കണ്ണൂർ വിമാനത്താവളം വഴി ഇനി മൃതദേഹങ്ങൾ നാട്ടിലെത്തിക്കാം

വിദേശത്ത് മരിക്കുന്നവരുടെ മൃതദേഹങ്ങൾ കണ്ണൂർ വിമാനത്താവളം വഴി നാട്ടിലെത്തിക്കാൻ സംവിധാനമായി. എയർപോർട്ട് ഹെൽത്ത് ഓർഗനൈസേഷൻ (എ.പി.എച്ച്.ഒ.) കേന്ദ്രം കണ്ണൂരിൽ തുടങ്ങിയിട്ടില്ലാത്തതിനാൽ കൊച്ചി വിമാനത്താവളത്തിലെ എയർപോർട്ട് ഹെൽത്ത് ഓർഗനൈസേഷൻ കേന്ദ്രവും ജില്ലാ മെഡിക്കൽ ഓഫീസും സഹകരിച്ചാണ് ഇതിന് സംവിധാനമൊരുക്കുന്നത്‌.

രേഖകൾ പരിശോധിച്ച് മൃതദേഹം കൊണ്ടുവരുന്നതിനുള്ള സാങ്കേതികാനുമതി കൊച്ചി എ.പി.എച്ച്.ഒ. നൽകും. മൃതദേഹം കണ്ണൂരിലെത്തിയാൽ ആരോഗ്യവകുപ്പിന്റെ എയർപോർട്ട് ഹെൽത്ത് നോഡൽ ഓഫീസർ പരിശോധന നടത്തി ക്ലിയറൻസും നൽകും. കോവിഡ് സാഹചര്യത്തിൽ ആരോഗ്യവകുപ്പിന്റെ മെഡിക്കൽ സംഘം വിമാനത്താവളത്തിൽ പ്രവർത്തിക്കുന്നുണ്ട്.

എയർപോർട്ട് ഹെൽത്ത് നോഡൽ ഓഫീസർക്കാണ് തത്‌കാലം ഇതിന്റെ ചുമതല. ഡയറക്ടർ ജനറൽ ഓഫ് ഹെൽത്ത് സർവീസസിൽനിന്ന് ഉദ്യോഗസ്ഥരെ അനുവദിക്കണമെന്ന് കിയാൽ ആവശ്യപ്പെട്ടിട്ടുണ്ട്.

കോവിഡ് കാലത്ത് വിദേശത്ത് മരിക്കുന്നവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ കണ്ണൂർ വിമാനത്താവളത്തിലും സംവിധാനം വേണമെന്ന ആവശ്യം ശക്തമായിരുന്നു. വിമാനത്താവള ഉദ്ഘാടന സമയത്തുതന്നെ എ.പി.എച്ച്.ഒ. കേന്ദ്രത്തിനുള്ള അടിസ്ഥാന സൗകര്യങ്ങളൊരുക്കിയിരുന്നു. ഡിസംബർ 19-ന് ഡയറക്ടർ ജനറൽ ഓഫ് ഹെൽത്ത് സർവീസസിൽനിന്ന് എ.പി.എച്ച്.ഒ. കേന്ദ്രത്തിനുള്ള അനുമതിയും ലഭിച്ചു.

ആവശ്യമായ ഉദ്യോഗസ്ഥരെ കൊച്ചി വിമാനത്താവളത്തിൽനിന്ന് പുനർവിന്യസിക്കാനായിരുന്നു നിർദേശം. എന്നാൽ കൊച്ചി വിമാനത്താവളത്തിലെ ഉദ്യോഗസ്ഥരുടെ കുറവുമൂലം ഇത് നടപ്പായില്ല. ഇക്കാര്യത്തിനായി കണ്ണൂർ വിമാനത്താവള അധികൃതർ കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ വകുപ്പിന് കീഴിലുള്ള ഡയറക്ടർ ജനറൽ ഓഫ് ഹെൽത്ത് സർവീസുമായി നിരന്തരം ബന്ധപ്പെട്ടുവരികയായിരുന്നു.

പോത്തുകുട്ടി വിതരണം

കോട്ടത്തറ ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിധവകൾക്കായി നടപ്പിലാക്കുന്ന പോത്തുകുട്ടി വിതരണം (ജനറല്‍, എസ്.ടി) പദ്ധതികൾക്ക് അപേക്ഷ ക്ഷണിച്ചു. പൂരിപ്പിച്ച അപേക്ഷകള്‍ ഓഗസ്റ്റ് 27ന് വൈകുന്നേരത്തിനകം വാർഡ് മെമ്പർമാര്‍ക്കോ ഗ്രമപഞ്ചായത്ത് ഓഫീസിലോ നൽകണം. ഫോൺ:

വാഹനം ആവശ്യമുണ്ട്

പനമരം അഡീഷണൽ ഐസിഡിഎസ് പ്രൊജക്ട് ഓഫീസിലെ ഔദ്യോഗിക ആവശ്യത്തിന് ഉപയോഗിക്കുന്നതിനായി കരാര്‍ അടിസ്ഥാനത്തിൽ അഞ്ച് സീറ്റര്‍ വാഹനം നൽകാൻ താത്പര്യമുള്ള ഉടമകളിൽ നിന്ന് ടെണ്ടര്‍ ക്ഷണിച്ചു. ഏഴ് വര്‍ഷത്തിൽ കുറഞ്ഞ കാലപ്പഴക്കമുള്ള വാഹനങ്ങളാണ് വേണ്ടത്.

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലുള്ള എള്ളുമന്ദം-ഒരപ്പ്, കുഴിപ്പിൽ കവല – പിള്ളേരി പ്രദേശത്ത് നാളെ (വെള്ളിയാഴ്ച) രാവിലെ 8.30 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി വിതരണം തടസപ്പെടും.

മാറ്റിവെച്ച പിഎസ്‍സി പരീക്ഷ 25ന്

സെക്കന്റ് ഗ്രേഡ് ഓവര്‍സിയര്‍/ഡ്രാഫ്റ്റ്സ്‍മാൻ (സിവിൽ) – പിഡബ്ല്യുഡി/ഇറിഗേഷൻ വകുപ്പ് (കാറ്റഗറി നമ്പര്‍ 008/2024), ഓവര്‍സിയര്‍ ഗ്രേഡ് – 3 – ഇറിഗേഷൻ വകുപ്പ് (കാറ്റഗറി നമ്പര്‍ – 293/2024), ട്രേസര്‍ – കേരള സ്റ്റേറ്റ്

എൽസ്റ്റണിൽ മൂന്ന് വീടുകളുടെ കൂടി വാർപ്പ് പൂർത്തിയായി

മുണ്ടക്കൈ-ചൂരൽമല ദുരന്ത ബാധിതർക്കായി എൽസ്റ്റൺ എസ്റ്റേറ്റിൽ ഉയരുന്ന സ്വപ്ന ഭവനങ്ങളിൽ മൂന്ന് വീടുകളുടെ കൂടി വാർപ്പ് കഴിഞ്ഞു. നേരത്തെ മാതൃക വീടിന്റെ നിർമാണം ജൂലൈ 30 ന് പൂർത്തിയായിരുന്നു. എൽസ്റ്റണിൽ അഞ്ച് സോണുകളിലായി ആകെ

ഉന്നതിയിൽ 24 വീടുകൾ; അവിടേക്കുള്ള വൈദ്യുതി കാറ്റിൽ നിന്നും സൂര്യനിൽ നിന്നും-മാതൃകയായി വയനാട് മൂന്നാനക്കുഴിയിലെ സബർമതി നഗർ

ഭവന സമൂച്ചയത്തിനൊപ്പം സൂര്യനിൽ നിന്നും കാറ്റിൽ നിന്നുമുള്ള ഊർജ്ജോൽപ്പാദനവും സാധ്യമാക്കി സംസ്ഥാനത്തിന് തന്നെ പുത്തൻ മാതൃകയാവുകയാണ് വയനാട് മീനങ്ങാടി മൂന്നാനക്കുഴിയിലെ സബർമതി നഗർ (ഉന്നതി). ലൈഫ് മിഷൻ പദ്ധതിയിൽ പട്ടികവർഗ വിഭാഗത്തിനായി സബർമതി നഗറിൽ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.