ഇന്ത്യയില്‍ ക്യാന്‍സര്‍ മരണങ്ങള്‍ വർദ്ധിക്കുന്നു

ഗോളതലത്തില്‍ നടത്തിയ പഠനത്തില്‍ ഇന്ത്യയില്‍ ഓരോ വര്‍ഷവും ക്യാന്‍സര്‍ മരണങ്ങള്‍ ഇരട്ടിയിലധികമാകുന്നതായി കണ്ടെത്തി. ഇന്ത്യയിലെ അഞ്ചില്‍ മൂന്ന് പേര്‍ ക്യാന്‍സര്‍ ബാധിച്ച്‌ മരണമടയുന്നതായും റിപ്പോര്‍ട്ടിലുണ്ട്. ‘ദി ലാന്‍സെറ്റ് റീജിയണല്‍ ഹെല്‍ത്ത് സൗത്ത് ഈസ്റ്റ് ഏഷ്യ’ ജേണലില്‍ പ്രസിദ്ധീകരിച്ച ഫലങ്ങള്‍ പ്രകാരം, അമേരിക്കയില്‍ മരണനിരക്ക് നാലില്‍ ഒന്ന് ആണെന്നും ചൈനയില്‍ ഇത് രണ്ടില്‍ ഒന്ന് ആണെന്നും കണ്ടെത്തി. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്‌ (ഐസിഎംആര്‍) നടത്തിയ പഠനത്തില്‍, ചൈനയ്ക്കും അമേരിക്കയ്ക്കും ശേഷം ക്യാന്‍സര്‍ രോഗബാധയില്‍ ഇന്ത്യ മൂന്നാം സ്ഥാനത്താണ്, ലോകത്തിലെ ക്യാന്‍സര്‍ സംബന്ധമായ മരണങ്ങളില്‍ 10 ശതമാനത്തിലധികവും ഇന്ത്യയിലാണെന്നും, ചൈനയ്ക്ക് ശേഷം രണ്ടാം സ്ഥാനത്താണ് ഇന്ത്യയെന്നും കണ്ടെത്തി. അതേസമയം, അടുത്ത 20 വര്‍ഷങ്ങള്‍ക്കുള്ളില്‍ ക്യാന്‍സര്‍ മരണങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ ഇന്ത്യ ഒരു വലിയ വെല്ലുവിളി നേരിടേണ്ടിവരുമെന്ന് ഗവേഷകര്‍ പ്രവചിക്കുന്നു, ജനസംഖ്യ കൂടുന്നതിനനുസരിച്ച്‌ കേസുകളില്‍ പ്രതിവര്‍ഷം രണ്ട് ശതമാനം വര്‍ദ്ധനവുണ്ടാകും. ഗ്ലോബല്‍ ക്യാന്‍സര്‍ ഒബ്‌സര്‍വേറ്ററി (GLOBOCAN) 2022, ഗ്ലോബല്‍ ഹെല്‍ത്ത് ഒബ്‌സര്‍വേറ്ററി (GHO) ഡാറ്റാബേസുകള്‍ ഉപയോഗിച്ച്‌, കഴിഞ്ഞ 20 വര്‍ഷത്തിനിടെ ഇന്ത്യയിലെ പ്രായപരിധിയിലും ലിംഗഭേദത്തിലും ഉള്ള 36 തരം ക്യാന്‍സറുകളുടെ പ്രവണതകള്‍ സംഘം പരിശോധിച്ചു. ഇന്ത്യയിലെ ക്യാന്‍സര്‍ രോഗങ്ങളുടെ 44 ശതമാനവും ഇരു ലിംഗക്കാരെയും ബാധിക്കുന്ന അഞ്ച് സാധാരണ ക്യാന്‍സറുകളാണെന്നും ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍, ഇന്ത്യയില്‍ സ്ത്രീകളിലാണ് ഏറ്റവും കൂടുതല്‍ ക്യാന്‍സര്‍ ബാധ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതെന്ന വസ്തുത എല്ലാവരയും ഞെട്ടിക്കുന്നതാണ്. കാരണം ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന അര്‍ബുദം സ്തനാര്‍ബുദമായി തുടരുന്നു, ഇത് രണ്ട് ലിംഗക്കാരില്‍ നിന്നുമുള്ള പുതിയ കേസുകളില്‍ 13.8 ശതമാനത്തിനും സെര്‍വിക്കല്‍ ക്യാന്‍സര്‍ മൂന്നാം സ്ഥാനത്തും (9.2 ശതമാനം) ആണ്. സ്ത്രീകളില്‍, പുതിയ കേസുകളില്‍ ഏകദേശം 30 ശതമാനവും ക്യാന്‍സര്‍ ബാധിച്ചുള്ള മരണങ്ങളില്‍ 24 ശതമാനത്തിലധികവും സ്തനാര്‍ബുദമാണ്. തൊട്ടുപിന്നില്‍ സെര്‍വിക്കല്‍ ക്യാന്‍സറാണ്. പുരുഷന്മാരില്‍, ഏറ്റവും സാധാരണയായി രോഗനിര്‍ണയം നടത്തുന്ന അര്‍ബുദം ഓറല്‍ ക്യാന്‍സറാണെന്ന് കണ്ടെത്തി, ഇത് 16 ശതമാനം പുതിയ കേസുകള്‍ക്ക് കാരണമാകുന്നു, തൊട്ടുപിന്നാലെ ശ്വസന (8.6 ശതമാനം) ക്യാന്‍സറും അന്നനാള (6.7 ശതമാനം) ക്യാന്‍സറുമാണ്. പ്രായഭേദമന്യേ ക്യാന്‍സര്‍ വ്യാപനത്തില്‍ ഒരു മാറ്റവും സംഘം കണ്ടെത്തി, 70 വയസ്സും അതില്‍ കൂടുതലുമുള്ള പ്രായമായവരിലാണ് ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ക്യാന്‍സര്‍ രോഗം കണ്ടെത്തിയിരിക്കുന്നത്. കൂടാതെ, മധ്യവയസ്‌കരും വൃദ്ധരുമായ വ്യക്തികള്‍ക്ക് ക്യാന്‍സര്‍ വരാനുള്ള സാധ്യത 8 മുതൽ 10 വരെ ശതമാനം കൂടുതലാണെന്നും ഗവേഷകര്‍ പറഞ്ഞു. ഇന്ത്യയില്‍ വര്‍ദ്ധിച്ചുവരുന്ന ക്യാന്‍സര്‍ രോഗാവസ്ഥ പരിഹരിക്കുന്നതിന് ലക്ഷ്യമിട്ടുള്ള ക്യാമ്പയിനുകള്‍ എത്രയും പെട്ടെന്ന് നടത്തണമെന്ന് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ക്യാന്‍സര്‍ ബാധിച്ച്‌ മരണത്തിന് കീഴടങ്ങുന്നവരില്‍ കൂടുതലായും മധ്യവയസ്‌കരും പ്രായമായവരുമാണെന്ന് പഠനങ്ങളില്‍ വ്യക്തമായിട്ടുണ്ട്.

ജില്ലയിലെ ആദ്യ അങ്കണവാടി കം ക്രഷ് വരദൂരില്‍ പ്രവര്‍ത്തന സജ്ജം

ജില്ലയിലെ ആദ്യത്തെ അങ്കണവാടി കം ക്രഷ് വരദൂര്‍ അങ്കണ്‍വാടിയില്‍ പ്രവര്‍ത്തന സജ്ജമായി. പനമരം ബ്ലോക്ക് പഞ്ചായത്തിലെ കണിയാമ്പറ്റ വരദൂരില്‍ സ്ഥാപിച്ച അങ്കണവാടി-കം-ക്രഷില്‍ ആറു മാസം മുതല്‍ മൂന്ന് വയസ് വരെ പ്രായമുള്ള കുട്ടികളെ ക്രഷിലേക്കും

വാവാടിയിൽ പുതിയതായി ആരംഭിക്കുന്ന ക്വാറിക്കെതിരെ പ്രദേശവാസികൾ

വാവാടി :വെങ്ങപ്പള്ളി പഞ്ചായത്തിലെ ആറാം വാർഡ് വാവാടി നീലാംകുന്നിൽ പുതിയതായി ആരംഭിക്കുവാൻ പോകുന്ന ക്വാറിക്കെതിരെ ക്വാറി ആക്ഷൻ കമ്മിറ്റി പ്രക്ഷോഭ സമരം നടത്തി. ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന ഏതു പ്രവർത്തികളെയും ചെറുക്കുമെന്നും. സമരസമിതിക്ക്

പ്രൊമോട്ടര്‍ നിയമനം

പട്ടികജാതി വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന വിവിധ ഓഫിസുകളിലേക്ക് പ്രമോട്ടോര്‍ തസ്തികയില്‍ താത്ക്കാലിക നിയമനം നടത്തുന്നു. 18-40 നുമിടയില്‍ പ്രായമുള്ള പട്ടികജാതി വിഭാഗക്കാരായ പ്ലസ്ടു/ തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ അതത് തദ്ദേശ സ്വയംഭരണ

കർഷകദിനത്തിൽ അവാർഡിന്റെ മധുരം നുണഞ്ഞ് അസംപ്ഷൻ എയുപി സ്കൂൾ

സുൽത്താൻ ബത്തേരി കൃഷി വകുപ്പ് ഒരുക്കിയ മികച്ച വിദ്യാർത്ഥി കർഷക അവാർഡ് സ്വന്തമാക്കി, അസംപ്ഷൻ എയുപി സ്കൂൾ വിദ്യാർത്ഥി ജോയൽ ലിജോ. കർഷകദിനത്തോടനുബന്ധിച്ച് സുൽത്താൻ ബത്തേരി വ്യാപാരഭവനിൽ നടന്ന അവാർഡ് ദാന ചടങ്ങിൽ മുൻസിപ്പൽ

പഠനമുറി നിര്‍മാണത്തിന് അപേക്ഷിക്കാം

പട്ടികജാതി വികസന വകുപ്പ് സര്‍ക്കാര്‍/എയ്ഡഡ്/ടെക്നിക്കല്‍/സ്പെഷല്‍/കേന്ദ്രീയ വിദ്യാലയങ്ങളില്‍ അഞ്ച് മുതല്‍ പ്ലസ്ടു വരെ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളില്‍ നിന്നും പഠനമുറി നിര്‍മ്മാണ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ താമസിക്കുന്ന വീടിന്റെ വിസ്തീര്‍ണം 800 സ്‌ക്വയര്‍ ഫീറ്റും

ബാണസുര ഡാമിൻ്റെ ഷട്ടറുകൾ 20 സെ.മീ ഉയർത്തി

പടിഞ്ഞാറത്തറ: ബാണാസുര സാഗർ അണക്കെട്ടിൻ്റെ വ്യഷ്ടി പ്രദേശങ്ങളിൽ ശക്തമായി മഴ തുടരുന്ന സാഹചര്യത്തിൽ സ്‌പിൽവെ ഷട്ടറുകൾ 20 സെന്റീമീറ്ററായി ഉയർത്തി. 26.10 ക്യുമെക്സ‌് വെള്ളമാണ് ഘട്ടം ഘട്ടമായി ഒഴുക്കി വിടുന്നതെന്ന് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.