മാറുന്ന കാൻസർ പാറ്റേണുകൾ; ചെറുപ്രായവും ശാരീരിക ക്ഷമതയും രക്ഷയാവില്ല!

വാർധക്യത്തിൽ മാത്രം ഉണ്ടാകുന്ന ഒരു രോഗമല്ലാതായി മാറിയിരിക്കുകയാണ് കാൻസർ. ഇന്ന് ഇന്ത്യയിൽ ഇതിന്റെ പ്രതിരോധവും മുൻകൂട്ടിയുള്ള രോഗനിർണയവും ജീവിതശൈലിയിൽ മാറ്റം വരുത്തുന്നതും ഏറ്റവും വേഗത്തിൽ തന്നെ ആരംഭിക്കണം. ചെറു പ്രായമോ ശാരീരിക ക്ഷമതയോ ഒന്നും കാൻസറിനെ പ്രതിരോധിക്കാനുള്ള ഘടകങ്ങളല്ലെന്ന് തറപ്പിച്ച് പറയുകയാണ് ഡോ ത്രിലോക് പ്രതാപ് സിങ് ഭണ്ഡാരി. കഴിഞ്ഞ ഇരുപത്തിയഞ്ച് വർഷമായി താൻ പലതരം രോഗികളെ കണ്ടിട്ടുണ്ടെന്നും കാൻസർ പാറ്റേണുകളിൽ പലതരം മാറ്റങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ടെന്നും ഭണ്ഡാരി പറയുന്നു.
തന്റെ കരിയർ ആരംഭിക്കുമ്പോൾ ഭൂരിഭാഗം രോഗികളും അവരുടെ അമ്പതുകളിലും അറുപതുകളിലുമായിരുന്നു. ഇന്ന് മുപ്പതുകളിലും അതിലും ചെറുപ്പമായവരിലും ഇത് കാണപ്പെടുന്നു. അവരിൽ ഭൂരിഭാഗവും ശാരീരിക ക്ഷമതയും ഊർജ്ജസ്വലതയും ഉള്ളവരാണ്. അവർ തങ്ങൾക്ക് കാൻസറാണെന്ന് അംഗീകരിക്കാൻ തയ്യാറാവുകയുമില്ല.
യുവതികളിലെ ബ്രസ്റ്റ് കാൻസറാണ് ഇതിലെ ഏറ്റവും വലിയ ഉദാഹരണം. ഇതിൽ പലരും ഉന്നത പദവികളിൽ ജോലിചെയ്യുന്നവരോ കുഞ്ഞുകുട്ടികളുടെ അമ്മമാരോ ആയിരിക്കും. കുടുംബത്തിലെ ഏറ്റവും ആരോഗ്യമുള്ളവരെന്ന് കരുതുന്ന ഇവർക്കാണ് ഈ അസുഖം നിർണയിക്കപ്പെടുന്നത്. ഇന്ത്യയിൽ ഇത്തരത്തിൽ സ്തനാർബുദം സ്ഥിരീകരിക്കപ്പെടുന്നവരിൽ 10 മുതൽ 20 ശതമാനം വരെ ആർത്തവവിരാമത്തിലേക്ക് എത്തുന്നവരാണ്. ഇത് ഇനിയും കൂടാമെന്നാണ് ഡോക്ടർ പറയുന്നത്. തങ്ങൾക്ക് കാൻസർ വരാനുള്ള സാധ്യതയെ കുറിച്ച് ഇവർ ചിന്തിക്കാറില്ല. സ്ഥിരമായ സ്‌ക്രീനിങ് നടത്തുന്നത് പ്രായമാകുമ്പോൾ മാത്രമാണ്.

വൻകുടൽ കാൻസറിനെ കുറിച്ചുള്ള നിഗമനങ്ങളും മാറിമറിയുകയാണ്. ഈ കാൻസർ നാൽപത് വയസിന് താഴെയുള്ളവരിൽ വളരെ വിരളമായിരുന്നു. എന്നാൽ ഇന്ന് യുവാക്കളിലും റെക്റ്റൽ ബ്ലീഡിങ്, വിവരിക്കാൻ കഴിയാത്ത തരത്തിലുള്ള ഭാരക്കുറവ് എന്നിവ കാണപ്പെടുന്നുണ്ട്. തെറ്റിദ്ധാരണ മൂലം ഇത്തരം മുന്നറിയിപ്പുകളെ തള്ളിക്കളയുകയാണ് പലരും ചെയ്യുക. സ്‌പെഷ്യലിസ്റ്റിനെ സമീപിക്കുമ്പോഴേക്കും രോഗം അതിന്റെ മൂർദ്ധന്യാവസ്ഥയിൽ എത്തിയിട്ടുണ്ടാകും.

ഹൃദയത്തിന്റെ ആരോഗ്യം കുറഞ്ഞുവരുന്നതിന്റെ ലക്ഷണങ്ങള്‍

ഹൃദയ സ്തംഭനവും ഹൃദയാഘാതവും പ്രായഭേദമന്യേ എല്ലാവരേയും ഭയപ്പെടുത്തുന്ന ആരോഗ്യ പ്രശ്‌നമായി മാറിക്കഴിഞ്ഞു. മുന്‍പ് പ്രായമായവരില്‍ കണ്ടുവന്നിരുന്ന ഹൃദയാഘാതം ഇന്ന് ചെറുപ്പക്കാരുടെ ജീവനും അപകടത്തിലാക്കുന്നുണ്ട്. ആരോഗ്യം സംരക്ഷിക്കേണ്ടത് അത്യാവശ്യമാണെങ്കിലും തിരക്കിട്ട ജീവിതത്തിനിടയില്‍ പലരും ആരോഗ്യ സംരക്ഷണം

ശരീരത്തില്‍ അയണിന്റെ കുറവുണ്ടോ?എങ്ങനെ അറിയാം

മുടികൊഴിയുക, നഖങ്ങള്‍ പൊട്ടിപോവുക തുടങ്ങിയ ചെറിയ ചെറിയ സൂചനകള്‍ പോലും ശരീരത്തിലെ എന്തെങ്കിലും മാറ്റങ്ങളെയാണ് കാണിക്കുന്നതെന്ന് നമുക്ക് തോന്നാറുണ്ട് അല്ലേ?. ശരീരത്തില്‍ അയേണിന്റെ കുറവ് ഉണ്ടാകുമ്പോള്‍ എന്തൊക്കെ മാറ്റങ്ങളാണ് ഉണ്ടാകുന്നത്? ഏതൊക്കെ അവയവങ്ങളെയാണ് അത്

സാമൂഹിക ജീവിതത്തെ സുരക്ഷിതമാക്കാന്‍ മലപ്പുറത്തിന്റെ സൗഹൃദാന്തരീക്ഷം രാജ്യം മാതൃകയാക്കണം; കാന്തപുരം

മലപ്പുറം: സാമൂഹിക ജീവിതത്തെ സുരക്ഷിതമാക്കാന്‍ മലപ്പുറത്തിന്റെ സൗഹൃദാന്തരീക്ഷം രാജ്യം മാതൃകയാക്കണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് പ്രസിഡന്റ് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍. കേരള യാത്രക്ക് അരീക്കോട് നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു ജാഥാ ക്യാപ്റ്റന്‍

ഡബ്ലിയു ഓ എച്ച് എസ് എസ് ഗ്ലോബൽ അലൂംനി മീറ്റ്, പൂർവ്വ വിദ്യാർത്ഥി യോഗം വ്യാഴാഴ്ച

പിണങ്ങോട്: വയനാട് ജില്ലയിലെ ഒന്നാം നിര സ്കൂളുകളിൽ ഒന്നായ വയനാട് ഓർഫനേജ് ഹയർ സെക്കൻഡറി സ്കൂൾ പിണങ്ങോട് കർമ്മപഥത്തിൽ 46 വർഷം പൂർത്തിയാവുകയാണ്. പഠന മികവിന്റെയും വിജയശതമാനത്തിന്റെ കാര്യത്തിലും കലാ കായിക ശാസ്ത്ര സാംസ്കാരിക

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പുലിക്കാട്, മൈലാടുംകുന്ന്, കാജാ, പുളിഞ്ഞാല്‍, നാലാം മൈല്‍ ടവര്‍ കുന്ന് പ്രദേശങ്ങളില്‍ നാളെ (ജനുവരി 8) രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി വിതരണം ഭാഗികമായി

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

കല്‍പ്പറ്റ ഗവ ഐ.ടി.ഐയില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ മെക്കാനിക് ഡീസല്‍ തസ്തികയിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം നടത്തുന്നു. എ.ഐ.സി.ടി.ഇ/യു.ജി.സി അംഗീകൃത എന്‍ജിനീയറിങ് കോളേജ്/യൂണിവേഴ്സിറ്റിയില്‍ നിന്ന് ഓട്ടോമൊബൈല്‍/മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങില്‍ ബി.വോക് അല്ലെങ്കില്‍ ബിരുദവും (ഓട്ടോമൊബൈലില്‍ സ്പെഷ്യലൈസേഷന്‍), ബന്ധപ്പെട്ട

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.