കാലവര്‍ഷം: ക്ഷീര മേഖലയില്‍ നഷ്ടം ഒന്നരക്കോടി

കല്‍പ്പറ്റ: കഴിഞ്ഞ ദിവസങ്ങളില്‍ തകര്‍ത്തുപെയ്ത മഴ ജില്ലയില്‍ ക്ഷീരമേഖയലില്‍ ഏല്‍പ്പിച്ചത് കനത്ത പ്രഹരം. ഒന്നരക്കോടി രൂപയുടെ നഷ്ടമാണ് ജില്ലയില്‍ കണക്കാക്കുന്നതെന്ന് ക്ഷീര വികസന ഡെപ്യൂട്ടി ഡയറക്ടര്‍ ഫെമി വി. മാത്യു പറഞ്ഞു.
ജില്ലയില്‍ വിവിധ ഭാഗങ്ങളിലായി 900 ക്ഷീരകര്‍ഷകരെ മഴ ബാധിച്ചു. 10 തൊഴുത്ത് നശിച്ചു. പ്രതിദിന പാല്‍ അളവില്‍ 8,910 ലിറ്ററിന്റെ കുറവുണ്ടായി. 493 ഏക്കറില്‍ തീറ്റപ്പുല്‍ക്കൃഷി നശിച്ചു.
കല്‍പ്പറ്റ ബ്ലോക്കില്‍ വെണ്ണിയോട്, തെക്കുംതറ സംഘം പരിധിയില്‍ 60 വീതം കര്‍ഷകരെ പ്രളയം ബാധിച്ചു. ഈ സംഘങ്ങളില്‍ പ്രതിദിന പാല്‍ അളവില്‍ യാഥാക്രമം 200, 250 ലിറ്റര്‍ കുറവുണ്ടായി. വെണ്ണിയോട് രണ്ട് തൊഴുത്തും തെക്കുംതറയില്‍ 25 ഏക്കര്‍ തീറ്റപ്പുല്‍ക്കൃഷിയും നശിച്ചു. തരിയോട് സംഘം പരിധിയില്‍ 30 കര്‍ഷകരെയാണ് പ്രളയം ബാധിച്ചത്. പ്രതിദിന പാല്‍ അളവില്‍ 200 ലിറ്റര്‍ കുറവുണ്ടായി. കുപ്പാടിത്തറ സംഘം പരിധിയില്‍ 70 കര്‍ഷകരെ മഴ ബാധിച്ചു. പ്രതിദിന പാല്‍ അളവില്‍ 150 ലിറ്ററിന്റെ കുറവുണ്ടായി.
മാനന്തവാടി ബ്ലോക്കിലെ വിവരം(സംഘത്തിന്റേ പേര്, പ്രളയം ബാധിച്ച കര്‍ഷകര്‍, പ്രതിദിന പാല്‍ അളവിലെ കുറവ്-ലിറ്ററില്‍, തീറ്റപ്പുല്‍കൃഷി നാശം-ഏക്കറില്‍, നശിച്ച തൊഴുത്തുകളുടെ എണ്ണം എന്ന ക്രമത്തില്‍). നല്ലൂര്‍നാട്: 3,200,60, 0. ദീപ്തിഗിരി: 50,0,40,0. തലപ്പുഴ: 35,0,40,0. തൃശിലേരി: 15,0,10,0. മക്കിയാട്: 4,0,30,0. പനവല്ലി: 15,0,20,0. നിരവില്‍പ്പുഴ: 10,110,15,3. കാട്ടിമുല: 85,0,85,7. തോല്‍പ്പെട്ടി: 0,0,1,5. വരയാല്‍: 6,0,15,0. കല്ലോടി: 0,0, 25,0. വെള്ളമുണ്ട: 10,0,0,0. അപ്പപ്പാറ: 11,0,0,0. മാനന്തവാടി: 200,0,0,0. കൈതക്കൊല്ലി: 15,0,2,0. ആലാറ്റില്‍: 23,0,0,0. കുന്നുമ്മല്‍ അങ്ങാടി: 0,0,25,0. കാരക്കാമല: 0,200,30,0.
ബത്തേരി ബ്ലോക്ക്-മീനങ്ങാടി: 0,500,0,0. ബത്തേരി: 0,1650,50,0. അമ്പലവയല്‍: 0,400,0,0.
പനമരം ബ്ലോക്ക്: പെരിക്കല്ലൂര്‍: 25,0,10,2. പനമരം: 100,1200,0,3. നടവയല്‍:0,60,0,0. വാകേരി: 0,500,0,0. വരദൂര്‍: 3,500,0,0. ചിറ്റാലൂര്‍കുന്ന്: 0,120,0,0. ചിത്രമൂല: 0,70,0,0. ചീക്കല്ലൂര്‍: 0,120,0,0.പള്ളിക്കുന്ന്: 12,180,0,0. സീതാമൗണ്ട്: 0,100,0,0.ശശിമല: 0,100,0,0. പുല്‍പ്പള്ളി: 0,800,0,0. മുള്ളന്‍കൊല്ലി: 18,90,0,0.പാമ്പ്ര: 0,260,0,0. കായക്കുന്ന്: 0,50,0,0. കബനിഗിരി: 0,300,10,0.
മാനന്തവാടി ബ്ലോക്കിലെ കാട്ടിമൂല സംഘത്തിന്റെ 240 ബാഗ് കാലീത്തീറ്റയും 50 ടണ്‍ പച്ചപ്പുല്ലും കനത്ത മഴയില്‍ നശിച്ചു.
പനമരം ക്ഷീര സംഘത്തിലെ കര്‍ഷകര്‍ക്ക് കേരള ഫീഡ്‌സ് സൗജന്യമായി കാലിത്തീറ്റ അനുവദിച്ചു. ക്ഷീര വികസന ഡെപ്യൂട്ടി ഡയറക്ടര്‍ വിതരണോദ്ഘാടനം നിര്‍വഹിച്ചു. ഇതേസംഘത്തിലെ കൃഷിക്കാര്‍ക്ക് ബ്രഹ്മഗിരി ഡവലപ്‌മെന്റ് സൊസൈറ്റി സൗജന്യമായി തീറ്റപ്പുല്ല് അനുവദിച്ചു. സംഘം പ്രസിഡന്റ് ജോര്‍ജ് മാത്യു വിതരണോദ്ഘാടനം നിര്‍വഹിച്ചു. ക്ഷീര വികസന ഡെപ്യൂട്ടി ഡയറക്ടര്‍, ജില്ലാ ഗുണനിയന്ത്രണ ഓഫീസര്‍ പി.എച്ച്. സിനാജുദ്ദീന്‍, പനമരം ക്ഷീര വികസന ഓഫീസര്‍ പി. അഭിലാഷ്, ബ്രഹ്മഗിരി സൊസൈറ്റി പ്രതിനിധി മോഹന്‍ദാസ്, സംഘം സെക്രട്ടറി കെ.എം. സ്മിത എന്നിവര്‍ പങ്കെടുത്തു.

ഒക്ടോബർ ഒന്നുമുതൽ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിൽ മാറ്റം, ആദ്യത്തെ 15 മിനിറ്റിൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ ആധാർ നിർബന്ധം

ദില്ലി: പുതിയ ഐആർസിടിസി ട്രെയിൻ ടിക്കറ്റ് ബുക്കിംഗ് നിയമങ്ങൾ ഒക്ടോബർ 1 മുതൽ നടപ്പാകും. റിസർവേഷൻ ആരംഭിച്ചതിന്റെ ആദ്യ 15 മിനിറ്റിനുള്ളിൽ ഐആർസിടിസി വെബ്‌സൈറ്റ് വഴിയോ ആപ്ലിക്കേഷൻ വഴിയോ ജനറൽ ടിക്കറ്റുകൾ റിസർവ് ചെയ്യുന്നതിന്

പ്രസ് ക്ലബ്ബുകളിൽ ഓൺലൈൻ മാധ്യമപ്രവർത്തകർക്ക് പ്രവേശനം:പത്രപ്രവർത്തക യൂണിയന് ഒമാക് നിവേദനം നൽകി

കൽപ്പറ്റ: സംസ്ഥാനത്ത് പത്രപ്രവർത്തക യൂണിയന് കീഴിലുള്ള പ്രസ് ക്ലബ്ബുകളിൽ വാർത്താസമ്മേളനം റിപ്പോർട്ട് ചെയ്യുന്നതിന് ഓൺലൈൻ മാധ്യമങ്ങൾക്കുള്ള പ്രവേശന വിലക്ക് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ (ഒമാക് )വയനാട് ജില്ലാ കമ്മിറ്റി കേരള

30 വയസ് കഴിഞ്ഞവരിൽ മുട്ടുവേദന വർദ്ധിക്കുന്നു ; എങ്ങനെ പ്രതിരോധിക്കാം?

30 വയസ് കഴിഞ്ഞവരിൽ മുട്ടുവേദന കൂടി വരുന്നതായി പഠനം. കാൽമുട്ടിലെ ഘടനാപരമായ മാറ്റങ്ങൾ, അതായത് നേരിയ തരുണാസ്ഥി വൈകല്യങ്ങൾ, ചെറിയ അസ്ഥി സ്പർസ് എന്നിവ 30 വയസ്സുള്ള വ്യക്തികളിൽ പലപ്പോഴും രോഗലക്ഷണങ്ങളില്ലാതെ കാണപ്പെടുന്നതായി കണ്ടെത്തി.

സംസ്ഥാനത്ത് ഇടി മിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ മുന്നറിയിപ്പ്. ഇന്ന്അഞ്ച് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. കാസര്‍കോട്, കണ്ണൂര്‍, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള

കാന്‍സര്‍ ഒരു ജനിതക രോഗമാണോ? രോഗം വരുന്ന വഴികള്‍ ഇങ്ങനെയാണ്

കാന്‍സര്‍ ഒരു ജനിതക രോഗമാണോ? ഇങ്ങനെയൊരു സംശയമുണ്ടാകുമ്പോള്‍ പലപ്പോഴും നമ്മള്‍ പാരമ്പര്യത്തെക്കുറിച്ചാവും ചിന്തിക്കുന്നത്. മാതാപിതാക്കള്‍ക്കോ കുടുംബത്തില്‍ മറ്റാര്‍ക്കെങ്കിലുമോ രോഗം ഉണ്ടായിരുന്നോ? എനിക്കും കാന്‍സര്‍ വരുമോ? എന്നൊക്കെയുള്ള സംശയങ്ങള്‍ ഉണ്ടാവാം. പാരമ്പര്യമായുണ്ടാകുന്ന കാന്‍സര്‍ വരുന്ന വഴി

പറയുന്നതെല്ലാം ശ്രദ്ധിക്കുന്ന സ്മാർട്ട്‌ഫോൺ! സ്വകാര്യത എങ്ങനെ സംരക്ഷിക്കും?

നമ്മൾ സംസാരിക്കുന്ന ഉത്പന്നങ്ങളുടെ ആഡുകൾ സ്മാർട്ട്‌ഫോണിൽ ഏതെങ്കിലും ആപ്ലിക്കേഷനുകൾ തുറക്കുമ്പോൾ പ്രത്യേക്ഷപ്പെടുന്നത് ശ്രദ്ധിച്ചിട്ടില്ലേ.. ഈ എഐ യുഗത്തിൽ നമ്മളുടെ സ്വകാര്യതയെല്ലാം ഇത്തരത്തിൽ പിടിച്ചെടുക്കുന്ന പല സംവിധാനങ്ങളും കണ്ടുപിടിക്കപ്പെട്ട് കഴിഞ്ഞിരിക്കുന്നു. പക്ഷേ ഇങ്ങനെ നമ്മുടെ പ്രൈവസിയിലേക്ക്

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *