തുരങ്ക പാത നിർമ്മാണോദ്ഘാടനം തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട്‌:കർമ്മസമിതി

പടിഞ്ഞാറത്തറ: കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിൻ്റെ അനുമതി വാങ്ങാതെ മേപ്പാടി – ആനക്കാംപ്പൊയിൽ തുരങ്ക പാതയുടെ ഉദ്ഘാടന മഹാമഹം നടത്തിയത് അടുത്തു വരുന്ന പഞ്ചായത്തു തിരഞ്ഞെടുപ്പും, നിയമസഭാ തിരഞ്ഞെടുപ്പും ലക്ഷ്യമിട്ടാണെന്ന് പൂഴിത്തോട് – പടിഞ്ഞാറത്തറ ചുരം ബദൽ റോഡ് കർമ്മസമിതി കുറ്റപ്പെടുത്തി.കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിൻ്റെ അനുമതി വാങ്ങാതെ 26 വർഷം മുമ്പ് നിർമ്മാണമാരംഭിച്ച പൂഴിത്തോട് – പടിഞ്ഞാറത്തറ ചുരം ബദൽ പാതക്ക് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയമാണ് തടസ്സമെന്ന് പറഞ്ഞ്, ജനങ്ങളെ വഞ്ചിച്ച ജനപ്രതിനിധികൾ കോടികൾ മുടക്കി നടപ്പാകാത്ത ഒരു പദ്ധതിക്ക് വയനാട്ടിൽ തുടക്കമിടുമ്പോൾ എന്തുകൊണ്ടാണ് നിശബ്ദത പാലിക്കുന്നത്.ഈ തുരങ്ക പാതക്ക് അനുമതി ലഭിക്കില്ല എന്നത് പരമമായ യാഥാർത്ഥ്യമാണ്. കർമ്മസമിതിയുടെ സമരമുഖങ്ങളിൽ മോഹന വാഗ്ദാനങ്ങൾ നൽകി ജില്ലയിലെ ജനങ്ങളെ വഞ്ചിച്ച ജനപ്രതിനിധികളുടെ കപട മുഖങ്ങൾ ഇനിയെങ്കിലും ജനം തിരിച്ചറിയണം.183 ഓളം കുടുംബങ്ങളുടെ ഭൂമിയും വീടും സ്ഥാപനങ്ങളും നഷ്ടപ്പെടുത്തി 15 മീറ്റർ വീതിയിൽ സംസ്ഥാന പാത54 ൻ്റെ ഭാഗമാക്കി അറ്റക്കുറ്റ പണിക്കും നവീകരണത്തിനുമായി ഇന്നും കോടികൾ മുടക്കി വരുന്നത പൂഴിത്തോട് പടിഞ്ഞാറത്തറ ചുരം ബദൽ പാതയിൽ ശേഷിക്കുന്നത് വെറും 7 കി.മി മാത്രമാണ്.

പരിസ്ഥിതിക്ക് യാതൊരു അഘാതവും വരുത്താതെ മേൽപ്പാലം നിർമ്മിച്ച് ഈ പാത പൂർത്തികരിച്ചാൽ വയനാട് ചുരത്തിലെ ഗതാഗത തടസ്സത്തിന് ശാശ്വത പരിഹാരമാവുകയും ടൂറിസം മേഖലയിൽ വൻ കുതിച്ചു ചാട്ടത്തിന് വഴിയൊരുങ്ങുകയും ചെയ്യുമെന്ന് അറിയാത്ത ജനപ്രതിനിധികളല്ല ജില്ലയിലേത്.ഈ സാദ്ധ്യതകൾ നിലനിൽക്കുമ്പോഴാണ് അനുമതി ലഭിയ്ക്കാത്തതും, പ്രാരംഭ നടപടികൾപ്പോലും നടപ്പിലാക്കാത്ത ഒരു തുരങ്ക പാതയുടെ പേരു പറഞ്ഞ് ജനത്തെ വഞ്ചിക്കുന്നത്. ജനങ്ങളുടെ നികുതി പണംക്കൊണ്ട് നടത്തുന്ന ഈ അഴിമതിക്കും ധൂർത്തിനുമെതിരേ ഹൈക്കോടതി ചീഫ് ജസ്റ്റിസിന് തുറന്ന കത്ത് അയച്ചിട്ടുണ്ടെന്നും മറുപടി ലഭിക്കുന്ന മുറക്ക് ഭൂമി നഷ്ടപ്പെട്ടവരെ കേസിൽ കക്ഷി ചേർക്കുമെന്നും കർമ്മസമിതി കോഡിനേറ്റർ കമൽ തുരുത്തിയിൽ പറഞ്ഞു. കോടിക്കണക്കിന് രൂപയുടെ പാറയാണ് ഈ തുരങ്ക പാതയുടെ പിന്നിലെന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു. താമരശ്ശേരി ചുരത്തിൽ നിലവിലുള്ള റോഡ് മലയിടിയാതെ പരിപ്പാലിക്കാനോ വീതി കൂട്ടാനോ കഴിയുന്നില്ല. അപ്പോഴാണ് മലയിടിച്ച് അടിയിലൂടെ ഒരു പാത. ഇടുക്കിയിലെ ഗ്യാപ്പ് റോഡ് നിർമ്മാണത്തിലൂടെ കോടികളുടെ പാറ പൊട്ടിച്ചു കടത്തി പാത പാതി വഴിയിൽ ഉപേക്ഷിച്ച സർക്കാർ കുതിരാൻ തുരങ്കത്തിൻ്റെ കാര്യത്തിൽ ഇപ്പോൾ ഒന്നും മിണ്ടുന്നില്ല. അതിനിടയിലാണ് അനേകം പേരുടെ ജീവനെടുത്ത മേപ്പാടി പുത്തുമലയുടെ വിളിപ്പാടകലേ മറ്റൊരു വെള്ളാനയാവാൻ ഒരു തുരങ്ക പാത ഇതിലെ പകൽക്കൊള്ള വയനാടൻ ജനത ഇനിയെങ്കിലും തിരിച്ചറിയണമെന്ന് കർമ്മസമിതി ചൂണ്ടിക്കാട്ടി.

മഴ കഴിഞ്ഞെന്ന് കരുതണ്ട! ന്യൂനമർദ്ദ പാത്തി രൂപപ്പെട്ടു, കേരളത്തിൽ വീണ്ടും അതിശക്ത മഴ മുന്നറിയിപ്പ്; ഓറഞ്ച് അലർട്ടടക്കം പുറപ്പെടുവിച്ചു.

തിരുവനന്തപുരം: കേരളത്തിൽ അതിശക്ത മഴ തുടരുമെന്ന് കാലാവസ്ഥ പ്രവചനം. മഹാരാഷ്ട തീരം മുതൽ കർണാടക തീരം വരെ പുതിയ ന്യൂനമർദ്ദ പാത്തി സ്ഥിതിചെയ്യുന്ന സാഹചര്യത്തിൽ കേരളത്തിൽ അടുത്ത 5 ദിവസം കൂടി മഴയ്ക്ക് സാധ്യതയെന്നാണ്

സംസ്ഥാനത്ത് വീണ്ടും നിപ?; രോഗലക്ഷണങ്ങളുമായി 38കാരി ചികിത്സയിൽ

പാലക്കാട്: സംസ്ഥാനത്ത് വീണ്ടും നിപയെന്ന് സൂചന. രോഗലക്ഷണങ്ങളുമായി പാലക്കാട് സ്വദേശിനിയായ 38കാരി ചികിത്സയിലാണ്. പ്രാഥമിക പരിശോധനയിൽ ഇവർക്ക് നിപ സ്ഥിരീകരിച്ചു. യുവതിയുടെ സാമ്പിൾ പൂനെ വൈറോളജി ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചു. നിലവിൽ പെരിന്തല്‍മണ്ണയിലെ സ്വകാര്യ

ജിമ്മും യോഗയും മാത്രം മതിയോ ഹൃദയത്തെ സംരക്ഷിക്കാന്‍? ഹൃദ്രോഗ ചികിത്സാ ചിലവുകളെ നേരിടാന്‍ ഇന്‍ഷുറന്‍സ് സഹായകരമാകുന്നതെങ്ങനെ?

ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിനായി ജിമ്മില്‍ പോകുകയും യോഗ ചെയ്യുകയും നല്ല ഭക്ഷണം കഴിക്കുകയും ചെയ്യുന്നത് വളരെ നല്ല കാര്യമാണ്. എന്നാല്‍, അപ്രതീക്ഷിതമായി ഉണ്ടാകുന്ന ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്കുള്ള ചികിത്സാ ചിലവുകള്‍ താങ്ങാനാവാത്തവയായി മാറിയേക്കാം. ഇവിടെയാണ് ശരിയായ ആരോഗ്യ

നിയമനം

ജില്ലയിലെ ആരോഗ്യ സ്ഥാപനങ്ങളില്‍ വിവിധ തസ്തികയിലേക്ക് കരാര്‍ നിയമനം നടത്തുന്നു. ആര്‍.ബി.എസ്.കെ നഴ്‌സ്, ഇന്‍സ്ട്രക്ടര്‍ ഫോര്‍ യങ് ആന്‍ഡ് ഹിയറിങ് ഇംപയേര്‍ഡ്, ഡെവലപ്‌മെന്റല്‍ തെറാപ്പിസ്റ്റ്, മെഡിക്കല്‍ ഓഫീസര്‍, ഡെന്റല്‍ ടെക്നിഷന്‍, കൗണ്‍സിലര്‍ തസ്തികകളിലേക്കാണ് നിയമനം.

എട്ട് ലിറ്റർ ചാരായവും 45 ലിറ്റർ വാഷും പിടികൂടി

മാനന്തവാടി: മാനന്തവാടി എക്സൈസ് റേഞ്ച് ഓഫീസിലെ പ്രിവൻ്റീവ് ഓഫീസർ പ്രജീഷ് എ സിയും സംഘവും ചേർന്ന് മാനന്തവാടി, മുതിരേരി, പുഞ്ചക്കടവ് ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ എട്ട് ലിറ്റർ ചാരായവും, 45 ലിറ്റർ വാഷും പിടികൂടി.

കുടുംബ കോടതി സിറ്റിങ്

കുടുംബ കോടതി ജഡ്ജ് കെ.ആര്‍ സുനില്‍ കുമാറിന്റെ അധ്യക്ഷതയില്‍ ജൂലൈ 11 ന് സുല്‍ത്താന്‍ ബത്തേരിയിലും ജൂലൈ 19 ന് മാനന്തവാടി കുടുംബ കോടതിയിലും രാവിലെ 11 മുതല്‍ വൈകിട്ട് അഞ്ച് വരെ സിറ്റിങ്ങ്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *