ചെന്നൈക്ക് 20 റൺസ് ജയം

സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ ചെന്നൈ സൂപ്പർ കിംഗ്സിന് ജയം. 20 റൺസിനാണ് ചെന്നൈ ഹൈദരാബാദിനെ കീഴ്പ്പെടുത്തിയത്. 168 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഹൈദരാബാദിന് നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 147 റൺസ് നേടാനേ സാധിച്ചുള്ളൂ. 57 റൺസെടുത്ത കെയിൻ വില്ല്യംസൺ പൊരുതിയെങ്കിലും മറ്റൊരു ബാറ്റ്സ്മാനും അദ്ദേഹത്തിനു പിന്തുണ നൽകിയില്ല. അവസാന ഓവറുകളിൽ റാഷിദ് ഖാൻ പൊരുതി നോക്കിയെങ്കിലും ലക്ഷ്യം ഭേദിക്കാനായില്ല. ചെന്നൈക്കായി ഡ്വെയിൻ ബ്രാവോയും കരൺ ശർമ്മയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.ഇന്നിംഗ്സിൻ്റെ ഒരു ഘട്ടത്തിൽ പോലും സൺറൈസേഴ്സിന് മേൽക്കൈ ലഭിച്ചതേയില്ല. നാലാം ഓവറിൽ തന്നെ ഡേവിഡ് വാർണർ (9) സാം കറൻ്റെ പന്തിൽ കറനു തന്നെ പിടിനൽകി മടങ്ങി. ബൗണ്ടറിയടിച്ച് തുടങ്ങിയ മനീഷ് പാണ്ഡെ (4) റണ്ണൗട്ടായി. മൂന്നാം വിക്കറ്റിൽ ജോണി ബെയർസ്റ്റോ-കെയിൻ വില്ല്യംസൺ സഖ്യം 32 റൺസിൻ്റെ കൂട്ടുകെട്ടുയർത്തി. ബെയർസ്റ്റോയെ (23) ക്ലീൻ ബൗൾഡാക്കിയ ജഡേജയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. നാലാം വിക്കറ്റിൽ വില്ല്യംസണും പ്രിയം ഗാർഗും ചേർന്ന് 40 റൺസ് കൂട്ടിച്ചേർത്തു. എന്നാൽ, അതിഗംഭീരമായി പന്തെറിഞ്ഞ ചെന്നൈ ബൗളർമാർ സൺറൈസേഴ്സ് ബാറ്റ്സ്മാന്മാർക്ക് മേൽ സമ്മർദ്ദം സൃഷ്ടിച്ചു. 15ആം ഓവറിൽ ഗാർഗ് (16) മടങ്ങി. യുവതാരത്തെ കരൺ ശർമ്മയുടെ പന്തിൽ ജഡേജ പിടികൂടുകയായിരുന്നു.വിജയ് ശങ്കർ (12) ബ്രാവോയുടെ പന്തിൽ ജഡേജയുടെ കൈകളിൽ അവസാനിച്ചു. ഇതിനിടെ 36 പന്തുകളിൽ വില്ല്യംസൺ ഫിഫ്റ്റി തികച്ചു. മറുപുറത്ത് പങ്കാളികളെ നഷ്ടമായിക്കൊണ്ടിരുന്ന വില്ല്യംസൺ കൂറ്റൻ ഷോട്ടിനു ശ്രമിച്ച് പുറത്തായി. കരൺ ശർമ്മയുടെ പന്തിൽ ശർദ്ദുൽ താക്കൂർ പിടിച്ച് പുറത്താകുമ്പോൾ 39 പന്തുകളിൽ 57 റൺസായിരുന്നു വില്ല്യംസണിൻ്റെ സമ്പാദ്യം. വില്ല്യംസണിൻ്റെ പുറത്താവലിനു ശേഷം റാഷിദ് ഖാനും ഷഹബാസ് നദീമും ചേർന്ന് ചില കൂറ്റൻ ഷോട്ടുകൾ ഉതിർത്ത് സൺറൈസേഴ്സിന് വീണ്ടും പ്രതീക്ഷ നൽകി. എന്നാൽ ശർദ്ദുൽ താക്കൂറിൻ്റെ പന്തിൽ റാഷിദ് ഖാൻ (14) ഹിറ്റ്‌വിക്കറ്റായതോടെ ഹൈദരാബാദ് പൂർണമായും പ്രതീക്ഷ കൈവിട്ടു. അവസാന ഓവറിൽ ഷഹബാസ് നദീമിനെ (5) ബ്രാവോ സ്വന്തം ബൗളിംഗിൽ പിടികൂടി.

നിപയുമായി ബന്ധപ്പെട്ട് വ്യാജ പ്രചാരണങ്ങൾ നടക്കുന്നുണ്ട്, ഇത് സൈബർ പൊലീസിന് കൈമാറും: മന്ത്രി വീണ ജോർജ്ജ്

മലപ്പുറം: നിപയുമായി ബന്ധപ്പെട്ട് വ്യാജ പ്രചാരണങ്ങൾ നടക്കുന്നുണ്ടെന്നും ഇത് സൈബർ പൊലീസിന് കൈമാറുമെന്നും ആരോഗ്യ മന്ത്രി വീണ ജോർജ്ജ്. രണ്ട് ജില്ലകളിലും ഒരേ സമയം നിപ റിപ്പോർട്ട് ചെയ്യുന്നത് ഇത് ആദ്യമാണ്. 252 പേർ

എംഎസ്‍സി എൽസ അപകടം: 9531 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സർക്കാർ‌ ഹൈക്കോടതിയിൽ

കൊച്ചി: കൊച്ചി പുറങ്കടലിൽ ചരക്ക് കപ്പൽ എംഎസ്‍‌സി എൽസ മുങ്ങിയ സംഭവത്തിൽ നഷ്ടപരിഹാരത്തിനായി സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. 9000 കോടിയോളം രൂപയുടെ നഷ്ടമുണ്ടായെന്നാണ് സർക്കാർ കോടതിയെ അറിയിച്ചിരിക്കുന്നത്. ഹൈക്കോടതിയിൽ അഡ്മിറാലിറ്റി സ്യൂട്ട് ഫയൽ ചെയ്തിരിക്കുകയാണ്.

ക്വട്ടേഷൻ ക്ഷണിച്ചു.

പൊതുമരാമത്ത് വകുപ്പ് (നിരത്ത്) പുൽപള്ളി ഓഫീസിന്റെ അധികാര പരിധിയിൽ വരുന്ന സുൽത്താൻ ബത്തേരി-പുൽപള്ളി-പെരിക്കല്ലൂർ റോഡിൽ കേളക്കവല എന്ന സ്ഥലത്ത് അപകടകരമായി സ്ഥിതിചെയ്യുന്ന ആൽമരത്തിന്റെ വെട്ടിമാറ്റിയ ശിഖരങ്ങൾ ലേലം ചെയ്യുന്നു. ലേലത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ പൊതുമരാമത്ത്

ദർഘാസ് ക്ഷണിച്ചു.

വൈത്തിരി താലൂക്ക് ആശുപത്രിയിൽ ജെഎസ്എസ്കെ, ട്രൈബൽ, ആർഎസ്ബിവൈ, മെഡിസെപ്പ് എന്നീ പദ്ധതികളിൽ ചികിത്സയിലുള്ള രോഗികൾക്ക് ആശുപത്രിയിൽ ലഭ്യമല്ലാത്ത സിടി/എംആർഐ/ യുഎസ്ജി സ്കാനിംഗ് സേവനങ്ങൾ ഒരു വർഷത്തേക്ക് ഏറ്റവും കുറഞ്ഞ നിരക്കിൽ ചെയ്യാൻ താത്പര്യമുള്ള അംഗീകൃത

ലാറ്ററല്‍ എന്‍ട്രി കോഴ്‌സിലേക്ക് പ്രവേശനം

മീനങ്ങാടി ഗവ. പോളിടെക്‌നിക് കോളേജില്‍ രണ്ടാം വര്‍ഷ ക്ലാസ്സുകളിലേക്കുള്ള ലാറ്ററല്‍ എന്‍ട്രി കോഴ്‌സില്‍ ഒഴിവുള്ള സീറ്റില്‍ സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. ജൂലൈ 11 ന് രാവിലെ 9.30 മുതൽ 10.30 മണിക്കകം രജിസ്റ്റർ ചെയ്യണം.

ടെൻഡർ ക്ഷണിച്ചു.

വനിത ശിശു വികസന വകുപ്പിന് കീഴിൽ കല്‍പ്പറ്റ ഐസിഡിഎസ് അഡീഷണൽ പ്രോജക്ട് ഓഫീസിന്റെ ഔദ്യോഗിക ആവശ്യത്തിനായി കരാറടിസ്ഥാനത്തില്‍ വാഹനം (ജീപ്പ്/കാര്‍) വാടകയ്ക്ക് നല്‍കാന്‍ സ്ഥാപനങ്ങള്‍/വ്യക്തികളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ജൂലൈ ഏഴ് ഉച്ച

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.