പ്രതിഷേധമിരമ്പി പ്രതിഷേധാഗ്നി

വർഷങ്ങൾ നീണ്ടുനിന്ന ശാസ്ത്ര- സാങ്കേതിക പരിസ്ഥിതി പഠനത്തിനും, ആവശ്യമായ സർവ്വേകളുടെ അടിസ്ഥാനത്തിലും ഡിപിആർ തയ്യാറാക്കി മുഴുവൻ തുകയും അനുവദിച്ച് 1994 അന്നത്തെ മുഖ്യമന്ത്രി കെ.കരുണാകരൻ ശിലസ്ഥാപനം നടത്തി, 70% പണി പൂർത്തീകരിച്ചിട്ട് 30 വർഷം കഴിഞ്ഞിട്ടും പണി പൂർത്തിയാവാതെ പോയത് രാജ്യത്തിനു ആകെ അപമാനകരവും ആക്ഷേപകരവുമാണ് എന്നു പൂഴിത്തോട് ബദൽ റോഡ് വികസനസമിതി ചെയർമാൻ കെ.എ ആന്റണി.
30 വർഷത്തെ കാത്തിരിപ്പിന് ഇനിയെങ്കിലും അറുതി വരുത്തുക,യുദ്ധകാലാടിസ്ഥാനത്തിൽ ബദൽ റോഡ് നിർമാണം പുന രാരംഭിക്കുക, ചുരമില്ല ബദൽ പാത എന്ന വയനാടി നറെ ചിരകാല സ്വപ്നം സാക്ഷാൽക്കരിക്കുക. കേന്ദ്ര- സംസ്ഥാന ഗവൺമെന്റുകളും ജനപ്രതിനിധികളും കണ്ണ് തുറക്കുക,വയനാടിന്റെ പുനർനിർമ്മാണത്തിന് സാമ്പത്തിക പാക്കേജ് അനുവദിക്കുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് പടിഞ്ഞാറത്തറയിൽ സംഘടിപ്പിച്ച പ്രതിഷേധ സദസ്സ് ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. രാജ്യം കണ്ട ഏറ്റവും വലിയ ദുരന്തത്തിനുശേഷവും വയനാടിന് യാതൊരു സഹായവും നൽകുവാൻ കേന്ദ്രഗവണ്മെന്റ് നാളിതുവരെ തയ്യാറാവാത്തത് വര്ഷങ്ങളായി കേന്ദ്രം വയനാടിനോട് കാണിക്കുന്ന അവഗണനയുടെ തുടർച്ചയാണ്.
വയനാടിന്റെ പുനർ നിർമാണത്തിനും വയനാട് സുരക്ഷിതമാണെന്ന് ടൂറിസ്റ്റുകളെ ബോധ്യപ്പെടുത്തുവാൻ, താമരശ്ശേരി ചുരത്തിൽ ദിനംപ്രതി അനുഭവപ്പെടുന്ന ഗതാഗതകുരിക്കിന് ശാശ്വത പരിഹാരം കാണുവാൻ, ടുറിസം രംഗത്തുള്ള വയനാടിന്റെ കുതിച്ചുചാട്ടത്തിനും ബദൽ പാത അനിവാര്യമാണ്.
വയനാട്ടിലേക്കുള്ള സുഗമമായ സഞ്ചാരത്തിന് വഴിയൊരുക്കിയില്ലെങ്കില് വയനാട്ടിലെ ജനങ്ങളുടെ ജീവിതം കൂടുതൽ ദുസ്സഹമായി തീരും .
ടൂറിസം രംഗം കുടി തകർന്നു അടിഞ്ഞാൽ വയനാടിന്റ ഭാവി ഇരുട്ടിലാവും. കേന്ദ്ര- സംസ്ഥാന ഗവണ്മെന്റുകൾ ഇക്കാര്യങ്ങൾ തിരിച്ചറിയണം എന്നു യോഗം ആവശ്യപ്പെട്ടു.
പൂഴിത്തോട് ബദൽ റോഡിനു എന്ത് സംഭവിച്ചു……….?, വിമർശനാത്മകമായ ഒരു ആത്മപരിശോധനക്ക് കേന്ദ്ര-സംസ്ഥാനങ്ങളും,ബന്ധപ്പെട്ട ജനപ്രതിനിധികളും തയ്യാറാവുക. ടൂറിസം രംഗത്ത് സംസ്ഥാനത്തു അനന്ത സാധ്യതയുള്ള ജില്ലയാണ് വയനാട് എന്ന് യാഥാർത്ഥ്യം ഉൾക്കൊണ്ട് പ്രവർത്തിക്കേണ്ടത് കാലഘട്ടത്തിലെ ആവശ്യമാണെന്ന് യോഗം വിലയിരുത്തി.
മേപ്പാടി കള്ളാടി തുരങ്കപാതയുടെ നിർമ്മാണം പൂർത്തീകരിക്കുവാൻ 2600 കോടി രൂപയോളം വകയിരുത്തി പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു. എങ്കിലും റോഡ് യാഥാർഥ്യമാക്കുവാൻ വർഷങ്ങൾ വേണ്ടിവരും. അത്‌കൊണ്ട് വയനാടിന്റെ പ്രേത്യക സാഹചര്യം കണക്കിലെടുത്തു കുറഞ്ഞ തുക മുടക്കിയാൽ (ഏകദേശം 10 കോടി) വനത്തിലൂടെയുള്ള 8.25 km ദൂരം 6 മാസം കൊണ്ട് പദ്ധതി പൂർണ്ണമായി പൂർത്തീകരിക്കാൻ കഴിയും
അതിനാൽ തുരങ്കപാതക്കൊപ്പം ബദൽ റോഡ് പണിയും സർക്കാർ ഉടൻ ഏറ്റെടുക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
പുതിയ കേന്ദ്ര നയം അനുസരിച്ച് വനത്തിലൂടെ റോഡ് നിർമ്മാണത്തിന് കേന്ദ്ര അനുമതി ലഭിക്കുവാൻ യാതൊരു തടസ്സവും ഇല്ലെന്ന് യോഗം ചൂണ്ടിക്കാട്ടി നേരത്തെ ശിലാസ്ഥാപനത്തിന്റെ സമീപം പ്രതിഷേധാഗ്നി ജ്വലിപ്പിച്ചു കൊണ്ടാണ് ചടങ്ങ് ആരംഭിച്ചത്. പിന്നീട് ടൗണിലൂടെ പിഡബ്ല്യുഡി ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.പിഡബ്ല്യുഡി ഓഫീസിനു മുമ്പിൽ ചേർന്ന് പ്രതിഷേധ ധർണ പൂഴിത്തോട് ബദൽ റോഡ് കർമ്മസമിതി മുൻ ചെയർമാൻ ഒ.ജെ ജോൺസൺ ഉദ്ഘാടനം ചെയ്തു. പ്രതിഷേധ സംഗമത്തിൽ വികസന സമിതി വൈസ് ചെയർമാൻ കെ എം ജോസഫ് അധ്യക്ഷത വഹിച്ചു. അഡ്വക്കേറ്റ് ജോർജ് വാതുപറമ്പിൽ, വി എം ജോസ്, സജി എ ജെ, ഷമീർ, ബെന്നി, സാജൻ മാത്യു, കുര്യാക്കോസ് ടി പി, അബ്രഹാം പി കെ, ജോസ് അഴീക്കൽ, ജോയ് ചിറ്റാട്ടുകര, തുടങ്ങിയവർ സംസാരിച്ചു.

സായാഹ്ന ഓ പി ആരംഭിച്ചു.

പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് കാപ്പും കുന്ന്കുടുംബാരോഗ്യ കേന്ദ്രത്തിൽ രോഗികൾ കൂടി വരുന്നതിനാൽ സായാഹ്ന ഓ പി ആരംഭിച്ചു പ്രസിഡണ്ട് പിബാലൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങളായ പി എ ജോസ് എം പി നൗഷാദ്

ജാഗ്രത! ഈ വർഷത്തെ ആദ്യ ചുഴലിക്കാറ്റ് ‘ശക്തി ‘ അറബികടലിൽ പ്രവേശിച്ചു, കേരളത്തിൽ 3 ദിവസം ഇടിമിന്നലോടെയുള്ള മഴക്ക് സാധ്യത

തിരുവനന്തപുരം: ഈ വർഷത്തെ ആദ്യ ചുഴലിക്കാറ്റായ ‘ശക്തി ‘ അറബികടലിൽ പ്രവേശിച്ചതോടെ ഇടിമിന്നലോടെയുള്ള മഴക്ക് സാധ്യത. കേന്ദ്ര കാലാവസ്ഥ വകുപ്പ് അടുത്ത 3 ദിവസം കേരളത്തിൽ ഇടിമിന്നൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ

ആ ഭാ​ഗ്യവാനെ ഇന്ന് അറിയാം; തിരുവോണം ബമ്പർ നറുക്കെടുപ്പ്

കേരള ഭാഗ്യക്കുറി വകുപ്പിന്റെ 25 കോടി നേടുന്ന ഭാ​ഗ്യവാൻ ആരെന്ന് ഇന്ന് അറിയാം. ശനിയാഴ്‌ച ഇന്ന് പകൽ രണ്ടിന് തിരുവനന്തപുരത്തെ ഗോര്‍ഖി ഭവനിൽ നറുക്കെടുപ്പ് നടക്കും. ചരക്കുസേവന നികുതി മാറ്റവുമായി ബന്ധപ്പെട്ടും അപ്രതീക്ഷിതമായ കനത്ത

വാഹനലേലം

ജലസേചന വകുപ്പ് പടിഞ്ഞാറത്തറ ബിഎസ്പി അഡിഷണൽ സബ് ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിൽ ഉപയോഗിച്ചിരുന്ന കെഎൽ 12 എഫ് 2124 നമ്പറിലുള്ള ബൊലേറോ ജീപ്പ് വാഹനം ലേലം ചെയ്യുന്നു. ക്വട്ടേഷനുകൾ ഒക്ടോബർ 15

വാഹനാപകടത്തിൽ വിദ്യാർത്ഥി മരിച്ചു.

കോഴിക്കോട് കുറ്റിക്കാട്ടൂരിന് സമീപംആറാം മൈലിൽ ബസ് സ്കൂട്ടറിൽ ഇടിച്ച് വിദ്യാർത്ഥി മരിച്ചു.വൈത്തിരി പൊഴുതന സ്വദേശി ഫർഹാൻ (18 )ആണ് മരിച്ചത്.രാത്രി ഒമ്പതരയോടെയാണ് അപകടം ഉണ്ടായത്. പെരുമണ്ണയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് ഇതുവഴി വന്ന കാറിനെ

വന്യമൃഗശല്യ പരിഹാരത്തിന് 1.13 കോടിയുടെ ഹാങിങ് ഫെൻസിങ് പദ്ധതി നടപ്പാക്കി മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത്

വികസന നേട്ടങ്ങള്‍ ചര്‍ച്ച ചെയ്ത് മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്തിന്റെ വികസന സദസ്സ്. ഗ്രാമ പഞ്ചായത്തിന്റെ അടിസ്ഥാന-പശ്ചാത്തല വികസനം ലക്ഷ്യമിട്ട് നടപ്പാക്കിയ ഗ്രാമീണ റോഡുകള്‍, നടപ്പാതകള്‍, കെട്ടിടങ്ങള്‍, റോഡ് നവീകരണം, കുടിവെള്ള പദ്ധതികള്‍, നടപ്പാലം, കലുങ്കുകള്‍, ഓവുചാലുകള്‍,

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.