ഓരോ തവണ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാനും ഭാര്യ ചുമത്തുന്നത് 1260 രൂപ; വിവാഹമോചനം തേടി കോടതിയെ സമീപിച്ച് യുവാവ്

ശാരീരിക ബന്ധത്തിന് മുതല്‍ സംസാരിക്കാൻ വരെ ഭാര്യ പണം ആവശ്യപ്പെട്ടതോടെ വിവാഹ മോചനം നേടി യുവാവ്. തായ്വാൻ സ്വദേശിയായ ഹാവോ എന്ന യുവാവാണ് ഭാര്യയുടെ വിചിത്ര രീതികള്‍ കാരണം കഷ്ടത്തിലായത്. തന്റെ സ്വത്തുക്കള്‍ മുഴുവൻ ഭാര്യക്ക് നല്‍കിയിട്ടും പ്രശ്നത്തിന് പരിഹാരമാകാതെ വന്നതോടെയാണ് ഹാവോ വിവാഹ മോചനം തേടി പ്രാദേശിക കോടതിയെ സമീപിച്ചത്. തന്റെ ഭാര്യ ഷുവാൻ സംസാരിക്കണമെങ്കിലും ലൈംഗിക ബന്ധത്തിലേർപ്പെടണമെങ്കിലും പണം ആവശ്യപ്പെടുന്നു എന്നായിരുന്നു യുവാവിന്റെ പരാതി.

2014 -ലാണ് ഹാവോയും ഷുവാനും വിവാഹിതരായത്. ഇരുവർക്കും രണ്ട് കുട്ടികളും ഉണ്ട്. നല്ല രീതിയിലായിരുന്നു കുടുംബജീവിതം മുന്നോട്ട് പോയിരുന്നതും. എന്നാല്‍, 2017 -ല്‍, ഷുവാൻ മാസത്തിലൊരിക്കല്‍ മാത്രമേ താൻ ശാരീരികബന്ധത്തിന് തയ്യാറാവൂ എന്ന് അറിയിക്കുകയായിരുന്നു. ഒടുവില്‍ ഒരു വിശദീകരണവുമില്ലാതെ 2019 -ല്‍ എല്ലാ അടുപ്പവും അവസാനിപ്പിക്കുകയും ചെയ്തു. അതിന് കാരണമായി ഷുവാൻ ബന്ധുക്കളോട് പറഞ്ഞത് ഹാവോ തടിച്ചവനാണ് എന്നും കഴിവില്ലാത്തവനാണ് എന്നുമായിരുന്നു.

2021 -ല്‍, ഹാവോ വിവാഹമോചനത്തിന് അപേക്ഷിച്ചു. എന്നാല്‍, ബന്ധം മെച്ചപ്പെടുത്താം എന്ന് ഉറപ്പു നല്‍കിക്കൊണ്ട് ഷുവാൻ ഹാവോയെ വിവാഹമോചനക്കേസ് പിൻവലിക്കാൻ പ്രേരിപ്പിച്ചു. ഭാര്യയെ വിശ്വസിച്ച ഹാവോ കേസ് പിൻവലിക്കുകയും തന്റെ സ്വത്ത് പോലും ഭാര്യയുടെ പേരിലാക്കുകയും ചെയ്തു. എന്നാല്‍, ഷുവാൻ തന്നെ ചൂഷണം ചെയ്യുന്നത് തുടർന്നു എന്നാണ് ഹാവോ പറയുന്നത്. ഹാവോയോട് സംഭാഷണം നടത്തണമെങ്കിലോ, ശാരീരികബന്ധത്തിന് തയ്യാറാകണമെങ്കിലോ ഷുവാൻ ഓരോ തവണയും ആവശ്യപ്പെടുന്നത് 500 തായ്വാൻ ഡോളറാണ്. അതായത് ഏകദേശം 1,260 രൂപ.

വീണ്ടും വിവാഹമോചനക്കേസ് നല്‍കിയപ്പോള്‍ ഹാവോ പറഞ്ഞത് വളരെ അത്യാവശ്യത്തിന് മാത്രമേ തങ്ങള്‍ പരസ്പരം മിണ്ടാറുള്ളൂ, അത് തന്നെ മെസ്സേജ് വഴിയാണ് എന്നാണ്. കൗണ്‍സിലിംഗ് ഒക്കെ രണ്ടുപേർക്കും നല്‍കിയെങ്കിലും അതും കാര്യമായ മാറ്റമൊന്നും ഉണ്ടാക്കിയില്ല. എന്തായാലും, കോടതി വിവാഹമോചനം അനുവദിച്ചു. ഷുവാൻ ഉന്നത കോടതിയെ സമീപിച്ചെങ്കിലും അത് പ്രാദേശിക കോടതിയുടെ തീരുമാനം അംഗീകരിക്കുകയായിരുന്നു.

മാര്‍ക്കറ്റിങ് മാനേജര്‍ നിയമനം

മാനന്തവാടി ട്രൈബല്‍ പ്ലാന്റേഷന്‍ കോ-ഓപറേറ്റീവ് ലിമിറ്റഡിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ മാര്‍ക്കറ്റിങ് മാനേജര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. എം.ബി.എ, ടീ/ മറ്റ് അനുബന്ധ പ്ലാന്റേഷന്‍ ഉത്പന്നങ്ങളുടെ മാര്‍ക്കറ്റിങ് മാനേജ്മെന്റില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും കമ്പ്യൂട്ടര്‍

നാടിൻറെ ഉത്സവമായി കർഷക ദിനാചരണം

കാവുംമന്ദം: മലയാള വർഷാരംഭത്തോടനുബന്ധിച്ച് കൃഷി വകുപ്പിന്റെ സഹകരണത്തോടെ കർഷക ദിനം വിപുലമായി ആചരിച്ച് തരിയോട് ഗ്രാമപഞ്ചായത്ത്. മികച്ച കർഷകരെ ആദരിച്ചും തൈകൾ വിതരണം നടത്തിയും കർഷകവൃത്തിയിലേക്ക് ജനങ്ങളെ കൂടുതൽ ആകർഷിക്കുന്ന പദ്ധതികൾ വിശദീകരിച്ചും നടത്തിയ

തൊഴിലാളികള്‍ ഓഗസ്റ്റ് 30 നകം വിവരങ്ങള്‍ നല്‍കണം

ചുമട്ടുതൊഴിലാളി ക്ഷേമ ബോര്‍ഡില്‍ അംഗങ്ങളായ സ്‌കാറ്റേര്‍ഡ് വിഭാഗം തൊഴിലാളികള്‍ അംഗത്വ വിവരങ്ങള്‍ എ.ഐ.ഐ.എസ് സോഫ്റ്റ്‌വെയറില്‍ ഓഗസ്റ്റ് 30 നകം നല്‍കണമെന്ന് ചെയര്‍മാന്‍ അറിയിച്ചു. ആധാര്‍ കാര്‍ഡ്, 6 (എ) കാര്‍ഡ് (സ്‌കാറ്റേര്‍ഡ് തൊഴിലാളികള്‍ അംഗത്വ

കേരളോത്സവം 2025: ലോഗോ എന്‍ട്രി ക്ഷണിച്ചു

സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന കേരളോത്സവം 2025 ലോഗോയ്ക്ക് എന്‍ട്രികള്‍ ക്ഷണിച്ചു. എന്‍ട്രികള്‍ എ-ഫോര്‍ സൈസില്‍ മള്‍ട്ടി കളറില്‍ പ്രിന്റ് ചെയ്ത് ഓഗസ്റ്റ് 20 ന് വൈകിട്ട് അഞ്ചിനകം

എന്‍ ഊരിലെ ടിക്കറ്റ് കൗണ്ടര്‍ സമയം ദീര്‍ഘിപ്പിച്ചു

എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തിലെ ടിക്കറ്റ് കൗണ്ടറിന്റെ പ്രവൃത്തി സമയം രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് അഞ്ച് വരെ ദീര്‍ഘിപ്പിച്ചതായി സെക്രട്ടറി അറിയിക്കുന്നു.

അപേക്ഷ ക്ഷണിച്ചു

പൊഴുതന ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന മട്ടുപ്പാവിലെ പച്ചക്കറി കൃഷി, എസ്.സി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപ്പ് വിതരണ പദ്ധതികളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷകള്‍ ഓഗസ്റ്റ് 22 നകം പഞ്ചായത്ത് ഓഫീസില്‍ നല്‍കണം. ഫോണ്‍-

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.