മക്കളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഇനി മാതാപിതാക്കള്‍ക്ക് നിയന്ത്രിക്കാം

കൗമാരക്കാർക്കായി ടീൻ അക്കൗണ്ടെന്ന പുതിയ ആശയം അവതരിപ്പിച്ച്‌ ഇൻസ്റ്റഗ്രാം. ഇന്ത്യയിലെ ഉപഭോക്താക്കള്‍ക്ക് മാത്രമായാണ് പുതിയ ഫീച്ചർ. കൗമാരക്കാർക്ക് കൂടുതല്‍ സുരക്ഷിതമായി സോഷ്യല്‍ മീഡിയ ഉപയോഗിക്കാനുള്ള അവസരമൊരുക്കുകയാണ് ലക്ഷ്യം. പ്രായപൂർത്തിയാവാത്തവർക്ക് വിവിധ തരത്തിലുള്ള നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തുന്നതാണ് ടീൻ അക്കൗണ്ട്. അക്കൗണ്ടിലെ ചില സെറ്റിങ്സില്‍ മാറ്റം വരുത്തണമെങ്കില്‍ മാതാപിതാക്കളുടെ അനുമതി വേണ്ടതുണ്ട്. ടീൻ അക്കൗണ്ടില്‍ മേല്‍നോട്ട സൗകര്യം ലഭിക്കുന്നതിനൊപ്പം കമൻ്റില്‍ നിന്നും മെസേജില്‍ നിന്നും ചില വാക്കുകള്‍ നീക്കം ചെയ്യാനും മാതാപിതാക്കള്‍ക്ക് സാധിക്കും. ഇൻസ്റ്റഗ്രാം തന്നെയാണ് തങ്ങളുടെ ബ്ലോഗ് പോസ്റ്റിലൂടെ ഇക്കാര്യം അറിയിച്ചത്. സ്വാഭാവികമായിത്തന്നെ പ്രൈവറ്റ് ആയുള്ള അക്കൗണ്ടുകളാവും ടീൻ അക്കൗണ്ടുകള്‍. 16 വയസില്‍ താഴെ പ്രായമുള്ള, നിലവില്‍ അക്കൗണ്ടുള്ളവർക്കും 18 വയസില്‍ താഴെ പ്രായമുള്ള പുതിയ ഉപഭോക്താക്കള്‍ക്കും ഇനി ഇൻസ്റ്റഗ്രാമില്‍ ടീൻ അക്കൗണ്ടാവും ഉണ്ടാവുക. അംഗീകരിക്കപ്പെട്ട ആളുകള്‍ക്ക് മാത്രമേ ഈ അക്കൗണ്ടുകള്‍ കാണാനും ഇതുമായി ഇടപഴകാനും കഴിയൂ. പ്രൈവറ്റ് അക്കൗണ്ട് ആയതുകൊണ്ട് തന്നെ എല്ലാവർക്കും അക്കൗണ്ടിലെ വിവരങ്ങള്‍ കാണാനാവില്ല. ഫോളോവേഴ്സുമായി മാത്രമേ ടീൻ അക്കൗണ്ട് ഉടമകള്‍ക്ക് ആശയവിനിമയം നടത്താനാവൂ. ടാഗ്, മെൻഷൻ ഫീച്ചറുകള്‍ക്കും ടീൻ അക്കൗണ്ടില്‍ നിയന്ത്രണങ്ങളുണ്ടാവും. കമൻ്റുകളിലൂടെയും മെസേജുകളിലൂടെയുമുള്ള ബുള്ളിയിങും കളിയാക്കലുകളുമൊക്കെ തടയും. ഇൻസ്റ്റഗ്രാമിലെ എല്ലാ ഉള്ളടക്കങ്ങളും ടീൻ അക്കൗണ്ടുകള്‍ക്ക് കാണാനാവില്ല. സൗന്ദര്യവർധന നടപടിക്രമങ്ങളുടെ ആഡുകള്‍ എക്സ്പ്ലോർ ടാബില്‍ നിന്നും റീലുകളില്‍ നിന്നും നീക്കം ചെയ്യും. കായികമായ കയ്യേറ്റ വിഡിയോകളും കാണിക്കില്ല. ഒരു ദിവസം 60 മിനിട്ടാണ് പരമാവധി ടീൻ അക്കൗണ്ടുകള്‍ക്ക് ഉപയോഗിക്കാവുന്ന സമയം. 60 മിനിട്ട് കഴിയുമ്ബോള്‍ എക്സിറ്റ് ആവാൻ ആവശ്യപ്പെടുകയും ചെയ്യും. രാത്രി 10 മുതല്‍ രാവിലെ ഏഴ് വരെയുള്ള സമയത്ത് സ്ലീപ് മോഡ് ഓട്ടോമാറ്റിക്കായി ആക്റ്റിവേറ്റാവും. ടീൻ അക്കൗണ്ട് പരിശോധിക്കാൻ മാതാപിതാക്കള്‍ക്ക് സാധിക്കും. കഴിഞ്ഞ ഏഴ് ദിവസത്തില്‍ എത്ര പേരാണ് മെസേജ് ചെയ്തതെന്നടക്കം അക്കൗണ്ടില്‍ നിന്ന് അറിയാനാവും. മക്കളുടെ മെസേജിൻ്റെ ഉള്ളടക്കം എന്താണെന്ന് അറിയാൻ മാതാപിതാക്കള്‍ക്ക് കഴിയില്ല. സ്ലീപ് മോഡിലും ഒരു നിശ്ചിതസമയം കഴിഞ്ഞതിന് ശേഷം അക്കൗണ്ട് ബ്ലോക്ക് ചെയ്യാനുള്ള ഓപ്ഷനും മാതാപിതാക്കള്‍ക്കുണ്ട്. ചിലർ ഇൻസ്റ്റഗ്രാമില്‍ അക്കൗണ്ടുണ്ടാക്കുമ്പോള്‍ കൃത്യമായ പ്രായം നല്‍കാറില്ല. ഇതിനെ തടയാൻ ഐഡി കാർഡുകളടക്കം സമർപ്പിക്കണമെന്ന നിബന്ധന ഏർപ്പെടുത്താനുള്ള ആലോചനയുമുണ്ട്. ഇൻസ്റ്റഗ്രാമിലെ എല്ലാ കൗമാരക്കാരുടെയും അക്കൗണ്ടുകള്‍ ടീൻ അക്കൗണ്ടുകളാക്കണമെന്നതാണ് പദ്ധതി.

മക്കളെ കയറൂരി വിട്ടാൽ പിന്നീട് അനുഭവിക്കേണ്ടി വരും എന്ന് ചുരുക്കം

റാങ്ക് ലിസ്റ്റ് റദ്ദായി

പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ വെള്ളമുണ്ട താഴെഅങ്ങാടി, വെള്ളമുണ്ട ടൗൺ, കിണറ്റിങ്ങൽ, കണ്ടത്തുവയൽ, കോച്ച് വയൽ എന്നീ പ്രദേശങ്ങളിൽ നാളെ (ഒക്ടോബർ നാല്) രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി വിതരണം

അറ്റന്‍ഡന്റ് തസ്തികയിലേക്ക് അപേക്ഷിക്കാം

ചേനാട് ഗവ. സ്‌കുളില്‍ ഓഫീസ് അറ്റന്‍ഡന്റ് തസ്തികയിലേക്ക് ദിവസവേതനത്തിന് അപേക്ഷ ക്ഷണിച്ചു. അസല്‍ സര്‍ട്ടിഫിക്കറ്റുമായി ഇന്ന് (ഒക്ടോബര്‍ 4) വൈകിട്ട് മൂന്നിനകം സ്‌കൂള്‍ ഓഫീസില്‍ എത്തണമെന്ന് പ്രധാനധ്യാപിക അറിയിച്ചു. Facebook Twitter WhatsApp

ക്യാഷ് അവാര്‍ഡിന് അപേക്ഷിക്കാം

കേരള ഷോപ്‌സ് ആന്‍ഡ് കൊമേഷ്യന്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കളില്‍ നിന്നും ക്യാഷ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. 2025-26 അധ്യയന വര്‍ഷം പ്ലസ് വണ്‍, ബിരുദാനന്തര ബിരുദം, പ്രൊഫഷണല്‍ കോഴ്‌സുകളില്‍ പഠിക്കുന്നവര്‍ക്കാണ് അവസരം.

പത്താമത് ദേശീയ ആയുർവേദ ദിന വാരാചരണം സമാപന ചടങ്ങ് കൽപറ്റയിൽ നടത്തി

“ആയുർവേദം മനുഷ്യർക്കും ഭൂമിക്കും” എന്ന പ്രമേയവുമായി ആചരിച്ച പത്താമത് ദേശീയ ആയുർവേദ ദിനാചരണങ്ങളുടെ ജില്ലാതല സമാപനച്ചടങ്ങ് ഇന്ത്യൻ സിസ്റ്റം ഓഫ് മെഡിസിൻ, നാഷണൽ ആയുഷ് മിഷൻ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ സെപ്റ്റംബർ 27-ന് കല്പറ്റ

കർഷക അവാർഡ് തലാപ്പിള്ളിൽ ടി.എം.ജോർജ്ജിന്

കൽപ്പറ്റ: മികച്ച കർഷകർക്ക് കേരള സംസ്ഥാന സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് ഏർപ്പെടുത്തിയ അവാർഡിന് വയനാട് ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്തിലെ മുണ്ടക്കുറ്റി സ്വദേശിയായ തലാപ്പിള്ളിൽ ടി.എം.ജോർജ്ജിന് ലഭിച്ചു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.