പന്ത്രണ്ട് വർഷമായി റേഷൻ കാർഡിന് വേണ്ടിയായിരുന്നു മൂപ്പൈനാട് ഗ്രാമപഞ്ചായത്തിലെ ഹാരിസൺ മലയോളം പ്ലാൻ്റേഷനിലെ ജോലിക്കാരിയായിരുന്ന മഹാദേവി ഓഫീസുകൾ കയറിയിറങ്ങിയത്. എസ്റ്റേറ്റ് പാടിയിൽ വാടകയ്ക്ക് താമസിക്കുന്ന മഹാദേവിക്ക് കെട്ടിട ഉടമ എൻ ഒ സി നൽകാത്തതായിരുന്നു റേഷൻ കാർഡ് കിട്ടാത്തതിന് കാരണമായത്. എൻ ഒ സി ലഭ്യമല്ലാത്തതിനാൽ പഞ്ചായത്തിന് സ്ഥിരതാമസക്കാരിയാണെന്ന സർട്ടിഫിക്കറ്റും നൽകാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ ഗ്രാമപഞ്ചായത്തിൽ സ്ഥിരതാമസക്കാരിയാണ് എന്ന് ഉറപ്പ് വരുത്തി എൻ ഒ സി യില്ലാതെ തന്നെ സർട്ടിഫിക്കറ്റ് നൽകാൻ അദാലത്തിൽ മന്ത്രി എം.ബി. രാജേഷ് നേരിട്ട് നിർദ്ദേശം നൽകി. ചടങ്ങിൽ വെച്ചു തന്നെ മഹാദേവിക്ക് സർട്ടിഫിക്കറ്റും മന്ത്രി വിതരണം ചെയ്തു. ഇതോടെ തദ്ദേശ അദാലത്ത് സ്വന്തമായി ഒരു റേഷൻ കാർഡ് എന്ന മഹാദേവിയുടെ ആഗ്രഹ സാഫല്യത്തിൻ്റെയും വേദിയായി മാറി.

ഓണ്‍ലൈനില്‍ പടക്കം ഓര്‍ഡര്‍ ചെയ്തു; പാഴ്സലുമായി സഞ്ചരിച്ച ലോറി തൃശൂരില്‍ കത്തിയമര്‍ന്നു
തൃശൂര്‍: പാഴ്‌സലിലുണ്ടായിരുന്ന പടക്കം പൊട്ടിത്തെറിച്ച് തൃശൂരില്‍ ലോറിക്ക് തീപിടിച്ചു. ലോറി ജീവനക്കാര്‍ പരിക്കുകളൊന്നുമില്ലാതെ രക്ഷപ്പെട്ടു. തൃശൂര്‍ നടത്തറ ദേശീയപാതയിലാണ് സംഭവം. ലോറിയിലുണ്ടായിരുന്ന പാഴ്‌സല്‍ പായ്ക്കറ്റുകള്‍ മറ്റൊരു വാഹനത്തിലേക്ക് മാറ്റി കയറ്റുമ്പോഴായിരുന്നു തീപിടിച്ചത്. ലോറിയിലെ ഒരു







