പന്ത്രണ്ട് വർഷമായി റേഷൻ കാർഡിന് വേണ്ടിയായിരുന്നു മൂപ്പൈനാട് ഗ്രാമപഞ്ചായത്തിലെ ഹാരിസൺ മലയോളം പ്ലാൻ്റേഷനിലെ ജോലിക്കാരിയായിരുന്ന മഹാദേവി ഓഫീസുകൾ കയറിയിറങ്ങിയത്. എസ്റ്റേറ്റ് പാടിയിൽ വാടകയ്ക്ക് താമസിക്കുന്ന മഹാദേവിക്ക് കെട്ടിട ഉടമ എൻ ഒ സി നൽകാത്തതായിരുന്നു റേഷൻ കാർഡ് കിട്ടാത്തതിന് കാരണമായത്. എൻ ഒ സി ലഭ്യമല്ലാത്തതിനാൽ പഞ്ചായത്തിന് സ്ഥിരതാമസക്കാരിയാണെന്ന സർട്ടിഫിക്കറ്റും നൽകാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ ഗ്രാമപഞ്ചായത്തിൽ സ്ഥിരതാമസക്കാരിയാണ് എന്ന് ഉറപ്പ് വരുത്തി എൻ ഒ സി യില്ലാതെ തന്നെ സർട്ടിഫിക്കറ്റ് നൽകാൻ അദാലത്തിൽ മന്ത്രി എം.ബി. രാജേഷ് നേരിട്ട് നിർദ്ദേശം നൽകി. ചടങ്ങിൽ വെച്ചു തന്നെ മഹാദേവിക്ക് സർട്ടിഫിക്കറ്റും മന്ത്രി വിതരണം ചെയ്തു. ഇതോടെ തദ്ദേശ അദാലത്ത് സ്വന്തമായി ഒരു റേഷൻ കാർഡ് എന്ന മഹാദേവിയുടെ ആഗ്രഹ സാഫല്യത്തിൻ്റെയും വേദിയായി മാറി.

അമിത വേഗതയും അശ്രദ്ധമായ ഡ്രൈവിംഗും അപകടങ്ങളും; 59 ഓട്ടോറിക്ഷ ലൈസൻസുകൾ റദ്ദാക്കി
തിരുവനന്തപുരം:ഓട്ടോറിക്ഷകൾ ഉൾപ്പെടുന്ന അപകടങ്ങളുടെ എണ്ണത്തിൽ ആശങ്കാജനകമായ വർദ്ധനവുണ്ടായ സാഹചര്യത്തിൽ, നടത്തിയ സ്പെഷ്യൽ ഡ്രൈവിൽ 44,146 വാഹനങ്ങൾ പരിശോധിച്ചതിൽ 3818 നിയമലംഘനങ്ങൾ കണ്ടെത്തുകയും 59 ലൈസൻസുകൾ സസ്പെന്‍റ് ചെയ്യുകയും ചെയ്തു. ട്രാഫിക് & റോഡ് സേഫ്റ്റി