വെള്ളാരംകുന്ന്: കൽപ്പറ്റ വെള്ളാരം കുന്നിൽ സ്വകാര്യ ബസും ഓംമ്നി വാനും കൂട്ടിയിടിച്ച് ഒമ്പതോളം പേർക്ക് പരിക്കേറ്റു. കോഴി ക്കോട്- ബത്തേരി സർവ്വീസ് നടത്തുന്ന ബട്ടർഫ്‌ലൈ എന്ന ബസ്സും ഓംമ്നിയുമാണ് അപകടത്തിൽപ്പെട്ടത്. ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ കുടുംബാംഗങ്ങളെ നഷ്ടപ്പെട്ട ശ്രുതി, പ്രതിശ്രുത വരൻ ജൻസൺ, അങ്കിത്, ലാവണ്യ, മാധവി, രതിനി, അനൂപ്, അനിൽ, കുമാർ, ആര്യ എന്നിവർക്കാണ് പരിക്ക്. ഓമ്‌നി വാൻ വെട്ടി പൊളി ച്ചാണ് പരിക്കേറ്റവരെ പുറത്തെടുത്തത്.ജെൻസൺ ഒഴികെയുള്ള വരുടെ പരിക്ക് സാരമുള്ളതല്ല. ജെൻസനെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജിലേക്ക് മാറ്റി.മറ്റുള്ളവർ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

കേരളത്തിലെ എല്ലാ ജില്ലകളിലും മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത; തൃശ്ശൂരിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
തിരുവനന്തപുരം: കേരളത്തില്‍ അടുത്ത മണിക്കൂറുകളില്‍ കാറ്റിനും മഴയ്ക്കും സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കാലാവസ്ഥ