*ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് ഇനി ജില്ലയിലും; പ്രഖ്യാപനം മന്ത്രി ടി.പി രാമകൃഷ്ണന്‍ നിര്‍വഹിച്ചു*

ജില്ലയില്‍ ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് ലാബ് സജ്ജമായി. സുല്‍ത്താന്‍ ബത്തേരി പബ്ലിക് ഹെല്‍ത്ത് ലാബിലാണ് ടെസ്റ്റ് നടത്തുന്നതിനുളള ക്രമീകരണങ്ങള്‍ ഒരുക്കിയത്. ആര്‍.ടി.പി.സി.ആര്‍ ലാബ് പ്രവര്‍ത്തനം തുടങ്ങുന്നതിന്റെ ഔദ്യോഗിക പ്രഖ്യാപനം കലക്ടറേറ്റ് മിനി കോണ്‍ഫ്രന്‍സ് ഹാളില്‍ തൊഴില്‍- എക്‌സൈസ് വകുപ്പു മന്ത്രി ടി.പി രാമകൃഷ്ണന്‍ നിര്‍വ്വഹിച്ചു. സി.കെ ശശീന്ദ്രന്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ, ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള, ജില്ലാ പൊലീസ് മേധാവി ആര്‍. ഇളങ്കോ, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക, എന്‍.എച്ച്.എം പ്രോഗ്രാം മാനേജര്‍ ഡോ.ബി. അഭിലാഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

കോഴിക്കോട് മെഡിക്കല്‍ കേളേജിനെയാണ് ആര്‍.ടി.പി.സി.ആര്‍ പരിശോധനക്കായി ഇതുവരെ ആശ്രയിച്ചിരുന്നത്. ജില്ലയില്‍ തന്നെ ടെസ്റ്റ് നടത്തുന്നതോടെ പരിശോധന ഫലങ്ങളും വേഗത്തില്‍ ലഭ്യമാകും. നിലവില്‍ ഒരു ഒരു ആര്‍.ടി.പി.സി.ആര്‍ പരിശോധന മെഷീനാണ് സുല്‍ത്താന്‍ ബത്തേരി പബ്ലിക് ഹെല്‍ത്ത് ലാബില്‍ ഒരുക്കിയത്. ഇതു കൂടാതെ പരിശോധനക്കായി നാല് ട്രൂനാറ്റ് മെഷീനും ഒരു സി.ബി നാറ്റ് മെഷീനും ഇവിടെയുണ്ട്. എട്ട് സ്റ്റാഫുകളെയും നിയോഗിച്ചിട്ടുണ്ട്. ലാബ് പൂര്‍ണ്ണ സജ്ജമാകുന്നതോടെ ഒരു ദിവസം 500 പരിശോധനകള്‍ വരെ നടത്താനാകും.

നിലവില്‍ ജില്ലയില്‍ ഒരു ദിവസം ആയിരത്തോളം സാമ്പിളുകളാണ് പരിശോധനക്ക് വിധേയമാക്കുന്നത്. ഇതുവരെ ആകെ 29060 സാമ്പിളുകള്‍ പരിശോധിച്ചു. ഇതില്‍ 16252 ആര്‍.ടി.പി.സി.ആര്‍, 338 ട്രൂനാറ്റ്, 12470 ആന്റിജന്‍ പരിശോധനകള്‍ ഉള്‍പ്പെടും. സ്രവങ്ങള്‍ ശേഖരിക്കുന്നതിന് നാല് മൊബൈല്‍ വിസ്‌ക്കുകള്‍ ഉള്‍പ്പെടെ 30 വിസ്‌ക്കുകള്‍ പ്രവര്‍ത്തന സജ്ജമാണ്. ജില്ലയില്‍ കോവിഡ് കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് ജില്ലാഭരണകൂടത്തിന്റെയും ആരോഗ്യവകുപ്പിന്റെയും നേതൃത്വത്തില്‍ അടിയന്തരമായി ലാബ് ഒരുക്കിയത്. പൂക്കോട് വെറ്റിനററി ആശുപത്രിയിലെ വൈറോളജി ലാബിലും ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തുന്നതിനുളള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നുണ്ട്. മേപ്പാടി വിംസ്, സുല്‍ത്താന്‍ ബത്തേരിയിലെ ഇഖ്‌റ, വിനായക എന്നീ സ്വകാര്യ ആശുപത്രികളും ടെസ്റ്റിംഗ് സൗകര്യം ഒരുക്കുന്നതിനായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

സുപ്രധാനം, ആധാർ കാർഡിൻ്റെ ഫോട്ടോ കോപ്പികൾ എടുക്കുന്നതിലും ആവശ്യപ്പെടുന്നതിലും വിലക്ക് വരുന്നു, പകരം പുതിയ സംവിധാനം

തിരുവനന്തപുരം: വ്യക്തികളുടെ ആധാർ വിവരങ്ങൾ ദുരുപയോഗം ചെയ്യുന്നത് തടയാൻ പുതിയ നിയമം വരുന്നു. ആധാർ കാർഡിൻ്റെ ഫോട്ടോ കോപ്പികൾ സൂക്ഷിക്കുന്നത് തടയാനായി സർക്കാർ പുതിയ നിയമം കൊണ്ടുവരാനൊരുങ്ങുകയാണെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. നിലവിലെ

വോട്ട് ചെയ്യാൻ പോകുന്നവർ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണേ, ഇത്തവണ നോട്ടയില്ല; ബീപ് ശബ്‍ദം ഉറപ്പാക്കണം; പ്രധാനപ്പെട്ട നിർദേശങ്ങൾ

വോട്ടെടുപ്പ് സമയം തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടെടുപ്പ് സമയക്രമം സമ്മതിദായകർ ശ്രദ്ധിക്കണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്. വൈകുന്നേരം 6 വരെ പോളിംഗ് സ്റ്റേഷനിൽ വോട്ട്

സമ്മതിദായകര്‍ കരുതേണ്ട തിരിച്ചറിയല്‍ രേഖള്‍

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തെരഞ്ഞെടുപ്പില്‍ സുതാര്യമായി വോട്ട് രേഖപ്പെടുത്താന്‍ സമ്മതിദായകര്‍ തിരിച്ചറിയല്‍ രേഖ നിര്‍ബന്ധമായും കൈവശം കരുതണം. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ്, വോട്ടര്‍ സ്ലിപ്പ്, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍

തദ്ദേശ തെരഞ്ഞെടുപ്പ്: ജില്ലയില്‍ ഏഴ് വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍

തദ്ദേശ തെരഞ്ഞെടുപ്പിന് ജില്ലയില്‍ ഏഴ് വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കും. മാനന്തവാടി ബ്ലോക്ക്പഞ്ചായത്ത്- മാനന്തവാടി സെന്റ് പാട്രിക്സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക്പഞ്ചായത്ത്- സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ് കോളേജ് കല്‍പ്പറ്റ ബ്ലോക്ക്പഞ്ചായത്ത് –

‘എപ്പോഴും ലൊക്കേഷൻ ഓണായിരിക്കണം’! സ്മാർട്ട് ഫോൺ കമ്പനികളോട് കേന്ദ്രത്തിന്റെ നിർദേശം, എതിർത്ത് കമ്പനികൾ -റിപ്പോർട്ട്

സ്മാർട്ട്‌ ഫോൺ കമ്പനികൾ സാറ്റലൈറ്റ് ലൊക്കേഷൻ ട്രാക്കിംഗ് എപ്പോഴും പ്രവർത്തന ക്ഷമമാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ. അതേസമയം, സ്വകാര്യതാ ആശങ്കകൾ കാരണം ആപ്പിൾ, ഗൂഗിൾ, സാംസങ് എന്നീ രാജ്യങ്ങൾ ഈ നീക്കത്തെ എതിർത്തതായി റോയിട്ടേഴ്സ്

ഹൃദയത്തിന് ആരോഗ്യമുണ്ടോ എന്ന് അറിയാം; ഈ ലക്ഷണങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി

ഹൃദയാരോഗ്യം സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം വളരെ വലുതാണ്. നിങ്ങളുടെ ഹൃദയത്തിന്റെ ആരോഗ്യം എത്രത്തോളമുണ്ടെന്ന് നിരീക്ഷിക്കാന്‍ ലളിതമായ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. ഇവ മെഡിക്കല്‍ പരിശോധനകള്‍ക്ക് പകരമാവില്ലെങ്കിലും ഹൃദയത്തിന്റെ ആരോഗ്യം നിരീക്ഷിക്കാനുളള ലളിതമായ മാര്‍ഗങ്ങളാണ്. ടൈംസ് ഓഫ്

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.