മാതൃകാ പുനരധിവാസം സർക്കാരിന്‍റെ ലക്ഷ്യം – മന്ത്രി പി. രാജീവ്

വയനാട് ഉരുള്‍പൊട്ടൽ ദുരിതബാധിതരുടെ പുനരധിവാസത്തിന് മാതൃകാ പദ്ധതി തയാറാക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു. എല്ലാവരുടെയും പിന്തുണയോടെ സുരക്ഷിതമായ ടൗൺഷിപ്പ് രൂപത്തിലുള്ള പദ്ധതിയാണ് സർക്കാര്‍ ലക്ഷ്യമിടുന്നത്. ഈ ലക്ഷ്യം കൈവരിക്കാന്‍ എല്ലാ മേഖലകളിലുമുള്ളവർ കൈ കോര്‍ക്കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

ജില്ലാ വ്യവസായ കേന്ദ്രത്തിന്‍റെ ആഭിമുഖ്യത്തിൽ വയനാട് കളക്ടറേറ്റിൽ തോട്ടം ഉടമകളുടെയും പ്രതിനിധികളുടെയും യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

സർക്കാരിന്‍റെ ദുരിതാശ്വാസ പ്രതികരണ നിധി വഴിയാണ് പുനരധിവാസം നടപ്പാക്കുക. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ നിക്ഷിപ്ത താല്‍പര്യക്കാര്‍ നടത്തുന്നത് അടിസ്ഥാന രഹിതമായ പ്രചരണമാണ്. ധനകാര്യ വകുപ്പ് സെക്രട്ടറിക്കാണ് നിധിയുടെ ചുമതല. ഓരോ രൂപയ്ക്കും കണക്കുണ്ട്. വിവരാവകാശ നിയമത്തിന്‍റെ പരിധിയിൽ വരുന്നതിനാൽ ആർക്കും ഇതിന്‍റെ വിവരങ്ങള്‍ തേടാം. സി.എ.ജിയുടെ ഓഡിറ്റിനും ഈ തുക വിധേയമാണെന്ന് മന്ത്രി പറഞ്ഞു.

കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും മാത്രമല്ല, ജീവിതമാര്‍ഗവും സമ്പാദ്യവും നഷ്ടപ്പെട്ടവരാണ് ഇപ്പോള്‍ ക്യാമ്പുകളിൽ കഴിയുന്നത്. ഇവരെ പുനരധിവസിപ്പിക്കുന്നതിന് അനുയോജ്യമായ സ്ഥലം കണ്ടെത്തുന്നതിന് ലാന്‍ഡ് റവന്യു ജോയിന്‍റ് കമ്മീഷണറും വയനാടിന്‍റെ മുന്‍ ജില്ലാ കളക്ടറുമായ എ. ഗീതയെ സർക്കാര്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്. പുനരധിവാസ പ്രക്രിയയില്‍ പങ്കാളികളാകാന്‍ സന്നദ്ധത അറിയിച്ച തോട്ടം ഉടമകളെയും സംഘടകനളെയും മന്ത്രി അഭിനന്ദിച്ചു.

പട്ടികജാതി പട്ടിക-വര്‍ഗ്ഗ വികസന വകുപ്പ് മന്ത്രി ഒ.ആര്‍ കേളു, വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്, ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ എ. കൗശിഗന്‍, തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പൽ ഡയറക്ടറും വയനാട് സ്പെഷ്യൽ ഓഫീസറുമായ ശ്രീരാം സാംബശിവ റാവു, മൈനിംഗ് ആന്‍റ് ജിയോളജി ഡയറക്ടര്‍ കെ. ഹരികുമാര്‍, വ്യവസായ വാണിജ്യ ഡയറക്ടറേറ്റ് അഡീഷണല്‍ ഡയറക്ടര്‍ ഡോ. ഗോപകുമാര്‍, ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ, ജില്ലാ വ്യവസായകേന്ദ്രം ജനറല്‍ മാനേജര്‍ ആര്‍. രമ എന്നിവര്‍ യോഗത്തിൽ പങ്കെടുത്തു.

മൂന്നാര്‍ കണ്ണന്‍ ദേവന്‍ ഹിൽസ്, മുക്കം പാരിസണ്‍സ് എസ്റ്റേറ്റ്, സെന്‍റിനൽ റോക്ക് എസ്റ്റേറ്റ് (എച്ച്.എം.എല്‍), വയനാട് കോഫി ഗ്രോവേഴ്സ് അസോസിയേഷന്‍,
ബോച്ചെ ഭൂമിപുത്ര പ്രൈവറ്റ് ലിമിറ്റഡ്, ഹാരിസണ്‍സ് മലയാളം ലിമിറ്റഡ് എന്നീ കമ്പനികളുടെ പ്രതിനിധികളും പങ്കെടുത്തു.

30 വയസ് കഴിഞ്ഞവരിൽ മുട്ടുവേദന വർദ്ധിക്കുന്നു ; എങ്ങനെ പ്രതിരോധിക്കാം?

30 വയസ് കഴിഞ്ഞവരിൽ മുട്ടുവേദന കൂടി വരുന്നതായി പഠനം. കാൽമുട്ടിലെ ഘടനാപരമായ മാറ്റങ്ങൾ, അതായത് നേരിയ തരുണാസ്ഥി വൈകല്യങ്ങൾ, ചെറിയ അസ്ഥി സ്പർസ് എന്നിവ 30 വയസ്സുള്ള വ്യക്തികളിൽ പലപ്പോഴും രോഗലക്ഷണങ്ങളില്ലാതെ കാണപ്പെടുന്നതായി കണ്ടെത്തി.

രണ്ടാം ദിവസവും താഴേക്ക്! സ്വര്‍ണവില ഇനിയും കുറയുമോ?

സംസ്ഥാനത്തെ സ്വര്‍ണവില തുടര്‍ച്ചയായ രണ്ടാം ദിവസവും കുറഞ്ഞു. ഇന്ന് ഗ്രാമിന് 15 രൂപ കുറഞ്ഞ് 11,980 രൂപയിലെത്തി.പവന്‍ വില 120 രൂപ കുറഞ്ഞ് 95,840 രൂപയാണ്. ഈ മാസം 17ന് രേഖപ്പെടുത്തിയ പവന് 97,360

വെറും 30 ദിവസത്തേക്ക് മദ്യം ഒഴിവാക്കി നോക്കൂ; ശരീരത്തിലെ മാറ്റങ്ങൾ ജീവിതത്തെ തന്നെ മാറ്റി മറിച്ചേക്കാം

ശരീരത്തിൻ്റെ പല അവയവങ്ങൾക്കും ദോഷം ചെയ്യുന്ന ശീലമാണ് മദ്യപാനം. പലരും ചെറിയ രീതിയിലുള്ള മദ്യപാനം ശരീരത്തിന് ഹാനികരമല്ലെന്ന് കരുതുന്നു. എന്നാൽ മദ്യപാനം ചെറിയ തോതിലാണെങ്കിൽ പോലും അത് ശരീരത്തിൽ ഹ്രസ്വവും ദീർഘവുമായ ആരോ​ഗ്യ പ്രശ്നങ്ങൾക്ക്

സ്നേഹത്തിന്റെ, മധുരത്തിന്റെ ദീപങ്ങളുടെ ദീപാവലി ഇന്ന്

ഇന്ന് ദീപങ്ങളുടെ ഉത്സവമായ ദീപാവലി. തിന്മയ്ക്ക് മേല്‍ നന്മ നേടുന്ന വിജയത്തെ ആഘോഷമാക്കുന്ന ഉത്സവമാണ് ദീപാവലി. ദീപം കൊളുത്തി, മധുരത്തിനൊപ്പം ആനന്ദം പങ്കിട്ടാണ് രാജ്യം മുഴുവൻ ദീപാവലി ആഘോഷിക്കുന്നത്. ഇരുളില്‍ നിന്നും വെളിച്ചത്തിലേക്ക് എന്ന

സംസ്ഥാനത്ത് മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരുടെ ഒപി ബഹിഷ്‌കരണ സമരം ഇന്ന്, ആശുപത്രി ഒപി പ്രവർത്തനം തടസ്സപ്പെടും

തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളിലെ ഡോക്ടര്‍മാര്‍ ഇന്ന് ഒപി ബഹിഷ്‌കരിച്ച് സമരം നടത്തും. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. ശമ്പള പരിഷ്‌കരണം നടപ്പിലാക്കുക, രോഗികള്‍ക്ക് ആനുപാതികമായ ഡോക്ടര്‍മാരെ നിയമിക്കുക, അശാസ്ത്രീയമായ സ്ഥലംമാറ്റം തടയുക തുടങ്ങിയ ആവശ്യങ്ങളാണ് ഡോക്ടര്‍മാര്‍ ഉന്നയിച്ചിരിക്കുന്നത്.

മെസ്സി ഇവന്റ്, ‘എല്ലാം ശരിയായാൽ 25ാം തിയ്യതി മുതൽ ടിക്കറ്റ് വിൽപന ആരംഭിക്കും’; ആന്റോ അഗസ്റ്റിൻ

കലൂർ സ്‌റ്റേഡിയത്തിൽ വെച്ച് നടക്കുന്ന അർജന്റീന-ഓസ്‌ട്രേലിയ മത്സരത്തിന്റെ ടിക്കറ്റ് വിൽപ്പന ഉടൻ ആരംഭിക്കുമെന്ന് റിപ്പോർട്ടർ ടിവി എഡി ആന്റോ അഗസ്റ്റിൻ. സ്‌റ്റേഡിയം നവീകരിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളും ഫിഫ അംഗീകാരവും ലഭിച്ചാൽ ടിക്കറ്റ് വിൽപന ആരംഭിക്കുന്നമെന്നാണ്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.