ചെവിയിലൂടെ വെടിയുണ്ട തുളച്ചുപോകുന്നതിന്റെ ചിത്രം പുറത്ത്; ട്രംപ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

പെനിസൽവാലിയ: അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് വെടിയേറ്റ വാർത്ത ലോകം ഞെട്ടലോടെയാണ് കേട്ടത്. ശനിയാഴ്ച വൈകീട്ട് പെനിസൽവാലിയിലെ റാലിക്കിടയിലാണ് റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർഥിയായ ട്രംപിന് നേരെ ആക്രമണമുണ്ടായത്. വെടിയുണ്ട ട്രംപിന്റെ ചെവി തുളച്ചുപോകുന്നതിന്റെ ചിത്രം പുറത്തുവന്നിട്ടുണ്ട്. ന്യൂയോർക്ക് ടൈംസിന്റെ മുതിർന്ന ഫോട്ടോഗ്രാഫർ ഡഗ് മിൽസാണ് ചിത്രം പകർത്തിയിരിക്കുന്നത്. ചെവി തുളച്ച​ശേഷം വെടിയുണ്ട പോകുന്നതും അടുത്ത നിമിഷം ട്രംപ് ചെവിയിൽ തൊടുന്നതും ചോരയൊലിക്കുന്നതുമെല്ലാം അദ്ദേഹത്തിന്റെ കാമറ ഒപ്പിയെടുത്തിട്ടുണ്ട്. ട്രംപ് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്ന് ഈ ചിത്രം വ്യക്തമാക്കുന്നു.

ട്രംപ് സംസാരിക്കുന്നതിന്റെ രണ്ടടി മുന്നിലായി താഴെയാണ് ഡഗ് മിൽസ് നിന്നിരുന്നത്. ഇദ്ദേഹത്തോടൊപ്പം മറ്റു മൂന്ന് ഫേ​ാട്ടോഗ്രാഫർമാരും ഉണ്ടായിരുന്നു. പെട്ടെന്നാണ് മൂന്നോ നാലോ ശബ്ദങ്ങൾ ഉയർന്നതെന്ന് ഡഗ് മിൽസ് പറയുന്നു. ആദ്യം അതൊരു കാറാണെന്നാണ് കരുതിയത്. പിന്നെയാണ് വെടിയൊച്ചായാണെന്ന് മനസ്സിലായത്. ഉടൻ തന്നെ ഫോട്ടോയെടുക്കാൻ ആരംഭിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വെടിയുണ്ട ട്രംപിന്റെ ചെവി തുളച്ചശേഷമുള്ള ചിത്രമാണിതെന്ന് മുൻ എഫ്.ബി.ഐ സ്​പെഷൽ ഏജന്റ് മൈക്കൽ ഹാരിഗൻ പറഞ്ഞു.

1983 മുതൽ ഡഗ് മിൽസ് അമേരിക്കൻ പ്രസിഡന്റുമാരുടെ ചിത്രങ്ങൾ പകർത്തുന്നുണ്ട്. 2002ലാണ് ന്യൂയോർക്ക് ടൈംസിന്റെ ഭാഗമാകുന്നത്. അതിന് മുമ്പ് അസോസിയേറ്റഡ് പ്രസിന്റെ ഭാഗമായിരുന്നു. ഈ സമയത്ത് രണ്ട് തവണ പുലിസ്റ്റർ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. മുൻ പ്രസിഡന്റുമാരായ ജോർജ് ബുഷിന്റെയും ബിൽ ക്ലിന്റന്റെയും ​ബറാക്ക് ഒബാമയുടെയുമെല്ലാം അപൂർവ ചിത്രങ്ങൾ ഇദ്ദേഹം പകർത്തിയിട്ടുണ്ട്.

അതേസമയം, ട്രംപിന്റെ നെഞ്ചിന് നേരെയും വെടിയേറ്റെന്നും ബുള്ളറ്റ്പ്രൂഫ് ജാക്കറ്റ് ധരിച്ചതിനാൽ രക്ഷ​പ്പെട്ടെന്നുമുള്ള ​പ്രചാരണവും സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ, ഇതിൽ ഔദ്യോഗിക സ്ഥിരീകരണമൊന്നും വന്നിട്ടില്ല.

ട്രംപിനെ വെടിവെച്ചയാളെ സുരക്ഷാസേന സംഭവസ്ഥലത്തുവെച്ച് തന്നെ വെടിവെച്ച് കൊലപ്പെടുത്തി. 20കാരനായ തോമസ് മാത്യു ക്രൂക്ക്സ് ആണ് വെടിവെച്ചതെന്ന് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഒരു കെട്ടിടത്തിന്റെ മുകളിൽനിന്നാണ് ഇയാൾ​ വെടിവെച്ചത്. ഇയാളുടെ കൂടുതൽ വിശദാംശങ്ങൾ ലഭ്യമായിട്ടില്ല.
https://twitter.com/BRICSinfo/status/1812360390069674222?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1812360390069674222%7Ctwgr%5E086ebdf6e7cb36834759e00a4dd01c84819efad6%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.mediavisionnews.in%2F2024%2F07%2Fa-picture-of-a-bullet-piercing-the-ear-is-out%2F

‘ഇറാൻ്റെ ക്ഷമ ഇതുവരെ ലോകം കണ്ടു; ഹോർമൂസ് ഉപരോധം അംഗീകരിക്കാനാകില്ല’; മുന്നറിയിപ്പുമായി ഇറാൻ

ഹോർമൂസ് കടലിടുക്കിൽ അമേരിക്കൻ നാവികസേന തുടരുന്ന ഉപരോധത്തെ രൂക്ഷമായി വിമർശിച്ച് ഇറാൻ പ്രസിഡൻ്റ് മസൂദ് പെസഷ്കിയാൻ. ഇറാൻ്റെ ക്ഷമ ഇതുവരെ ലോകം കണ്ടെന്നും ഹോർമൂസിൽ ഉപരോധം തുടരുന്നത് അംഗീകരിക്കാനാകില്ലെന്നും മസൂദ് പെസഷ്കിയാൻ പറഞ്ഞു. ഇറാനെതിരെ

അന്തര്‍ സംസ്ഥാന കുപ്രസിദ്ധ മോഷ്ടാവും കൂട്ടാളിയും വയനാട് പോലീസിന്റെ വലയില്‍

സംസ്ഥാനത്തിനകത്തും പുറത്തുമായി നിരവധി മോഷണകേസുകളിലുള്‍പ്പെട്ട കുപ്രസിദ്ധ മോഷ്ടാവിനെയും സഹായിയെയും വിദഗ്ധമായി വലയിലാക്കി വയനാട് പോലീസ്. 150-ലധികം മോഷണ കേസുകളിലെ പ്രതിയായ കണ്ണുര്‍, ആലക്കോട്, കൊല്ലപറമ്പില്‍ വീട്ടില്‍, കെ.യു. മുഹമ്മദ്(46), 50-ഓളം കേസുകളിൽ പ്രതിയായ പുല്‍പ്പള്ളി,

എക്സിറ്റ് പോളിൽ നിന്നും വ്യത്യസ്തമായ ഫലം ഉണ്ടാകുമെന്ന് എം എ ബേബി; ‘ഭരണ വിരുദ്ധ വികാരമില്ല’

എക്സിറ്റ് പോൾ യഥാർഥ ഫലത്തിൻ്റെ അടുത്തത്തിയിട്ടും ഉണ്ട്, എത്താതിരുന്നിട്ടും ഉണ്ടെന്ന് സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി. എക്സിറ്റ് പോളിൽ നിന്നും വ്യത്യസ്തമായ ഫലം ഉണ്ടാകും. സംസ്ഥാനത്ത് ഭരണ വിരുദ്ധ വികാരമില്ല. മുഖ്യമന്ത്രിക്കെതിരെ

ബ്രേക്കിട്ട് സ്വര്‍ണം, വീണ്ടും താഴേക്ക്

ഒറ്റദിവസത്തെ വമ്പന്‍ കുതിപ്പിനു പിന്നാലെ സ്വര്‍ണവില വീണ്ടും താഴേക്ക്. വ്യാഴാഴ്ച മൂന്നുതവണയായി പവന് 1680 രൂപ വര്‍ധിച്ചിടത്തുനിന്ന് ഇന്നുരാവിലെ 280 രൂപയാണ് ഇടിഞ്ഞത്. 22 കാരറ്റ് (916) സ്വര്‍ണം ഗ്രാമിന് 35 രൂപ കുറഞ്ഞ്

തെരഞ്ഞെടുപ്പിന് പിന്നാലെ എല്‍പിജി വില കുത്തനെ കൂട്ടി; വാണിജ്യ സിലിണ്ടറിന് കൂടിയത് 993 രൂപ

തിരുവനന്തപുരം: കേരളമുള്‍പ്പെടെയുളള സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അവസാനിച്ചതിന് പിന്നാലെ എല്‍പിജി സിലിണ്ടര്‍ വില കുത്തനെ കൂട്ടി എണ്ണവിതരണ കമ്പനികള്‍. വാണിജ്യ സിലിണ്ടറിന്റെ വില 993 രൂപയാണ് കൂട്ടിയത്. ഒറ്റയടിക്ക് ഇത്രയധികം വില കൂട്ടുന്നത് അപൂര്‍വ്വങ്ങളില്‍

ഈ സീസണോടെ അഞ്ച് പേരുടെ ക്യാപ്റ്റൻസി തെറിക്കും!; കോളടിക്കുക സഞ്ജുവിനടക്കം ചിലർക്ക്

ഐ പി എൽ 2026 സീസൺ പകുതിയോളം പിന്നിട്ടിരിക്കുകയാണ്. ചില ടീമുകൾ അപ്രതീക്ഷിത മുന്നേറ്റമുണ്ടാക്കിയപ്പോൾ പ്രതീക്ഷിച്ച പ്രകടനമല്ല പുറത്തെടുക്കുന്നത്. വലിയ താരനിരയുള്ള പല ടീമുകൾക്കും അതിന്റെ നിലവാരം കാട്ടാൻ സാധിക്കുന്നില്ലെന്നതാണ് നിരാശപ്പെടുത്തുന്ന കാര്യം. അതുകൊണ്ടുതന്നെ

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.