തിരുവനന്തപുരം : കൊവിഡ് മൂലം പ്രതിസന്ധി നേരിടുന്ന നിര്‍മ്മാണമേഖലയില്‍ കൂനിന്മേല് കുരുവെന്നോണം സിമന്റിന് മൂന്നാഴ്ചയ്ക്കിടെ കൂടിയത് 90 രൂപ. നിലവില്‍ 50 കിലോയുടെ ഒരു ചാക്ക് സിമന്റിന് 470 രൂപയാണ്. വില്പന കുറഞ്ഞ സാഹചര്യത്തില്‍ ലാഭം കൂട്ടാനുള്ള നീക്കമാണ് അന്യായ വിലവര്‍ദ്ധനവിന് കാരണമെന്ന് നിര്‍മ്മാണ മേഖലയിലുള്ളവര്‍ പറയുന്നു.
ലൈഫ് മിഷന് ഭവന പദ്ധതികള്‍ ഉള്‍പ്പെടെ പാതിവഴിയില്‍ നിറുത്തി വച്ചിരിക്കുകയാണ്. വിലയെച്ചൊല്ലി ഉത്പാദകരുമായുളള ഭിന്നതയെ തുടര്‍ന്ന് ഒരു വിഭാഗം വ്യാപാരികള്‍ സിമന്റ് എടുക്കാതെ രണ്ടാഴ്ചയിലേറെയായി സമരത്തിലായിരുന്നു.കരാറുകാര്‍ക്ക് പുതിയ നിര്‍മ്മാണ പ്രവൃത്തികള്‍ തുടങ്ങാനാകുന്നില്ല. നേരത്തെ 380 രൂപയായിരുന്നു ഒരു ചാക്ക് സിമന്റിന്റെ വിപണി വില. അന്ന് ഡീലര്‍മാരില്‍ നിന്ന് ചാക്കിന് 425 രൂപയാണ് കമ്ബനികള്‍ ഈടാക്കിയിരുന്നത്. അധികം വരുന്ന 45 രൂപ പിന്നീട് ഡിസ്കൗണ്ട് ആയി കമ്ബനി നല്‍കിയിരുന്നു.
എന്നാല്‍ കൊവിഡ് കാലത്ത് കമ്ബനികള്‍ വില 445 ആക്കി. ഡീലര്‍മാര്‍ക്കുള്ള ഡിസ്കൗണ്ട് അവസാനിപ്പിക്കുകയും ചെയ്തു. ഇതോടെ പൊതുവിപണിയില്‍ സിമന്റ് വില കുത്തനെ ഉയര്‍ന്നു.. കേരളത്തിലെ സിമന്റ് വിപണിയില്‍ 70 ശതമാനവും നിയന്ത്രിക്കുന്നത് തമിഴ്നാട് കേന്ദ്രീകരിച്ചാണ്. ഇന്ത്യാസിമന്റ്,എ.സി.സി,രാംകോ,അള്‍ട്രാടെക് കമ്ബനികള്‍ തമിഴ്നാട്ടിലാണ് പ്രവര്‍ത്തിക്കുന്നത്.
പേരിനൊരു മലബാര്‍
സംസ്ഥാനത്ത് സര്‍ക്കാര്‍ വിലാസത്തിലുള്ള മലബാര്‍ സിമന്റ്സ് മാത്രമാണ് സിമന്റ് നിര്‍മ്മാണ രംഗത്തുള്ളത്. ഇവിടെ നിര്‍മ്മാണവും വില്പനയും കുറവായതിനാല്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള സിമന്റാണ് ഉപയോഗിക്കുന്നത്. സിമന്റ് കടകളില്‍ നിന്ന് വീടുകളിലും പണിസ്ഥലത്തും എത്തിക്കാനുള്ള വാഹന വാടക ചെലവ് കണക്കാക്കിയാല്‍ ഒരു പായ്ക്കറ്റ് സിമന്റിനു പലേടത്തും പല വില വീഴും. സിമന്റിന് കൃത്രിമ ക്ഷാമം നടത്തിയ ചെറുകിട സ്ഥാപനങ്ങളുണ്ട്.
സിമന്റ് വില
ലോക്ക്ഡൗണിന് മുമ്പ്: ₹ 380
ജൂലായ്: ₹ 420
നിലവില്‍: ₹ 470-500