ഓണ്‍ലൈനായി വ്യാജ ജോലി വാഗ്ദാനം നല്‍കി തട്ടിപ്പു നടത്തുന്ന സംഭവങ്ങള്‍ സംസ്ഥാനത്ത് ഏറിവരികയാണെന്ന് പൊലീസ്

ഓണ്‍ലൈനായി വ്യാജ ജോലി വാഗ്ദാനം നല്‍കി തട്ടിപ്പു നടത്തുന്ന സംഭവങ്ങള്‍ സംസ്ഥാനത്ത് ഏറിവരികയാണെന്ന് പൊലീസ് അറിയിച്ചു. കൊവിഡ് തീര്‍ത്ത പ്രതിസന്ധിയില്‍ തൊഴില്‍രഹിതരായവരെ ചൂഷണം ചെയ്യാനാണ് ശ്രമം. തട്ടിപ്പിന്റെ രീതികള്‍ പലതാണ്. ഇവയെക്കുറിച്ചു വ്യക്തമായ ധാരണയും ജാഗ്രതയുമുണ്ടെങ്കില്‍ കെണിയില്‍പ്പെടാതെ രക്ഷപ്പെടാം. ആകര്‍ഷകമായ തൊഴില്‍ ഓഫറുകള്‍ മുന്നോട്ടുവയ്ക്കുകയും അപേക്ഷിക്കുന്നതിന് ചില ഫീസുകളും ചാര്‍ജുകളും ആവശ്യപ്പെട്ട് ബാങ്ക് അക്കൗണ്ടില്‍ പണം നിക്ഷേപിക്കാനോ കൈമാറാനോ ആവശ്യപ്പെടുന്നതാണ് പൊതുവായിന്ന് കാണുന്ന തട്ടിപ്പ് രീതി. ഇത്തരം തട്ടിപ്പുകളെ എങ്ങനെ തിരിച്ചറിയാനുള്ള മാര്‍ഗങ്ങള്‍.

മിക്കവാറും വ്യാജ ജോലി ഓഫര്‍ ചെയ്യുന്നവര്‍ ഇരകളെ സമീപിക്കുന്നത് ഫോണ്‍ വഴിയോ ഇമെയില്‍ മുഖേനയോ ആകും. പ്രമുഖ കമ്പനികളുടെ വ്യാജ ലെറ്റര്‍ഹെഡിലാകും ഓഫര്‍ വരുക.പ്രമുഖ ഓണ്‍ലൈന്‍ ജോബ് പോര്‍ട്ടലുകള്‍ വഴി നിങ്ങളുടെ റെസ്യൂമേ കണ്ടിട്ടാണ് അവര്‍ സമീപിക്കുന്നതെന്ന് അവകാശപ്പെടും.
പ്രസ്തുത റെസ്യൂമേ പ്രകാരം നിങ്ങള്‍ക്ക് ഒരു ഉഗ്രന്‍ ജോലി ഓഫര്‍ ചെയ്യുകയും അതിന് മുന്നോടിയായി ഇന്റര്‍വ്യൂ ചെയ്യണം എന്നുമാണ് അടുത്ത ഘട്ടം.സാധാരണനിലയില്‍ ഉള്ളതിനേക്കാളും കൂടുതല്‍ തുക ശമ്പളമായി അവര്‍ ഓഫര്‍ ചെയ്യും.
പ്രൊഫെഷണല്‍ കമ്പനിക്കാര്‍ അവരുടെ വെബ്സൈറ്റ് വഴിയും മറ്റും കൃത്യമായ രീതിയില്‍ ജോബ് ഓഫര്‍ ലെറ്റര്‍ അയക്കുമ്പോള്‍ തട്ടിപ്പുകാര്‍ ഏതെങ്കിലും ജനറല്‍ മെയില്‍ അക്കൗണ്ട് വഴി ആയിരിക്കും ജോബ് ഓഫര്‍ ലെറ്ററുകള്‍ അയക്കുക.
ഇത്തരം ഓഫര്‍ ലെറ്ററുകളുടെ ഘടനയും പ്രൊഫെഷണല്‍ ആയിരിക്കില്ല. നിറയെ സ്‌പെല്ലിംഗ് / ഗ്രാമര്‍ / മിസ്റ്റേക്കുകളും ഓഫര്‍ ലെറ്ററില്‍ കാണുന്നതാണ്. ഇതില്‍ നിന്നുതന്നെ വ്യാജന്മാരെ തിരിച്ചറിയാന്‍ സാധിക്കും.
സ്‌കൈപ്പ് തുടങ്ങിയ വീഡിയോ പ്ലാറ്റ്‌ഫോം വഴി ഓണ്‍ലൈന്‍ ഇന്റര്‍വ്യൂ നടത്തുകയാണ് ഇവരുടെ മറ്റൊരു രീതി. ലളിതമായി പേരിനൊരു ഇന്റര്‍വ്യൂ നടത്തിയ ശേഷം ഒറ്റയടിക്ക് തന്നെ ജോലി ഉറപ്പ് നല്‍കുന്നു.
ഇവര്‍ അയച്ചുതരുന്ന മെയിലില്‍ കമ്പനിയുടെ വിവരങ്ങളോ ഫോണ്‍ നമ്പറോ തുടങ്ങിയവ ഉണ്ടാവാറില്ല. കമ്പനിയുടെ സെര്‍വര്‍ ഡൌണ്‍ ആണെന്നോ സ്പാം കാരണം സെര്‍വര്‍ തകരാറില്‍ ആണെന്നോ കമ്പനി തങ്ങളുടെ ഇമെയില്‍ സിസ്റ്റം റെഡിയാക്കി വരുന്നതേ ഉള്ളൂ എന്നൊക്കെയുള്ള മുടന്തന്‍ ന്യായങ്ങളാകും അന്വേഷിക്കുമ്പോള്‍ മറുപടി തരുക.
പ്രധാനമായും വര്‍ക്ക് ഫ്രം ഹോം ഓഫറുകളും ഏറ്റവും കുറഞ്ഞ മണിക്കൂറുകള്‍ മാത്രമുള്ള ജോലികളുമാണ് ഓഫര്‍ ചെയ്യുന്നത്. അതും ശ്രദ്ധിക്കുക.
ഇത്തരം തട്ടിപ്പ് കമ്പനികളുടെ വിശദാംശങ്ങള്‍ ഗൂഗിളിലോ മറ്റോ സെര്‍ച്ച് ചെയ്യുമ്പോള്‍ തന്നെ നമുക്ക് ഏകദേശം സത്യാവസ്ഥ ലഭ്യമാകുന്നു.
കൃത്യമായ വാര്‍ത്തകളും ദൈനംദിന സോഷ്യല്‍ മീഡിയ അപ്ഡേറ്റുകളും ശ്രദ്ധിച്ചാല്‍ ഇത്തരം തട്ടിപ്പുകാരുടെ രീതികള്‍ നമുക്ക് മനസിലാക്കാന്‍ സാധിക്കും.

ന്യൂ ഇയർ ഗിഫ്റ്റ്; വാട്‌സ്ആപ്പിലേക്ക് എത്തുന്ന സ്ക്രാച്ച് കാർഡില്‍ ക്ലിക്ക് ചെയ്യല്ലേ

പുതുവര്‍ഷാഘോഷം മറയാക്കി ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ വ്യാപകം. വാട്‌സ്ആപ്പിലേക്ക് വ്യാജ സ്‌ക്രാച്ച് കാര്‍ഡ് ലിങ്കുകള്‍ അടച്ചുകൊടുത്ത് ആളുകളില്‍ നിന്ന് പണം തട്ടുകയാണ് സൈബര്‍ തട്ടിപ്പ് സംഘങ്ങള്‍. ഇത്തരം ന്യൂ ഇയർ ഗിഫ്റ്റ് സ്‌ക്രാച്ച് കാര്‍ഡുകളില്‍ ക്ലിക്ക്

പുതുവര്‍ഷത്തില്‍ കേന്ദ്രത്തിന്റെ ഇരുട്ടടി; വാണിജ്യ പാചക വാതക സിലിണ്ടര്‍ വില കൂട്ടി, വർധിപ്പിച്ചത് 111 രൂപ

ന്യൂഡല്‍ഹി: രാജ്യത്ത് എല്‍പിജി വാണിജ്യ സിലിണ്ടറുകളുടെ വില വര്‍ധിപ്പിച്ചു. 19 കിലോ വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ വില 111 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഡല്‍ഹിയില്‍ വാണിജ്യ സിലിണ്ടറിന് 1,691 രൂപയായി. കൊച്ചിയില്‍ 1,698 രൂപയും

ഫ്രൈഡ് ചിക്കൻ ഓർഡർ ചെയ്തു, 20 മിനിറ്റ് കാത്തിരിക്കാൻ പറഞ്ഞു, 15 മിനിറ്റ് കഴിഞ്ഞപ്പോൾ ക്ഷമകെട്ടു; പുതുവത്സരത്തലേന്ന് ഹോട്ടൽ തകർത്ത് യുവാക്കൾ

ഭക്ഷണം ലഭിക്കാൻ വൈകിയതോടെ തൃക്കരിപ്പൂരിൽ ഹോട്ടൽ യുവാക്കൾ തല്ലിതകർത്തു. പോഗോ ഹോട്ടലിൽ ഇന്നലെ രാത്രിയാണ് ആക്രമണം. ഫ്രൈഡ് ചിക്കൻ ആയിരുന്നു യുവാക്കൾ ആവശ്യപ്പെട്ടത്. എന്നാൽ ഫ്രെഡ് ചിക്കന് കുറച്ചധികം സമയം വേണമെന്ന് ഹോട്ടൽ ജീവക്കാർ

പോറ്റി ആദ്യം എത്തിയത് സോണിയയുടെ ഓഫീസിൽ; മഹാതട്ടിപ്പുകാർ എങ്ങനെ സോണിയയുടെ അടുക്കലെത്തി?: മുഖ്യമന്ത്രി

ശബരിമല സ്വർണക്കൊള്ള അന്വേഷണം അട്ടിമറിക്കാൻ ശ്രമമെന്ന പ്രതിപക്ഷനേതാവിന്റെ ആരോപണത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. താനോ തന്റെ ഓഫീസോ അന്വേഷണത്തിൽ ഒരു ഇടപെടലും നടത്തുന്നില്ല എന്നും ചില കാര്യങ്ങളിൽ മറുപടിയില്ലാത്ത അവസ്ഥ വരുമ്പോൾ മുഖ്യമന്ത്രിയുടെ

എൻഎസ്‌എസ്‌ സപ്തദിന സഹവാസ ക്യാമ്പുകൾക്ക് സമാപനം

കൽപ്പറ്റ:ഹയർസെക്കൻഡറി നാഷണൽ സർവ്വീസ് സ്കീമിന്റെ ക്യാമ്പുകൾ ജില്ലയിൽ സമാപിച്ചു. ജില്ലയിൽ 59 യൂണിറ്റുകളിലാണ് ക്യാമ്പുകൾ നടന്നത്. യുവത ഗ്രാമതയുടെ സമഗ്രതയ്ക്കായി എന്ന ആശയത്തിൽ ഊന്നിയാണ് ഈ വർഷത്തെ ക്യാമ്പ് നടന്നത്. ഇനിയും ഒഴുകും മാനവ

ജനപ്രതിനിധികൾക്ക് ശ്രേയസിന്റെ സ്നേഹാദരം

മലങ്കര യൂണിറ്റിൽ സംഘടിപ്പിച്ച ക്രിസ്തുമസ് പുതുവത്സര ആഘോഷവും ജനപ്രതിനിധികൾക്കുള്ള സ്വീകരണവും യൂണിറ്റ് ഡയറക്ടർ വന്ദ്യ മോൺസിഞ്ഞോർ ഡോ.ജേക്കബ് ഓലിക്കൽ ഉത്ഘാടനം ചെയ്തു.ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ഡേവിഡ് ആലിങ്കൽ മുഖ്യപ്രഭാഷണം നടത്തി.യൂണിറ്റ് പ്രസിഡന്റ്‌ കെ. എം.പത്രോസ്

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.