ഓർമ്മകൾ പങ്കിട്ട് മാനന്തവാടി രൂപത നേതൃസംഗമം

മാനന്തവാടി: മാനന്തവാടി രൂപതാസുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സൗഹൃദം 2022 എന്ന പേരിൽ നേതൃസംഗമം നടത്തി.1973ല്‍ രൂപത സ്ഥാപിതമായ കാലം മുതൽ രൂപതയുടെ വിവിധ സംഘടനകളുടെയും പ്രസ്ഥാനങ്ങളുടെയും നേതൃനിരയിൽ പ്രവർത്തിച്ച വൈദികർ, സമർപ്പിതർ, അൽമായർ എന്നിവര്‍ ഒത്തുചേര്‍ന്ന ദ്വാരക പാസ്റ്ററൽ സെന്റർ ഓർമ്മകളുടെയും സൗഹൃദങ്ങളുടേയും സംഗമവേദിയായി മാറി. ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ സമ്മേളനത്തിന്റെ ഉദ്ഘാടനം കിൻഫ്ര ചെയർമാൻ ജോർജുകുട്ടി ആഗസ്തി നിർവഹിച്ചു. ദിശാബോധമുള്ള നേതൃത്വം ഏതൊരു സമൂഹത്തിന്റെയും നിലനിൽപ്പിനും വളർച്ചക്കും ആവശ്യമാണന്നും ധാർമികതയിലും നീതിബോധത്തിലും സത്യസന്ധതയിലും അധിഷ്ഠിതമായ ക്രൈസ്തവ ദർശനങ്ങളെ മുറുകെപ്പിടിക്കുന്ന നേതൃത്വത്തെ വളർത്തിക്കൊണ്ടു വരുന്നതിന് സഭ ഉണർന്നു പ്രവർത്തിക്കണമെന്നും ഉദ്ഘാടന പ്രസംഗത്തിൽ ജോർജുകുട്ടി ആഗസ്തി ചൂണ്ടിക്കാട്ടി. സമഗ്രമേഖകളിലും രൂപത കൈവരിച്ച പുരോഗതി മുൻകാല നേതൃത്വത്തിനേയും ഇപ്പോൾ സേവന നിരതരായിരിക്കുന്നവരുടെയും കഠിനാധ്വാനത്തിന്റെയും സമർപ്പണത്തിന്റെയും ഫലമാണന്ന് അധ്യക്ഷ പ്രസംഗത്തിൽ അഭിവന്ദ്യ ജോസ് പൊരുന്നേടം പിതാവ് വ്യക്തമാക്കി മുൻകാലങ്ങളിൽ രൂപതയെ നയിച്ച മെത്രാന്മാർ, വൈദികശ്രേഷ്ഠർ സന്യസ്തര്‍, അല്മായ നേതാക്കൾ തുടങ്ങിയവരെ പ്രത്യേകമായി ഓർക്കുന്നതായും എല്ലാകാലത്തും അവരോടുള്ള നന്ദി മനസ്സിൽ സൂക്ഷിക്കുന്നതായും പിതാവ് അറിയിച്ചു. സംഗമത്തിൽ മാനന്തവാടി രൂപതയുടെ സഹായമെത്രാൻ മാർ അലക്സ് താരാമംഗലം അനുഗ്രഹ പ്രഭാഷണം നടത്തി. രൂപതയുടെ പ്രഥമ മെത്രാൻ മാർ ജേക്കബ് പിതാവിന്റെയും തലശ്ശേരി മുൻഷപ്പ് മാർ ജോർജ് ഞരളക്കാട്ട് പിതാവിന്റെയും ഓഡിയോ ആശംസ സന്ദേശങ്ങൾ നേതൃസംഗമത്തിൽ കേൾപ്പിച്ചു. മുൻകാല പ്രവർത്തകർ തങ്ങളുടെ അനുഭവങ്ങൾ പങ്കുവെച്ച ഷെയറിങ് സെക്ഷനിൽ സെബാസ്റ്റ്യൻ പാലം പറമ്പിൽ മോഡറേറ്റർ ആയിരുന്നു. വികാരി ജനറൽ ജനറൽ മാരായ മോൺസിഞ്ഞോർ പോൾ മുണ്ടോളിക്കൽ, റവ.ഫാ.തോമസ് മണക്കുന്നേൽ, ജൂബിലി കമ്മറ്റി കൺവിനർ ഫാ. ബിജു മാവറ, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ജോസ് മാത്യു പുഞ്ചയിൽ, തോമസ് ഏറണാട്ട്, രൂപത പി.ആർ.ഒ. മാരായ ഫാ. ജോസ് കൊച്ചറയ്ക്കൽ, സാലു അബ്രാഹം മേച്ചേരിൽ എന്നിവർ പ്രസംഗിച്ചു.

വിപ്ലവ മണ്ണിലേക്ക് അവസാനമായി വിഎസ്; ജനസാഗരത്തിന് നടുവിലൂടെ വിലാപയാത്ര ആലപ്പുഴയിലെത്തി.

ആലപ്പുഴ: ജനസാഗരത്തിന്‍റെ അന്ത്യാഭിവാദ്യം ഏറ്റുവാങ്ങി വി എസ് അച്യുതാനന്ദന്റെ മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര ആലപ്പുഴ ജില്ലയിലേക്ക് പ്രവേശിച്ചു. രാവിലെ 7.30 ഓടെയാണ് വിലാപയാത്ര കായംകുളത്ത് എത്തിയത്. നിശ്ചയിച്ച സമയക്രമമെല്ലാം തെറ്റിച്ച് വഴിയിലുടനീളം കാത്തുനിന്ന ജനങ്ങളുടെ

വി എസ് വരുമ്പോള്‍ ഞാനിവിടെ വേണ്ടേ; ഹരിപ്പാട് കാത്ത് നിന്ന് രമേശ് ചെന്നിത്തല

ആലപ്പുഴ: വി എസ് അച്യുതാനന്ദന്റെ ഭൗതിക ശരീരം വഹിച്ചുള്ള വിലാപയാത്ര ആലപ്പുഴയിലേക്ക് കടന്നു. കരയിലക്കുളങ്ങരയിലേക്ക് എത്തിയ വിലാപയാത്ര അടുത്തതായി ഹരിപ്പാടേക്ക് എത്തിച്ചേരും. വിഎസിന് അന്ത്യയാത്രാമൊഴി നല്‍കാന്‍ ആള്‍ക്കൂട്ടത്തിനൊപ്പം കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുമുണ്ട്. ഹരിപ്പാടിലൂടെ

കാസർകോട് ചെറുവത്തൂര്‍ വീരമലക്കുന്നില്‍ മണ്ണിടിച്ചില്‍, കല്ലും മണ്ണും ദേശീയപാതയിലേക്ക്, വാഹന യാത്രക്കാര്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.

കാസർകോട്: കാസർകോട് ചെറുവത്തൂർ വീരമലക്കുന്നില്‍ മണ്ണിടിച്ചില്‍. ഇന്ന് രാവിലെയാണ് സംഭവം. നീലേശ്വരത്തിനും ചെറുവത്തൂരിനും ഇടയില്‍ ദേശീയപാതയിലേക്കാണ് മണ്ണിടിഞ്ഞു വീണത്. തുടർന്ന് ഗതാഗതം പൂർണമായും തടസപ്പെട്ടു. വീരമലക്കുന്നിലെ മണ്ണും കല്ലുമാണ് ദേശീയപാതയിലേക്ക് പതിച്ചത്. കണ്ണൂർ ഭാഗത്തേക്ക്

അതിശക്ത മഴ കേരളത്തിലേക്ക് തിരിച്ചെത്തുന്നു, ഭീഷണിയാകുന്നത് ജൂലൈ 24 ന് രൂപപ്പെടുന്ന പുതിയ ന്യൂന മർദ്ദം; 2 ദിവസം വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: കർക്കിടക മാസം തുടങ്ങിയതുമുതൽ കേരളത്തിൽ പെയ്ത അതിശക്ത മഴക്ക് താത്കാലിക ശമനമായെങ്കിലും മഴ ഭീഷണി തുടരുന്നു. ബംഗാൾ ഉൾക്കടലിൽ പുതിയ ചക്രവാത ചുഴി രൂപപ്പെട്ടതും ഇത് ജൂലൈ 24 ന് ന്യൂനമർദ്ദമായി ശക്തിപ്രാപിക്കാൻ

വിഎസിനെ അധിക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റ്: കോൺ​ഗ്രസ് പ്രവർത്തകയ്ക്കെതിരെ കേസ്

എറണാകുളം: അന്തരിച്ച മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനെതിരെ സാമൂഹിക മാധ്യമത്തിൽ വീണ്ടും അധിക്ഷേപ പോസ്റ്റ്. സംഭവത്തിൽ എറണാകുളം ഏലൂരിലെ പ്രാദേശിക കോൺ​ഗ്രസ് പ്രവർത്തകയായ വൃന്ദ വിമ്മിക്കെതിരെ പോലീസ് കേസെടുത്തു. ഡിവൈഎഫ്ഐ നേതാവിന്റെ പരാതിയിലാണ് നടപടി.

അഭൂതപൂർവമായ ജനക്കൂട്ടം, വിഎസിന്റെ സംസ്കാര സമയക്രമത്തിൽ മാറ്റം വരുത്തേണ്ടി വരുമെന്ന് എംവി ഗോവിന്ദൻ

ആലപ്പുഴ: അന്തരിച്ച മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ സംസ്കാര സമയക്രമത്തിൽ ചെറിയ മാറ്റം വരുത്തേണ്ടി വരുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. അഭൂതപൂർവമായ ജനക്കൂട്ടമാണ് വിഎസിനെ അവസാനമായി ഒരു നോക്ക് കാണാൻ കാത്തുനിൽക്കുന്നത്.

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *