ഒമ്പതിനായിരത്തിലധികം കാറുകൾ തിരികെ വിളിച്ച് മാരുതി സുസുക്കി

ഒരു വാഹനം പുറത്തിറങ്ങിയതിന് ശേഷം നിർമാണ കമ്പനി തന്നെ നിർമാണ തകരാറുകൾ കണ്ടെത്തിയാൽ തിരികെ വിളിക്കുന്നത് വാഹന ലോകത്ത് ഇടക്കിടെ നടക്കുന്ന സംഭവമാണ്. അത്തരത്തിലൊരു തിരിച്ചുവിളിക്കൽ നടത്തിയിരിക്കുകയാണ് ഇന്ത്യയിലെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതി സുസുക്കി. 2022 നവംബർ രണ്ടിനും 28 നും ഇടയിൽ നിർമിച്ച ഗ്രാൻഡ് വിറ്റാര, എർട്ടിഗ, എക്‌സ് എൽ 6, സിയാസ് എന്നീ മോഡലുകളെയാണ് കമ്പനി തിരികെ വിളിച്ചിരിക്കുന്നത്. ആകെ 9,125 കാറുകളാണ് ഇക്കാലയളവിൽ മേൽപ്പറഞ്ഞ മോഡലുകളിൽ മാരുതി സുസുക്കി നിർമിച്ചത്. ഗ്രാന്‍ഡ് വിറ്റാരയുടെ ടൊയോട്ടയിലെ സഹോദരനായ അര്‍ബന്‍ ക്രൂയിസര്‍ ഹൈ റൈഡര്‍ എന്ന മോഡലും തിരികെ വിളിച്ചിട്ടുണ്ട്.

ഇതിന്റെ ഉടമകൾക്കെല്ലാം മാരുതി തിരികെ ഷോറൂമിലെത്തി തകരാർ പരിഹരിക്കണമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. മുന്നിലെ ഡ്രൈവർ, പാസഞ്ചർ സീറ്റുകളിലെ സീറ്റ് ബെൽറ്റ് അഡ്ജസ്റ്ററിലെ പ്രശ്‌നം മൂലമാണ് മാരുതി സുസുക്കി ഇത്രയും വാഹനങ്ങൾ തിരികെവിളിച്ചത്. ഈ പ്രശ്‌നത്തോടെ വാഹനമോടിച്ചാൽ സീറ്റ് ബെൽറ്റ് പൂർണമായും തകരാറിലാകുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

ഇക്കാലയളവിൽ എല്ലാ വാഹന ഉടമകളോടും അടുത്തുള്ള മാരുതി സുസുക്കി അംഗീകൃത സർവീസ് സെന്ററിലെത്തി തകരാർ പരിഹരിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. സൗജന്യമായാണ് ഈ പ്രശ്‌നം കമ്പനി പരിഹരിച്ചു നൽകുക.

ഈ വർഷം മാരുതി സുസുക്കി ഇത് ആദ്യമായല്ല തങ്ങളുടെ വാഹനങ്ങൾ തിരികെ വിളിക്കുന്നത്. ഒക്ടോബററിൽ ഓഗസ്റ്റ് മൂന്നിനും സെപ്റ്റംബർ ഒന്നിനും ഇടയിൽ നിർമിച്ച വാഗൺ ആർ, സെലേറിയോ ഇഗ്നിസ് എന്നീ മോഡലുകളിയലായി 9,925 യൂണിറ്റ് ബ്രേക്ക് യൂണിറ്റിലെ തകരാർ മൂലം കമ്പനി തിരികെ വിളിച്ചിരുന്നു. അതിന് മുമ്പ് ഏപ്രിലിൽ റിം സൈസ് തെറ്റായി രേഖപ്പെടുത്തിയതിനെ തുടർന്ന് 19,731 യൂണിറ്റ് ഈക്കോ എംപിവികളും കമ്പനി തിരികെ വിളിച്ചിരുന്നു.

ആത്മ സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍ നിയമനം

കാര്‍ഷിക വികസന-കര്‍ഷക ക്ഷേമ വകുപ്പ് ഡയറക്ടറേറ്റില്‍ കേന്ദ്ര ആവിഷ്‌കൃത പദ്ധതിയായ അഗ്രികള്‍ച്ചറല്‍ ടെക്‌നോളജി മാനേജ്മെന്റ് ഏജന്‍സി (ആത്മ) പ്രോഗ്രാമിന് കീഴില്‍ സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു. കൃഷി, കൃഷി വിപണനം, അഗ്രോണമി, ഹോര്‍ട്ടികള്‍ച്ചര്‍,

സിവില്‍ എക്സൈസ് ഓഫീസര്‍: എന്‍ഡ്യൂറന്‍സ് ടെസ്റ്റ് സെപ്റ്റംബര്‍ 17ന്

വയനാട് ജില്ലയില്‍ എക്സൈസ് ആന്‍ഡ് പ്രൊഹിബിഷന്‍ വകുപ്പില്‍ സിവില്‍ എക്സൈസ് ഓഫീസര്‍ (കാറ്റഗറി നമ്പര്‍ 743/24) തസ്തികയിലേക്കുള്ള എന്‍ഡ്യൂറന്‍സ് ടെസ്റ്റ് സെപ്റ്റംബര്‍ 17 ന് രാവിലെ അഞ്ച് മുതല്‍ കണ്ണൂര്‍ പയ്യാമ്പലം കോണ്‍ക്രീറ്റ് ബ്രിഡ്ജിന്

അംഗത്വം പുനഃസ്ഥാപിക്കാന്‍ അവസരം

കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധിയില്‍ 10 വര്‍ഷം വരെ അംശാദായ കുടിശ്ശിക വരുത്തി അംഗത്വം നഷ്ടപ്പെട്ടവര്‍ക്ക് പിഴ സഹിതം കുടിശ്ശിക അടച്ച് അംഗത്വം പുനഃസ്ഥാപിക്കാന്‍ അവസരം. കുടിശ്ശിക വരുത്തിയ ഓരോ വര്‍ഷത്തിനും 10 രൂപ

തെരുവ് നായകൾക്ക് പൊതുസ്ഥലത്ത് ഭക്ഷണം നൽകിയാൽ ഇനി 10,000 രൂപ പിഴ; തീരുമാനമെടുത്ത് ചണ്ഡീഗഡ് മുനിസിപ്പൽ കോർപ്പറേഷൻ

തെരുവ് നായകൾക്ക് പൊതുസ്ഥലത്ത് ഭക്ഷണം നൽകുന്നവർക്ക് 10,000 രൂപ പിഴ ചുമത്താൻ ചണ്ഡീഗഡ് മുനിസിപ്പൽ കോർപ്പറേഷൻ (എംസി) നിർദ്ദേശിച്ചു. ദില്ലി എൻസിആറിൽ തെരുവ് നായകൾക്കെതിരായ നിയമങ്ങൾ സുപ്രീം കോടതി കർശനമാക്കിയതിന് പിന്നാലെയാണ് ഈ പുതിയ

ജാമ്യമില്ലാ കുറ്റം ചുമത്തും, നാശനഷ്ടം ഈടാക്കും, ട്രെയിനുകളിലേക്ക് കല്ലെറിഞ്ഞാൽ ഇനി കടുത്ത നടപടി

ട്രെയിനുകളിലേക്ക് ഇനി കല്ലെറിഞ്ഞ് നാശനഷ്ടം വരുത്തുകയോ, യാത്രക്കാർക്ക് പരിക്കേൽക്കുകയോ ചെയ്താൽ പ്രതികള്‍ക്ക് കടുത്ത ശിക്ഷ ലഭിക്കും. റെയിവേ നിയമപ്രകാരമുള്ള ജാമ്യമില്ലാ കുറ്റം മാത്രമല്ല, നാശനഷ്ടവും പ്രതികളിൽ നിന്നും ഈടാക്കും. റെയിൽവേ ക്രോസുകള്‍ അടയ്ക്കാൻ പോകുമ്പോള്‍

എന്തിനീ വെള്ളാനയെ പോറ്റുന്നുവെന്ന ശാപവചനങ്ങളിൽ നിന്ന് മുക്തി നേടി; KSRTC പുരോഗതിയുടെ പാതയിൽ: മുഖ്യമന്ത്രി

തിരുവനന്തപുരം: കെഎസ്ആർടിസിയെ പ്രശംസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കെഎസ്ആർടിസി പ്രതിസന്ധികളിൽ നിന്ന് കരകയറുകയാണെന്നും കൂട്ടായ്മയുടെ വിജയമാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ‘നശിച്ച് നാനാവിധമാകും, ഇനി ഭാവിയില്ല, എന്തിനീ വെള്ളാനയെ പോറ്റുന്നു’ എന്നിങ്ങനെയുള്ള ശാപവചനങ്ങളിൽ നിന്ന്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.