ഗള്‍ഫില്‍ നിന്ന് അവധിക്കെത്തിയ മകന്‍ പിതാവിനെ മാതാവിന്റെ കണ്‍മുന്നില്‍ ചവിട്ടിക്കൊന്നു.

നെടുമ്പാശ്ശേരി :ഗള്‍ഫില്‍ നിന്ന് അവധിക്കെത്തിയ മകന്‍ പിതാവിനെ മാതാവിന്റെ കണ്‍മുന്നില്‍ ചവിട്ടിക്കൊന്നു. പാറക്കടവ് പൂവത്തുശ്ശേരി ഐനിക്കത്താഴം പട്ടത്ത് മനോഹര(65)നെ വ്യാഴാഴ്ച മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവമാണ് കൊലപാതകമാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടില്‍ നിന്നു വ്യക്തമായത്. തുടര്‍ന്ന് മകന്‍ മഹേഷ് എന്ന കണ്ണനെ(34) ചെങ്ങമനാട് പോലീസ് അറസ്റ്റ് ചെയ്തു.

മാതാവ് നോക്കിനില്‍ക്കെ മുറിയില്‍ തള്ളിയിട്ട് മകന്‍ മനോഹരനെ നെഞ്ചില്‍ ചവിട്ടുകയും വാക്കത്തികൊണ്ട് തലയ്ക്ക് ആഴത്തില്‍ മുറിവേല്‍പ്പിക്കുകയുമായിരുന്നു. കളമശ്ശേരി മെഡിക്കല്‍ കോളജില്‍ നടന്ന പോസ്റ്റുമോര്‍ട്ടത്തില്‍ ആന്തരികാവയവങ്ങള്‍ക്കേറ്റ പരിക്കാണ് മരണ കാരണമെന്ന് കണ്ടെത്തിയിരുന്നുമദ്യപിച്ചെത്തിയ ഇരുവരും തമ്മിലുണ്ടായ വാക്കേറ്റമാണ് അക്രമത്തില്‍ കലാശിച്ചത്. മഹേഷ് നിരവധി തവണ മനോഹരനെ ചവിട്ടിയതായും വാരിയെല്ല് ഒടിഞ്ഞ് ശ്വാസകോശത്തിന് കുത്തിക്കയറിയതായും പോലിസ് പറഞ്ഞു.
വ്യാഴാഴ്ച അര്‍ധരാത്രിയോടെയാണ് സംഭവം. ലോട്ടറി വില്‍പനക്കാരനായ മനോഹരന്‍ മകന്റൈ മര്‍ദനം സഹിക്കാതെ വന്നപ്പോള്‍ അയല്‍പക്കത്തേക്ക് ഓടിപ്പോയിരുന്നു. തുടര്‍ന്ന് ഏറെനേരം അയല്‍വാസിയുടെ വീട്ടില്‍ തങ്ങി. മകന്‍ ശാന്തനായെന്ന് കരുതി വീട്ടിലെത്തിയപ്പോള്‍ മഹേഷ് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ഏറെ സമയം കഴിഞ്ഞിട്ടും അനക്കമില്ലാതായതോടെ അച്ഛന്‍ തല തകര്‍ന്ന് രക്തം വാര്‍ന്നൊഴുകുന്നതായി മഹേഷാണ് പോലിനെ അറിയിച്ചത്.

ചെങ്ങമനാട് പോലിസ് വീട്ടിലെത്തിയപ്പോള്‍ മനോഹരന്‍ മരിച്ചിരുന്നു. ചോദ്യം ചെയ്യലില്‍ പരസ്പരവിരുദ്ധ മറുപടി പറഞ്ഞതോടെ മഹേഷിനെ പോലിസ് കസ്റ്റഡിയിലെടുത്തു. കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. ഗള്‍ഫില്‍ ജോലി ചെയ്യുന്ന മഹേഷ് ഈയിടെയാണ് അവധിക്ക് നാട്ടിലെത്തിയത്. വിവാഹബന്ധം വേര്‍പിരിഞ്ഞ മഹേഷ് മാതാപിതാക്കളോടൊപ്പമാണ് താമസിച്ചിരുന്നത്. കൊലപാതകത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോ എന്ന് അന്വേഷിക്കുന്നതായി പോലിസ് പറഞ്ഞു.

ആത്മ സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍ നിയമനം

കാര്‍ഷിക വികസന-കര്‍ഷക ക്ഷേമ വകുപ്പ് ഡയറക്ടറേറ്റില്‍ കേന്ദ്ര ആവിഷ്‌കൃത പദ്ധതിയായ അഗ്രികള്‍ച്ചറല്‍ ടെക്‌നോളജി മാനേജ്മെന്റ് ഏജന്‍സി (ആത്മ) പ്രോഗ്രാമിന് കീഴില്‍ സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു. കൃഷി, കൃഷി വിപണനം, അഗ്രോണമി, ഹോര്‍ട്ടികള്‍ച്ചര്‍,

സിവില്‍ എക്സൈസ് ഓഫീസര്‍: എന്‍ഡ്യൂറന്‍സ് ടെസ്റ്റ് സെപ്റ്റംബര്‍ 17ന്

വയനാട് ജില്ലയില്‍ എക്സൈസ് ആന്‍ഡ് പ്രൊഹിബിഷന്‍ വകുപ്പില്‍ സിവില്‍ എക്സൈസ് ഓഫീസര്‍ (കാറ്റഗറി നമ്പര്‍ 743/24) തസ്തികയിലേക്കുള്ള എന്‍ഡ്യൂറന്‍സ് ടെസ്റ്റ് സെപ്റ്റംബര്‍ 17 ന് രാവിലെ അഞ്ച് മുതല്‍ കണ്ണൂര്‍ പയ്യാമ്പലം കോണ്‍ക്രീറ്റ് ബ്രിഡ്ജിന്

അംഗത്വം പുനഃസ്ഥാപിക്കാന്‍ അവസരം

കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധിയില്‍ 10 വര്‍ഷം വരെ അംശാദായ കുടിശ്ശിക വരുത്തി അംഗത്വം നഷ്ടപ്പെട്ടവര്‍ക്ക് പിഴ സഹിതം കുടിശ്ശിക അടച്ച് അംഗത്വം പുനഃസ്ഥാപിക്കാന്‍ അവസരം. കുടിശ്ശിക വരുത്തിയ ഓരോ വര്‍ഷത്തിനും 10 രൂപ

തെരുവ് നായകൾക്ക് പൊതുസ്ഥലത്ത് ഭക്ഷണം നൽകിയാൽ ഇനി 10,000 രൂപ പിഴ; തീരുമാനമെടുത്ത് ചണ്ഡീഗഡ് മുനിസിപ്പൽ കോർപ്പറേഷൻ

തെരുവ് നായകൾക്ക് പൊതുസ്ഥലത്ത് ഭക്ഷണം നൽകുന്നവർക്ക് 10,000 രൂപ പിഴ ചുമത്താൻ ചണ്ഡീഗഡ് മുനിസിപ്പൽ കോർപ്പറേഷൻ (എംസി) നിർദ്ദേശിച്ചു. ദില്ലി എൻസിആറിൽ തെരുവ് നായകൾക്കെതിരായ നിയമങ്ങൾ സുപ്രീം കോടതി കർശനമാക്കിയതിന് പിന്നാലെയാണ് ഈ പുതിയ

ജാമ്യമില്ലാ കുറ്റം ചുമത്തും, നാശനഷ്ടം ഈടാക്കും, ട്രെയിനുകളിലേക്ക് കല്ലെറിഞ്ഞാൽ ഇനി കടുത്ത നടപടി

ട്രെയിനുകളിലേക്ക് ഇനി കല്ലെറിഞ്ഞ് നാശനഷ്ടം വരുത്തുകയോ, യാത്രക്കാർക്ക് പരിക്കേൽക്കുകയോ ചെയ്താൽ പ്രതികള്‍ക്ക് കടുത്ത ശിക്ഷ ലഭിക്കും. റെയിവേ നിയമപ്രകാരമുള്ള ജാമ്യമില്ലാ കുറ്റം മാത്രമല്ല, നാശനഷ്ടവും പ്രതികളിൽ നിന്നും ഈടാക്കും. റെയിൽവേ ക്രോസുകള്‍ അടയ്ക്കാൻ പോകുമ്പോള്‍

എന്തിനീ വെള്ളാനയെ പോറ്റുന്നുവെന്ന ശാപവചനങ്ങളിൽ നിന്ന് മുക്തി നേടി; KSRTC പുരോഗതിയുടെ പാതയിൽ: മുഖ്യമന്ത്രി

തിരുവനന്തപുരം: കെഎസ്ആർടിസിയെ പ്രശംസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കെഎസ്ആർടിസി പ്രതിസന്ധികളിൽ നിന്ന് കരകയറുകയാണെന്നും കൂട്ടായ്മയുടെ വിജയമാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ‘നശിച്ച് നാനാവിധമാകും, ഇനി ഭാവിയില്ല, എന്തിനീ വെള്ളാനയെ പോറ്റുന്നു’ എന്നിങ്ങനെയുള്ള ശാപവചനങ്ങളിൽ നിന്ന്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.