ക്രിസ്തുമസ് പുതുവത്സരാഘോഷത്തിന് വയനാട്ടിൽ നിന്ന് ചക്ക കേക്ക്

ക്രിസ്തുമസ് പുതുവത്സരാഘോഷത്തിന് രുചി പകരാൻ വയനാട്ടിൽ നിന്ന് ചക്ക കേക്ക്.കാർഷിക വിളകൾ കൊണ്ട് സമ്പന്നമായ വയനാട്ടിൽ തൃക്കൈപ്പറ്റയിൽ ഏകദേശം ഒരു വർഷത്തോളമായി പ്രവർത്തിച്ചു വരുന്ന സ്ഥാപനമായ ബാസ അഗ്രോ ഫുഡ് പ്രൊഡക്ടസ് ആണ് ചക്ക പഴത്തിന്റെ പൾപ്പ് കൊണ്ട് ചക്ക കേക്ക് നിർമ്മിക്കുന്നത്.മൈദ ചേർക്കാതെ
കൃത്രിമ ചേരുവകൾ ഇല്ലാതെ ഗോതമ്പ് മാവും ചക്കയും ഉപയോഗിച്ചുള്ള കേക്കാണ് പ്രധാനമായും നിർമ്മിക്കുന്നത്. 150 രൂപ വിലയുള്ള 400 ഗ്രാം കേക്കുകൾക്ക് ഇപ്പോൾ തന്നെ നല്ല ഓർഡർ ലഭിച്ചു കഴിഞ്ഞു. അതുകൊണ്ട് തന്നെ ബാസയുടെ തൃക്കൈപ്പറ്റയിലെ ഭക്ഷ്യ സംസ്കരണ കേന്ദ്രം ഇപ്പോൾ മുഴുവൻ സമയ പ്രവർത്തനത്തിലാണ്.

കേരളത്തിലെ ആദ്യത്തെ ചക്ക മഹോത്സവത്തിന്റെ സംഘാടകർ ചേർന്ന്
2019 ഡിസംബറിൽ പ്രവർത്തനം ആരംഭിച്ച ഈ സ്ഥാപനത്തിന്റെ പിന്നിൽ ഏഴ് പേർ അടങ്ങുന്ന കർഷകരുടെ കൂട്ടായ്മയുണ്ട് . കൂടാതെ അഞ്ച് തൊഴിലാളികളും , ഇവർ ഒരോരുതരും ഈ സ്ഥാപനത്തിന്റെ ഉയർച്ചയുടെ പ്രധാന കണ്ണികളാണ്.കർഷകനും പത്രപ്രവർത്തകനുമായ സി .ഡി സുനീഷ് ആണ് ഈ സ്ഥാപനത്തിന്റെ ഇപ്പോഴത്തെ മാനേജിംഗ് ഡയറക്ടർ, പ്രൊഡക്റ്റ് മാനേജറായി കെ. മോഹനനും . ബാക്കി അഞ്ചു പേർ ബോർഡ് അംഗങ്ങളുമാണ് .

ഗ്രാമത്തിലെ ആദിവാസികളിൽ നിന്നും കർഷകരിൽനിന്നും മാർക്കറ്റ് വിലയെക്കാൾ കൂടിയ വിലയ്ക്ക് കാന്താരി, ഇഞ്ചി, പച്ചമുളക് എന്നീ അഞ്ചിനം സാധനങ്ങൾ വാങ്ങി.കൃഷിക്കാർക്ക് അധിക വരുമാനം ഉണ്ടാക്കി കൊടുക്കുക, ഗ്രാമീണരായിട്ടുള്ള സ്ത്രീകൾക്ക് ജോലി ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങൾ മുന്നോട്ട് വെച്ചാണ് ബാസ യൂണിറ്റ് പ്രവർത്തനം ആരംഭിച്ചത് .

ബാസ അഗ്രോ ഫുഡ് പ്രൊഡക്റ്റ് ഉൽപ്പന്നങ്ങളും ഉൽപ്പദന രീതിയും.

നമുക്ക് ചുറ്റും സുലഭമായി ലഭിച്ചിരുന്ന ഇഞ്ചി, കുരുമുളക് , കറിവേപ്പില , കാന്താരി , ചക്ക എന്നി അഞ്ച് ഇനം കാർഷിക വിളകൾ ഉപയോഗിച്ച് വിവിധ തരം ബിസ്ക്കറ്റ് നിർമ്മിച്ചു നൽകുന്നു . അതു തിർത്തും ജൈവ രീതിയിൽ . ജൈവ രീതിയിലുള്ള ഉൽപ്പന്നങ്ങൾക്ക് മുൻതുക്കം നൽകുന്ന ഈ സ്ഥാപനത്തിലെ ബിസ്ക്കറ്റ്, ബന്ന്, ബ്രഡ് എന്നീ ഉൽപ്പനങ്ങൾക്ക് കേരളത്തിന് അകത്തും പുറത്തും ആവശ്യക്കർ ഏറെയാണ്. വയനാട് ജില്ലയിലെ മിക്ക ബേക്കറി കളിലും ഈ ബിസ്ക്കറ്റുകൾ ലഭ്യമാണ്.കർഷകർക്ക് ഒരു കൈത്താങ്ങ് എന്ന ആശയം മുന്നോട്ട് വെയ്ക്കുന്ന ഈ സ്ഥാപനം മൈദ പൂർണമായും ഒഴിവാക്കി ഗോതമ്പ് കൊണ്ടാണ് ബിസ്ക്കറ്റും കേക്കും മറ്റ് ഉല്പന്നങ്ങളും ഉണ്ടാക്കുന്നത്. ബാസ അഗ്രോ ഫുഡ് പ്രൊഡക്റ്റ്സ് അന്വേഷിച്ച് കേരളത്തിനകത്തും പുറത്തും നിന്നും നിരവധി പേരാണ് എത്തുന്നത്. അതിനു കാരണം ഇവർ ഉണ്ടാക്കുന്ന ജൈവ ഉൽപ്പന്നങ്ങളുടെ ഗുണമേന്മ തന്നെയാണ്. അതുതന്നെയാണ് ഈ യൂണിറ്റിനെ വേറിട്ട് നിർത്തുന്നതും.കൂടാതെ ബാസ യൂണിറ്റ് കൃഷി വകുപ്പും വ്യവാസയ വകുപ്പുമായും ചേർന്ന് പ്രവർത്തിക്കുന്ന ഈ യൂണിറ്റാണിത് . കോവിഡ് മഹാമാരി ഈ സ്ഥാപനത്തെയും പ്രതികൂലമായി ബാധിച്ചെങ്കിലും അതിനെ പ്രതിരോധിച്ച് മുന്നോട്ട് നീങ്ങുകയാണ് ബാസ അഗ്രോ ഫുഡ് പ്രൊഡക്റ്റ്സ്.

എസ്‌എഫ്‌ഐ മാർച്ച്‌ നടത്തി

സർവകലാശാലകളിൽ ആർഎസ്‌എസ്‌ അജൻഡ നടപ്പാക്കാനുള്ള ഗവർണറുടെ നീക്കം അനുവദിക്കില്ലെന്ന്‌ പ്രഖ്യാപിച്ച്‌ എസ്‌എഫ്‌ഐ നേതൃത്വത്തിൽ കേന്ദ്രസർക്കാർ ഓഫീസുകളിലേക്ക്‌ വിദ്യാർഥി മാർച്ച്‌. വിവിധ ഏരിയാ കേന്ദ്രങ്ങളിലും കൽപ്പറ്റ ഹെഡ്‌പോസ്‌റ്റ്‌ ഓഫീസിലേക്കും നടത്തിയ മാർച്ച്‌ സർവകലാശാലകളെ കാവിവൽക്കരിക്കാനും ഉന്നതവിദ്യാഭ്യാസ

കൂടൽകടവിൽ പഴശ്ശി ഗ്രന്ഥാലയത്തിന്റെ മഡ് ഫുട്ബോൾ മത്സരം

മഴക്കാല മാമാങ്കത്തിൽ പഴശ്ശിഗ്രന്ഥാലയം പ്രവർത്തകരും സുഹൃത്തുക്കളും ചേർന്ന് മഡ് ഫുട്ബോൾ മത്സരം നടത്തി. അഞ്ചു പേരായുള്ള നാല് ടീമായിരുന്നു മത്സരത്തിൽ മാറ്റുരച്ചത്. ടീം എം എം എഫ് സി, തണ്ടു ഗുണ്ടാസ്, ക്ലേ സ്ട്രൈക്കേഴ്സ്,

ജല അതോറിറ്റി കുടിശ്ശിക അടയ്ക്കണം

സുൽത്താൻ ബത്തേരി പിഎച്ച് സബ് ഡിവിഷന് കീഴിൽ ഒരു ബില്ലിൽ കൂടുതൽ വാട്ടർ ചാർജ് കുടിശ്ശികയും പ്രവർത്തനരഹിതമായ വാട്ടർ മീറ്റർ കണക്ഷനുകളും ഇനിയൊരറിയിപ്പില്ലാതെ വിച്‌ഛേദിക്കുമെന്നും വൃത്തിഹീനമായ മീറ്ററുകൾ അനുയോജ്യമായ സ്ഥലത്ത് ഓഫീസ് അനുമതിയോടെ ജൂലൈ

പിഎം യശസ്വി സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു

പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന അനുവദിക്കുന്ന പിഎം യശസ്വി ഒബിസി, ഇബിസി പോസ്റ്റ്‌മെട്രിക് സ്കോളർഷിപ്പ് പദ്ധതിയിലേക്ക് (2025-26) അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്തിന് പുറത്ത് ദേശീയ പ്രാധാന്യമുള്ള സ്ഥാപനങ്ങളിൽ പഠനം നടത്തുന്നവർ, സംസ്ഥാനത്തിനകത്ത് ഹയർസെക്കന്ററി,

വാക്ക്-ഇൻ-ഇന്റർവ്യൂ.

ജില്ലാ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ എച്ച് ഡിഎസ്, കാസ്പ് ൻ്റെ കീഴിൽ കരാറടിസ്ഥാനത്തിൽ വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. ഇസിജി ടെക്‌നീഷ്യൻ, ഡയാലിസിസ് ടെക്നീഷ്യൻ, കാത്ത്‌ ലാബ്‌ ടെക്‌നീഷ്യൻ, സ്റ്റാഫ്‌ നഴ്‌സ്, ഡാറ്റ

കുന്നുമ്മൽ ഷഫീറിനെ ആദരിച്ചു.

പൂക്കോട് തടാകത്തിൽ വീണ പിഞ്ചുകുഞ്ഞിനെ ചാടി രക്ഷിച്ച പുക്കോട് തടാകത്തിലെ ജീവനക്കാരനായ കുന്നുമ്മൽ ഷഫീറിനെ ഓൾ കേരള ടൂറിസം അസോസിയേഷൻ ( ആക്ട) ജില്ലാ കമ്മിറ്റി ആദരിച്ചു. ആക്ട സ്റ്റേറ്റ് ജനറൽ സെക്രട്ടറി അലി

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.