മൂന്നാഴ്ചയ്ക്കിടെ സിമന്റിന് കൂടിയത് 90 രൂപ

തിരുവനന്തപുരം : കൊവിഡ് മൂലം പ്രതിസന്ധി നേരിടുന്ന നിര്‍മ്മാണമേഖലയില്‍ കൂനിന്‍മേല്‍ കുരുവെന്നോണം സിമന്റിന് മൂന്നാഴ്ചയ്ക്കിടെ കൂടിയത് 90 രൂപ. നിലവില്‍ 50 കിലോയുടെ ഒരു ചാക്ക് സിമന്റിന് 470 രൂപയാണ്. വില്പന കുറഞ്ഞ സാഹചര്യത്തില്‍ ലാഭം കൂട്ടാനുള്ള നീക്കമാണ് അന്യായ വിലവര്‍ദ്ധനവിന് കാരണമെന്ന് നിര്‍മ്മാണ മേഖലയിലുള്ളവര്‍ പറയുന്നു.

ലൈഫ് മിഷന്‍ ഭവന പദ്ധതികള്‍ ഉള്‍പ്പെടെ പാതിവഴിയില്‍ നിറുത്തി വച്ചിരിക്കുകയാണ്. വിലയെച്ചൊല്ലി ഉത്പാദകരുമായുളള ഭിന്നതയെ തുടര്‍ന്ന് ഒരു വിഭാഗം വ്യാപാരികള്‍ സിമന്റ് എടുക്കാതെ രണ്ടാഴ്ചയിലേറെയായി സമരത്തിലായിരുന്നു.കരാറുകാര്‍ക്ക് പുതിയ നിര്‍മ്മാണ പ്രവൃത്തികള്‍ തുടങ്ങാനാകുന്നില്ല. നേരത്തെ 380 രൂപയായിരുന്നു ഒരു ചാക്ക് സിമന്റിന്റെ വിപണി വില. അന്ന് ഡീലര്‍മാരില്‍ നിന്ന് ചാക്കിന് 425 രൂപയാണ് കമ്ബനികള്‍ ഈടാക്കിയിരുന്നത്. അധികം വരുന്ന 45 രൂപ പിന്നീട് ഡിസ്‌കൗണ്ട് ആയി കമ്ബനി നല്‍കിയിരുന്നു.

എന്നാല്‍ കൊവിഡ് കാലത്ത് കമ്ബനികള്‍ വില 445 ആക്കി. ഡീലര്‍മാര്‍ക്കുള്ള ഡിസ്‌കൗണ്ട് അവസാനിപ്പിക്കുകയും ചെയ്തു. ഇതോടെ പൊതുവിപണിയില്‍ സിമന്റ് വില കുത്തനെ ഉയര്‍ന്നു.. കേരളത്തിലെ സിമന്റ് വിപണിയില്‍ 70 ശതമാനവും നിയന്ത്രിക്കുന്നത് തമിഴ്നാട് കേന്ദ്രീകരിച്ചാണ്. ഇന്ത്യാസിമന്റ്,എ.സി.സി,രാംകോ,അള്‍ട്രാടെക് കമ്ബനികള്‍ തമിഴ്നാട്ടിലാണ് പ്രവര്‍ത്തിക്കുന്നത്.

പേരിനൊരു മലബാര്‍
സംസ്ഥാനത്ത് സര്‍ക്കാര്‍ വിലാസത്തിലുള്ള മലബാര്‍ സിമന്റ്സ് മാത്രമാണ് സിമന്റ് നിര്‍മ്മാണ രംഗത്തുള്ളത്. ഇവിടെ നിര്‍മ്മാണവും വില്പനയും കുറവായതിനാല്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള സിമന്റാണ് ഉപയോഗിക്കുന്നത്. സിമന്റ് കടകളില്‍ നിന്ന് വീടുകളിലും പണിസ്ഥലത്തും എത്തിക്കാനുള്ള വാഹന വാടക ചെലവ് കണക്കാക്കിയാല്‍ ഒരു പായ്ക്കറ്റ് സിമന്റിനു പലേടത്തും പല വില വീഴും. സിമന്റിന് കൃത്രിമ ക്ഷാമം നടത്തിയ ചെറുകിട സ്ഥാപനങ്ങളുണ്ട്.

സിമന്റ് വില

ലോക്ക്ഡൗണിന് മുമ്പ്: ₹ 380

ജൂലായ്: ₹ 420

നിലവില്‍: ₹ 470-500

ജനപ്രതിനിധികൾക്ക് സ്വീകരണമൊരുക്കി ശ്രേയസ് ചീരാൽ യൂണിറ്റ്

ചീരാൽ യൂണിറ്റ് സംഘടിപ്പിച്ച ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾക്കുള്ള സ്വീകരണവും,ക്രിസ്തുമസ് പുതുവത്സര ആഘോഷവും ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ഡേവിഡ് ആലിങ്കൽ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് ഡയറക്ടർ ഫാ.തോമസ് ക്രിസ്തുമന്ദിരം അധ്യക്ഷത വഹിച്ചു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ

അന്താരാഷ്ട്ര പുഷ്പമേളയ്ക്ക് തിരിതെളിഞ്ഞു: മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്തു.

വയനാടിന്റെ വര്‍ണോത്സവമായ പൂപ്പൊലിക്ക് അമ്പലവയല്‍ പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ തിരിതെളിഞ്ഞു. കാർഷിക വികസന- കർഷകക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ് മേള ഉദ്ഘാടനം ചെയ്തു. പൂപ്പൊലി ജില്ലയിലെ കാർഷിക മേഖലയ്ക്ക് ഏറെ പ്രയോജനകരമാകുന്നതോടൊപ്പം

മന്തട്ടിക്കുന്നിലെ വീട്ടിൽ നിന്നും എം.ഡി.എം.എയുമായി യുവാക്കൾ പിടിയിലായ സംഭവം; ലഹരി നൽകിയയാൾ പിടിയിൽ

ബത്തേരി: മന്തട്ടിക്കുന്നിലെ വീട്ടിൽനിന്നും എം.ഡി.എം.എ പിടികൂടിയ സംഭവ ത്തിൽ എം.ഡി.എം.എ നൽകിയയാൾ അറസ്റ്റിൽ. മുഖ്യപ്രതിയായ ബത്തേരി, മുള്ളൻകുന്ന്, കണ്ടാക്കൂൽ വീട്ടിൽ കെ.അനസ് (34) നെയാണ് ബത്തേരി പോലീസ് പിടികൂടിയത്. 29.12.2025 തിയ്യതി കോഴിക്കോട് തിരുവള്ളൂരിൽ

വാഹനാപകടം; യുവാവ് മരിച്ചു അമ്പലവയൽ: അമ്പലവയൽ നെല്ലാറച്ചാൽ റോഡിൽ ഒഴലക്കൊല്ലിയിൽ

നിയന്ത്രണം മിനി ലോറി മരത്തിലിടിച്ച് ഡ്രൈവർ മരണപ്പെട്ടു. തമിഴ്‌നാട് വെല്ലൂർ റാണിപ്പെട്ട് മേഘനാഥന്റെ മകൻ ദിനകരൻ (40) ആണ് മരണ പ്പെട്ടത്. മഞ്ഞപ്പറയിൽ നിന്നും നെല്ലറചാലിലേക്കു പോവുകയായിരുന്ന മിനിലോറിയാണ് ഇന്ന് രാവിലെ പത്തുമണിയോടെ അപകടത്തിൽപ്പെട്ടത്.

ബൈക്കും കാറും കൂട്ടി ഇടിച്ച് ബൈക്ക് യാത്രകാരന് പരിക്ക്

അഞ്ചാംമൈൽ കെല്ലൂർ ബൈക്കും കാറും കൂട്ടി ഇടിച്ച് ബൈക്ക് യാത്രകാരന് പരിക്ക്.പരിക്കേറ്റ ബൈക്ക് യാത്രക്കാരനെ മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് മാറ്റി KL-72-E-2163 എന്ന ബൈക്കും KL-10-AB-3061 എന്ന ആൾട്ടോ കാറും ആണ് അപകടത്തിൽ പെട്ടത്.

ബോച്ചെയുടെ പാപ്പാഞ്ഞിക്ക് വേൾഡ് റെക്കോർഡ്

ലോകത്ത് 65 അടി ഉയരമുള്ള ഏറ്റവും വലിയ പാപ്പാഞ്ഞിയായി ബോച്ചെ 1000 ഏക്കറിൽ സ്ഥാപിച്ച പാപ്പാഞ്ഞിക്ക് വേൾഡ് റെക്കോർഡ് ആയി അംഗീകാരം ലഭിച്ചു. ജനുവരി 2026 ജൂറി ഡോ. സുനിൽ ജോസഫ് നേരിട്ട് നിരീക്ഷിച്ച്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.