രാജ്യത്തെ മെഡിക്കൽ വിദ്യാർഥികളിൽ നാലിലൊന്ന് പേർക്കും ആത്മഹത്യാ പ്രവണത; ഞെട്ടിക്കുന്ന കണ്ടെത്തലുമായി നാഷണൽ മെഡിക്കൽ കമ്മീഷൻ റിപ്പോർട്ട്

രാജ്യത്തെ മെഡിക്കല്‍ വിദ്യാര്‍ഥികളില്‍ നാലില്‍ ഒരാള്‍ വീതം മാനസിക സമ്മര്‍ദ്ദത്തിന് അടിപ്പെട്ടവരാണെന്ന് നാഷണല്‍ മെഡിക്കല്‍ കമ്മിഷന്‍ (എന്‍എംസി ) റിപ്പോര്‍ട്ട്. പിജി വിദ്യാര്‍ത്ഥികളില്‍ മൂന്നില്‍ ഒരാള്‍ വീതം കടുത്ത സമ്മര്‍ദ്ദത്തിലാണ്. ഇവര്‍ കടുത്ത ആത്മഹത്യാ ചിന്തയിലാണെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്.

വിവിധ സംസ്ഥാനങ്ങളിലെ 25,590 എംബിബിഎസ് വിദ്യാര്‍ഥികള്‍ക്കിടയിലും 5337 പിജി ഡോക്ടര്‍മാരിലും, 7035 ഫാക്കല്‍റ്റി അംഗങ്ങള്‍ക്കിടയിലുമായി ഈ വര്‍ഷം ഏപ്രില്‍ 26 മുതല്‍ മെയ് 6 വരെ നടത്തിയ ഓണ്‍ലൈന്‍ സര്‍വെയുടെ ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്. മെഡിക്കല്‍ വിദ്യാര്‍ഥികളുടെ മാനസികാരോഗ്യ നിലവാരത്തെക്കുറിച്ചാണ് ദേശീയ കമ്മിഷന്‍ സര്‍വെ നടത്തിയത്.

എംബിബിഎസ് വിദ്യാര്‍ഥികളില്‍ 27.8 ശതമാനവും, പിജിക്കാരില്‍ 15.3 ശതമാനം പേരു മാനസിക ആരോഗ്യ സമ്മര്‍ദം അനുഭവിക്കുന്നവരാണെന്ന് സ്വമേധയ സര്‍വെയില്‍ വെളിപ്പെടുത്തിയിട്ടുണ്ട് .മെഡിക്കല്‍ ബിരുദ വിദ്യാര്‍ഥികളില്‍ 16.2 ശതമാനം പേരും പിജി വിദ്യാര്‍ത്ഥികളില്‍ 31.2 ശതമാനം പേരും ആത്മഹത്യാ പ്രവണത പ്രകടിപ്പിച്ചതായും തുറന്ന് പറഞ്ഞിട്ടുണ്ട്. 74 ശതമാനത്തിലധികം യുജി വിദ്യാര്‍ഥികളും സാമൂഹികമായി ഒറ്റപ്പെടുന്നതിന്റെ ഭയത്തിലാണെന്നും റിപ്പോര്‍ട്ടിലുണ്ട്. 56 ശതമാനം എം.ബി.ബി.എസ് വിദ്യാര്‍ഥികളും സുഹൃത്തുക്കളില്ലാതെ ഒറ്റപ്പെട്ട അവസ്ഥയിലാണെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

ബംഗളൂരുവിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റ്ല്‍ ഹെല്‍ത്ത് ആന്‍ഡ് ന്യൂറോ സയന്‍സസിലെ സൈക്യാട്രി പ്രൊഫസര്‍ സുരേഷ് ബഡാമഠിന്റെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ ദിവസമാണ് സര്‍വേ റിപ്പോര്‍ട്ട് ദേശീയ മെഡിക്കല്‍ കമ്മിഷന് സമര്‍പ്പിച്ചത്. മെഡിക്കല്‍ വിദ്യാര്‍ഥുകള്‍ വലിയ സമ്മര്‍ദ്ദവും വെല്ലുവിളികളുമാണ് നേരിടുന്നതെന്നും പലരും ആത്മഹത്യയെക്കുറിച്ച്‌ ചിന്തിക്കുന്നുവെന്നും എന്‍.എം.സി ചെയര്‍മാന്‍ ബി.എന്‍ ഗംഗാധര്‍ പറഞ്ഞു. ഇത് അവഗണിക്കാനാവാത്ത യാഥാര്‍ത്ഥ്യമാണെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു.

വിദ്യാര്‍ഥികളുടെ മാനസികാരോഗ്യവും ക്ഷേമവും ഉറപ്പാക്കാനും മാനസിക പിരിമുറുക്കം കുറയ്ക്കാനുമുള്ള 50 നിര്‍ദേശങ്ങളും സമിതി ശുപാര്‍ശ ചെയ്തിട്ടുണ്ട്.മാനസിക പിരിമുറുക്കം മറികടക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് ദിവസം 7 മുതല്‍ 8 മണിക്കൂര്‍ ഉറക്കം ലഭിച്ചിരിക്കണം. വര്‍ഷത്തില്‍ ഒരിക്കല്‍ കുടുംബ അവധി നല്‍കണം. റഡിഡന്റ് ഡോക്ടര്‍മാര്‍ക്ക് കൂടുതല്‍ വിശ്രമം അനുവദിക്കണം. തുടങ്ങിയ നിര്‍ദേശങ്ങളാണ് റിപ്പോര്‍ട്ടിലുളളത്.

എംഡിഎംഎ യും,കഞ്ചാവുമായി യുവാക്കൾ പിടിയിൽ

ബാവലി: ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സേനാംഗങ്ങളും, പോ ലീസും ബാവലി പോലീസ് ചെക്ക് പോസ്റ്റിൽ വെച്ച് നടത്തിയ സംയുക്ത വാഹന പരിശോധനയിൽകാറിൽ സഞ്ചരിക്കുകയായിരുന്ന ആറംഗ സംഘത്തിൽ നിന്നും എംഡിഎംഎ യും, കഞ്ചാവും

സീറ്റ് കവർ ബിസിനസ്സിൽ പങ്കാളിയാക്കാമെന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങൾ തട്ടിയയാൾ പിടിയിൽ

കൽപ്പറ്റ: സീറ്റ് കവർ ബിസിനസ്സിൽ പങ്കാളിയാക്കാമെന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങൾ തട്ടിയയാൾ പിടിയിൽ. കാക്കവയൽ, കളത്തിൽ വീട്ടിൽ, അഷ്‌കർ അലി(36)യെയാണ് കൽപ്പറ്റ പോലീസ് അറസ്റ്റ് ചെയ്തത്. സീറ്റ് കവർ ബിസിനസ്സിൽ ഒരു സീറ്റ് കവറിന് 2500

വാഹനാപകടത്തിൽ വീട്ടമ്മ മരിച്ചു.നാലുപേർക്ക് പരിക്ക്

കാട്ടിക്കുളം: മാനന്തവാടി തോൽപ്പെട്ടി റൂട്ടിൽ ബേഗൂരിന് സമീപം കാറും ലോറിയും കൂട്ടിയിടിച്ച് വീട്ടമ്മ മരിച്ചു. മാനന്തവാടി പുത്തൻപുര സ്വദേ ശിയും നിലവിൽ തോണിച്ചാലിൽ താമസിച്ചു വരുന്നതുമായ ചെമല സഫിയ (54) ആണ് മരിച്ചത്. ഇന്ന്

ബമ്പറടിച്ചത് സർക്കാരിന്! കിട്ടിയാൽ കിട്ടിയെന്ന് കരുതി 500 മുടക്കി ടിക്കറ്റെടുത്തത് 75 ലക്ഷം പേർ! 375 കോടിയോളം വിറ്റുവരവ്

തിരുവനന്തപുരം: കാത്തുകാത്തിരുന്ന തിരുവോണം ബമ്പർ നറുക്കെടുപ്പ് പുറത്തുവരുമ്പോൾ ടിക്കറ്റെടുത്ത പലർക്കും നിരാശയാണെങ്കിലും സർക്കാരിന് ബമ്പറടിച്ച അവസ്ഥയാണ്. 25 കോടിയുടെ മഹാഭാഗ്യം TH 577825 എന്ന നമ്പറിനാണ് ലഭിച്ചത്. എന്നാൽ സർക്കാർ ഖജനാവിനാണ് തിരുവോണം ബമ്പടിച്ചതെന്ന്

ആധിപത്യം ഉറപ്പിക്കാൻ വാട്‌സ്ആപ്പ്; കാത്തിരുന്ന അപ്പ്‌ഡേറ്റ് ദാ വരുന്നു!

ഉപഭോക്താക്കൾ കാലങ്ങളായി കാത്തിരുന്ന അപ്പ്‌ഡേറ്റ് ഉടൻ അവതരിപ്പിക്കാനൊരുങ്ങുകയാണ് വാട്‌സ്ആപ്പ്. 2009ൽ വാട്‌സ്ആപ്പ് ലോഞ്ച് ചെയ്തത് മുതൽ അക്കൗണ്ട് രജിസ്‌ട്രേഷൻ നടത്താൻ കഴിയുന്നതും കോൺടാക്ടുകൾ തെരയുന്നതുമെല്ലാം ഫോൺ നമ്പർ അടിസ്ഥാനമാക്കിയാണ്. എതിരാളികളായ ആപ്പുകൾ പ്രത്യേകിച്ച് ടെലഗ്രാമിൽ

യുവതിയെ കാണ്മാനില്ല

നീലേശ്വരം: നീലേശ്വരം സ്വദേശിനിയായ ഷിംനയെ (Shimna) കാണാനില്ലെന്ന് പരാതി. 2025 ഒക്ടോബർ 4-ാം തീയതി ശനിയാഴ്ച രാവിലെ 6:30 മുതൽ നീലേശ്വരത്തു നിന്നാണ് യുവതിയെ കാണാതായത്. സംഭവത്തിൽ നീലേശ്വരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.