ക്വട്ടേഷൻ കൊലപാതകം: എട്ട് അക്കൗണ്ടുകളില്‍ നിന്ന് സരിത തട്ടിയെടുത്തത് 60 ലക്ഷം

ബി.എസ്.എൻ.എല്‍. റിട്ട. അസിസ്റ്റന്റ് ജനറല്‍ മാനേജർ സി.പാപ്പച്ചനെ കാറിടിപ്പിച്ച്‌ കൊലപ്പെടുത്തിയ കേസില്‍ പ്രതികളുടെ പോലീസ് കസ്റ്റഡി തിങ്കളാഴ്ച അവസാനിച്ചു. കൊല്ലം ജുഡീഷ്യല്‍ ഒന്നാംക്ലാസ് കോടതി (മൂന്ന്) മജിസ്ട്രേറ്റ് എസ്.എ.സജാദ് മുൻപാകെ വൈകീട്ട് അഞ്ചുമണിയോടെ ഹാജരാക്കിയ ആദ്യ നാലു പ്രതികളായ അനിമോൻ, മാഹിൻ, സരിത, അനൂപ് എന്നിവരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.ഇവരില്‍ സരിതയെ കൊട്ടാരക്കര ജയിലിലേക്കും മറ്റു മൂന്ന് പ്രതികളെ കൊല്ലം ജില്ലാ ജയിലിലേക്കുമാണ് കൊണ്ടുപോയത്.

തെളിവെടുപ്പ് ഏറെക്കുറെ പൂർത്തിയാക്കിയ പോലീസ് കുറ്റപത്രം തയ്യാറാക്കാനുള്ള അവസാനഘട്ട പരിശോധനയിലാണ്. പാപ്പച്ചന്റെ സമ്ബാദ്യത്തില്‍ മൂന്നും നാലും പ്രതികള്‍ നടത്തിയ തിരിമറി, പ്രതികള്‍ തമ്മില്‍ കൊലപാതകത്തിനുമുൻപും ശേഷവും നടന്ന സാമ്ബത്തിക ഇടപാടുകള്‍ തുടങ്ങിയവ പിടിച്ചെടുത്ത രേഖകള്‍വെച്ച്‌ പരിശോധിക്കും. ഒന്നും രണ്ടും പ്രതികള്‍ക്ക് കൊല്ലത്തെ വിവിധ കേന്ദ്രങ്ങളില്‍െവച്ച്‌ പണം കൈമാറിയതിന്റെ തെളിവെടുപ്പും പോലീസ് തിങ്കളാഴ്ച നടത്തി. സരിതയുടെ മകന്റെയും ഭർത്താവിന്റെയും ഉള്‍പ്പെടെ ആറ് ബന്ധുക്കളുടെ അക്കൗണ്ട്, പോലീസിന്റെ നിർദേശത്തെ തുടർന്ന് ധനകാര്യസ്ഥാപനം മരവിപ്പിച്ചിട്ടുണ്ട്.

എട്ട് അക്കൗണ്ടുകളില്‍ നിന്നായി സരിത തട്ടിയെടുത്തത് 60 ലക്ഷം:

പാപ്പച്ചന്റേതല്ലാത്ത അക്കൗണ്ടുകളില്‍നിന്ന് സരിത തട്ടിയെടുത്തത് അരക്കോടിയിലേറെ. കൊല്ലം കൊച്ചുകൊടുങ്ങല്ലൂർ ക്ഷേത്രത്തിനുസമീപം ഓലയില്‍ പ്രവർത്തിക്കുന്ന ധനകാര്യസ്ഥാപനത്തിലെ എട്ട് അക്കൗണ്ടുകളില്‍നിന്നായി അറുപതുലക്ഷം രൂപ സരിത തട്ടിയെടുത്തതായി കൊല്ലം ഈസ്റ്റ് എസ്.എച്ച്‌.ഒ. എല്‍.അനില്‍കുമാർ പറഞ്ഞു. സരിത നടത്തിയ ക്രമക്കേട് ഓഡിറ്റിങ്ങില്‍ കണ്ടെത്തിയ സ്ഥാപനം എല്ലാവരുടെയും അക്കൗണ്ടില്‍ പണം ഉടൻതന്നെ അടപ്പിച്ച്‌ പ്രശ്നം പരിഹരിച്ചു.

സ്ഥിരനിക്ഷേപം ഉയർത്തിയാല്‍ കൂടുതല്‍ പലിശകിട്ടുമെന്നും കൂടാതെ തനിക്ക് ലഭിക്കുന്ന ഇൻസെന്റീവ് (പ്രോത്സാഹനത്തുക) നല്‍കാമെന്നും വാഗ്ദാനം ചെയ്ത് പാപ്പച്ചനെക്കൊണ്ട് വായ്പ എടുപ്പിച്ചിരുന്നു. എന്നാല്‍ ഉറപ്പുനല്‍കിയതുപോലെ ഈ പണം അക്കൗണ്ടില്‍ കാണാതെവന്നതിനെ തുടർന്നാണ് പാപ്പച്ചൻ സരിതയോടുതന്നെ പരാതി പറഞ്ഞത്. ഇതേത്തുടർന്നാണ് പാപ്പച്ചനെ ഇല്ലാതാക്കാൻ അനൂപുമൊത്ത് സരിത തീരുമാനമെടുത്തത്.

പാപ്പച്ചന്റെ ഓഹരികള്‍ വിറ്റതിലെ പങ്കും പരിശോധിക്കും

ജവഹർ ബാലഭവനുസമീപമുള്ള ഇന്ത്യ ഇൻഫോലൈൻ ഷെയർ ബ്രോക്കിങ് സ്ഥാപനത്തില്‍നിന്ന് മരണത്തിന് ഒരുമാസംമുൻപ് ഓഹരി വിറ്റഴിച്ചതിലൂടെ പാപ്പച്ചന് അരലക്ഷം രൂപ ലഭിച്ചിരുന്നു. ഇത് ഓലയിലെ ധനകാര്യസ്ഥാപനത്തില്‍ നിക്ഷേപിക്കുന്നതില്‍ സരിത ഇടപെട്ടിരുന്നോയെന്ന് പരിശോധിക്കും. പാപ്പച്ചന്റെ നിക്ഷേപവുമായി ബന്ധപ്പെട്ട് സരിത നടത്തിയ എല്ലാ ഇടപാടുകളും വിശദമായി അന്വേഷിക്കും. സരിതയെ സസ്പെൻഡ് ചെയ്യുന്നതിന് ധനകാര്യസ്ഥാപനം നടത്തിയ ഓഡിറ്റിങ് രേഖകളും മറ്റ് സാമ്ബത്തിക ഇടപാടുകളും വിലയിരുത്തും.

കൊല്ലത്തെ മൂന്ന് ബാങ്കുകളില്‍ പാപ്പച്ചന് ഉണ്ടായിരുന്ന സമ്ബാദ്യത്തില്‍ എത്രരൂപ പിൻവലിച്ചെന്നും അതിനുശേഷം സരിതയുടെയും അനൂപിന്റെയും അക്കൗണ്ടുകളിലും ഇവരുടെ ബന്ധുക്കളുടെ അക്കൗണ്ടുകളിലും പണം എത്തിയിരുന്നോയെന്നും പോലീസ് വിശദമായി പരിശോധിക്കും. പാപ്പച്ചനെ കൊലപ്പെടുത്താൻ കാർ നല്‍കിയ അഞ്ചാംപ്രതി ഹാഷിഫിന്റെ ജാമ്യാപേക്ഷ തിങ്കളാഴ്ച ജില്ലാ സെഷൻസ് കോടതിയില്‍ സമർപ്പിച്ചു. ബുധനാഴ്ച കേസില്‍ കോടതി വാദം കേള്‍ക്കും.

ഇനി കീശ കീറില്ല! ഫാസ്ടാഗ് വാര്‍ഷിക പാസ് സ്കീം ആരംഭിച്ചു; അറിയേണ്ടതെല്ലാം

ദില്ലി: ദേശീയപാതകളില്‍ വാര്‍ഷിക ഫാസ്ടാഗ് പാസ് പ്രാബല്യത്തിൽ. സ്വകാര്യ വാഹന ഉടമകൾക്ക് സുഗമവും ചെലവ് കുറഞ്ഞതുമായ യാത്ര ആസ്വദിക്കാം എന്നതാണ് ഈ പാസിന്റെ സവിശേഷത. പതിവ് ടോൾ പേയ്‌മെന്റുകളുടെ ബുദ്ധിമുട്ട് ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെയാണ് റോഡ്

സ്കൂൾ പാർലമെൻറ് ഇലക്ഷൻ നടത്തി.

മാനന്തവാടി: ജിവിഎച്ച്എസ്എസ് മാനന്തവാടിയിൽ സ്കൂൾ പാർലമെൻറ് ഇലക്ഷൻ നടത്തി. തികച്ചും തെരഞ്ഞെടുപ്പ് മാതൃകയിൽ എട്ട് ബൂത്തുകളിലായി ഇരുപത്തഞ്ചു ഡിവിഷനുകളിലെ കുട്ടികൾ വോട്ട് ചെയ്തു.നാലു ഡിവിഷനുകളിൽ എതിരില്ലാതെ ക്ലാസ് ലീഡർ തെരഞ്ഞെടുക്കപ്പെട്ടു. സ്ഥാനാർത്ഥികൾക്ക്തിരഞ്ഞെടുപ്പ് ചിഹ്നം നൽകിയും

സപ്ലൈകോയിൽ പ്രത്യേക വിലക്കുറവ് ഓഗസ്റ്റ് 24 വരെ

കൽപ്പറ്റ: ഓണത്തിന് മുന്നോടിയായി സപ്ലൈകോ വില്പനശാലകളിൽ ഉൽപ്പന്നങ്ങൾക്ക് വിലക്കുറവ്. ഹാപ്പി അവേഴ്സ് എന്ന പേരിൽ ഓഗസ്റ്റ് 24 വരെ ഉച്ച രണ്ടു മുതൽ നാലു വരെയാണ് തെരഞ്ഞെടുത്ത സബ്സിഡി ഇതര ഭക്ഷ്യവസ്തുക്കൾക്ക് വിലക്കുറവ് നൽകുന്നത്.

വോട്ടർപട്ടിക പുതുക്കൽ; തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഓഗസ്റ്റ് 30 വരെ അവധി ദിവസങ്ങളിലും പ്രവർത്തിക്കും

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർപട്ടിക പുതുക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നതിനാൽ സംസ്ഥാനത്തെ എല്ലാ ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ ഓഫീസുകളും ഓഗസ്റ്റ് 30 വരെയുള്ള അവധി ദിവസങ്ങളിലും തുറന്ന് പ്രവർത്തിക്കും. ഇത് സംബന്ധിച്ച് ശനിയാഴ്ച

ബാണസുര ഡാം ഷട്ടർ തുറക്കും

ബാണാസുരസാഗര്‍ അണക്കെട്ടിൻ്റെ വ്യഷ്ടി പ്രദേശങ്ങളിൽ മഴ തുടരുന്നതിനാൽ നാളെ (ഓഗസ്റ്റ് 17) രാവിലെ എട്ടിന് സ്‌പിൽവെ ഷട്ടർ 10 സെന്റീമീറ്റർ ഉയർത്തി 8.5 ക്യുമെക്സ് മുതൽ 50 ക്യുമെക്സ് വരെ വെള്ളം ഘട്ടം ഘട്ടമായി

വിമാന യാത്രക്കാരുടെ ശ്രദ്ധക്ക്, ‘തീപിടിക്കാനുള്ള സാധ്യത കണക്കിലെടുത്ത്’ ലഗേജുകളിൽ ഖത്തർ എയർവേസ് അങ്കർ പവർബാങ്കുകൾ നിരോധിച്ചു.

ദോഹ: ഖത്തർ എയർവേസ് വിമാനത്തിൽ ലഗേജിലോ ഹാൻഡ് ബാഗേജിലോ അങ്കർ കമ്പനിയുടെ ചില പവർ ബാങ്കുകൾ കൊണ്ടുപോകുന്നത് നിരോധിച്ചു. ലിഥിയം – അയൺ ബാറ്ററികൾ തീപിടിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് തീരുമാനം. നിരോധിച്ച പവർ ബാങ്ക്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.