ഈച്ച ശല്യം നിങ്ങളെ അലട്ടുന്നുണ്ടോ? ശർക്കരയോ പഞ്ചസാരയോ ഓറഞ്ച് തൊലിയോ ഉപയോഗിച്ച് ഈച്ചകളെ തുരത്താം

തീൻമേശയിലും അടുക്കളയിലുമൊക്കെ എത്തുന്ന ക്ഷണിക്കപ്പെടാത്ത അതിഥിയാണ് ഈച്ച. തുറന്നുവച്ച ആഹാരത്തില്‍ ഇവ വന്നിരിക്കുകയും അതുവഴി കോളറ പോലുള്ള മാരക രോഗങ്ങള്‍ ഉണ്ടാകുകയും ചെയ്യുന്നു. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കാത്തതാണ് ഈച്ച വീട്ടിലെത്തുന്നതിന്റെ പ്രധാന കാരണം. ഈച്ചയെ പടി കടത്താനുള്ള പല തരത്തിലുള്ള മരുന്നുകള്‍ ഇന്ന് മാർക്കറ്റില്‍ ലഭ്യമാണ്.

വലിയ വില കൊടുത്ത് ഇത്തരം മരുന്നുകള്‍ വാങ്ങുന്നതിലും നല്ലത് അടുക്കളയിലുള്ള സാധനങ്ങള്‍ ഉപയോഗിച്ച്‌ ഇവയെ തുരത്തുന്നതല്ലേ? അതിന് ചില സൂത്രങ്ങള്‍ ഉണ്ട്. ഈച്ചക്കെണിയൊരുക്കുകയാണ് ഏറ്റവും നല്ല മാർഗം. ശർക്കരയും, വെള്ളവും അപ്പക്കാരവും ഉപയോഗിച്ച്‌ ഈച്ചക്കെണിയൊരുക്കാം. 250 മില്ലി വെള്ളത്തില്‍ ഒരു സ്പൂണ്‍ അപ്പക്കാരം ചേർത്തുകൊടുക്കുക. പൊടിച്ചുവച്ച ശർക്കരയും ചേർക്കുക. ഈ മിശ്രിതം നന്നായി യോജിപ്പിക്കുക. ശേഷം സ്‌പ്രൈറ്റിന്റെയോ മറ്റോ കുപ്പിയെടുക്കുക. അതിലേക്ക് മിശ്രിതം ഒഴിച്ചുകൊടുക്കാം. വെള്ളത്തിന് തൊട്ടുമുകളിലായി വട്ടത്തില്‍ സ്‌ക്രൂഡ്രൈവർ ഉപയോഗിച്ച്‌ മൂന്ന് ചെറിയ ദ്വാരങ്ങളിട്ടുകൊടുക്കുക. ശേഷം കുപ്പിയുടെ അടപ്പ് ഇട്ട് ഒരു ദിവസം മാറ്റിവയ്ക്കാം.

തൊട്ടടുത്ത ദിവസം ഈച്ച കൂടുതലുള്ള സ്ഥലത്ത് ഈ കുപ്പി വച്ചുകൊടുക്കുക. ഈ മിശ്രിതം ഈച്ചയെ ആകർഷിക്കും. അതുവഴി ദ്വാരങ്ങളിലൂടെ കുപ്പിക്കകത്ത് കടക്കുകയും, നിമിഷ നേരം കൊണ്ട് അതിനകത്ത് ചത്തുവീഴുന്നത് കാണാം. ശർക്കരയ്ക്ക് പകരം പഞ്ചസാര ലായനി ഉപയോഗിച്ചും ഈച്ചക്കെണിയൊരുക്കാം. ഓറഞ്ചിന്റെ തൊലിയും ഈച്ചയെ തുരത്താൻ സഹായിക്കും. ഓറഞ്ച് തൊലിയില്‍ ഗ്രാമ്ബു കുത്തിവച്ച്‌ ഈച്ചയുള്ള സ്ഥലങ്ങളില്‍ വച്ചുകൊടുത്താല്‍ മതി.തുളസിയാണ് മറ്റൊരു സൂത്രം.ഇതിന്റെ മണം ഈച്ചയ്ക്ക് ഇഷ്ടമല്ല. കുറച്ച്‌ തുളസിയില പറിച്ച്‌, കൈകൊണ്ട് ചെറുതായൊന്ന് ഞെരുക്കുക. ശേഷം ഈച്ച വരുന്നയിടങ്ങളില്‍ വച്ചുകൊടുക്കാം. അല്ലെങ്കില്‍ ദിവസം രണ്ട് നേരം തുളസിട്ട് തിളപ്പിച്ച വെള്ളം തളിച്ചുകൊടുക്കുക. ഈച്ചയൊക്കെ അപ്രത്യക്ഷമാകുന്നത് കാണാം. ഒരു കാര്യം ശ്രദ്ധിക്കുക, വൃത്തിയാണ് ഏറ്റവും പ്രധാനം. വൃത്തിയില്ലെങ്കില്‍ എന്തൊക്കെ സൂത്രങ്ങള്‍ ഉപയോഗിച്ചാലും ഈച്ച വീണ്ടും വരും.

വൈദ്യുതി മുടങ്ങും.

കെഎസ്ഇബി പനമരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പെടുന്ന ആനക്കുഴി, അമലനഗർ, മൂലക്കര എന്നീ ട്രാൻസ്ഫോമർ പരിധികളിൽ നാളെ (ജൂൺ 30) രാവിലെ 9 മണി മുതൽ വൈകുന്നേരം 5 30 വരെ പൂർണമായോ ഭാഗികമായോ

പി.സി. കേശവൻ മാസ്റ്റർ സ്മാരക അനുസ്മരണവും താലൂക്ക്തല സ്പോട്സ് ക്വിസും സംഘടിപ്പിച്ചു.

വെള്ളമുണ്ട:പബ്ലിക് ലൈബറി വെള്ളമുണ്ടയുടെ നേതൃത്വത്തിൽ പി.സി. കേശവൻ മാസ്റ്റർ അനുസ്മരണവും സ്പോട്സ് ക്വിസും സംഘടിപ്പിച്ചു. കെ.ഡി രവീന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. ലൈബ്രറി പ്രസിഡണ്ട് എം.സുധാകരൻ അധ്യക്ഷനായിരുന്നു.എവർറോളിംഗ് ട്രോഫി വിതരണോദ്ഘാടനം വയനാട് ജില്ലാ ക്ഷേമകാര്യ

മെഗാ രക്തദാന ക്യാമ്പ് നടത്തി

കണിയാമ്പറ്റ : കെ ഇ ടി വയനാട് ജില്ലാ കമ്മിറ്റി യുടെ നേതൃത്വത്തിൽ മെഗാ രക്‌തദാന ക്യാമ്പും വളണ്ടിയർ മാർക്ക് യൂണിഫോം വിതരണവും നടത്തി. കാവുങ്ങൽകണ്ടി അസൈനാറിന്റെ അധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ

ആംബുലൻസായി കെഎസ്ആർടിസി

ബത്തേരി: കോഴിക്കോട് നിന്നും മൈസൂരിലേക്ക് പോയ എടികെ 304 കെഎസ് ആർടിസി സൂപ്പർ ഫാസ്റ്റ് ബസിലെ ജീവനക്കാരായ കണ്ടക്ടർ രഘുനാഥ് സി.കെ, ഡ്രൈവർ സജീഷ് ടി.പി എന്നിവരുടെ സമയോചിത ഇടപെടൽ യാത്രികൻറെ ജീവൻ രക്ഷിച്ചു.

ചെന്നലോട്-ഊട്ടുപാറ റോഡിനായി ചുരമിറങ്ങി ജനപ്രതിനിധികള്‍

കല്‍പ്പറ്റ: വയനാട് ജില്ലയിലെ കോട്ടത്തറ, തരിയോട് ഗ്രാമപഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന ചെന്നലോട്-ഊട്ടുപാറ റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തിയിലുള്ള അനാസ്ഥക്കെതിരെ ചുരമിറങ്ങി പ്രതിഷേധിച്ച് ജനപ്രതിനിധികള്‍. സിആര്‍ഐഎഫ് ഫണ്ടില്‍ ഉള്‍പ്പെടുത്തി 15 കോടി രൂപ അനുവദിച്ച 12.3 കിലോമീറ്റര്‍ റോഡാണ്

ചൂരല്‍മല ടൗണില്‍ സ്മാര്‍ട്ട് ബസ് സ്റ്റോപ്പ് നിര്‍മ്മാണത്തിന് ഭരണാനുമതി.

ടി സിദ്ദിഖ് എംഎല്‍എയുടെ ആസ്തി വികസന നിധിയില്‍ ഉള്‍പ്പെടുത്തി മേപ്പാടി ഗ്രാമപഞ്ചായത്തിലെ ചൂരല്‍മല ടൗണില്‍ സ്മാര്‍ട്ട് ബസ് സ്റ്റോപ്പ് നിര്‍മ്മാണത്തിന് 10 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.