ഗുഡ്‌മോണിങ്ങ് കളക്ടര്‍ വരു.. സംവദിക്കാം

അച്ചടക്കമുള്ള ക്ലാസ്സ് മുറിയിലെ കടുകട്ടിയേറിയ പാഠഭാഗങ്ങളല്ല. അതിനേക്കാള്‍ ഗൗരവമേറിയ ഒരു പഠനമുറിയായിരുന്നു കുട്ടികള്‍ ആദ്യം മനസ്സില്‍ സങ്കല്‍പ്പിച്ചത്. എന്നാല്‍ ഏറ്റവും ലളിതമായി വലിയൊരു ജീവിതപാഠങ്ങളുടെ പുതിയ ക്ലാസ്സ് മുറിയായിമാറുകയായിരുന്നു ജില്ലാ കളക്ടറുടെ ഓഫീസ് മുറി. ആദ്യമായതിന്റെ അങ്കലാപ്പുകളെല്ലാം മാറിയപ്പോള്‍ ചോദ്യങ്ങളും ഉത്തരങ്ങളുമെല്ലാമായി കുട്ടികള്‍ക്കെല്ലാം ആവേശമായി. അതുവരെയും ഭരണനിര്‍വ്വഹണത്തിന്റെമാത്രം ചര്‍ച്ചകള്‍ നിറഞ്ഞിരുന്ന ജില്ലാ ഭരണസിരകേന്ദ്രത്തിലെ ഓഫീസിനും ഇത് പുതുമയുള്ള അനുഭവമായി മാറി. ജില്ലാ കളക്ടര്‍ ഡി.ആര്‍.മേഘശ്രീയാണ് ഗുഡ് മോണിങ്ങ് കളക്ടര്‍ എന്ന പേരില്‍ കുട്ടികളുമായുള്ള സംവാദ പരിപാടിക്ക് ബുധനാഴ്ച തുടക്കം കുറിച്ചത്. ഇതാദ്യമായാണ് തുടര്‍ച്ചയായി കുട്ടികള്‍ക്കൊപ്പമുള്ള ചര്‍ച്ചയ്ക്കായി ആഴ്ചകള്‍ തോറും വയനാട് ജില്ലയില്‍ ഒരു ജില്ലാ കളക്ടര്‍ പ്രത്യേക സമയം മാറ്റിവെക്കുന്നത്. പുതിയ തലമുറകളില്‍ നിന്നും അഭിപ്രായ സമന്വയം ഉള്‍പ്പെടെ കുട്ടികളുടെ പ്രശ്‌നങ്ങളും പഠന പൊതു കാര്യങ്ങളുമെല്ലാം വേര്‍തിരിവുകളില്ലാതെ ജില്ലാ കളക്ടറോട് കുട്ടികള്‍ക്ക് കൂളായി സംസാരിക്കാം. കരിയര്‍ ഡെവലപ്പ് മെന്റ് ഉള്‍പ്പടെ കുട്ടികള്‍ക്കും ഈ അവസരങ്ങള്‍ വലിയ മുതല്‍ക്കൂട്ടാകും. കളക്ടറും കുട്ടികളും തമ്മിലുള്ള പ്രത്യേക സംവാദം ഗുഡ്‌മോണിങ്ങ് കളക്ടര്‍ പ്രഥമ പരിപാടിയില്‍ മുട്ടില്‍ ഡബ്ല്യു.എം.ഒ സ്‌കൂളിലെ കുട്ടികളായിരുന്നു അതിഥികള്‍. അപൂര്‍വ്വമായൊരു അവസരത്തിന്റെ നിറവായിരുന്നു കുട്ടികളെല്ലാം. സാമൂഹികം സാംസ്‌കാരികം വിദ്യാഭ്യാസം എന്നിങ്ങനെ തുടങ്ങി വിവിധ മേഖലകളെക്കുറിച്ചായിരുന്നു കുട്ടികളുടെ ആകാംക്ഷകള്‍. ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം പറഞ്ഞും തിരികെ ചോദ്യങ്ങള്‍ ചോദിച്ചും ജില്ലാ കളക്ടര്‍ കുട്ടികള്‍ക്കൊപ്പം സമയം ചെലവിട്ടു. ഏറ്റവും വലിയ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ജില്ലാ കളക്ടറുടെ ദൗത്യ നിര്‍വ്വഹണത്തിന്റെയും അനുഭവങ്ങള്‍ കുട്ടികള്‍ ചോദിച്ചറിഞ്ഞു. കാലത്ത് 9.30 മുതല്‍ 10 വരെ നീണ്ടുനിന്ന ഗുഡ്‌മോണിങ്ങ് കളക്ടര്‍ പരിപാടിയില്‍ 15 വിദ്യാര്‍ത്ഥികളാണ് പങ്കെടുത്തത്. കുട്ടികളുടെ വ്യക്തിത്വ രൂപീകരണത്തില്‍ തുറന്ന സംവാദങ്ങളുടെയും പ്രാധാന്യമാണ് ഗുഡ്‌മോണിങ്ങ് കളക്ടര്‍ അടയാളപ്പെടുത്തുന്നത്. ജില്ലയിലെ ഹൈസ്‌കൂള്‍ മുതല്‍ മുകളിലെ ക്ലാസ്സില്‍ പഠിക്കുന്നവര്‍ക്കാണ് ഗുഡ് മോണിങ്ങ് കളക്ടര്‍ സംവാദത്തില്‍ പങ്കെടുക്കാന്‍ അവസരമുള്ളത്. എല്ലാ ബുധനാഴ്ചയും രാവിലെ 9.30 മുതല്‍ 10 വരെ ജില്ലാ കളക്ടറുടെ ചേംബറിലാണ് സംവാദം അരങ്ങേറുക. പരമാവധി 15 കുട്ടികള്‍ക്ക് ഒരു വിദ്യാഭ്യാസ സ്ഥാപനത്തില്‍ നിന്നും പങ്കെടുക്കാം. ഇതിനായി ഗൂഗിള്‍ ഫോം ലിങ്ക് വഴിയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. ജില്ലാ കളക്ടറുടെ ഫേസ്ബുക്ക് പേജില്‍ ഗൂഗിള്‍ ഫോം ലിങ്ക് ലഭ്യമാകും.

റാങ്ക് ലിസ്റ്റ് റദ്ദായി

പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ വെള്ളമുണ്ട താഴെഅങ്ങാടി, വെള്ളമുണ്ട ടൗൺ, കിണറ്റിങ്ങൽ, കണ്ടത്തുവയൽ, കോച്ച് വയൽ എന്നീ പ്രദേശങ്ങളിൽ നാളെ (ഒക്ടോബർ നാല്) രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി വിതരണം

അറ്റന്‍ഡന്റ് തസ്തികയിലേക്ക് അപേക്ഷിക്കാം

ചേനാട് ഗവ. സ്‌കുളില്‍ ഓഫീസ് അറ്റന്‍ഡന്റ് തസ്തികയിലേക്ക് ദിവസവേതനത്തിന് അപേക്ഷ ക്ഷണിച്ചു. അസല്‍ സര്‍ട്ടിഫിക്കറ്റുമായി ഇന്ന് (ഒക്ടോബര്‍ 4) വൈകിട്ട് മൂന്നിനകം സ്‌കൂള്‍ ഓഫീസില്‍ എത്തണമെന്ന് പ്രധാനധ്യാപിക അറിയിച്ചു. Facebook Twitter WhatsApp

ക്യാഷ് അവാര്‍ഡിന് അപേക്ഷിക്കാം

കേരള ഷോപ്‌സ് ആന്‍ഡ് കൊമേഷ്യന്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കളില്‍ നിന്നും ക്യാഷ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. 2025-26 അധ്യയന വര്‍ഷം പ്ലസ് വണ്‍, ബിരുദാനന്തര ബിരുദം, പ്രൊഫഷണല്‍ കോഴ്‌സുകളില്‍ പഠിക്കുന്നവര്‍ക്കാണ് അവസരം.

പത്താമത് ദേശീയ ആയുർവേദ ദിന വാരാചരണം സമാപന ചടങ്ങ് കൽപറ്റയിൽ നടത്തി

“ആയുർവേദം മനുഷ്യർക്കും ഭൂമിക്കും” എന്ന പ്രമേയവുമായി ആചരിച്ച പത്താമത് ദേശീയ ആയുർവേദ ദിനാചരണങ്ങളുടെ ജില്ലാതല സമാപനച്ചടങ്ങ് ഇന്ത്യൻ സിസ്റ്റം ഓഫ് മെഡിസിൻ, നാഷണൽ ആയുഷ് മിഷൻ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ സെപ്റ്റംബർ 27-ന് കല്പറ്റ

കർഷക അവാർഡ് തലാപ്പിള്ളിൽ ടി.എം.ജോർജ്ജിന്

കൽപ്പറ്റ: മികച്ച കർഷകർക്ക് കേരള സംസ്ഥാന സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് ഏർപ്പെടുത്തിയ അവാർഡിന് വയനാട് ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്തിലെ മുണ്ടക്കുറ്റി സ്വദേശിയായ തലാപ്പിള്ളിൽ ടി.എം.ജോർജ്ജിന് ലഭിച്ചു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.