‘കൈയിൽ പൈസയില്ല, 1000 രൂപ തരാമോ, ജി പേ ചെയ്യാം’; വയോധികനെ പറ്റിച്ച് തട്ടിയത് 10000 രൂപ -സംഭവമിങ്ങനെ

കൊച്ചി: കൊച്ചിയിൽ വയോധികനെ കബളിപ്പിച്ച് ഗൂഗിൾ പേയിൽ നിന്നും 10,000 രൂപ തട്ടിയെടുത്ത പ്രതികൾ പിടിയിൽ. 1000 രൂപ വാങ്ങിയ ശേഷം പണമയക്കാനെന്ന പേരിൽ വയോധികന്റെ ഫോണ്‍ കൈക്കലാക്കിയായിരുന്നു തട്ടിപ്പ്. കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് സംഭവം. കൊച്ചി ഇടപ്പളളിയിൽ വച്ച് അമ്പലപ്പുഴ സ്വദേശി മോഹനനെ പ്രതികൾ പരിചയപ്പെടുന്നു. വീട്ടിൽ പോകാൻ കൈയ്യിൽ പണം ഇല്ല എന്നും ആയിരം രൂപ ക്യാഷ് ആയി നൽകിയാൽ പകരം ഗൂഗിൾ പേ ചെയ്തു തരാമെന്നും അഭ്യർഥിച്ചു. ആയിരം രൂപ കൈപ്പറ്റിയ ശേഷം പണം ഓണ്‍ലൈനായി അയച്ചതായി പ്രതികൾ പറഞ്ഞു.

എന്നാൽ അക്കൗണ്ട് പരിശോധിച്ചപ്പോൾ പണമെത്തിയില്ലെന്ന് മോഹനൻ മനസിലാക്കി. ഇതിനിടെ മോഹനന്റെ പാസ്‍വേർഡ് പ്രതികൾ കൈക്കലാക്കി. പരിശോധിക്കാനെന്ന പേരിൽ ഫോണ്‍ കൈക്കലാക്കിയ പ്രതികളിലൊരാൾ 10000 രൂപ സ്വന്തം അക്കൗണ്ടിലേക്കയച്ചു. ഇടപാട് നടന്നതായി മോഹനനെ കാണിച്ചു. തട്ടിപ്പ് മനസിലായ മോഹനൻ പ്രതികളിലൊരാളെ തടഞ്ഞുവച്ചു.

രണ്ടു പേർ ഓടി രക്ഷപ്പെട്ടു. പിന്നീട് എളമക്കര പൊലീസ് നടത്തിയ തെരച്ചിലിൽ രണ്ടുപേരും പിടിയിലായി. പ്രതികളായ ഫായിസും ഒമർ മുക്തറും മുൻപും മോഷണ കേസുകളിൽ പിടിയിലായിട്ടുണ്ട്. സാബിത്ത് ആണ് മറ്റൊരു പ്രതി. ഇവർ സമാന രീതിയിൽ നിരവധി തട്ടിപ്പുകൾ നടത്തിയതായാണ് പോലീസ് നിഗമനം.

സൗജന്യ സ്തനാർബുധ പരിശോധന ക്യാമ്പും ലോക പുരുഷ ദിനാഘോഷവും നടത്തി.

ശ്രേയസ് ബഡേരി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ യുവരാജ് സിംഗ് ഫൗണ്ടേഷന്റെ സഹകരണത്തോടെ സൗജന്യ സ്തനാർബുധ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.ലോക പുരുഷദിനാചരണത്തിന്റെ ഭാഗമായി പുരുഷന്മാരെ സമ്മാനങ്ങൾ നൽകി ആദരിച്ചു.യൂണിറ്റ് ഡയറക്ടർ ഫാ.ഗീവർഗീസ് മഠത്തിൽ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ്‌

അസ്മിത അത്‌ലറ്റിക്സ് ലീഗ് സംഘടിപ്പിച്ചു.

മുണ്ടേരി: പെൺകുട്ടികളിലെ കരുത്തുറ്റ കായിക താരങ്ങളെ കണ്ടെത്തുന്നതിനായി അണ്ടർ 14,അണ്ടർ 16, വയസ്സുകളിൽ ഉള്ള പെൺകുട്ടികൾക്ക് വേണ്ടി സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ ജില്ലാതല അസ്മിത (ASMITA) അത്‌ലറ്റിക്സ് ലീഗ് സംഘടിപ്പിച്ചു. അസി.

കാപ്പി കർഷക സെമിനാർ നാളെ

കൽപറ്റ:കോഫി ബോർഡിൻ്റെ നേതൃത്വത്തിൽ നാളെ (25 ന്) രാവിലെ പത്തു മണിക്ക് വടുവഞ്ചാൽ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ കാപ്പി കർഷക സെമിനാർ നടത്തും. മണ്ണ് പരിശോധനയും വളപ്രയോഗവും, കാപ്പി വിളവെടുപ്പും സംസ്കരണവും ഇന്ത്യ കോഫി

തദ്ദേശ തെരഞ്ഞെടുപ്പ്: ജില്ലയിൽ ആകെ സ്വീകരിച്ചത് 4809 പത്രികകൾ, സ്ഥാനാർത്ഥികൾ 3164

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ളപൊതുതെരഞ്ഞെടുപ്പിലേക്ക് സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം ജില്ലയിൽ ആകെ 4809 നാമനിർദ്ദേശ പത്രികകൾ സ്വീകരിച്ചു. 2229 പുരുഷന്മാരുടെയും 2580 സ്ത്രീകളുടെയും നാമനിർദ്ദേശ പത്രികകളാണ് സ്വീകരിച്ചത്. ജില്ലയിലെ 3 മുനിസിപ്പാലിറ്റികളിലും 4 ബ്ലോക്ക് പഞ്ചായത്തുകളിലേക്കും

ഗതാഗതം നിരോധിച്ചു.

വെള്ളമുണ്ട–പുളിഞ്ഞാൽ–തോട്ടോളിപ്പടി റോഡിൽ അറ്റകുറ്റ പ്രവർത്തികൾ നടക്കുന്നതിനാൽ നവംബർ 26 മുതൽ വാഹന ഗതാഗതം താത്കാലികമായി നിരോധിക്കുമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. Facebook Twitter WhatsApp

തദ്ദേശ തെരഞ്ഞെടുപ്പ്: പൊതുനിരീക്ഷകനും ചെലവ് നിരീക്ഷകരും ജില്ലയിലെത്തി

ജില്ലയിൽ തദ്ദേശ തെരഞ്ഞെടുപ്പ് നടത്തിപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങൾ നിരീക്ഷിക്കുന്നതിന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ നിയോഗിച്ച പൊതുനിരീക്ഷകനും ചെലവ് നിരീക്ഷകരും ജില്ലയിലെത്തി ചുമതലയേറ്റു. തിരുവനന്തപുരം ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്റര്‍ അശ്വിൻ കുമാറാണ് ജില്ലയിലെ പൊതുനിരീക്ഷകൻ. കൽപ്പറ്റ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.