കേരളത്തിൽ തിരുവോണത്തോടനുബന്ധിച്ച് ഒരാഴ്ചയിൽ നടക്കുന്നത് ആറ് കോടിയുടെ വാഴയില കച്ചവടം; ലാഭം മുഴുവൻ തമിഴ്നാടിന്: ഈ മേഖലയിൽ കേരളത്തിലുള്ളത് വൻ സാധ്യതകൾ

ഓണവുമായി ബന്ധപ്പെട്ട് കേരളത്തില്‍ പത്തുദിവസങ്ങളിലായി നടക്കുന്ന സദ്യയ്ക്കായി വിപണിയിലെത്തുന്നത് ആറ് കോടിയോളം രൂപയുടെ വാഴയില. ഇതില്‍ രണ്ടുകോടി രൂപ വരെയുള്ള കച്ചവടം തിരുവോണനാളിലേതാണ്. ആറ് കോടിയില്‍ മലയാളിക്ക് കിട്ടുന്നത് തമിഴ്നാട്ടില്‍നിന്ന് ഇല കൊണ്ടുവരുന്ന ഇടനിലക്കാരുടെയും പ്രാദേശികവ്യാപാരികളുടെയും ലാഭം മാത്രം. അതും പരമാവധി രണ്ടുകോടി രൂപവരെ. ബാക്കിതുക തമിഴ്നാട്ടിലേക്ക് പോകും.

ഇലയില്‍നിന്ന് നേട്ടമുണ്ടാക്കാൻ കേരളത്തില്‍ കുറേ കൃഷിക്കാർ ശ്രമം നടത്തിവരുന്നുണ്ടെങ്കിലും സ്വയംപര്യാപ്തതയിലേക്ക് ഇനിയും ദൂരമേറെ. സംസ്ഥാനത്ത് കാറ്ററിങ് മേഖലയിലെ കണക്കുപ്രകാരം മൂന്നുലക്ഷം ഇലകള്‍ വരെയാണ് ഉത്രാടം, തിരുവോണം നാളുകളിലുള്ളത്. ഒരു കെട്ടില്‍ ശരാശരി 250-300 ഇലകള്‍ വരെയുണ്ട്. ഇലയൊന്നിന് നാലുരൂപപ്രകാരം 1200 രൂപ വരെ വില വരും. ഉത്രാടം, തിരുവോണം നാളുകളില്‍ കെട്ടിന്റെ വില 2000 രൂപ വരെയാകും.

തമിഴ്നാട്ടിലെ മേട്ടുപ്പാളയം, കോയമ്ബത്തൂർ, പുളിയംപെട്ടി തുടങ്ങിയ സ്ഥലങ്ങളില്‍നിന്നാണ് ഇല എടുക്കുന്നത്. അവിടെ കെട്ടൊന്നിന് 1000 വരെ വിലയുണ്ട്. ഇവിടെ തദ്ദേശീയമായി വാങ്ങുന്ന ഇലയ്ക്ക് കൃഷിക്കാർക്ക് മൂന്നുരൂപ വരെ കിട്ടും. ഏഴ് രൂപയ്ക്കാണ് ഓണ്‍ലൈനില്‍ വില്‍പ്പനയെന്ന് തിരുവനന്തപുരം കേന്ദ്രീകരിച്ച്‌ പ്രവർത്തിക്കുന്ന മൈ ഓണ്‍ലൈൻവിപണി ചുമതലക്കാർ പറഞ്ഞു. ഇവർ ഒരു കുടുംബകൃഷി കൂട്ടായ്മയുടെ വാഴത്തോട്ടത്തില്‍നിന്നാണ് ഇല എടുക്കുന്നത്. കേരളത്തില്‍നിന്ന് ഓണസദ്യയ്ക്കൊപ്പം ഇലയും ഗള്‍ഫ് നാടുകളിലേക്ക് കയറ്റിവിടുന്നുണ്ട്. നാല് ടണ്‍ ഇലയാണ് സമീപദിനങ്ങളില്‍ കൊച്ചിയില്‍നിന്ന് കയറിപ്പോയത്.

വാഴയില കച്ചവടം ലക്ഷ്യമിട്ട് കൃഷി നടത്തിയാൽ കേരളത്തിൽ വലിയ സാധ്യതകൾ ആണ് ഉള്ളത്. എന്നാൽ കൃത്യമായ വിപണന തന്ത്രം ഉൾപ്പെടെ നടപ്പാക്കാനുള്ള സംവിധാനവും വേണം. വാഴയിലയുടെ കാര്യത്തിൽ സ്വയം പര്യാപ്തത കണ്ടെത്തിയാൽ മാത്രം കേരളത്തിന് വൻ ലാഭം കൊയ്യാം. എന്നാൽ സർക്കാർ സംവിധാനങ്ങൾ ഉൾപ്പെടെ ഇക്കാര്യത്തിൽ നിസംഗത പാലിക്കുന്നതിനാൽ അന്യസംസ്ഥാനങ്ങളാണ് ഈ നേട്ടങ്ങൾ മുഴുവൻ കൊയ്യുന്നത്.

സി-മാറ്റ് പരിശീലനം

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‍മെന്റ് (കിക്‌മ) സി-മാറ്റ് പരീക്ഷയ്ക്കുള്ള സൗജന്യ ഓൺലൈൻ പരിശീലനം സംഘടിപ്പിക്കുന്നു. വിദ്യാർത്ഥികൾ നവംബർ 20 വൈകിട്ട് അഞ്ചിനകം https://bit.ly/cmat25 മുഖേനെ രജിസ്റ്റർ ചെയ്യണം. ഫോൺ: 8548618290, 8281743442 Facebook

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ കരിങ്ങാരി പ്രദേശത്ത് നാളെ (നവംബർ 19) രാവിലെ 8.30 മുതൽ വൈകുന്നേരം അഞ്ച് വരെ വൈദ്യുതി വിതരണം മുടങ്ങും. കാട്ടിക്കുളം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ അറ്റകുറ്റ പ്രവർത്തികൾ നടക്കുന്നതിനാൽ

സിപ്‌ലൈന്‍ അപകടമെന്ന രീതിയിലുള്ള വ്യാജ വീഡിയോ നിര്‍മിച്ച് പ്രചരിപ്പിച്ചയാളെ ആലപ്പുഴയില്‍ നിന്ന് പിടികൂടി

കല്‍പ്പറ്റ: വയനാട്ടില്‍ സിപ്‌ലൈന്‍ അപകടമെന്ന രീതിയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സ് കൃത്രിമ വീഡിയോ നിര്‍മിച്ച് പ്രചരിപ്പിച്ചയാളെ ആലപ്പുഴയില്‍ നിന്ന് പിടികൂടി വയനാട് സൈബര്‍ പോലീസ്. ആലപ്പുഴ, തിരുവമ്പാടി, തൈവേലിക്കകം വീട്ടില്‍, കെ. അഷ്‌കര്‍(29)നെയാണ് ഇൻസ്‌പെക്ടർ എസ്

ഐഡിയൽ ലൈവ് എക്സ്പോ നവംബർ 27 മുതൽ: ലോഗോ പ്രകാശനം ചെയ്തു.

സുൽത്താൻബത്തേരി: ഐഡിയൽ ഇംഗ്ലീഷ് സ്കൂളിൽ നടക്കുന്ന വാർഷിക എക്സിബിഷൻ, ഐഡിയൽ ലൈവ് എക്സ്പോ 2025 ഈ മാസം 27ന് ആരംഭിക്കുമെന്ന് സംഘാടകർ അറിയിച്ചു. എക്സ്പോയുടെ ഔദ്യോഗിക ലോഗോ സ്കൂളിൽ നടന്ന പ്രൗഢമായ ചടങ്ങിൽ ഓയിസ്ക

എംഡിഎംഎ യുമായി പിടിയിൽ

അമ്പലവയൽ : ബത്തേരി കൈപ്പഞ്ചേരി ചെമ്പകശ്ശേരി വീട്ടിൽ ജിഷ്ണു ശശികുമാർ(30)നെയാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും അമ്പലവയൽ പോലീസും ചേർന്ന് പിടികൂടിയത്. രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഗോവിന്ദ മൂലയിൽ വച്ച് ഇയാൾ

എസ്.ഐ.ആർ; അസ്വഭാവിക തിടുക്കം നിഗൂഢതവർദ്ധിപ്പിക്കുന്നു. എൻ.ജി.ഒ അസോസിയേഷൻ

കൽപ്പറ്റ: ആവശ്യമായ സമയം അനുവദിക്കാതെ ത്രീവ്ട്ടർ പട്ടിക പുതുക്കുന്നതിൽ നീഗൂഢതയെന്ന് എൻ.ജി.ഒ അസോസിയേഷൻ ആരോപിച്ചു. അമിത സമ്മർദ്ദം മൂലം ബി.എൽ.ഒ. അനീഷ് ജോർജ്ജ് പയ്യന്നൂരിൽ ആത്മഹത്യ ചെയ്തുമായി ബന്ധപ്പെട്ട് വയനാട് കളക്ട്രറ്റിന് മുന്നിൽ സംഘടിപ്പിച്ച

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.