ലഹരിക്കായി തവളയെ നക്കുന്നു; അങ്ങനെ ചെയ്യരുതെന്ന് അധികൃതർ; മുന്നറിയിപ്പ്

അമേരിക്കയിലെ ദേശീയോദ്യാനങ്ങളുടെ ചുമതലയുള്ള യുഎസ് നാഷനൽ പാർക് സർവീസ് കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഒരു ട്വീറ്റ് ഇപ്പോൾ ചർച്ചയാണ്. വളരെ വിചിത്രമായ ഒരു നിർദേശമാണ് ജനങ്ങളോട് അവർ പങ്കുവച്ചത്. ലഹരിക്കായി ഒരു പ്രത്യേകയിനം തവളയെ ആളുകൾ നക്കുന്നതായി ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും ഇത് ചെയ്യരുതെന്നുമായിരുന്നു നിർദേശം. സൊണോറൻ ഡെസേർട്ട് ടോഡ് എന്ന പേരിലും അറിയപ്പെടുന്ന കൊളറാഡോ റിവർ ടോഡിനെയാണ് ലഹരി കിട്ടാനായി ആളുകൾ നക്കുന്നതെന്ന് പാർക്ക് സർവീസ് അധികാരികൾ പറയുന്നു.

ഏഴിഞ്ചു വരെ ശരീരത്തിനു നീളമുള്ള യുഎസിലെ ഏറ്റവും വലുപ്പമുള്ള തവളയിനങ്ങളിലൊന്നായ ഇത് ശരീര ഗ്രന്ഥികളിൽ നിന്നു വിഷാംശമുള്ള ഒരു പ്രത്യേകതരം രാസവസ്തു പുറപ്പെടുവിക്കും. ഇതിന് ലഹരിയുണ്ട്. ഇതു കിട്ടാനായാണ് ആളുകൾ തവളകളെ നക്കുന്നതത്രേ. തങ്ങളെ ഇരയാക്കാൻ വരുന്ന മൃഗങ്ങൾക്കെതിരെയുള്ള പ്രതിരോധമാർഗം എന്ന നിലയിലാണ് ഈ തവളകൾ വിഷാംശമുള്ള രാസവസ്തു പുറപ്പെടുവിക്കുന്നത്. പൂർണ വളർച്ചയുള്ള ഒരു നായയെപ്പോലും കൊല്ലാൻ ഈ വിഷത്തിന് കരുത്തുണ്ട്. ഈ തവളകളിലെ പാരറ്റോയ്ഡ് ഗ്രന്ഥികളിൽ നിന്നും വരുന്ന സ്രവത്തിൽ 5–എംഇഒ– ഡിഎംടി, ബുഫോടെനിൻ എന്നീ വിഷാംശമുള്ള രാസവസ്തുക്കൾ അടങ്ങിയിരിക്കുന്നതാണു ലഹരിക്കിടയാക്കുന്നത്.

മെക്സിക്കോയുടെ വടക്കൻ മേഖലകളിലും യുഎസിന്റെ തെക്കുപടിഞ്ഞാറൻ ഭാഗങ്ങളിലുമാണ് ഈ തവളകൾ കൂടുതലായി കാണപ്പെടുന്നത്. എൺപതുകൾ മുതൽ തന്നെ ഇവയെ നക്കി ലഹരി നേടുന്ന പ്രവണത ചിലരുടെ ഇടയിലുണ്ടായിരുന്നെന്ന് യുഎസിലെ നാഷനൽ പോയിസൺ കൺട്രോൾ സെന്റർ അറിയിക്കുന്നു. എന്നാൽ ഇപ്പോൾ ഇവയുടെ സ്രവം ഉണക്കി രാസവസ്തുക്കൾ വേർതിരിച്ച് സിഗററ്റിനൊപ്പം ഉപയോഗിക്കുകയാണ് ലഹരി ഉപയോഗിക്കുന്നവർ ചെയ്യുന്നത്. തവളകളെ ഇത്തരത്തിൽ ചൂഷണം ചെയ്യുന്നത് അവയുടെ വംശനാശത്തിന് ഇടയാക്കുമെന്നും യുഎസ് അധികൃതർ മുന്നറിയിപ്പു നൽകുന്നുണ്ട്.

ആത്മ സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍ നിയമനം

കാര്‍ഷിക വികസന-കര്‍ഷക ക്ഷേമ വകുപ്പ് ഡയറക്ടറേറ്റില്‍ കേന്ദ്ര ആവിഷ്‌കൃത പദ്ധതിയായ അഗ്രികള്‍ച്ചറല്‍ ടെക്‌നോളജി മാനേജ്മെന്റ് ഏജന്‍സി (ആത്മ) പ്രോഗ്രാമിന് കീഴില്‍ സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു. കൃഷി, കൃഷി വിപണനം, അഗ്രോണമി, ഹോര്‍ട്ടികള്‍ച്ചര്‍,

സിവില്‍ എക്സൈസ് ഓഫീസര്‍: എന്‍ഡ്യൂറന്‍സ് ടെസ്റ്റ് സെപ്റ്റംബര്‍ 17ന്

വയനാട് ജില്ലയില്‍ എക്സൈസ് ആന്‍ഡ് പ്രൊഹിബിഷന്‍ വകുപ്പില്‍ സിവില്‍ എക്സൈസ് ഓഫീസര്‍ (കാറ്റഗറി നമ്പര്‍ 743/24) തസ്തികയിലേക്കുള്ള എന്‍ഡ്യൂറന്‍സ് ടെസ്റ്റ് സെപ്റ്റംബര്‍ 17 ന് രാവിലെ അഞ്ച് മുതല്‍ കണ്ണൂര്‍ പയ്യാമ്പലം കോണ്‍ക്രീറ്റ് ബ്രിഡ്ജിന്

അംഗത്വം പുനഃസ്ഥാപിക്കാന്‍ അവസരം

കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധിയില്‍ 10 വര്‍ഷം വരെ അംശാദായ കുടിശ്ശിക വരുത്തി അംഗത്വം നഷ്ടപ്പെട്ടവര്‍ക്ക് പിഴ സഹിതം കുടിശ്ശിക അടച്ച് അംഗത്വം പുനഃസ്ഥാപിക്കാന്‍ അവസരം. കുടിശ്ശിക വരുത്തിയ ഓരോ വര്‍ഷത്തിനും 10 രൂപ

തെരുവ് നായകൾക്ക് പൊതുസ്ഥലത്ത് ഭക്ഷണം നൽകിയാൽ ഇനി 10,000 രൂപ പിഴ; തീരുമാനമെടുത്ത് ചണ്ഡീഗഡ് മുനിസിപ്പൽ കോർപ്പറേഷൻ

തെരുവ് നായകൾക്ക് പൊതുസ്ഥലത്ത് ഭക്ഷണം നൽകുന്നവർക്ക് 10,000 രൂപ പിഴ ചുമത്താൻ ചണ്ഡീഗഡ് മുനിസിപ്പൽ കോർപ്പറേഷൻ (എംസി) നിർദ്ദേശിച്ചു. ദില്ലി എൻസിആറിൽ തെരുവ് നായകൾക്കെതിരായ നിയമങ്ങൾ സുപ്രീം കോടതി കർശനമാക്കിയതിന് പിന്നാലെയാണ് ഈ പുതിയ

ജാമ്യമില്ലാ കുറ്റം ചുമത്തും, നാശനഷ്ടം ഈടാക്കും, ട്രെയിനുകളിലേക്ക് കല്ലെറിഞ്ഞാൽ ഇനി കടുത്ത നടപടി

ട്രെയിനുകളിലേക്ക് ഇനി കല്ലെറിഞ്ഞ് നാശനഷ്ടം വരുത്തുകയോ, യാത്രക്കാർക്ക് പരിക്കേൽക്കുകയോ ചെയ്താൽ പ്രതികള്‍ക്ക് കടുത്ത ശിക്ഷ ലഭിക്കും. റെയിവേ നിയമപ്രകാരമുള്ള ജാമ്യമില്ലാ കുറ്റം മാത്രമല്ല, നാശനഷ്ടവും പ്രതികളിൽ നിന്നും ഈടാക്കും. റെയിൽവേ ക്രോസുകള്‍ അടയ്ക്കാൻ പോകുമ്പോള്‍

എന്തിനീ വെള്ളാനയെ പോറ്റുന്നുവെന്ന ശാപവചനങ്ങളിൽ നിന്ന് മുക്തി നേടി; KSRTC പുരോഗതിയുടെ പാതയിൽ: മുഖ്യമന്ത്രി

തിരുവനന്തപുരം: കെഎസ്ആർടിസിയെ പ്രശംസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കെഎസ്ആർടിസി പ്രതിസന്ധികളിൽ നിന്ന് കരകയറുകയാണെന്നും കൂട്ടായ്മയുടെ വിജയമാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ‘നശിച്ച് നാനാവിധമാകും, ഇനി ഭാവിയില്ല, എന്തിനീ വെള്ളാനയെ പോറ്റുന്നു’ എന്നിങ്ങനെയുള്ള ശാപവചനങ്ങളിൽ നിന്ന്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.