്ടരികില്‍ നിന്നുള്ള ക്യാച്ചില്‍ സംശയം ഉയർന്നതോടെ തേർഡ് അമ്ബയർ ഇത് പരിശോധിച്ചു. റിപ്ലേകളില്‍ ഹോപ്പിന്റെ കാലില്‍ ബൗണ്ടറി ലൈനില്‍ തട്ടുന്നത് വ്യക്തമായിരുന്നെങ്കിലും ഔട്ട് അനുവദിക്കുകയായിരുന്നു.

https://x.com/sangeerthk16/status/1787900646705737940
45 പന്തില്‍ 86 റണ്‍സ് എടുത്ത് നില്‍ക്കെയാണ് താരം പുറത്തായത്. രാജസ്ഥാന്റെ 162/3 എന്ന നിലയിലായിരുന്നു അപ്പോള്‍.പുറത്താകലില്‍ അതൃപ്തി പ്രകടപ്പിച്ച രാജസ്ഥാൻ നായകൻ ഇക്കാര്യം അമ്ബയർമാരോട് സംസാരിക്കുകയും ചെയ്തു. നിരവധി തവണ ഐപിഎല്ലില്‍ അമ്ബയറിംഗ് പഴി കേള്‍ക്കുന്നതിനിടെയാണ് പുതിയ വിവാദം. സഞ്ജുവിന്റെ വിക്കറ്റാണ് മത്സരത്തില്‍ വഴിത്തിരിവായത്.

ജയത്തോടെ ഡല്‍ഹി പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാക്കി. ഡല്‍ഹിയുടെ 222 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാന് നിശ്ചിത ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. വിജയത്തിലേക്ക് ആത്മവിശ്വാസത്തോടെ ബാറ്റേന്തിയ രാജസ്ഥാൻ റോയല്‍സ് നായകൻ സഞ്ജു സാംസണിന്റെ പുറത്താകലാണ് മത്സരം ഡല്‍ഹിക്ക് അനുകൂലമാക്കിയത്. തോറ്റെങ്കിലും രാജ്സ്ഥാൻ തന്നെയാണ് രണ്ടാം സ്ഥാനത്ത്.

മൂന്നാം അമ്ബയറുടെ വിവാദ തീരുമാനത്തിന് പിന്നാലെയാണ് 46 പന്തില്‍ 89 റണ്‍സുമായി നിന്ന സഞ്ജു പുറത്തായത്. പതിനാറാം ഓവറിലാണ് സഞ്ജുവിനെ ടിവി അമ്ബയര്‍ മൈക്കല്‍ ഗഫ് തെറ്റായ തീരുമാനത്തിലൂടെ പുറത്താക്കിയത്. പരിശീലകൻ കുമാർ സംഗക്കാരയടക്കം റിപ്ലേ പരിശോധിച്ച്‌ ഹോപ്പിന്റെ കാല്‍ ബൗണ്ടറി ലൈനില്‍ തട്ടുന്നത് വ്യക്തമായെന്ന് ‍ഡഗൗട്ടില്‍ ഇരുന്ന വാദിക്കുന്നത് കാണാമായിരുന്നു.ഔട്ട് വിളിച്ചതോടെ രാജസ്ഥാൻ ക്യാമ്ബ് ഒന്നാകെ ഞെട്ടി.

അതിഥി തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടങ്ങളുടെ സുരക്ഷ ഉറപ്പാക്കണം

അതിഥി തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടങ്ങള്‍ സുരക്ഷിതമാണെന്ന് കെട്ടിട ഉടമകള്‍ ഉറപ്പാക്കണമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു. കെട്ടിടത്തിന്റെ ബലഹീനതയാല്‍ ഉണ്ടാവാന്‍ സാധ്യതയുള്ള അപകടങ്ങള്‍ ഒഴിവാക്കുന്നതിനാണ് നിര്‍ദ്ദേശം. ജില്ലാ ലേബര്‍ ഓഫീസറൂടെ നേതൃത്വത്തില്‍ പ്ലാന്റേഷന്‍ ഇന്‍സ്‌പെക്ടര്‍,

നൂല്‍പ്പുഴ കുടുംബരോഗ്യ കേന്ദ്രത്തില്‍ റോബോട്ടിക് ഗെയ്റ്റ് ട്രെയിനര്‍ സംവിധാനം

നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഫിസിയോതെറാപ്പി ചികിത്സയ്ക്ക് റോബോട്ടിക് ഗെയ്റ്റ് ട്രെയിനര്‍ സംവിധാനം നടപ്പാക്കുന്നു. രാജ്യത്ത് ആദ്യമായാണ് കുടുംബാരോഗ്യ കേന്ദ്രത്തില്‍ റോബോട്ടിക് ഗെയ്റ്റ് ട്രെയിനറെത്തുന്നത്. വയനാട് പാക്കേജില്‍ ഉള്‍പ്പെടുത്തി 2.8 കോടിയുടെ ഭരണാനുമതിയാണ് പദ്ധതി നടത്തിപ്പിനായി

ഫാഷന്‍ ഡിസൈനിങ് അപേക്ഷിക്കാം

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ദ്വാരക ഗവ. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ്ങില്‍ രണ്ടുവര്‍ഷ ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗാര്‍മെന്റ്‌സ് ടെക്‌നോളജി കോഴ്‌സിലേക്ക് അപേക്ഷിക്കാം. പത്താം ക്ലാസാണ് യോഗ്യത. ജൂലൈ 10 നകം

മുണ്ടക്കൈ-ചൂരല്‍മല ദുരന്തം: അതിജീവിതര്‍ക്ക് ജീവനോപാധിയായി വിതരണം ചെയ്തത് 9.07 കോടി

മുണ്ടക്കൈ-ചുരല്‍മല പ്രകൃതി ദുരന്തത്തിലെ അതിജീവിതര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ ജീവനോപാധിയായി ഇതുവരെ വിതരണം ചെയ്തത് 9.07 കോടി രൂപ. ആറ് ഗഡുക്കളായി 10080 ഗുണഭോക്താക്കള്‍ക്കാണ് സര്‍ക്കാര്‍ ജീവനോപാധി വിഭാഗത്തില്‍ ഇതുവരെ 9,07,20,000 കോടി രൂപ നല്‍കിയത്.

പഠന സഹായം നല്‍കുന്നു.

സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹിക സുരക്ഷാ പദ്ധതിയില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കളില്‍ എല്‍കെജി, ഒന്നാം ക്ലാസ് പ്രവേശനം ലഭിച്ചവര്‍ക്ക് പഠനസഹായം നല്‍കുന്നു. അര്‍ഹരായവര്‍ ജൂലൈ 10 നകം unorganisedwssb.org ല്‍ അപേക്ഷിക്കണം. ഫോണ്‍: 0495

കൊട്ടിയൂർ ഉത്സവം: ഗതാഗത നിയന്ത്രണം

കൊട്ടിയൂർ പരിസരത്ത് ഉണ്ടാകുന്ന ഗതാഗത തടസ്സം ഒഴിവാക്കുന്നതിനായി ഞായറാഴ്‌ച മാനന്തവാടി ഭാഗത്തുനിന്നും കണ്ണൂർ ജില്ലയിലേക്ക് പോകുന്ന കൊട്ടിയൂരിലേക്കുള്ള ഭക്തജനങ്ങളുടെയും പൊതുഗതാഗത സംവിധാനത്തിന്റെ ഭാഗമായുള്ള യാത്ര ബസ്സുകളും ഒഴികെ മുഴുവൻ വാഹനങ്ങളും ബോയ്‌സ് ടൗൺ ചന്ദനത്തോട്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.