ലോക്ക്ഡൗണിൽ തക്കാളിയുടെയും പുട്ടുപൊടിയുടെയും പേരിൽ കറങ്ങാനിറങ്ങി; ഫ്രീക്കന്മാർ ഒടുവിൽ ചെന്നെത്തിയത് പോലീസ് സ്റ്റേഷനിൽ.

സംസ്ഥാനത്തെ ജനങ്ങളെല്ലാം ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ വീട്ടിലിരിക്കുകയാണ്.ഈ സാഹചര്യത്തിലാണ് ചില ഫ്രീക്കന്മാർ ബൈക്കുമായി കറങ്ങാൻ ഇറങ്ങിയത്. അങ്ങനെ കറങ്ങിക്കറങ്ങി അവസാനം പോലീസിന്റെ പിടിയിലായി.പോലീസ് ചോദ്യം ചെയ്തപ്പോൾ പറഞ്ഞത് ചില മുടന്തൻ ന്യായങ്ങളും.

പയ്യനങ്ങാടിയിലെ പരിശോധനയ്ക്കിടെയാണ് ഒരു ഫ്രീക്കൻ പോലീസിന്റെ പിടിയിൽ പെട്ടത്.വരുന്നത് കിലോമീറ്ററുകൾക്കപ്പുറം താനാളൂരിൽ നിന്നും. കാരണം ചോദിച്ചപ്പോൾ തക്കാളി വാങ്ങാനാണെന്ന്. ഫ്രീക്കന്റെ ബൈക്ക് ഉടൻ പോലീസ് സ്റ്റേഷനിൽ എത്തി. ഇയാളുടേതു മാത്രമല്ല. പുട്ടുപൊടി വാങ്ങാനായി വന്ന മറ്റൊരു ഫ്രീക്കന്റെ ബൈക്ക് കൂടി പോലീസ് സ്റ്റേഷനിൽ ഉണ്ട്.

താഴേപ്പാലത്ത് ബൈക്കുമായി എത്തിയ യുവാവിനെ ചോദ്യം ചെയ്തപ്പോൾ ഇയാൾ ഓൺലൈൻ ക്ലാസ്സ് എടുക്കാൻ പോവുകയായിരുന്നു പോലും.വീട്ടിലിരുന്നല്ലെ ഓണ്ലൈൻ ക്ലാസ് എടുക്കേണ്ടത് എന്ന പോലീസിന്റെ ചോദ്യത്തിൽ ആ കള്ളം പൊളിഞ്ഞു.പെട്ടെന്ന് മുന്നിൽ പോലീസിനെ കണ്ട് വിറച്ച മറ്റൊരു യുവാവിന് പറയാൻ ഒരു നല്ല കള്ളം പോലും കിട്ടിയില്ല.

മറ്റൊരിടത്ത് ബർമുഡയും ധരിച്ചെത്തിയ ഫ്രീക്കനെ ചോദ്യം ചെയ്ത പോലീസിന് ലഭിച്ച മറുപടി സാധനം വാങ്ങാൻ വന്നതാണ് എന്നാണ്. എങ്കിൽ ഉമ്മയെ ഫോണിൽ വിളിച്ച് ലൗഡ്സ്പീക്കർ ഇട്ട് സാധനങ്ങളുടെ ലിസ്റ്റ് ചോദിക്കണമെന്നായി പോലീസ്. എന്നാൽ ‘എന്താണ് വാങ്ങേണ്ടത് ഉമ്മേ..?’ എന്ന യുവാവിന്റെ ചോദ്യത്തിന് ‘എന്തു വാങ്ങാൻ..?നീ എവിടേക്കാ പോയത്..?’ എന്ന മറുചോദ്യമായിരുന്നു ഉമ്മയുടെ മറുപടി!. ഇനി ഇയാൾക്ക് ബൈക്ക് തിരിച്ചു കിട്ടണമെങ്കിൽ ഉമ്മയുമായി വന്ന് പോലീസ് സ്റ്റേഷനിൽ കാത്തുനിൽക്കേണ്ടി വരും.

വൈലത്തൂരിൽ നിന്നും മരുന്നു വാങ്ങാനായി തിരൂരിൽ എത്തിയ യുവാവാണ് അടുത്ത താരം.ഇയാളുടെ കൈയിലുണ്ടായിരുന്ന മരുന്ന്കുറിപ്പടിയിലെ ഡോക്ടറുടെ നമ്പറിലേക്ക് പോലീസ് വിളിക്കുകയും ഈ മരുന്ന് തിരൂർ നഗരത്തിൽ മാത്രമേ കിട്ടുകയുള്ളൂ എന്ന് അന്വേഷിക്കുകയുമായിരുന്നു. എല്ലായിടത്തും കിട്ടും എന്ന ഡോക്ടറുടെ മറുപടി ലഭിച്ചതോടെ ഈ യുവാവിനെ തിരിച്ചുവിടുകയായിരുന്നു.

എസ്‌എഫ്‌ഐ മാർച്ച്‌ നടത്തി

സർവകലാശാലകളിൽ ആർഎസ്‌എസ്‌ അജൻഡ നടപ്പാക്കാനുള്ള ഗവർണറുടെ നീക്കം അനുവദിക്കില്ലെന്ന്‌ പ്രഖ്യാപിച്ച്‌ എസ്‌എഫ്‌ഐ നേതൃത്വത്തിൽ കേന്ദ്രസർക്കാർ ഓഫീസുകളിലേക്ക്‌ വിദ്യാർഥി മാർച്ച്‌. വിവിധ ഏരിയാ കേന്ദ്രങ്ങളിലും കൽപ്പറ്റ ഹെഡ്‌പോസ്‌റ്റ്‌ ഓഫീസിലേക്കും നടത്തിയ മാർച്ച്‌ സർവകലാശാലകളെ കാവിവൽക്കരിക്കാനും ഉന്നതവിദ്യാഭ്യാസ

കൂടൽകടവിൽ പഴശ്ശി ഗ്രന്ഥാലയത്തിന്റെ മഡ് ഫുട്ബോൾ മത്സരം

മഴക്കാല മാമാങ്കത്തിൽ പഴശ്ശിഗ്രന്ഥാലയം പ്രവർത്തകരും സുഹൃത്തുക്കളും ചേർന്ന് മഡ് ഫുട്ബോൾ മത്സരം നടത്തി. അഞ്ചു പേരായുള്ള നാല് ടീമായിരുന്നു മത്സരത്തിൽ മാറ്റുരച്ചത്. ടീം എം എം എഫ് സി, തണ്ടു ഗുണ്ടാസ്, ക്ലേ സ്ട്രൈക്കേഴ്സ്,

ജല അതോറിറ്റി കുടിശ്ശിക അടയ്ക്കണം

സുൽത്താൻ ബത്തേരി പിഎച്ച് സബ് ഡിവിഷന് കീഴിൽ ഒരു ബില്ലിൽ കൂടുതൽ വാട്ടർ ചാർജ് കുടിശ്ശികയും പ്രവർത്തനരഹിതമായ വാട്ടർ മീറ്റർ കണക്ഷനുകളും ഇനിയൊരറിയിപ്പില്ലാതെ വിച്‌ഛേദിക്കുമെന്നും വൃത്തിഹീനമായ മീറ്ററുകൾ അനുയോജ്യമായ സ്ഥലത്ത് ഓഫീസ് അനുമതിയോടെ ജൂലൈ

പിഎം യശസ്വി സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു

പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന അനുവദിക്കുന്ന പിഎം യശസ്വി ഒബിസി, ഇബിസി പോസ്റ്റ്‌മെട്രിക് സ്കോളർഷിപ്പ് പദ്ധതിയിലേക്ക് (2025-26) അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്തിന് പുറത്ത് ദേശീയ പ്രാധാന്യമുള്ള സ്ഥാപനങ്ങളിൽ പഠനം നടത്തുന്നവർ, സംസ്ഥാനത്തിനകത്ത് ഹയർസെക്കന്ററി,

വാക്ക്-ഇൻ-ഇന്റർവ്യൂ.

ജില്ലാ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ എച്ച് ഡിഎസ്, കാസ്പ് ൻ്റെ കീഴിൽ കരാറടിസ്ഥാനത്തിൽ വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. ഇസിജി ടെക്‌നീഷ്യൻ, ഡയാലിസിസ് ടെക്നീഷ്യൻ, കാത്ത്‌ ലാബ്‌ ടെക്‌നീഷ്യൻ, സ്റ്റാഫ്‌ നഴ്‌സ്, ഡാറ്റ

കുന്നുമ്മൽ ഷഫീറിനെ ആദരിച്ചു.

പൂക്കോട് തടാകത്തിൽ വീണ പിഞ്ചുകുഞ്ഞിനെ ചാടി രക്ഷിച്ച പുക്കോട് തടാകത്തിലെ ജീവനക്കാരനായ കുന്നുമ്മൽ ഷഫീറിനെ ഓൾ കേരള ടൂറിസം അസോസിയേഷൻ ( ആക്ട) ജില്ലാ കമ്മിറ്റി ആദരിച്ചു. ആക്ട സ്റ്റേറ്റ് ജനറൽ സെക്രട്ടറി അലി

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.