സമന്വയം’ക്യാമ്പയിന് തുടക്കം 627 ന്യൂനപക്ഷ യുവജനങ്ങള്‍ രജിസ്റ്റര്‍ ചെയ്തു.

യുവജനങ്ങള്‍ക്ക് ഒരു ലക്ഷം തൊഴിലവസരങ്ങളും നൈപുണി വികസനം ലക്ഷ്യംവച്ചുള്ള ‘സമന്വയം’പദ്ധതിക്ക് തുടക്കമായി. തൊഴില്‍ രജിസ്‌ട്രേഷന്‍ ക്യാമ്പയിൻ്റെ സംസ്ഥാനതല ഉദ്ഘാടനം ‘സമന്വയം’ ലോഗോ പ്രകാശനം ചെയ്തുകൊണ്ട് ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ നിര്‍വ്വഹിച്ചു. സംസ്ഥാനത്തെ മതന്യൂനപക്ഷ വിഭാഗങ്ങളിലെ തൊഴില്‍ അന്വേഷകര്‍ക്ക് വിജ്ഞാന തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്നതിനും നൈപുണി വികസനത്തിനുമായി കേരള ഇക്കോണമി മിഷനും സംസ്ഥാന ന്യൂനപക്ഷ കമ്മീഷനും ചേര്‍ന്ന് നടപ്പിലാക്കുന്ന പ്രത്യേക പദ്ധതിയാണ് സമന്വയം. ക്യാമ്പില്‍ 627 ന്യൂനപക്ഷ യുവജനങ്ങള്‍ പങ്കാളികളായി. ജോലിയില്‍ തുടരുന്നതോടൊപ്പം വ്യത്യസ്ത മേഖലകളിലെ സാധ്യതകള്‍ കൂടി പരിശോധിക്കണമെന്നും ജോലിയില്‍ മാത്രം ഒതുങ്ങി നില്‍ക്കാതെ പുത്തന്‍ ആശയങ്ങളും സാധ്യതകളും സ്വായത്തമാക്കണമെന്നും കളക്ടര്‍ പറഞ്ഞു. അഭ്യസ്തവിദ്യരായവര്‍ക്ക് തൊഴിലും ജീവനോപാധിയും നല്‍കാനുതകുന്ന തൊഴില്‍ രജിസ്‌ട്രേഷന്‍ ക്യാമ്പ് മാതൃകാപരമാണെന്നും കളക്ടര്‍ അഭിപ്രായപ്പെട്ടു.

ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ അഡ്വ. എ.എ റഷീദ് അധ്യക്ഷനായിരുന്നു. വലിയ ഒരു ദുരന്തത്തിന് ശേഷം അതിജീവനത്തിൻ്റെ പാതയിൽ മുന്നേറുന്ന വയനാടിന് കൈത്താങ്ങായി സമൂഹത്തിന്റെ നാനാതുറയിലുള്ളവരെ ഒന്നിച്ച് ചേര്‍ക്കാനായത് നാം ഉയര്‍ത്തിപ്പിടിക്കുന്ന മതസൗഹാര്‍ദ്ദിന്റെയും മാനവികതയുടെയും സാഹോദര്യത്തിന്റെയും പ്രതിഫലനമാണെന്ന് ചെയര്‍മാന്‍ പറഞ്ഞു. പാര്‍ശ്വവത്ക്കരിക്കപ്പെട്ടവര്‍ക്ക് നിഷേധിക്കപ്പെട്ട നീതി സംരക്ഷിക്കുവാനും മറ്റു സമുദായത്തോടൊപ്പം അവരെ കൈപിടിച്ചുയര്‍ത്തുവാനും ശ്രമിക്കുകയാണ് ഇത്തരം പ്രവര്‍ത്തനങ്ങളിലുടെ ലക്ഷ്യം വയ്ക്കുന്നത്. വയനാട്ടില്‍ തുടക്കം കുറിച്ച ക്യാമ്പയിൻ 2024 ഡിസംബര്‍ മാസത്തോടെ ഒരു ലക്ഷം ന്യൂനപക്ഷ വിഭാഗക്കാരെ തൊഴിലുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്യിക്കുക എന്ന ഉദ്യമത്തിന്റെ പൂര്‍ത്തീകരണത്തിന് കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു. അവസരസമത്വവും വിദഗ്ധ പരിശീലനവും പിന്തുണയും ലഭ്യമാക്കുകയും നവ തൊഴില്‍ സാഹചര്യങ്ങളോട് പൊരുത്തപ്പെടാനുള്ള പരിശീലനം നല്‍കുകയുമാണ് സമന്വയം പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. രജിസ്റ്റര്‍ ചെയ്യുന്ന ഉദ്യോഗാര്‍ത്ഥികളുടെ യോഗ്യതയനുസരിച്ച് ജോലി ലഭ്യമാക്കാനുള്ള അവസരമൊരുക്കുമെന്നും കമ്മീഷന്‍ ചെയര്‍മാന്‍ അഡ്വ. എ.എ റഷീദ് പറഞ്ഞു.

ശ്രദ്ധേയമായി ‘സമന്വയം’ :രജിസ്റ്റര്‍ ചെയ്തത് 627 ഉദ്യോഗാര്‍ത്ഥികള്‍

ജില്ലയിലെ ന്യൂനപക്ഷ യുവജനങ്ങളുടെ പങ്കാളിത്തം കൊണ്ട് ഏറെ ശ്രദ്ധേയമായി ‘സമന്വയം’ തൊഴില്‍ – നൈപുണി രജിസ്ട്രേഷന്‍ ക്യാമ്പ്. രാവിലെ മുതല്‍ ആരംഭിച്ച രജിസ്ട്രേഷന്‍ ക്യാമ്പയിനിൽ മുസ്ലിം, കൃസ്ത്യന്‍, ജൈന ന്യൂനപക്ഷ വിഭാഗങ്ങളില്‍പെട്ട 627 ഉദ്യോഗാര്‍ത്ഥികള്‍ രജിസ്റ്റര്‍ ചെയ്തു. 18 നും 50 വയസ്സിനുമിടയിലുള്ള ന്യൂനപക്ഷ വിഭാഗത്തിലുള്ള അഭ്യസ്തവിദ്യരായവര്‍ക്ക് തൊഴില്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ നോളജ് ഇക്കോണമി മിഷന്റെ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമായ ഡി.ഡബ്ല്യു.എം.എസ് മുഖേനയാണ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് രജിസ്റ്റര്‍ ചെയ്യാനുള്ള അവസരം ഒരുക്കിയത്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവരുടെ യോഗ്യതക്കും അഭിരുചിക്കും ഇണങ്ങിയ തൊഴില്‍ തിരഞ്ഞെടുക്കാന്‍ ഇതിലൂടെ സാധിക്കും. സൂക്ഷ്മ ന്യൂനപക്ഷമായ ജൈന വിഭാഗത്തെ കൂടി പങ്കെടുപ്പിച്ചാണ് ക്യാമ്പയിന് തുടക്കമിട്ടത്. മിഷന്റെ ഡി.ഡബ്ല്യു.എം.എസ് പ്ലാറ്റ്‌ഫോമില്‍ നിലവില്‍ വയനാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലായി മുന്നൂറിലധികം തൊഴിലവസരങ്ങള്‍ ലഭ്യമാണ്. കൂടാതെ പ്രാദേശിക തൊഴിലവസരങ്ങളും പ്രയോജനപ്പെടുത്താനാകും. രജിസ്റ്റര്‍ ചെയ്തവരെ പരിശീലനത്തിലൂടെ തൊഴില്‍ സജ്ജരാക്കും. തുടര്‍ന്ന് പ്ലാറ്റ്‌ഫോമില്‍ ലഭ്യമായ തൊഴിലുകളിലേക്ക് എത്തിക്കും. സ്വകാര്യ തൊഴില്‍ ദാതാക്കളുമായി കൈകോര്‍ത്ത് ജില്ലാ, സംസ്ഥാനതലം, സംസ്ഥാനത്തിന് പുറത്ത് എന്നിങ്ങനെയുള്ള മേഖലകള്‍ തരംതിരിച്ചാണ് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക. തൊഴില്‍ ഉറപ്പാക്കുന്നതിനൊപ്പം കൃത്യമായ തുടര്‍നടപടികളും സഹായവും പിന്തുണയും നോളജ് മിഷന്‍ ഉറപ്പാക്കും. ഡിഡബ്ല്യൂഎംഎസ് പോര്‍ട്ടല്‍, ജോലിക്ക് അപേക്ഷിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, ജോലിക്ക് അപേക്ഷിച്ച ശേഷമുള്ള തുടര്‍നടപടികള്‍, നിയമന രീതി തുടങ്ങിയവ സംബന്ധിച്ച് നോളജ് എക്കോണമി മിഷന്‍ ഡൈവേഴ്‌സിറ്റി ഇന്‍ക്ലൂഷന്‍ മാനേജര്‍ പി.കെ പ്രജിത്ത്,നോളജ് എക്കോണമി മിഷന്‍ പ്രോഗ്രാം മാനേജര്‍ ധന്യ പവിത്രന്‍ എന്നിവര്‍ ക്ലാസെടുത്തു.

കല്‍പ്പറ്റ പുളിയാര്‍മല കൃഷ്ണഗൗഡര്‍ ഹാളില്‍ നടന്ന പരിപാടിയില്‍ എ.ഡി.എം കെ. ദേവകി, ന്യൂനപക്ഷ കമ്മീഷന്‍ അംഗങ്ങളായ പി റോസ, എ. സൈഫുദ്ധീന്‍ ഹാജി, കേരളാ നോളജ് ഇക്കോണമി മിഷന്‍ ഡയറക്ടര്‍ ഡോ. പി.എസ് ശ്രീകല, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി.റഷീദ് ബാബു, കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ പി.കെ ബാലസുബ്രമണ്യം, ജില്ലാ കോഡിനേറ്റര്‍ യൂസഫ് ചെമ്പന്‍, കേരള നോളജ് ഇക്കോണമി മിഷന്‍ റീജിയണല്‍ പ്രൊജക്റ്റ് മാനേജര്‍ ഡയാന തങ്കച്ചന്‍, കേരള മുസ്ലിം ജമാഅത്ത് പ്രസിഡണ്ട് കെ.ഒ അഹമ്മദ്കുട്ടി ബാഖവി, കെ.എന്‍.എം പ്രതിനിധി സയ്യിദ് അലി സ്വലാഹി, കാലിക്കറ്റ് രൂപത ലാറ്റിന്‍ കെ.എല്‍.സി പ്രതിനിധി തോമസ് ചെമ്മനം, ഡബ്ല്യൂ.എം.ഒ പ്രസിഡന്റ് കാദര്‍ പട്ടാമ്പി, ജയ്ന്‍ വയനാട് സമാജം ഡയറക്ടര്‍ രാജേഷ്, പ്രസിഡണ്ട് നേമി രാജ്, കെ.കെ മുഹമ്മദലി ഫൈസി, ഐ.പി.എഫ് ഡയറക്ടര്‍ ഡോ. ഇര്‍ഷാദ്, കല്‍പ്പറ്റ ദാറുല്‍ ഫലാഹ് ജനറല്‍ സെക്രട്ടറി കെ.കെ മുഹമ്മദലി ഫൈസി, കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് കെ.ഒ അഹമ്മദ് കുട്ടി, കെ.കെ.ഇ.എം സ്റ്റേറ്റ് നോഡല്‍ഓഫീസര്‍ (മൈനോരിറ്റി ഡയറക്ടറേറ്റ് ഓഫ് വെല്‍ഫെയര്‍) സനീഷ് കുമാര്‍, ജൈന സമാജം ഡയറക്ടര്‍ മഹേന്ദ്രകുമാര്‍, മാനന്തവാടി സെന്റ് ജോസഫ് ഹോസ്പിറ്റല്‍ ഡയറക്ടര്‍ ഫാ. മനോജ്, മാനന്തവാടി രൂപത മൈനോരിറ്റി സെല്‍ വൈസ് പ്രസിഡണ്ട് സെബാസ്റ്റ്യന്‍ പാലംപറമ്പില്‍ വിവിധ ന്യൂനപക്ഷ സംഘടനാ നേതാക്കള്‍, വിദ്യാഭ്യാസ സ്ഥാപന പ്രതിനിധികള്‍, ഉദ്യോഗാര്‍ത്ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കേരളത്തിലെ എല്ലാ ജില്ലകളിലും മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത; തൃശ്ശൂരിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

തിരുവനന്തപുരം: കേരളത്തില്‍ അടുത്ത മണിക്കൂറുകളില്‍ കാറ്റിനും മഴയ്ക്കും സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കാലാവസ്ഥ

‘വിലപേശാനല്ല പോകുന്നത്, യുദ്ധം അവസാനിപ്പിച്ചില്ലെങ്കിൽ പുടിൻ കഠിനമായ തിരിച്ചടി നേരിടും’; അലാസ്കയിലേക്ക് പോകും മുമ്പ് ട്രംപ്

അലാസ്കയില്‍ ഇന്ന് പുലർച്ചെ നടക്കുന്ന അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ‍് ട്രംപും റഷ്യന്‍ പ്രസിഡന്‍റ് വ്ലാഡിമിര്‍ പുടിനുമായുള്ള ചർച്ചയിലേക്ക് ലോകം ഉറ്റുനോക്കുകയാണ്. അതേസമയം അലാസ്കയിലേക്ക് വിമാനം കയറും മുമ്പ് നടത്തിയ പ്രതികരണമാണ് ഇപ്പോൾ ലോകം ചർച്ച

താമരശ്ശേരിയിൽ ഒൻപതുവയസുകാരി മരിച്ച സംഭവം, മരണകാരണം അമീബിക് മസ്തിഷ്ക ജ്വരം

കോഴിക്കോട്: താമരശ്ശേരിയിൽ പനി ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ച ഒൻപതുവയസുകാരിയുടെ മരണ കാരണം അമീബിക് മസ്തിഷ്ക ജ്വരമെന്ന് സ്ഥിരീകരണം. സ്രവപരിശോധനയിലാണ് സ്ഥിരീകരിച്ചത്. മെഡിക്കൽ കോളേജിലെ മൈക്രോബയോളജി ലാബിൽ നടത്തിയ പരിശോധനയിൽ അമീബിക് സാന്നിധ്യം കണ്ടെത്തുകയായിരുന്നു. കോരങ്ങാട്

ഓഗസ്റ്റ് 22ന് അമിത് ഷാ കേരളത്തിൽ; ബിജെപിയുടെ തദ്ദേശ തെരഞ്ഞെടുപ്പ് മുൻ ഒരുക്കങ്ങൾ വിലയിരുത്തും

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ബിജെപിയുടെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ അവലോകനം ചെയ്യാന്‍ മുതിര്‍ന്ന നേതാവും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷാ വീണ്ടും കേരളത്തിലെത്തും.ജൂലൈ 12ന് തിരുവനന്തപുരത്ത് അമിത് ഷാ തുടങ്ങിവച്ച പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യാനായാണ് 22ന് എത്തുന്നത്.

പാർട്ട് ടൈം ഓൺലൈൻ ജോലി തട്ടിപ്പ്: ചെറിയ തുകകൾ പ്രതിഫലമായി നൽകിയശേഷം ഒറ്റപ്പാലം സ്വദേശിയിൽ നിന്ന് നിക്ഷേപമായി കൈപ്പറ്റിയ 50 ലക്ഷത്തോളം കബളിപ്പിച്ചു; തിരുവനന്തപുരം സ്വദേശിയായ 25കാരന് സമർത്ഥമായി വലയിൽ വീഴ്ത്തി പോലീസ്

വീട്ടിലിരുന്ന് ഓണ്‍ലൈനായി പാർട്ട് ടൈം ജോലി ചെയ്ത് പണം സമ്ബാദിക്കാമെന്ന് വാഗ്‌ദാനം നല്‍കി പണം തട്ടിയ കേസിലെ പ്രതിയെ പോലീസ് പിടികൂടിയത് സുപ്രധന നീക്കത്തിലൂടെ.കാട്ടാക്കട സ്വദേശി ആന്റോ ബിജു(25) ആണ് അറസ്റ്റിലായത്. ഒറ്റപ്പാലം സ്വദേശിയാണ്

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടി; യുവതി ഉള്‍പ്പെടെ മൂന്നു പേര്‍ അറസ്റ്റിൽ

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്തെന്ന കേസില്‍ മൂന്നുപേർ അറസ്റ്റില്‍. പാലാ ഭരണങ്ങാനം വേലംകുന്നേല്‍ ടോജി തോമസ് (39), മൈഗ്രിറ്റ് ഉടമ ദേശം പിവിഎസ് ഫ്ലാറ്റില്‍ താമസിക്കുന്ന നിഷ വിജേഷ് (38), ഉദ്യോഗാർഥികളുടെ

Latest News

പാർട്ട് ടൈം ഓൺലൈൻ ജോലി തട്ടിപ്പ്: ചെറിയ തുകകൾ പ്രതിഫലമായി നൽകിയശേഷം ഒറ്റപ്പാലം സ്വദേശിയിൽ നിന്ന് നിക്ഷേപമായി കൈപ്പറ്റിയ 50 ലക്ഷത്തോളം കബളിപ്പിച്ചു; തിരുവനന്തപുരം സ്വദേശിയായ 25കാരന് സമർത്ഥമായി വലയിൽ വീഴ്ത്തി പോലീസ്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.