പ്രണയത്തിൻറെ മനശാസ്ത്രം പഠിക്കണോ? കോഴ്സുമായി ചൈനീസ് സർവകലാശാല

യുവതീ യുവാക്കള്‍ക്ക് പ്രണയത്തിന്റെ മനഃശാസ്ത്രം പഠിക്കാൻ പുതിയ കോഴ്സുമായിചൈനീസ് സർവകലാശാല. ഈസ്റ്റ് ചൈന നോർമല്‍ യൂണിവേഴ്സിറ്റിയാണ് വിദ്യാർത്ഥികള്‍ക്കായി പുതിയ കോഴ്സ് അവതരിപ്പിച്ചത്. ബിരുദം പൂർത്തിയാക്കിയ ആർക്കും കോഴ്സില്‍ പ്രവേശനം നേടാം. എളുപ്പത്തില്‍ രണ്ട് അക്കാദമിക് ക്രെഡിറ്റ് നേടാൻ സാധിക്കുമെന്ന കാരണത്താല്‍ വിദ്യാർത്ഥികള്‍ക്കിടയില്‍ കോഴ്സിന് ഏറെ പ്രചാരമുണ്ട്. 36 മണിക്കൂറാണ് കോഴ്സിന്റെ ദൈർഘ്യം.

യൂണിവേഴ്സിറ്റിയിലെ സ്കൂള്‍ ഓഫ് ജ്യോഗ്രഫിക് സയൻസിലെ പ്രൊഫസറായ ഗോങ് ലിയാണ് ആദ്യ ക്ലാസ്സുകള്‍ എടുത്തത് എന്നാല്‍ കോഴ്സില്‍ രജിസ്റ്റർ ചെയ്ത വിദ്യാർത്ഥിനികള്‍ക്ക് മുന്നില്‍ ഗോങ് ലി നടത്തിയ പരാമർശങ്ങള്‍ വിവാദമായിരുന്നു. ക്ലാസ്സ്‌ എടുക്കുന്നതിനിടെ ഗോങ് ലി നടത്തിയ ചില പ്രസ്താവനകളുടെ വീഡിയോകള്‍ വിദ്യാർത്ഥികള്‍ തന്നെ പുറത്ത് വിട്ടിരുന്നു. പ്രസവിക്കാനുള്ള തങ്ങളുടെ ആഗ്രഹം പെണ്‍കുട്ടികള്‍ ഉറക്കെ പറയണമെന്നും, ഒരു പുരുഷനെ സ്ത്രീയോട് കൂടുതല്‍ അടുപ്പിക്കുന്നത് പ്രസവിക്കാനുള്ള അവളുടെ കഴിവാണെന്നുമെല്ലാമുള്ള പരാമർശങ്ങള്‍ ഗോങ് ലി നടത്തിയിരുന്നു

പെണ്‍കുട്ടികള്‍ മേക്കപ്പ് ചെയ്യുന്നത് ആണ്‍കുട്ടികളെ ആകർഷിക്കുമെന്നും കൂടാതെ തങ്ങളുടെ ശരീരം സംരക്ഷിക്കുന്നത് സ്ത്രീകളുടെ പ്രത്യുല്‍പാദന ശേഷി വർധിപ്പിക്കുമെന്നും ഗോങ് ലി അഭിപ്രായപ്പെട്ടു. സ്ത്രീകളെക്കുറിച്ചുള്ള ഇത്തരം കാഴ്ചപ്പാടുകള്‍ പങ്ക് വച്ചതോടെ വിദ്യാർത്ഥികളില്‍ നിന്നും കോഴിസിനെതിരെ ആരോപണങ്ങള്‍ ഉയർന്നിരുന്നു. പെണ്‍കുട്ടികളെ അവരുടെ ലൈംഗിക ആകർഷണം എങ്ങനെ വർധിപ്പിക്കാമെന്നാണ് കോഴ്സില്‍ പഠിപ്പിക്കുന്നതെന്ന് വിദ്യാർത്ഥികള്‍ മാധ്യമങ്ങളോട് പറഞ്ഞു.

എളുപ്പത്തില്‍ ക്രെഡിറ്റുകള്‍ ലഭിക്കുന്നതിനാലാണ് പലരും കോഴ്സ് തിരഞ്ഞെടുക്കുന്നതെന്ന് മറ്റൊരു വിദ്യാർത്ഥി പറഞ്ഞു. വിവാദങ്ങളെത്തുടർന്ന് കോഴ്സ് താത്കാലികമായി നിർത്തി വയ്ക്കുന്നതായി മാർച്ച്‌ 13 ന് സർവകലാശാല അറിയിച്ചു. ഭാവിയില്‍ സെഷനുകള്‍ കൈകാര്യം ചെയ്യുന്നത് സ്കൂള്‍ ഓഫ് സൈക്കോളജി ആൻഡ് കൊഗ്നിറ്റീവ് സയൻസിലെ അധ്യാപകരായിരിക്കുമെന്നും സർവകലാശാല വ്യക്തമാക്കി.

വൈദ്യുതി മുടങ്ങും.

കെഎസ്ഇബി പനമരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പെടുന്ന ആനക്കുഴി, അമലനഗർ, മൂലക്കര എന്നീ ട്രാൻസ്ഫോമർ പരിധികളിൽ നാളെ (ജൂൺ 30) രാവിലെ 9 മണി മുതൽ വൈകുന്നേരം 5 30 വരെ പൂർണമായോ ഭാഗികമായോ

പി.സി. കേശവൻ മാസ്റ്റർ സ്മാരക അനുസ്മരണവും താലൂക്ക്തല സ്പോട്സ് ക്വിസും സംഘടിപ്പിച്ചു.

വെള്ളമുണ്ട:പബ്ലിക് ലൈബറി വെള്ളമുണ്ടയുടെ നേതൃത്വത്തിൽ പി.സി. കേശവൻ മാസ്റ്റർ അനുസ്മരണവും സ്പോട്സ് ക്വിസും സംഘടിപ്പിച്ചു. കെ.ഡി രവീന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. ലൈബ്രറി പ്രസിഡണ്ട് എം.സുധാകരൻ അധ്യക്ഷനായിരുന്നു.എവർറോളിംഗ് ട്രോഫി വിതരണോദ്ഘാടനം വയനാട് ജില്ലാ ക്ഷേമകാര്യ

മെഗാ രക്തദാന ക്യാമ്പ് നടത്തി

കണിയാമ്പറ്റ : കെ ഇ ടി വയനാട് ജില്ലാ കമ്മിറ്റി യുടെ നേതൃത്വത്തിൽ മെഗാ രക്‌തദാന ക്യാമ്പും വളണ്ടിയർ മാർക്ക് യൂണിഫോം വിതരണവും നടത്തി. കാവുങ്ങൽകണ്ടി അസൈനാറിന്റെ അധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ

ആംബുലൻസായി കെഎസ്ആർടിസി

ബത്തേരി: കോഴിക്കോട് നിന്നും മൈസൂരിലേക്ക് പോയ എടികെ 304 കെഎസ് ആർടിസി സൂപ്പർ ഫാസ്റ്റ് ബസിലെ ജീവനക്കാരായ കണ്ടക്ടർ രഘുനാഥ് സി.കെ, ഡ്രൈവർ സജീഷ് ടി.പി എന്നിവരുടെ സമയോചിത ഇടപെടൽ യാത്രികൻറെ ജീവൻ രക്ഷിച്ചു.

ചെന്നലോട്-ഊട്ടുപാറ റോഡിനായി ചുരമിറങ്ങി ജനപ്രതിനിധികള്‍

കല്‍പ്പറ്റ: വയനാട് ജില്ലയിലെ കോട്ടത്തറ, തരിയോട് ഗ്രാമപഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന ചെന്നലോട്-ഊട്ടുപാറ റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തിയിലുള്ള അനാസ്ഥക്കെതിരെ ചുരമിറങ്ങി പ്രതിഷേധിച്ച് ജനപ്രതിനിധികള്‍. സിആര്‍ഐഎഫ് ഫണ്ടില്‍ ഉള്‍പ്പെടുത്തി 15 കോടി രൂപ അനുവദിച്ച 12.3 കിലോമീറ്റര്‍ റോഡാണ്

ചൂരല്‍മല ടൗണില്‍ സ്മാര്‍ട്ട് ബസ് സ്റ്റോപ്പ് നിര്‍മ്മാണത്തിന് ഭരണാനുമതി.

ടി സിദ്ദിഖ് എംഎല്‍എയുടെ ആസ്തി വികസന നിധിയില്‍ ഉള്‍പ്പെടുത്തി മേപ്പാടി ഗ്രാമപഞ്ചായത്തിലെ ചൂരല്‍മല ടൗണില്‍ സ്മാര്‍ട്ട് ബസ് സ്റ്റോപ്പ് നിര്‍മ്മാണത്തിന് 10 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.