അമ്പലപ്പുഴയിൽ നവജാതശിശുവിനെ കുഴിച്ചുമൂടിയ സംഭവം: പോസ്റ്റ്മാർട്ടം ഇന്ന് നടക്കും; കൊലപാതകമാണോ എന്ന് തിരിച്ചറിയാം; അമ്മയുടെ കാമുകനും, സുഹൃത്തും പോലീസ് കസ്റ്റഡിയിൽ

തകഴി കുന്നുമ്മയില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയ നവജാത ശിശുവിന്റെ പോസ്റ്റുമോർട്ടം ഇന്ന് നടക്കും. സംഭവം കൊലപാതകമാണോ എന്ന കാര്യം പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ടില്‍ നിന്നും വ്യക്തമാകും. മൃതദേഹം മറവു ചെയ്യാന്‍ സഹായിച്ചതിന് അമ്മയുടെ ആണ്‍സുഹൃത്തിന്റെ സഹായിയും അറസ്റ്റിലായിട്ടുണ്ട്. അമ്മ ആശുപത്രിയില്‍ കസ്റ്റഡിയിലാണ്. അറസ്റ്റിലായ യുവാവിന്റെ സുഹൃത്തിന്റെ ചോദ്യം ചെയ്യല്‍ തുടരുകയാണ്.

തകഴി കുന്നുമ്മയില്‍ മുട്ടിച്ചിറ കോളനിയിലെ പാടശേഖരത്തോട് ചേർന്ന് നവജാത ശിശുവിന്റെ മൃതദേഹം കുഴിച്ചു മൂടിയത് ഏഴിനു രാത്രിയില്‍ ആയിരുന്നു. പൂച്ചാക്കലില്‍ വീട്ടില്‍ പ്രസവിച്ച യുവതിയാണ് കുഞ്ഞിന്റെ മൃതദേഹം കാമുകന്‍ തകഴി സ്വദേശി തോമസ് ജോസഫിനെ ഏല്‍പ്പിച്ചത്. ഏഴിനു രാവിലെയാണ് യുവതി വീട്ടില്‍ പ്രസവിച്ചത്. ഈ വിവരം വീട്ടുകാര്‍ അറിഞ്ഞിരുന്നില്ലെന്നാണ് യുവതി പോലീസിനോട് പറഞ്ഞത്.

വൈകിട്ട് യുവതിയുടെ വീട്ടില്‍ ആരുമറിയാതെയെത്തിയ തോമസ് ജോസഫിന്റെ കൈയില്‍ കുഞ്ഞിന്റെ മൃതദേഹം കൊടുക്കുകയായിരുന്നു. കവറില്‍ ആക്കിയ മൃതദേഹം തോമസ് ജോസഫ് ബൈക്കില്‍ കുന്നുമ്മയിലെത്തിച്ച്‌ സുഹൃത്ത് അശോക് ജോസഫുമായി ചേര്‍ന്നു കുന്നുമ്മ കൊല്ലനാടി പാട ശേഖരത്തിന്റെ തെക്കേ വരമ്ബത്ത് രാത്രിയിലെത്തി കുഴിച്ചുമൂടുകയായിരുന്നെന്നു പോലീസ് പറഞ്ഞു. ബ്ലീഡിങ് ഉണ്ടായതിനെത്തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിയപ്പോള്‍ ഡോക്ടര്‍ക്കുണ്ടായ സംശയമാണ് സംഭവം പുറത്തറിയാന്‍ കാരണം.

ആശുപത്രി അധികൃതര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് പോലീസ് ചോദ്യം ചെയ്തപ്പോള്‍ യുവതി എല്ലാം തുറന്നുപറഞ്ഞു. യുവതിയില്‍ നിന്ന് കാമുകന്റെയും സുഹൃത്തിന്റെയും ഫോട്ടോയും വിവരങ്ങളും പോലീസ് വാങ്ങി. പിന്നീടിത് അമ്ബലപ്പുഴ പോലിസിന് കൈമാറി. ഇതിനിടെ ആശുപത്രിയിലെത്തിയ വിവരം യുവതി തോമസ് ജോസഫിനെ മൊബൈല്‍ ഫോണില്‍ ചാറ്റിലൂടെ അറിയിച്ചു. രാത്രി അമ്ബലപ്പുഴ സി.ഐ പ്രതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് കുന്നുമ്മയിലെത്തിയപ്പോള്‍ തൊട്ടടുത്തുള്ള മാമോദീസാ ചടങ്ങ് നടക്കുന്ന വീട്ടില്‍ നിന്നാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്.

ആധിപത്യം ഉറപ്പിക്കാൻ വാട്‌സ്ആപ്പ്; കാത്തിരുന്ന അപ്പ്‌ഡേറ്റ് ദാ വരുന്നു!

ഉപഭോക്താക്കൾ കാലങ്ങളായി കാത്തിരുന്ന അപ്പ്‌ഡേറ്റ് ഉടൻ അവതരിപ്പിക്കാനൊരുങ്ങുകയാണ് വാട്‌സ്ആപ്പ്. 2009ൽ വാട്‌സ്ആപ്പ് ലോഞ്ച് ചെയ്തത് മുതൽ അക്കൗണ്ട് രജിസ്‌ട്രേഷൻ നടത്താൻ കഴിയുന്നതും കോൺടാക്ടുകൾ തെരയുന്നതുമെല്ലാം ഫോൺ നമ്പർ അടിസ്ഥാനമാക്കിയാണ്. എതിരാളികളായ ആപ്പുകൾ പ്രത്യേകിച്ച് ടെലഗ്രാമിൽ

യുവതിയെ കാണ്മാനില്ല

നീലേശ്വരം: നീലേശ്വരം സ്വദേശിനിയായ ഷിംനയെ (Shimna) കാണാനില്ലെന്ന് പരാതി. 2025 ഒക്ടോബർ 4-ാം തീയതി ശനിയാഴ്ച രാവിലെ 6:30 മുതൽ നീലേശ്വരത്തു നിന്നാണ് യുവതിയെ കാണാതായത്. സംഭവത്തിൽ നീലേശ്വരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ആപ്പ് സ്റ്റോറിന് പിന്നാലെ പ്ലേ സ്റ്റോറിലും ഒന്നാമത്; വന്‍ നേട്ടവുമായി അറട്ടൈ ആപ്പ്

ഇന്ത്യന്‍ ടെക് കമ്പനിയായ സോഹോയുടെ മെസേജിംഗ് ആപ്പായ ‘അറട്ടൈ’ ആപ്പിളിന്‍റെ ആപ്പ് സ്റ്റോറിൽ അടുത്തിടെ ഒന്നാമതെത്തിയിരുന്നു. ഇതിന് പിന്നാലെ ഇപ്പോള്‍ ഗൂഗിൾ പ്ലേ സ്റ്റോറിലെ ആപ്പ് ചാർട്ടുകളിലും അറട്ടൈ ഒന്നാമതെത്തിയിരിക്കുകയാണ്. സൗജന്യ ആപ്പുകളുടെ പട്ടികയിലാണ്

ഇന്ത്യക്കാർക്ക് വിസ ആവശ്യമില്ലാത്ത ഒരു കിടിലൻ രാജ്യം; പക്ഷെ അവിടെ ചെന്ന് ചൂളമടിച്ചാൽ ചിലപ്പോ ‘പണി കിട്ടും’

ഇന്ത്യക്കാര്‍ക്കിടയടില്‍ പ്രചാരം നേടിവരുന്ന പുതിയ ട്രാവല്‍ ഡെസ്റ്റിനേഷനാണ് കസാഖിസ്ഥാന്‍. ഇന്ത്യക്കാര്‍ക്ക് വിസ ആവശ്യമില്ലാത്തതിനാല്‍ തന്നെ ഇപ്പോള്‍ കസാഖിസ്ഥാനിലേക്കുള്ള യാത്രക്കാരുടെ എണ്ണവും ഏറെ വര്‍ധിക്കുന്നുണ്ട്. ആ നാടിന്റെ പ്രകൃതിഭംഗിയും പുരാതന കെട്ടിടങ്ങളും ചരിത്രമുറങ്ങുന്ന സ്മാരകങ്ങളും വ്യത്യസ്തമായ

ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട 4 സുഗന്ധവ്യഞ്ജനങ്ങൾ ഇതാണ്

ആരോഗ്യകരമല്ലാത്ത ഭക്ഷണ രീതികൾ, വ്യായാമങ്ങൾ ചെയ്യാതിരിക്കുക , സമ്മർദ്ദം തുടങ്ങിയവയാണ് ഹൃദ്രോഗം ഉണ്ടാക്കാൻ കാരണമാകുന്നത്. പലതരം ഔഷധ ഗുണങ്ങൾ അടങ്ങിയ ഭക്ഷണ സാധനങ്ങൾ നമ്മുടെ അടുക്കളയിൽ ഉണ്ട്. ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ ഈ സുഗന്ധവ്യഞ്ജനങ്ങൾ

2 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് കഫ് സിറപ്പ് വേണ്ട; കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്

മധ്യപ്രദേശിലും മഹാരാഷ്ട്രയിലുമായി 11 കുട്ടികള്‍ മരിച്ചതിനെ തുടർന്ന് ചെറിയ കുട്ടികളില്‍ ചുമ സിറപ്പുകള്‍ ഉപയോഗിക്കുന്നതിനെതിരെ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഹെല്‍ത്ത് സർവീസസ് (ഡിജിഎച്ച്‌എസ്) മുന്നറിയിപ്പ് നല്‍കി. മധ്യപ്രദേശിലെ ചിന്ദ്വാര ജില്ലയില്‍ രണ്ടാഴ്ചക്കിടെ ഒമ്ബത് കുട്ടികള്‍

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.