പിച്ചിൽ ‘അപകടക്കെണി’; പാതിവഴിയിൽ മത്സരം ഉപേക്ഷിച്ചു-ബിഗ് ബാഷിൽ നാടകീയരംഗങ്ങൾ

മെൽബൺ: ആസ്‌ട്രേലിയൻ ടി20 ലീഗായ ബിഗ് ബാഷിനിടയിൽ നാടകീയരംഗങ്ങൾ. ആറ് ഓവർ പിന്നിട്ട ശേഷം വിചിത്രകരമായ കാരണത്തിന് അംപയർമാർ മത്സരം ഉപേക്ഷിച്ചു. പിച്ച് അപകടകരമാണെന്നും താരങ്ങളുടെ സുരക്ഷയ്ക്കു ഭീഷണിയാണെന്നും കാണിച്ചാണ് ഇത്തരമൊരു നടപടി.

സൗത്ത് ഗീലോങ്ങിലെ ജി.എം.എച്ച്.ബി.എ സ്‌റ്റേഡിയത്തിൽ നടന്ന മെൽബൺ റെനെഗേഡ്‌സ്-പെർത്ത് സ്‌കോച്ചേഴ്‌സ് മത്സരത്തിനാണു നാടകീയാന്ത്യം. മത്സരം തുടങ്ങുംമുൻപ് തന്നെ പിച്ചിനെ കുറിച്ച് ആശങ്കൾ അന്തരീക്ഷത്തിലുണ്ടായിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ കനത്ത മഴയാണ് സ്റ്റേഡിയത്തിലും പരിസരത്തുമുണ്ടായിരുന്നത്. ഇത് പിച്ചിനെയും കാര്യമായി ബാധിച്ചതായായിരുന്നു റിപ്പോർട്ടുണ്ടായിരുന്നത്.

എന്നാൽ, കൃത്യസമയത്ത് തന്നെ ടോസ് സെഷൻ നടന്നു. മെൽബൺ ക്യാപ്റ്റൻ നിക്ക് മാഡിസൻ പെർത്തിനെ ബാറ്റിങ്ങിനയയ്ക്കുകയും ചെയ്തു. പിച്ച് നനഞ്ഞുകുതിർന്ന നിലയിലായതിനാൽ ഫീൽഡ് ചെയ്ത് കളിയുടെ പുരോഗതി വിലയിരുത്താമെന്നായിരുന്നു ടോസിട്ട ശേഷം മാഡിസൻ വ്യക്തമാക്കിയത്.


ആദ്യ ഓവറിലെ രണ്ടാം പന്തിൽ തന്നെ പെർത്തിന് ആദ്യ വിക്കറ്റ് നഷ്ടം. ടോം റോജേഴ്‌സിന്റെ പന്തിൽ വിക്കറ്റിനു മുന്നിൽ കുരുങ്ങി സ്റ്റീഫൻ എസ്‌കിനാസി സംപൂജ്യനായി മടങ്ങി. ഇതേ ഓവറിൽ ഒരു വൈഡ് റൺ മാത്രമാണ് പെർത്തിന് നേടാനായത്. തൊട്ടടുത്ത ഓവറിലും നേടാനായത് ഒറ്റ റൺ. ഇതോടെ പിച്ചിനെ കുറിച്ച് വീണ്ടും ആശങ്കകളുയർന്നു. അഞ്ചാം ഓവറിൽ വിൽ സതർലൻഡിന്റെ പന്തിൽ രണ്ടാമത്തെ ഓപണറെയും പെർത്തിന് നഷ്ടമായി. ബാറ്റിൽ എഡ്ജ് ആയി വിക്കറ്റ് കീപ്പർ ക്വിന്റൻ ഡീകോക്ക് പിടിച്ച് കൂപ്പർ കനോളിയും കൂടാരം കയറി.

അസാധാരണമായ ബൗൺസ് ആണു രണ്ടു തവണയും ബാറ്റർമാരുടെ കണക്കുകൂട്ടൽ തെറ്റിച്ചത്. ഏഴാം ഓവറിൽ വീണ്ടും നാടകീയരംഗങ്ങൾ. അപ്രതീക്ഷിതമായ ബൗൺസിൽ വലഞ്ഞ് ബാറ്റർമാർ. അഞ്ചാമത്തെ ഫുൾ ലെങ്ത് പന്തിൽ കവർഡ്രൈവിനു ശ്രമിച്ച ജോഷ് ഇംഗ്ലിസിനെ ഞെട്ടിപ്പിച്ചു പന്ത് തെന്നിമാറി നേരെ വിക്കറ്റ് കീപ്പറുടെ കൈയിലേക്ക്.

ഇതോടെ ഇംഗ്ലിസും ആരോൺ ഹാർഡിയും പരാതിയുമായി അംപയർമാരായ ബെൻ ട്രെലോറിനും സിമോൺ ലൈറ്റ്ബഡിക്കും മുന്നിലെത്തി. പിച്ച് പരിശോധിച്ച ശേഷം വീണ്ടും സജീവമായ ചർച്ച. നിമിഷങ്ങൾക്കകം മത്സരം ഉപേക്ഷിക്കുകയാണെന്ന് അംപയർമാരുടെ പ്രഖ്യാപനവും വരികയായിരുന്നു.

മത്സരം 45 മിനിറ്റ് പിന്നിട്ട ശേഷമായിരുന്നു ഉപേക്ഷിച്ചതായുള്ള പ്രഖ്യാപനം വന്നത്. 7.5 ഓവർ പിന്നിടുമ്പോൾ രണ്ടിന് 30 എന്ന നിലയിലായിരുന്നു പെർത്ത് സ്‌കോച്ചേഴ്‌സ്.

എങ്ങനെയെങ്കിലും മത്സരം നടത്തണമെന്ന തീരുമാനത്തിലാണു കൃത്യസമയത്തു തന്നെ തുടങ്ങിയതെന്ന് മത്സരശേഷം അംപയർ ട്രെലോർ ‘ഫോക്‌സ് ക്രിക്കറ്റി’നോട് പറഞ്ഞു. ”തുടക്കത്തിൽ കുഴപ്പമില്ലായിരുന്നു. ആദ്യത്തെ ഓവറുകൾ കഴിഞ്ഞപ്പോൾ പ്രതീക്ഷയിലുമായിരുന്നു. എന്നാൽ, പിച്ച് അപകടമാണെന്നു മനസിലാക്കാൻ ആ അവസാന പന്ത് മതിയായിരുന്നു. താരങ്ങളുടെ സുരക്ഷ അതിപ്രധാനമാണ്.”-അദ്ദേഹം കൂട്ടിച്ചേർത്തു.

മത്സരം ഉപേക്ഷിച്ചതോടെ ഇരുടീമുകളും രണ്ടു വീതം പോയിന്റ് പങ്കിട്ടു. കളി കാണാനെത്തിയ ആരാധകർക്ക് ടിക്കറ്റ് ഫീ തിരിച്ചുനൽകുമെന്ന് ക്രിക്കറ്റ് ആസ്‌ട്രേലിയ അറിയിച്ചിട്ടുണ്ട്.

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോൺ പിടികൂടി

കൊടുംകുറ്റവാളി ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടത്തിന് പിന്നാലെ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോൺ പിടികൂടി. ഒന്നാം ബ്ലോക്കിന്റെ പരിസരത്ത് നിന്നാണ് ഫോൺ കണ്ടെത്തിയത്. പതിവ് പരിശോധനയിലാണ് കല്ലിനടിയിൽ ഒളിപ്പിച്ച നിലയിൽ മൊബൈൽ ഫോൺ കണ്ടെത്തിയത്.

യൂത്ത് ലീഗ് നേതാവ് പികെ ഫിറോസിന്‍റെ സഹോദരൻ പികെ ബുജൈര്‍ അറസ്റ്റില്‍; ലഹരി ഇടപാട് നടത്തിയതിന് തെളിവ്

മുസ്ലീം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പികെ ഫിറോസിന്‍റെ സഹോദരൻ ലഹരി മരുന്ന് കേസില്‍ അറസ്റ്റില്‍. പതിമംഗലം സ്വദേശിയായ പികെ ബുജൈര്‍ അറസ്റ്റിലായത്. പികെ ബുജൈര്‍ ലഹരി ഇടപാട് നടത്തിയതിന് തെളിവുണ്ടെന്ന് പൊലീസ് പറഞ്ഞു.

കേരളത്തിലേക്ക് തൊഴില്‍ തേടിയെത്തുന്നവരില്‍ ക്രിമിനലുകളും

മറ്റു സംസ്ഥാനങ്ങളില്‍ ക്രിമിനല്‍ കേസുകളിൽ ഉള്‍പ്പെട്ടവരും കേരളത്തില്‍ അതിഥി തൊഴിലാളികളായി എത്തുന്നുണ്ടെന്ന് പോലീസിന്റെ റിപ്പോർട്ട്. ഇത്തരത്തിലുള്ള 1368 പ്രതികളെ കേരള പോലീസ് കണ്ടെത്തിയിട്ടുണ്ട്. സംസ്ഥാനത്ത് മറ്റു സംസ്ഥാനങ്ങളിലുള്ളവർ പ്രതികളാകുന്ന കേസുകള്‍ കൂടിവരുന്നുമുണ്ട്. രണ്ട് വർഷംകൊണ്ട്

അഞ്ച്, ആറ്, ഏഴ്, ഒൻപത് ക്ലാസുകളില്‍ ഈ വര്‍ഷം സബ്ജക്‌റ്റ് മിനിമം മാര്‍ക്ക്

സംസ്ഥാനത്തെ സകൂളുകളില്‍ അഞ്ച്, ആറ്, ഏഴ്, ഒൻപത് ക്ലാസുകളില്‍ ഈ വർഷം സബ്ജക്‌റ്റ് മിനിമം മാർക്ക് നടപ്പാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. കഴിഞ്ഞവർഷം എട്ടാം ക്ലാസില്‍ സബ്ജക്‌ട് മിനിമം നടപ്പിലാക്കുകയും പഠനപിന്തുണ ആവശ്യമായ 86,000

കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ വിളിക്കുന്നു: പത്താംക്ലാസുകാര്‍ക്കും അവസരം; 4987 ഒഴിവുകള്‍

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇന്റലിജൻസ് ബ്യൂറോ (IB) 2025-ലെ സെക്യൂരിട്ടി അസിസ്റ്റന്റ്/എക്സിക്യൂട്ടീവ് (SA/Exe) തസ്തികകളിലേക്കുള്ള റിക്രൂട്ട്മെന്റിന്റെ ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി.4987 തസ്തികകളിലേക്കാണ് ഐബി നിയമനം നടത്തുന്നത്. 10-ാം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയുള്ള യുവാക്കള്‍ക്ക്

ബംഗളൂരുവിൽ മലയാളി കോളേജ് വിദ്യാർത്ഥിനിയെ പി ജി ഹോസ്റ്റലുടമ ക്രൂര ബലാൽസംഗത്തിന് ഇരയാക്കി; പ്രതിയായ കോഴിക്കോട് സ്വദേശി അറസ്റ്റിൽ

ബംഗളൂരുരില്‍ മലയാളി വിദ്യാര്‍ഥിനി ബലാത്സംഗത്തിന് ഇരയായതായി പരാതി. പേയിങ് ഗസ്റ്റായി താമസിച്ചിരുന്ന വീടിന്റെ ഉടമ പീഡിപ്പിച്ചെന്ന് യുവതി പരാതി നല്‍കി. സംഭവത്തില്‍ പി ജി ഉടമ കോഴിക്കോട് സ്വദേശി അഷറഫിനെ പൊലീസ് അറസ്റ്റ് ചെയ്തു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.