കാലാനുസൃതമായ മുന്നേറ്റം;തദ്ദേശ ചട്ടങ്ങൾ പരിഷ്കരിക്കും പുതിയ പരാതികളിൽ രണ്ടാഴ്ചക്കുള്ളിൽ തീരുമാനം

കാലാനുസൃതമായ മുന്നേറ്റത്തിന്റെ ഭാഗമായി തദ്ദേശ ചട്ടങ്ങൾ പരിഷ്കരിക്കുമെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി.രാജേഷ് പറഞ്ഞു. ഇതിനായി പ്രത്യേക ശിൽപ്പശാല നടത്തും. അദാലത്തുകൾ എല്ലാ പരാതികളും ഒറ്റയടിക്ക് പരിഹരിക്കാവുന്ന മാന്ത്രിക വടിയല്ല. എന്നാൽ നിലവിലുള്ള ചില ചട്ടങ്ങൾ പൊതുവായി ജനങ്ങൾക്ക് നീതി ലഭ്യമാകുന്നതിന് എതിരായി നിൽക്കുന്നു വെങ്കിൽ അവ ഭേദഗതി വരുത്തേണ്ടത് അനിവാര്യമാണ്. സംസ്ഥാനത്തുടനീളം തദ്ദേശ അദാലത്തുമായി ജങ്ങൾക്കിടയിലൂടെ സഞ്ചരിച്ചപ്പോൾ ബോധ്യപ്പെട്ടതാണിത്. സംസ്ഥാനത്ത് പൂർത്തിയായ 17 അദാലത്തുകളിൽ 86 മുതൽ 99 ശതമാനം വരെ പരാതികൾ ഇതിനകം തീർപ്പാക്കാൻ കഴിഞ്ഞിട്ടുണ്ട്. ഏറ്റവും കൂടുതൽ പരാതികൾ തീർപ്പാക്കിയത് കാസർകോട് ജില്ലയിലാണ്. ചട്ടങ്ങൾ ലഘൂകരിച്ച് പൊതുജനങ്ങൾക്ക് പരമാവധി വേഗത്തിൽ സേവനങ്ങൾ ലഭ്യമാക്കുകയെന്നതാണ് തദ്ദേശ സ്വയം ഭരണ വകുപ്പിൻ്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

*പുതിയ പരാതികളിൽ രണ്ടാഴ്ചക്കുള്ളിൽ പരിഹാരം*
തദ്ദേശ അദാലത്തിൽ ലഭിച്ച പുതിയ പരാതികളിൽ രണ്ട് ആഴ്ചകൾക്കുള്ളിൽ തീരുമാനമെടുക്കാൻ മന്ത്രി എം.ബി രാജേഷ് നിർദേശം നൽകി. പരാതികളിൽ അനുകൂലതീർപ്പാണ് എല്ലാവരും ആഗ്രഹിക്കുന്നത്. നിയമ തടസ്സങ്ങളില്ലാത്ത ഏതൊരു പരാതിയും തീർപ്പാക്കി നൽകാൻ തന്നെയാണ് തീരുമാനം. ഇതര വകുപ്പുകളുമായി ചേർന്ന് കൂടിയാലോചിക്കേണ്ട വിഷയങ്ങളിൽ പെട്ടന്ന് തന്നെ തീരുമാനമെടുക്കണം. ചെറിയ ചെറിയ തടസ്സ വാദങ്ങളിൽ പൊതുജനങ്ങൾക്ക് നീതി നിഷേധിക്കപ്പെടരുത്. സുൽത്താൻ ബത്തേരി കമ്മ്യൂണിറ്റി ഹാളിൽ നടന്ന വയനാട് ജില്ലാ തദ്ദേശ അദാലത്തിലും ഒട്ടേറെ പുതിയ പരാതികൾ എത്തിയിരുന്നു. ഇവയെല്ലാം പ്രാഥമിക ദ്വിതീയ പരിശോധനകൾ പൂർത്തിയാക്കി രണ്ട് ആഴ്ചയ്ക്കുള്ളിൽ തീർപ്പ് കൽപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

സീബ്ര ലൈനിൽ വിദ്യാർത്ഥിനിയെ കാറിടിച്ചു തെറിപ്പിച്ച സംഭവം;കൽപ്പറ്റ പോലീസ് കേസെടുത്തു.

കൽപ്പറ്റ: സീബ്ര ലൈനിലൂടെ റോഡ് മുറിച്ച് കടക്കുകയായിരുന്ന വിദ്യാർത്ഥിനിയെ കാറിടിച്ചുതെറിപ്പിച്ച സംഭവത്തിൽ കൽപ്പറ്റ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയതിൽ വാഹനമോടിച്ചത് പ്രായപൂർത്തിയാവാത്ത കുട്ടിയാണെന്ന് കണ്ടെ ത്തി. മേൽ കേസിൽ ഡ്രൈവറെ മാറ്റി ലൈസൻസ് ഉള്ള

പൊതു നിരത്തിൽ നിന്നും ഫ്ളക്സുകളും ബോർഡുകളും നീക്കം ചെയ്തില്ലങ്കിൽ നടപടി.

വെള്ളമുണ്ട: ഹൈക്കോടതി വിധി പ്രകാരം വെള്ളമുണ്ട ഗ്രാമപഞ്ചായത്തിന്റെ പൊതുനിരത്തിൽ നിന്നും പോസ്റ്റർ/ ബാനറുകൾ/ ഫ്ലക്സുകൾ എത്രയും വേഗം മാറ്റേണ്ടതാണ്. അല്ലാത്തപക്ഷം കടുത്ത നടപടി നേരിടുന്നതായിരിക്കുമെന്ന് വെള്ളമുണ്ട പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. Facebook Twitter WhatsApp

ഗതാഗത നിയന്ത്രണം

ദാസനക്കര-പയ്യമ്പള്ളി കൊയിലേരി റോഡിൽ ടാറിങ് പ്രവർത്തനങ്ങൾ പുനഃരാരംഭിക്കുന്നതിനാൽ നാളെ (ഡിസംബർ3) മുതൽ പ്രവൃത്തി അവസാനിക്കുന്നത് വരെ വാഹന ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തും. കൽപറ്റ ഭാഗത്തേക്കുള്ള വാഹനങ്ങൾ കൂടക്കടവ് ചെറുകാട്ടൂർ വഴിയും, കാട്ടിക്കുളം ഭാഗത്തേക്കുള്ള വാഹനങ്ങൾ

സ്പോർട്സ് ക്ലബ്ബ് രൂപീകരണവും ജേഴ്‌സി വിതരണവും

സംസ്ഥാന ലഹരി വർജ്ജന മിഷൻ വിമുക്തിയുടെ ആഭിമുഖ്യത്തിൽ കണിയാരം ഫാദർ ജി. കെ.എം ഹയർ സെക്കൻഡറി സ്കൂളിൽ സ്പോർട്സ് ക്ലബ്ബ് രൂപീകരണവും ജേഴ്‌സി വിതരണവും നടത്തി. സ്പോർട്സ് ക്ലബ് ഉദ്ഘാടനം അസിസ്റ്റൻറ് എക്സൈസ് കമ്മീഷണർ

തദ്ദേശ തെരഞ്ഞെടുപ്പ് : ഡിസംബർ 11 ന് ജില്ലയിൽ പൊതു അവധി

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ ഡിസംബർ 11 ന് ജില്ലയിൽ പൊതു അവധി പ്രഖ്യാപിച്ചു. സർക്കാർ ഓഫീസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പൊതു അവധിയും 1881 ലെ നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്സ് ആക്ട് പ്രകാരം

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ എള്ളുമന്നം ഭാഗത്ത് നാളെ (ഡിസംബർ 3) രാവിലെ 8.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി മുടങ്ങും. പനമരം ഇലക്ട്രിക്കല്‍ സെക്ഷനിലെ പഴഞ്ചേരിക്കുന്ന് ഭാഗത്ത് നാളെ (ഡിസംബർ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.